കുറഞ്ഞ താരിഫിൽ വിപണി പിടിച്ച റിലയൻസ് ജിയോയ്ക്ക് സജീവമായ വരിക്കാരെ നിലനിർത്താൻ കഴിയുന്നില്ലെന്ന് റിപ്പോർട്ട്. ജൂണിലെ കണക്കുപ്രകാരം 39.7 കോടി വരിക്കാരാണ് റിലയൻസ് ജിയോക്കുള്ളത്. നിലവിൽ പുതിയവരിക്കാരുടെ എണ്ണത്തിൽ മുന്നിൽതന്നെയാണെങ്കിലും നിലവിലുള്ള ഉപയോക്താക്കളെ പിടിച്ചുനിർത്തുന്നതിന് കഴിയുന്നില്ലെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തത്. വലിയൊരു വിഭാഗം വരിക്കാർ ഇതിനകം കണക്ഷൻ ഉപേക്ഷിച്ചതായി പറയുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം ജിയോയുടെ ആക്ടീവ് യൂസേഴ്സിന്റെ എണ്ണം കഴിഞ്ഞവർഷത്തെ 84ശതമാനത്തിൽനിന്ന് 78ശതമാനമായി കുറഞ്ഞു. മൂന്നുവർഷത്തെ ഏറ്റവും താഴ്ന്ന കണക്കാണിത്. നിശ്ചിത സമയത്ത് നെറ്റുവർക്കുമായി ബന്ധപ്പെട്ടിരിക്കുന്ന വരിക്കാരുടെ എണ്ണമാണ് സജീവ ഉപഭോക്താക്കളുടെ എണ്ണത്തിൽ ട്രായ് ഉൾപ്പെടുത്തുന്നത്. അതുപ്രകാരം ട്രായ് കണക്കെടുത്ത സമയത്ത് 8.7 കോടി വരിക്കാർ സജീവമല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, മറ്റ് ടെലികോം സേവന ദാതാക്കളായ വോഡാഫോൺ ഐഡിയ, എയർടെൽ എന്നീ കമ്പനികളിലെ സജീവ ഉപഭോക്താക്കളുടെ സാന്നിധ്യം അതേകലായളവിൽ യഥാക്രമം 90ശതമാനവും 98ശതമാനവുമായി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു. പൊതുവിൽ സിം കാർഡ് എടുക്കുന്നവരുടെ എണ്ണത്തിൽവൻവർധനയുണ്ടെങ്കിലും സിം സ്ഥിരമായി ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുകയാണെന്നാണ് ട്രായിയുടെ റിപ്പോർട്ട്. കോവിഡ് വ്യാപനംമൂലം സാധാരണ ഉപഭോക്താക്കൾ ഡാറ്റ ഉപയോഗിക്കുന്നത് വൻതോതിൽ കുറഞ്ഞതാകാം കാരണമെന്നാണ് വിലിയിരുത്തൽ. മൂന്നുവർഷത്തിനുള്ളിൽ മൊത്തംവരിക്കാരുടെ എണ്ണം 50 കോടിയായി ഉയർത്താനുള്ള ജിയോയുടെ ശ്രമത്തിന് ഇത് തിരിച്ചടിയാകുമോയെന്നാണ് ടെലികോം ലോകം കാത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ സജീവമായ ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധനവരുത്തേണ്ട ബാധ്യകൂടി റിലയൻസിനുണ്ടായിരിക്കുകയാണ്. Reliance Jio battles falling share of active users on network
from money rss https://bit.ly/3nvdYdb
via
IFTTT