മുംബൈ: ചരിത്രത്തിലാദ്യമായി നിഫ്റ്റി 13,000ന് മുകളിൽ ക്ലോസ് ചെയ്തു. സെൻസെക്സും റെക്കോഡ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മാർച്ചിലെ താഴ്ന്ന നിലവാരത്തിൽനിന്ന് 73ശതമാനം ഉയരത്തിലാണ് ഇപ്പോൾ നിഫ്റ്റി. യുഎസിൽ അധികാര കൈമാറ്റം ഉറപ്പായതും കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതിയും വിപണിയിൽ ചലനം സൃഷ്ടിച്ചു. ആഭ്യന്തര വിപണിയിലേയ്ക്ക് കാര്യമായി വിദേശ നിക്ഷേപമെത്തിയതും ആഗോള വിപണികളിലെ നേട്ടവും സൂചികകൾ ആഘോഷമാക്കി. 445.87 പോയന്റാണ് സെൻസെക്സിലെ നേട്ടം. 44,523.02ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 128.70 പോയന്റ് ഉയർന്ന് നിഫ്റ്റി 13,055.20ലുമെത്തി. ബിഎസ്ഇയിലെ 1603 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1167 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികൾക്ക് മാറ്റമില്ല. അദാനി പോർട്സ്, ഐഷർ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടൈറ്റാൻ കമ്പനി, എച്ച്ഡിഎഫ്സി, ബിപിസിഎൽ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക 2.4ശതമാനം ഉയർന്നു. വാഹനം, ലോഹം, ഫാർമ സൂചികകളും ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. Nifty ends above 13K for the first time, Sensex at record closing high
from money rss https://bit.ly/2UVG9oD
via
IFTTT