തൃശ്ശൂർ: വാഹനങ്ങളിൽ ഉപയോഗിക്കുന്ന എൽ.പി.ജി.യുടെ വിലയിൽ വൻ കുതിപ്പ്. ഫെബ്രുവരിയിൽ ലിറ്ററിന് ഏഴരരൂപയോളമാണ് വർധനയുണ്ടായത്. ജനുവരി അവസാനം തിരുവനന്തപുരത്ത് ലിറ്ററിന് 43.80 ആയിരുന്നത് ഇപ്പോൾ 51.23 ആയി. അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ വിലക്കയറ്റമാണിത്. ആഗോളവിപണിയിലെ വിലക്കയറ്റമാണ് രാജ്യത്തും പ്രതിഫലിച്ചതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. 2019 ഓഗസ്റ്റിൽ തിരുവനന്തപുരത്ത് ലിറ്ററിന് 36.59 ആയിരുന്നു വില. തുടർന്നുള്ള എല്ലാ മാസങ്ങളിലും വില ഉയർന്നു. ആറുമാസത്തിനിടെ ലിറ്ററിന് 14.64 രൂപയാണ് ഉയർന്നത്. 2000 ഏ പ്രിൽ 24 മുതലാണ് രാജ്യത്ത് വാഹനങ്ങളിൽ ഇന്ധനമായി വാതകം ഉപയോഗിക്കാനുള്ള അനുമതി നൽകിയത്. പെട്രോളിയം വാതകത്തിനും പ്രകൃതിവാതകത്തിനുമാണ് അനുമതി. Auto LPG The price has increased by 7.50 rupees
from money rss http://bit.ly/2RZaSQY
via
IFTTT