121

Powered By Blogger

Saturday 1 June 2019

10 ലക്ഷം നിക്ഷേപിച്ച രമേശന് ലഭിച്ച ആദായം1.02 ലക്ഷം; സവിതയ്ക്കാകട്ടെ 3.42 ലക്ഷവും

കുടുംബ വസ്തു വിറ്റവകയിൽ രമേശന് 10 ലക്ഷം രൂപ ലഭിച്ചു. കയ്യിൽ സൂക്ഷിച്ചാൽ ഉടനെതന്നെ അത് ആവിയാകുമെന്ന് മനസിലാക്കിയ രമേശൻ പണം കിട്ടിയ ഉടനെ എസ്ബിഐയിലെ തന്റെ എസ്ബി അക്കൗണ്ടിലിട്ടു. അതവിടെ കിടക്കട്ടെ, അത്യാവശ്യ കാര്യങ്ങളെന്തെങ്കിലും വന്നാൽ ഉപയോഗിക്കാം-രമേശൻ കരുതി. വീടുപണി പൂർത്തിയാക്കാനുണ്ട്, മകളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയെല്ലാം മുന്നിലുണ്ട്. രമേശന്റെ സഹോദരൻ സഹദേവൻ കിട്ടിയ പത്തുലക്ഷം രൂപ ഒരു ലക്ഷം രൂപയുടെ പത്ത് എഫ്ഡികളായി എസ്ബിഐയിൽതന്നെ നിക്ഷേപിച്ചു. എന്തെങ്കിലും അത്യാവശ്യം വന്നാൽ ഓരോ ലക്ഷത്തിന്റെ എഫ്ഡിയിന്മേൽ തൊട്ടാൽമതിയല്ലോ. രമേശന്റെ മറ്റൊരു സഹോദരനായ സദാശിവൻ അദ്ദേഹത്തിനുലഭിച്ച 10 ലക്ഷം രൂപ വീട്ടിനടുത്തുള്ള സഹകരണ ബാങ്കിൽ നിക്ഷേപിച്ചു. ഐദർ ഓർ സർവൈവർ എന്ന ജേയിന്റ് അക്കൗണ്ടിൽ ഒരു ലക്ഷം രൂപവീതം 10 എഫ്ഡിയായാണ് നിക്ഷേപം നടത്തിയത്. അക്കൗണ്ടിൽ അമ്മയുടെ പേരുകൂടി ചേർത്തതോടെ മുതിർന്ന പൗരന്റെ അരശതമാനം പലിശ അധികം ലഭിക്കുകയും ചെയ്തു. രമേശന്റെ ഒരേഒരു സഹോദരിയായ സവിത അവർക്കുലഭിച്ച 10 ലക്ഷം രൂപ എന്തുചെയ്യണമെന്ന് സിഎയ്ക്കുപഠിക്കുന്ന മകനോട് ചോദിച്ചു. അവനാകട്ടെ മ്യൂച്വൽ ഫണ്ടിന്റെ ലിക്വിഡ് ഫണ്ട്, ലോഡ്യൂറേഷൻ ഫണ്ട് എന്നിവ നിർദേശിച്ചു. ഉടനെ ആവശ്യമില്ലാത്തതിനാൽ ലോഡ്യൂറേഷൻ ഫണ്ടിൽ നിക്ഷേപിക്കാൻ തീരുമാനിച്ചു. മൂന്നുവർഷത്തിനുശേഷം നാലുപേരും കണ്ടുമുട്ടി. വിശേഷങ്ങൾ പറയുന്നതിനിടയ്ക്ക് നിക്ഷേപത്തെക്കുറിച്ചും പരസ്പരം വിവരങ്ങൾ തിരക്കി. രമേശന് ലഭിച്ചത്: 11,02,266 രൂപ അതായത് നിക്ഷേപ തുക 10,00000, കാലാവധിയെത്തിയപ്പോൾ ലഭിച്ചമൊത്തം തുക 1102,266, പലിശ 1,02,266 രൂപ(എസ്ബി അക്കൗണ്ടിലെ പലിശ 3.25ശതമാനം). ഒരു ലക്ഷത്തിലധികം തുക പലിശയായി ലഭിച്ചെന്ന് രമേശൻ വീ്മ്പുപറയുകയും ചെയ്തു. സഹദേവന് ലഭിച്ചത്: 12,32,925 രൂപ നിക്ഷേപ തുക പത്ത് ലക്ഷം, പലിശ 7 ശതമാനം. ഇതുപ്രകാരം അധികമായി ലഭിച്ചത് 2,32,925 രൂപ. രമേശന് ലഭിച്ചതിനേക്കാൾ 1.30 ലക്ഷം രൂപ അധികം. രമേശൻ പിന്നെ ഒന്നും മിണ്ടിയില്ല. സദാശിവന് ലഭിച്ചത്: 13,18,422 രൂപ മറ്റുരണ്ടുപേരും ഒന്നും മിണ്ടിയില്ല. കാരണം സദാശിവന് അധികമായി ലഭിച്ചത് 3,08,645 രൂപയായിരുന്നു. പത്തുലക്ഷം രൂപയായിരുന്നത് 13,08,645 രൂപയായാണ് വളർന്നത്. മൂവരുടെയും ലാഭക്കണക്കുകൾ കേട്ട് സവിത ചിരിച്ചു. സവിതയാകട്ടെ മകന്റെ ഉപദേശം സ്വീകരിച്ച് പത്തുലക്ഷം രൂപ ഫ്രാങ്ക്ളിൻ ഇന്ത്യ ഷോർട്ട് ടേം ഇൻകംപ്ലാ(ഡയറക്ട്)നിൽ നിക്ഷേപിച്ചു. സവിതയ്ക്ക് ലഭിച്ചത്: മൊത്തം 13,42,577 രൂപ. പലിശമാത്രം 3,42,577 രൂപ. പിന്നീട് സംഭവിച്ചത്: സവിതയുടെ മകന് സിഎ വിജയകരമായി പൂർത്തിയാക്കാനായില്ല. നിക്ഷേപ ഉപദേശംതേടിയെത്തുന്നവരുടെ സംശയം തീർക്കാൻതന്നെ അവന് സമയമില്ലാതായി. ബാംഗ്ലൂർ നഗരത്തിലെ അറിയപ്പെടുന്ന സാമ്പത്തിക ഉപദേശകനാണ് അയാൾ ഇപ്പോൾ. 5000 രൂപ മുതൽ 10,000 രൂപവരെയാണ് കൺസൾട്ടേഷന് ഈടാക്കുന്നത്. പേരോ ഫോൺനമ്പറോ വെളിപ്പെടുത്തരുതെന്നും അദ്ദേഹം പ്രത്യേകം പറഞ്ഞു. കാരണം, ഓഹരി, നിക്ഷേപം എന്നൊക്കെ പറഞ്ഞാൽ മലയാളികൾക്ക് വലിയ ആവേശമാണ്. പറഞ്ഞതുപോലെ ചെയ്യുകയുമില്ല. പണം നഷ്ടപ്പെടുത്തുകയും ചെയ്യും. എന്നിട്ട് കുറ്റംമുഴുവൻ എനിക്കും! അദ്ദേഹത്തിന്റെഅഭിപ്രായത്തിൽ കുറച്ചല്ല കൂടുതൽ കാര്യമുണ്ടെന്ന് എനിക്കും തോന്നി. antony@mpp.co.in

from money rss http://bit.ly/2YWrB80
via IFTTT