ആഗോളതലത്തിലുള്ള നികുതി വെട്ടിപ്പുകൾമൂലം രാജ്യത്തിന് പ്രതിവർഷമുള്ള നഷ്ടം 75,000 കോടി രൂപ(10.3 ബില്യൺ ഡോളർ). അന്താരാഷ്ട്ര കോർപ്പറേറ്റ് നികുതി, വ്യക്തിഗത നികുതി എന്നീമേഖലകളിലുള്ള തട്ടിപ്പിലൂടെയാണ് സർക്കാരിന് ഇത്രയുംതുക നഷ്ടമാകുന്നത്. സ്റ്റേറ്റ് ഓഫ് ടാക്സ് ജസ്റ്റിസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. എംഎൻസികളും വ്യക്തികളും നികുതി വെട്ടിക്കുന്നതുമൂലം ആഗോള നികുതിയിനത്തിൽ വർഷംതോറും 42700 കോടി ഡോളറിലധികം നഷ്ടം രാജ്യത്തിനുണ്ടാകുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത് 3.4 കോടി നേഴ്സുമാരുടെ വാർഷിക ശമ്പളത്തിന് തുല്യമാണ്. മൂന്നുലക്ഷം കോടി ഡോളർ ജിഡിപിയുടെ 0.41ശതമാനമാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. മൾട്ടിനാഷ്ണൽ കമ്പനികളുടെ നികുതിവെട്ടിപ്പിലൂടെ 10 ബില്യൺ ഡോളറും വ്യക്തികളുടെ വെട്ടിപ്പിലൂടെ 200 മില്യൺ ഡോളറുമാണ് നഷ്ടപ്പെടുന്നത്. നഷ്ടപ്പെടുന്ന നികുതിയുടെ സാമൂഹികാഘാതം പരിശോധിക്കുകയാണെങ്കിൽ, ആരോഗ്യ ബജറ്റിന്റെ 44.70ശതമാനത്തിനും വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന തുകയുടെ 10.68ശതമാനത്തിനുംതുല്യമാണ്. മൗറീഷ്യസ്, സിങ്കപ്പൂർ, നെതർലാൻഡ് എന്നിവിടങ്ങളിൽനിന്ന് വിദേശ നിക്ഷേപത്തിന്റെ പേരിലെത്തുന്ന അനധികൃത സാമ്പത്തികഇടപാടുകൾവഴിയും രാജ്യത്തിന് വൻ സാമ്പത്തികനഷ്ടമാണുണ്ടാകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആഗോളതലത്തിലുള്ള നികുതി ദുരപയോഗത്തിന്റെയും അതിനെനേരിടാനുള്ള സർക്കാരിന്റെ ശ്രമത്തെയും റിപ്പോർട്ട് ഉയർത്തിക്കാണിക്കുന്നുണ്ട്.
from money rss https://bit.ly/2IVLXvX
via
IFTTT