ടിസിഎസിനു പിന്നാലെ വിപ്രോയും ഓഹരികൾ തിരികെ വാങ്ങുന്നു. ഇക്കാര്യം ബോർഡ് പരിഗണിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഓഹരിവിലയിൽ 9.69ശതമാനം കുതിപ്പുണ്ടായി. ഇതോടെ 52 ആഴ്ചയിലെ ഉയർന്ന നിലവാരമായ 367.75 രൂപയിലേയ്ക്ക് ഓഹരി വില ഉയർന്നു. ഒക്ടോബർ 13ന് നടക്കുന്ന ബോർഡ് യോഗത്തിലെ തീരുമാനത്തിനുശേഷം സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇക്കാര്യം അറിയിക്കുമെന്ന് വിപ്രോ അധികൃതർ പറഞ്ഞു. ഒക്ടോബർ 13നാണ് രണ്ടാം പാദത്തിലെ പ്രവർത്തനഫലം കമ്പനി പുറത്തുവിടുന്നത്. ജൂണിൽ അവസാനിച്ച പാദത്തിൽ വിപ്രോ 2,411.50 കോടി അറ്റാദായം നേടിയിരുന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 2.82ശതമാനമാണ് വർധന. 52ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലെത്തിൽ മാർച്ച് 19നാണ് കമ്പനിയുടെ ഓഹരി വിലയെത്തിയത്. അതിനുശേഷം 119.95ശതമാനമാണ് കുതിപ്പുണ്ടായത്. സെൻസെക്സാകട്ടെ ഉയർന്നത് 51ശതമാനവും. Wipro hits 52-week high as board considers buyback plan
from money rss https://bit.ly/2GOjPcy
via
IFTTT