മുംബൈ: മൂന്നുദിവസത്തെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 15,700ന് താഴെയെത്തി. ഉയർന്ന നിലവാരത്തിലെത്തിയപ്പോൾ നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതാണ് വിപണിയെ സമ്മർദത്തിലാക്കിയത്. രാജ്യത്തെ വളർച്ചാ അനുമാനം 13.9ശതമാനത്തിൽനിന്ന് 9.6ശതമാനമായി മൂഡീസ് കുറച്ചതും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി. സെൻസെക്സ് 282.63 പോയന്റ് താഴ്ന്ന് 52,306.08ലും നിഫ്റ്റി 85.80 പോയന്റ് നഷ്ടത്തിൽ 15,687ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി പോർട്സ്, വിപ്രോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഡിവീസ് ലാബ്, എൽആൻഡ്ടി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. മാരുതി സുസുകി, ടൈറ്റാൻ കമ്പനി, ബജാജ് ഫിൻസർവ്, ഒഎൻജിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ഓട്ടോ ഒഴികെയുളള സൂചികകൾ സമ്മർദംനേരിട്ടു. നിഫ്റ്റി മെറ്റൽ സൂചിക ഒരുശതമാനവും ഐടി 0.87ശതമാനവും നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. ഡോളറിനെതിരെ രൂപയുടെ മൂല്യം നേരിയ നേട്ടത്തിൽ 74.28ലാണ് ക്ലോസ്ചെയ്തത്. 74.16-74-39 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്. Sensex down 283 pts; metal, energy stks dip
from money rss https://bit.ly/3gNYaAY
via
IFTTT