മൊറട്ടോറിയം കാലയളവിലെ പലിശയുടെ പലിശ ബാങ്കുകൾ വായ്പയെടുത്തവരുടെ അക്കൗണ്ടിൽ വ്യാഴാഴ്ച വരുവുവെയ്ക്കും. മൊറട്ടോറിയം കാലയളവിൽ ഇഎംഐ അടച്ചവർക്കും തുക ലഭിക്കാൻ അർഹതയുണ്ട്. രണ്ടു കോടി രൂപവരെ വായ്പയെടുത്തവർക്കാണ് എക്സ് ഗ്രേഷ്യയെന്ന പേരിൽ ആനുകൂല്യം ലഭിക്കുക. ക്രഡിറ്റ് കാർഡ് കുടിശ്ശിക ഉൾപ്പടെയുള്ളവയ്ക്ക് ഇത് ബാധകമാണ്. കോവിഡ് വ്യാപനത്തെതുടർന്ന് മാർച്ച് ഒന്നുമുതൽ ഓഗസ്റ്റ് 31വെരെ ആറുമാസത്തേയ്ക്കാണ് റിസർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. സുപ്രീം കോടതിയുടെ ഉത്തരവിനെതുടർന്നാണ് കൂട്ടുപലിശയും സാധാരണ പലിശയുംതമ്മിൽ വ്യത്യാസമുള്ള തുക എക്സ് ഗ്രേഷ്യയായി അനുവദിക്കുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. നവംബർ അഞ്ചനികം കൂട്ടുപലിശ ഒഴിവാക്കൽ പദ്ധതി നടപ്പാക്കണമെന്ന് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പടെ വായ്പ നൽകുന്ന സ്ഥാപനങ്ങളോട് ആർബിഐ കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, കൺ സ്യൂമർ ലോൺ, ക്രഡിറ്റ് കാർഡ് കുടിശ്ശിക, വാഹന വായ്പ, വ്യക്തിഗത-പ്രൊഫഷണൽ ലോണുകൾ തുടങ്ങിയവയ്ക്കാണ് ആനുകൂല്യം ലഭിക്കുക. അതേസമയം, കൃഷിയും അനുബന്ധമേഖലകളിലെയും വായ്പകൾക്ക് ആനുകൂല്യം ലഭിക്കില്ല. കൂട്ടുപലിശ ഒഴിവാക്കൽ പദ്ധതി നടപ്പാക്കുന്നതിലൂടെ കേന്ദ്ര സർക്കാരിന് 6,500 കോടി രൂപയാണ് അധികബാധ്യതയുണ്ടാകുക. Did not miss EMIs during lockdown? Banks start rolling out cashback today
from money rss https://bit.ly/34ZHgtc
via
IFTTT