ന്യൂഡൽഹി: സൈറസ് മിസ്ത്രിയെ ടാറ്റ ഗ്രൂപ്പ് ചെയർമാനായി വീണ്ടും നിയമിച്ച കമ്പനി ലോ ട്രൈബ്യൂണലിന്റെ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്. എൻസിഎൽഎടി വിധിക്കെതിരെ ഡിസംബർ 18നാണ് ടാറ്റ സൺസ് സുപ്രീം കോടതിയെ സമീപിച്ചത്. മിസ്ത്രിയെ ചെയർമാൻ സ്ഥാനത്തു നിയമിച്ചുകൊണ്ട് നവംബർ 19നാണ് ട്രൈബ്യൂണലിന്റെ വിധിവന്നത്. മിസ്ത്രിയെ 2016 ഒക്ടോബറിലാണ് ടാറ്റ ഗ്രൂപ്പിന്റെ എക്സിക്യുട്ടീവ് ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കിയത്.
from money rss http://bit.ly/2R1MjRD
via
IFTTT