മുംബൈ: പണവായ്പ നയത്തിൽ ആർബിഐ തൽസ്ഥിതി തുടരാൻ തീരുമാനിച്ചത് വിപണിയിൽ പ്രതിഫലിച്ചു. നിഫ്റ്റി 14,800ന് മുകളിലെത്തി. സെൻസെക്സ് 460.37 പോയന്റ് നേട്ടത്തിൽ 49,661.76ലും നിഫ്റ്റി 135.50 പോയന്റ് ഉയർന്ന് 14,819ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1842 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1072 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 179 ഓഹരികൾക്ക് മാറ്റമില്ല. ജെഎസ്ഡബ്ലിയു സ്റ്റീൽ, വിപ്രോ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എസ്ബിഐ, ബ്രിട്ടാനിയ, ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരിളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. അദാനി പോർട്സ്, ടാറ്റ കൺസ്യൂമർ, യുപിഎൽ, ടൈറ്റാൻ, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എല്ലാ സെക്ടറൽ സൂചികകളും നേട്ടമുണ്ടാക്കി. പൊതുമേഖല ബാങ്ക്, ഐടി, മെറ്റൽ, ഓട്ടോ സൂചികകൾ 1-2ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്-സ്മോൾ ക്യാപ് സൂചികകൾ 0.8-1.3ശതമാനവും നേട്ടമുണ്ടാക്കി.
from money rss https://bit.ly/3wKkDVE
via
IFTTT