കോവിഡ് വ്യാപനത്തിനിടയിലും രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ അറ്റാദായത്തിൽ വൻവർധന. സെപ്റ്റംബർ പാദത്തിൽ 4,574 കോടി രൂപയാണ് ബാങ്കിന്റെ ലാഭം. മൂൻവർഷം ഇതേകാലയളവിൽ 3011 കോടി രൂപയായിരുന്നു അറ്റാദായം. കിട്ടാക്കടം 2.79ശതമാനത്തിൽനിന്ന് 1.59ശതമാനമായി കുറയുകയുംചെയ്തു. പലിശ വരുമാനം 15 ശതമാനം വർധിച്ച് 28,181 കോടി രൂപയായി. പലിശേതര വരുമാനം 8,538 കോടിയുമായും ഉയർന്നു. നിക്ഷേപത്തിൽ 14.41ശതമാനമാണ് വർധനയുണ്ടായത്. മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതിനെതുടർന്ന് ബാങ്കിന്റെ ഓഹരി വില 206.40 രൂപയിലേയ്ക്ക് ഉയർന്നു. SBI net profit rises to ₹4,574 crore in Q2
from money rss https://bit.ly/327Hcpq
via
IFTTT