മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,900ന് മുകളിലെത്തി. ദിനവ്യാപാരത്തിനിടെ കനത്ത ചാഞ്ചാട്ടമാണ് വിപണി നേരിട്ടത്. നേട്ടത്തോടെ തുടങ്ങിയ സെൻസെക്സ് ഒരുവേള 280 പോയന്റോളം താഴെപ്പോയി. പിന്നീട് അവസാന മണിക്കൂറിലാണ് നേട്ടംതിരിച്ചുപിടിച്ചത്. ഒടുവിൽ സെൻസെക്സ് 162.94 പോയന്റ് നേട്ടത്തിൽ 40,707.31ലും നിഫ്റ്റി 40.90 പോയന്റ് ഉയർന്ന് 11,937.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1354 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1269 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 165 ഓഹരികൾക്ക് മാറ്റമില്ല. പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ഗെയിൽ തുടങ്ങിയ ഓഹരകളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബ്രിട്ടാനിയ, ടിസിഎസ്, എസ്ബിഐ ലൈഫ്, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോഹ സൂചിക രണ്ടുശതമാനത്തോളം ഉയർന്നു. ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഊർജം എന്നീ വിഭാഗങ്ങളിലെ സൂചികകളും നേട്ടമുണ്ടാക്കി. ഐടി, വാഹനം, എഫ്എംസിജി ഓഹരികൾ കനത്ത വിൽപന സമ്മർദത്തിലാകുകയും ചെയ്തു. Sensex jumps 162 pts amid high volatility
from money rss https://bit.ly/35inqse
via
IFTTT