റിസർവ് ബാങ്കിന്റെ വായ്പവലോകന യോഗത്തിൽ ഇത്തവണയും നിരക്കുകളിൽ മാറ്റംവരുത്തിയേക്കില്ല. സമ്പദ്ഘടനയുടെ തിരിച്ചുവരവ്, ഉയർന്ന വിലക്കയറ്റം തുടങ്ങിയവയാകും നിരക്കുകുറയ്ക്കലിൽനിന്ന് ആർബിഐയെ പിന്തിരിപ്പിക്കുക. റീട്ടെയിൽ വിലക്കയറ്റം ആറര വർഷത്തെ ഉയർന്ന നിരക്കായ 7.6ശതമാനത്തിലെത്തി. ഭക്ഷ്യവസ്തുക്കളുടെ വിലയിലാണ് കാര്യമായ കുതിപ്പുണ്ടായത്. ഇക്കാര്യങ്ങൾ കണക്കിലെടുത്തുകൊണ്ടുതന്നെ നടപ്പ് സാമ്പത്തിക വർഷത്തിൽ നിരക്കുകുറയ്ക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഡിസംബർ നാലിനാണ് സമിതി യോഗം ചേരുന്നത്. ആദ്യപാദത്തിൽനിന്ന് വ്യത്യസ്തമായി സമ്പദ് വ്യവസ്ഥയിൽ ഉണർവ് പ്രകടമാണ്. സെപ്റ്റംബർ പാദത്തിലെ ജിഡിപിയിൽ 7.5ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഉത്സവ സീസണുശേഷം കോവിഡ് വ്യാപനം വർധിക്കാനുള്ള സാധ്യതയും മുന്നിൽകാണുന്നുണ്ട്. അതേസമയം, വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതി രോഗവ്യാപനത്തെ തടയുന്നതിനുള്ള സാധ്യതയും ആർബിഐ വിലയിരുത്തുന്നു. Reserve Bank may keep policy rates unchanged
from money rss https://bit.ly/2HQLIln
via
IFTTT