പ്രതിസന്ധിയിലായ വോഡാഫോൺ ഐഡിയയിൽ ആമസോൺ ഇന്ത്യയും യുഎസിലെ ഏറ്റവും വലിയ വയർലെസ് സ്ഥാപനമായ വെരിസോൺ കമ്യൂണിക്കേഷൻസും 30,000 കോടി രൂപ നിക്ഷേപം നടത്തിയേക്കും. എജിആർ കുടിശ്ശിക തീർക്കുന്നതുസംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് പുറത്തുവന്നതോടെ നിക്ഷേപം നടത്തുന്നതുമായുള്ള ചർച്ചകൾ പുരോഗമിക്കുകയണ്. പുറത്തുനിന്ന് നിക്ഷേപം സമാഹരിക്കാതെ കുടിശ്ശിക അടയ്ക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് വോഡാഫോൺ ഐഡിയ. പണമില്ലാത്തതിന്റെ പേരിൽ നിർത്തിവെച്ചിരുന്ന വികസനപ്രവർത്തനങ്ങളും ഇതോടൊപ്പം നടത്താമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. ലൈസൻസ് ഫീ, സ്പെക്ട്രം യൂസേജ് ചാർജ്, പലിശയും പിഴയും എന്നീ ഇനങ്ങളിലായി 50,400 കോടി രൂപയാണ് കമ്പനി നൽകാനുള്ളത്. ഇതിൽ 7,854 കോടി രൂപയാണ് ഇതിനകം അടച്ചിട്ടുള്ളത്. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ കമ്പനിയുടെ ബാധ്യത 25,460 കോടി രൂപയായി ഉയർന്നിരുന്നു. Amazon, Verizon may give Voda-Idea lifeline
from money rss https://bit.ly/2EJP48j
via
IFTTT