സർക്കാരിന്റെ വരുമാന പ്രതിസന്ധി മറികടക്കാൻ പൊതുമേഖല സ്ഥാപനങ്ങളോട് ത്രൈമാസ അടിസ്ഥാനത്തിൽ ലാഭവിഹിതം നൽകാൻ നിർദേശം. ഡിപാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റുമെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജുമെന്റ്(ദിപാം) സർക്കാർ ഉടമസ്ഥതിയിലുള്ള കമ്പനികൾക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. ഓഹരിയൊന്നിന് പത്തുരൂപയിലധികം നൽകുന്ന കമ്പനികൾ പാദവാർഷികമായി ലാഭവിഹിതം നൽകുന്നകാര്യം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ ലാഭവിഹിതം നൽകാൻ ശ്രമിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ബജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുമുമ്പ് നിശ്ചിത ഇടവേളകളിൽ ലാഭവിഹിതം ലഭിച്ചാൽ സർക്കാരിന് സഹായകരമാകുമെന്നുമാണ് ദിപാമിന്റെ വിലയിരുത്തൽ. സ്ഥിരമായി പാദവാർഷിക ലാഭവിഹിതം നൽകുന്നത് പൊതുമേഖല കമ്പനികളുടെ ഓഹരികളിലേയ്ക്ക് നിക്ഷേപകരെ ആകർഷിക്കാനും സഹായകരമാകും. അതിലൂടെ ഓഹരി വിപണിയിൽ പൊതുമേഖല കമ്പനികൾക്ക് മുന്നേറ്റംനടത്താനാകുമെന്നും ദിപാം കണക്കുകൂട്ടുന്നു. നിലവിലെ മാനദണ്ഡമനുസിരിച്ച് പൊതുമേഖല സ്ഥാപനങ്ങൾ ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ലാഭവിഹിതം വിതരണംചെയ്യുന്നത്. നികുതികിഴിച്ചുള്ള ലാഭത്തിന്റെ 30ശതമാനമോ മൊത്തം ആസ്തിയുടെ അഞ്ചുശതമാനമോ ഏതാണ് ഉയർന്നത് അതാണ് ലാഭവിഹിതമായി നൽകിവരുന്നത്. 2017-18 സാമ്പത്തിക വർഷത്തിൽ 43,000 കോടി രൂപയാണ് ഈ സ്ഥാപനങ്ങൾ ലാഭവിഹിതം നൽകിയത്. 2018-19 വർഷം 48,000 രൂപ ലഭിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. നടപ്പുസാമ്പത്തിക വർഷമാകട്ടെ 66,000 കോടി രൂപയെങ്കിലും ഈയിനത്തിൽ ലഭിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. Govt pushes state-run companies to shell out higher dividends
from money rss https://bit.ly/3eZGboB
via
IFTTT