മുംബൈ: ധനമന്ത്രി നിർമല സീതാരാമൻ മൂന്നാംഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഓഹരി വിപണിയിൽ അത് പ്രതിഫലിച്ചില്ല. എട്ടുദിവസത്തെ റാലിയ്ക്ക് താൽക്കാലിക വിരാമമിട്ട് സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 236.48 പോയന്റ് താഴ്ന്ന് 43,357.19ലും നിഫ്റ്റി 58.40 പോയന്റ് നഷ്ടത്തിൽ 12,690.80ലുലമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1531 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1117 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 185 ഓഹരികൾക്ക് മാറ്റമില്ല. മിക്കവാറും സെക്ടറുകളിലുണ്ടായ ലാഭമെടുപ്പാണ് സൂചികകളെ ബാധിച്ചത്. എസ്ബിഐ, കോൾ ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, എൻടിപിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഗ്രാസിം, ഹിന്ദുസ്ഥാൻ യുണിലിവർ, ശ്രീ സിമെന്റ്സ്, ഹിൻഡാൽകോ, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ബാങ്ക്, ലോഹം സൂചികകളാണ് സമ്മർദംനേരിട്ടത്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.5ശതമാനവും 1.2ശതമാനവും നേട്ടമുണ്ടാക്കി. Market breaks 8-day winning streak even as FM announces fresh stimulus
from money rss https://bit.ly/2Ilqoot
via
IFTTT