തുടർച്ചയായി നാലമത്തെ ദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടി. പെട്രോളിന് ഏഴു പൈസയും ഡീസലിന് 18 പൈസയുമാണ് തിങ്കളാഴ്ച വർധിപ്പിച്ചത്. ഇതോടെ മുംബൈയിൽ പെട്രോളിന് 88.23 രൂപയും ഡീസലിന് 77.73 രൂപയുമായി. ഒരു ലിറ്റർ പെട്രോൾ ലഭിക്കാൻ കോഴിക്കോട് 81.93 രൂപ നൽകണം. ഡീസലിനാകട്ടെ 75.42 രൂപയും. രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീണ്ടും വില വർധിപ്പിക്കാൻ തുടങ്ങിയത്. നാലു ദിവസംകൊണ്ട് പെട്രോളിന് 40.07 പൈസയും ഡീസലിന് 79 പൈസയും വർധിച്ചു. പെട്രോൾ വില സെപ്റ്റംബർ 22 മുതലും ഡീസൽ വില ഒക്ടോബർ രണ്ടു മുതലും വർധിപ്പിക്കുന്നത് നിർത്തിവെച്ചിരിക്കുകയായിരുന്നു. 15 ദിവസത്തെ ശരാശരി വില കണക്കാക്കിയാണ് രാജ്യത്ത് ദിവസംതോറും പെട്രോൾ, ഡീസൽ വിലകൾ പുതുക്കുന്നത്. ഭരണതലത്തിലെ ഇടപെടലില്ലാതെ 40 ദിവസം വില സ്ഥിരമായി നിലനിർത്താൻ കഴിയില്ലെന്നാണ് ഈരംഗത്തുള്ളവർ പറയുന്നത്. ബിഹാർ തിരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുമാകാം വില വർധിപ്പിക്കാതിരുന്നതിന് കാരണം. Petrol, diesel prices rise for 4th straight day
from money rss https://bit.ly/2IRmYKl
via
IFTTT