മൂന്ന് പുതിയ സ്വതന്ത്ര അംഗങ്ങൾ ഉൾപ്പെട്ട പണവായ്പാവലോകന സമിതിയുടെ യോഗത്തിന് ബുധനാഴ്ച തുടക്കമായി. ഒക്ടോബർ ഒമ്പതിനാണ് യോഗം അവസാനിക്കുക. സാമ്പത്തിക സൂചകങ്ങൾ വിലയിരുത്തിയാകും നിരക്കു കുറയ്ക്കുന്നകാര്യത്തിൽ യോഗം തീരുമാനമെടുക്കുക. പണപ്പെരുപ്പ നിരക്കുകളെയാകും പ്രധാനമായും കണക്കിലെടുക്കുക. കോവിഡ് വ്യാപനം തുടരന്നുതിനാൽ വിതരണ ശൃംഖലകൾ തടസ്സപ്പെടുന്നതിനാൽ പണപ്പെരുപ്പം ഉയർന്ന നിലായിലാണ്. വിപണിയിൽ പണലഭ്യത ഉറപ്പാക്കാൻ ആർബിഐ ഇതുവരെയെടുത്ത നടപടികൾ ഏറെക്കുറെ ഫലപ്രാപ്തിയിലെത്തിയിട്ടുണ്ട്. പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളിൽ തുടരുന്നതിനാൽ നിരക്കുകളിൽ മാറ്റംവരുത്താനുള്ള സാധ്യതകുറവാണെന്നാണ് വിലയിരുത്തൽ. വിലക്കയറ്റം 4ശതമാനത്തിലെയ്ക്ക് തിരിച്ചെത്തിക്കുകയെന്നതാണ് ആർബിഐയുടെ ലക്ഷ്യം.
from money rss https://bit.ly/3ddzRsU
via
IFTTT