ഇലക്ട്രോണിക് ചിപ് ഉപയോഗിച്ച് ഇന്ധനവെട്ടിപ്പ് നടത്തിയ 33 പെട്രോൾ പമ്പുകൾ പൂട്ടി. തെലങ്കാനയിലും ആന്ധ്രയിലുമാണ് അളവിൽ കൃത്രിമം കാണിച്ച് ഉപഭോക്താക്കളിൽനിന്ന് വൻതോതിൽ തട്ടിപ്പുനടത്തിയത്. ഇതിനുപിന്നിൽ അന്തർ സംസ്ഥാന തട്ടിപ്പ് സംഘമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു ലിറ്റർ പെട്രോൾ അടിക്കുമ്പോൾ 970 മില്ലിയാണ് നൽകിയിരുന്നത്. ഐസി ചിപ്പിൽ പ്രോഗാം ചെയ്ത് പമ്പുടമകളുമായി ചേർന്ന് പെട്രോൾ നൽകുന്ന യന്ത്രത്തിൽ ഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഡിസ്പ്ലെ ബോർഡിൽ കൃത്യമായ അളവ് രേഖപ്പെടുത്തുമെങ്കിലും ഉപഭോക്താവിന് കുറഞ്ഞ അളവിലാണ് പെട്രോൾ നൽകിയിരുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ 17ഉം ഭാരത് പെട്രോളിയം കോർപറേഷന്റെ ഒമ്പതും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെയും എസാറിന്റെയും രണ്ടും പമ്പുകൾക്കെതിരെയാണ് നടപടി. തട്ടിപ്പിനുപിന്നിൽ പ്രവർത്തിച്ചവരെ അറസ്റ്റുചെയ്തതായി സൈബരാബാദ് പോലീസ് കമ്മീഷണർ വി.സി സജ്ജനാർ അറിയിച്ചു.
from money rss https://bit.ly/325DXiQ
via
IFTTT