കോഴിക്കോട്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ഉള്ളിയുടെ വില ഒരാഴ്ചയ്ക്കിടെ 40 ശതമാനത്തോളം വർധിച്ചു. കനത്ത മഴയെതുടർന്ന് വിതരണം തടസ്സപ്പെട്ടതാണ് വിലവർധനയ്ക്ക് ഇടയാക്കിയതെന്നാണ് വിപണിയിൽനിന്നുള്ള വിവരം. ഡൽഹിയിൽ കിലോഗ്രാമിന് 80 രൂപവരെയെത്തി. ചെന്നൈയിൽ 70 രൂപയും കൊൽക്കത്തയിൽ 50 രൂപയുമാണ് വില. കേരളത്തിൽ 50-65 രൂപ നിലവാരത്തിലാണ് വില. വിലകൂടിയതോടെ അഫാഗാൻ, ഈജിപ്ത്, തുർക്കി, ഇറാൻ എന്നിവിടങ്ങളിൽനിന്ന് ഉള്ളി ഇറക്കുമതി ചെയ്യാൻ നടപടിതുടങ്ങിയിട്ടുണ്ട്. ഇതിനായി ഇറക്കുമതി നിയന്ത്രണങ്ങൾ നീക്കി. മീതൈൽ ബ്രൊമെയ്ഡ് ഉപയോഗിച്ച് അണുനശീകരണം നടത്തിയശേഷമാണ് രാജ്യത്തേയ്ക്ക് ഉള്ളി ഇറക്കുമതി ചെയ്യുന്നത്. രാജ്യത്തെ തുറമുഖങ്ങളിൽ ഇതിനായി ഇറക്കുമതിക്കാർക്ക് വൻതുക ചെലവാകുന്നുണ്ട്.
from money rss http://bit.ly/36Ej2U7
via
IFTTT