ന്യൂഡൽഹി: കോവിഡ് ചികിത്സയിൽ ഫലപ്രദമാണെന്ന് കണ്ടെത്തിയ ആന്റി വൈറൽ മരുന്നായ ഫാവിപിരാവിർ നിർമിക്കാൻ സ്ട്രൈഡ്സ് ഫാർമയ്ക്ക് അനുമതി. ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മരുന്നു നിർമാണ കമ്പനിയായ സ്ട്രൈഡ്സ് ഫാർമ നിർമിച്ചുവരുന്ന മരുന്ന് ജിസിസിയിലുൾപ്പെട്ട മൂന്ന് ഗൾഫ് രാജ്യങ്ങളിലേയ്ക്ക് കയറ്റുമതിചെയ്യുന്നുണ്ട്. എന്നാൽ ജിസിസിയിൽ ഉൾപ്പെട്ട ഏതൊക്കെ രാജ്യങ്ങളിലേയ്ക്കാണ് മരുന്ന്അയയ്ക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയില്ല. ഗൾഫ് രാജ്യങ്ങളിൽ കോവിഡ്-19ന്റെ ചികിത്സയ്ക്കായി ഈ മരുന്ന് ഉപയോഗിച്ചുവരുന്നുണ്ട്. മരുന്നിന്റെ ഫലപ്രാപ്തി സംബന്ധിച്ച് കൂടുതൽ പഠനം നടത്തുന്നതിനും രാജ്യത്ത് ഉപയോഗിക്കുന്നതിനും ഡ്രഗ് കൺട്രോളർ അനുമതി നൽകിയതായി സ്ട്രൈഡ്സ് ഫാർമ പറയുന്നു. ജപ്പാനിലെ ടയോമ കെമിക്കലാണ് ഫാവിപിരാവിർ ആദ്യമായി വികസിപ്പിച്ചത്. ജലദോഷപ്പനിക്കുവേണ്ടി ഉപയോഗിച്ചുവരുന്ന മരുന്ന് കഴിഞ്ഞവർഷം ജനറിക് വിഭാഗത്തിലേയ്ക്ക് മാറിയിരുന്നു. വാർത്ത പുറത്തുവന്നതിനെതുടർന്ന് സ്ട്രൈഡ്സ് ഫാർമ സയൻസിന്റെ ഓഹരി വില 15ശതമാനം കുതിച്ച് 432 രൂപയായി.
from money rss https://bit.ly/3f5QNCe
via
IFTTT