രണ്ടുമാസംകൊണ്ട് റിലയൻസ് റീട്ടെയിലിൽ നിക്ഷേപ സമാഹരണം പൂർത്തിയാക്കി. 47,265 കോടി രൂപ സമാഹരിച്ചതോടെ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ഇനി നിക്ഷേപം സമാഹരിക്കുന്നില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിവിധ നിക്ഷേപ സ്ഥാപനങ്ങളിൽനിന്നായി 47,265 കോടി രൂപയാണ് സമാഹരിക്കാൻ കഴിഞ്ഞത്. അവർക്കെല്ലാമായി 10.9ശതമാനം(69.27 ദശലക്ഷം)ഓഹരികളാണ് നൽകുക. മോർഗൻ സ്റ്റാൻലിയായിരുന്നു റിലയൻസ് റീട്ടെയിലിന്റെ സാമ്പത്തിക ഉപദേഷ്ടാവ്. അതിനിടെ അർബൻ ലാഡറിന്റെ 96ശതമാനം ഓഹരികൾ 182.12 കോടി രൂപയ്ക്ക് റിലയൻസ് സ്വന്തമാക്കി. അവശേഷിക്കുന്ന ഓഹരികൾ 75കോടി രൂപമുടക്കി വാങ്ങാനും കമ്പനി ആലോചിക്കുന്നുണ്ട്. 2023 ഡിസംബറോടെ ഇടപാടുകൾ പൂർത്തിയാക്കാനാണ് തീരുമാനം. മാർച്ചിൽ അവസാനിച്ച പാദത്തിൽ 1.63 ലക്ഷംകോടിയുടെ വിറ്റുവരവാണുണ് അനുബന്ധസ്ഥാപനങ്ങൾ ഉൾപ്പടെ റിലയൻസ് ഇൻഡസ്ട്രീസിന് ലഭിച്ചത്. 5,448 കോടി രൂപയാണ് അറ്റാദായം. ധനസമാഹരണം പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വിലയിൽ ഇടിവുണ്ടായി. 1915 രൂപ നിലവാരത്തിലാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വ്യാപാരം നടന്നത്. അടുത്തയിടെ ഓഹരി വില 2369 രൂപ നിലവാരംവരെ കുതിച്ചിരുന്നു. RIL completes Rs47,265 crore fundraise for retail arm
from money rss https://bit.ly/36Sles7
via
IFTTT