ഭാവിയിലെ ബിസിസ് സാധ്യത കണക്കിലെടുത്ത് ക്ലൗഡ് കംപ്യൂട്ടിങിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഐബിഎം രണ്ടുകമ്പനികളാക്കി വിഭജിക്കുന്നു. 2021 അവസാനത്താടെ ഇൻഫോർമേഷൻ ടെക്നോളജി ഇൻഫ്രസ്ട്രക്ചർ സർവീസ് യൂണിറ്റിനെ പുതിയ പേരുനൽകി മറ്റൊരു കമ്പനിയാക്കും. നിലവിൽ ആഗോള ടെക്നോളജി സർവീസ് ഡിവിഷന്റെ ഭാഗമായ പുതിയ യൂണിറ്റിൽ 4,600 കമ്പനികൾക്കാണ് സേവനം നൽകുന്നത്. 6000 കോടി ഡോളറിന്റെ ഓർഡറാണ് നിലവിൽ ഈ സ്ഥാപനത്തിനുള്ളത്. സോഫ്റ്റ് വെയർ വില്പനയിലെ മാന്ദ്യം മറികടക്കുന്നതിന്റെ ഭാഗമായി വൻവളർച്ചാ സാധ്യതയുള്ള ക്ലൗഡ് മേഖലയിലേയ്ക്ക് കമ്പനി ചുവടുവെയ്ക്കുകയാണ്. വിഭജനത്തിനുശേഷം ഐബിഎമ്മിന്റെ സോഫ്റ്റ് വെയർ ആൻഡ് സൊലൂഷൻസ് പോർട്ട്ഫോളിയോയ്ക്കായിരിക്കും കൂടുതൽ വരുമാനം ലഭിക്കുകയെന്നും സിഇഒ അരവിന്ദ് കൃഷ്ണ പറഞ്ഞു. IBM plans to split up its businesses into two public companies
from money rss https://bit.ly/30OvJKH
via
IFTTT