മുംബൈ: വ്യാപാരം ആരംഭിച്ചപ്പോൾ തളർച്ചയിലായിരുന്ന വിപണി ഉച്ചയോടെ കുതിച്ചു. അതോടെ സെൻസെക്സ് പുതിയ ഉയരം കുറിച്ചു. ജൂൺ 11നുശേഷം നിഫ്റ്റി 12,000 നിലവാരത്തിലേയ്ക്ക് തിരിച്ചെത്തുന്നത് ഇതാദ്യമായാണ്. ഉച്ചകഴിഞ്ഞ് 2.16ലെ നിലവാരപ്രകാരം സെൻസെക്സ് 312 പോയന്റ് നേട്ടത്തിൽ 40,560ലെത്തി. ഇൻഫോസിസാണ് മികച്ച നേട്ടമുണ്ടാക്കിയത്. കമ്പനിയുടെ ഓഹരി വില 2.5 ശതമാനം കുതിച്ച് 714ലിലെത്തി. കമ്പനിയ്ക്കെതിരായ ആരോപണത്തിൽ സഹ സ്ഥാപകർക്ക് പങ്കില്ലെന്ന നന്ദൻ നിൽകേനിയുടെ പ്രസ്താവനയാണ് ഓഹരിക്ക് കരുത്തായത്. സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ ഓഹരി 2.5 ശതമാനം ഉയർന്ന് 480.70 രൂപയിലെത്തി. 52 ആഴ്ചയിലെ ഉയർന്ന നിലവാരമായ 481.95 രൂപയുടെ അടുത്തെത്തിയിരിക്കുകയാണ് ഓഹരി വില. എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ് ഓഹരികളാണ് സെൻസെക്സ് സൂചികയുടെ കുതിപ്പിന് കരുത്തേകിയത്. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.29 ശതമാനവും സ്മോൾക്യാപ് 0.17 ശതമാനവും നേട്ടത്തിലാണ്. വെങ്കീസ്, പെർസിസ്റ്റന്റ്, ഡെൽറ്റ കോർപ്പ് തുടങ്ങിയ ഓഹരികലാണ് സ്മോൾ ക്യാപ് വിഭാഗത്തിൽ നേട്ടമുണ്ടാക്കിയത്. ഇന്ത്യബുൾസ് വെഞ്ച്വേഴ്സ്, ഏഡൽവെയ്സ്, ടോറന്റ് പവർ, ഹഡ്കോ എന്നീ ഓഹരികൾ മിഡ്ക്യാപ് സൂചികയ്ക്കും കരുത്തേകി. Sensex hits fresh record high
from money rss http://bit.ly/2CgEZdZ
via
IFTTT