മുംബൈ: ഓഹരി സൂചികകൾ എക്കാലത്തെയും ഉയരംകുറിച്ചതോടെ നിക്ഷേപകർ വൻതോതിൽ ലാഭമെടുത്തത് വിപണിയെ ബാധിച്ചു. ഒരൊറ്റ ദിവസത്തെ വില്പന സമ്മർദത്തിൽ 2.2 ലക്ഷം കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. സെൻസെക്സ് 694.92 പോയന്റ് നഷ്ടത്തിൽ 43,828.10ലും നിഫ്റ്റി 196.75 പോയന്റ് താഴ്ന്ന് 12,858.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എൻടിപിസി, എസ്ബിഐ, ടിസിഎസ്, നെസ് ലെ, ഐടിസി, റിലയൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിൻസർവ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. അതേസമയം, ഒഎൻജിസി, ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് 1.76ശതമാനവും സ്മോൾ ക്യാപ് 1.13ശതമാനവും നഷ്ടത്തിലായി. റിലയാൽറ്റി, ബാങ്ക്, ടെലികോം സൂചികകൾ രണ്ടുശതമാനവും താഴ്ന്നു. Sensex plunges 695 points, Nifty ends below 12,900
from money rss https://bit.ly/3q2T2LI
via
IFTTT