121

Powered By Blogger

Monday 9 August 2021

അമേരിക്കൻ കമ്പനിയെ ഏറ്റെടുത്തു: റിലയൻസ് ലിഥിയം അയൺ ബാറ്ററി ബിസിനസിലേക്ക്

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ് പുതിയ ഏറ്റെടുക്കലിലൂടെ ഊർജമേഖലയിലും പ്രവർത്തനത്തിന് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി യുഎസിലെ മസാച്യുസെറ്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഊർജ സംഭരണ സ്ഥാപനമായ ആംബ്രിയിൽ 1072 കോടി രൂപ(144 മില്യൺ ഡോളർ)യാണ് നിക്ഷേപിക്കുന്നത്. പോൾസൺ ആൻഡ് കമ്പനി, ബിൽ ഗേറ്റ്സ് എന്നിവരോടൊപ്പമാണ് റിലയൻസിന്റെ നിക്ഷേപം. 4.32 കോടി ഓഹരികൾക്കായി 370 കോടി രൂപ (50മില്യൺ ഡോളർ)യാണ് റിലയൻസ് നിക്ഷേപിക്കുക. 4 മുതൽ 24 മണിക്കൂർവരെ ഊർജഉപയോഗശേഷിയുള്ള ആംബ്രിയുടെ ഊർജസംഭരണ സംവിധാനങ്ങൾക്ക് ഇതിനകം പേറ്റന്റ് ലഭിച്ചിട്ടുണ്ട്. ചെലവുകുറഞ്ഞതും ദീർഘായുസുള്ളതും സുരക്ഷിതവുമായ സംഭരണ സംവിധാനമാണ് കമ്പനി വികസിപ്പിച്ചിട്ടുള്ളത്. ലിഥിയം അയൺ ബാറ്ററികളുമായി ബന്ധപ്പെട്ടാണ് പ്രധാനമായും പ്രവർത്തനം. റിലയൻസും ആംബ്രിയും ഇന്ത്യയിൽ വൻതോതിലുള്ള ബാറ്ററി നിർമാണ കമ്പനി സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ നടത്തിവരികായാണ്. റിലയൻസിന്റെ ഹരിത ഊർജ സംരഭത്തിന് കരുത്തുപകരാനും ചെലവ് കുറച്ച് ഉത്പാദനംവർധിപ്പിക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ജൂണിൽ റിലയൻസിന്റെ വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി ഹരിത ഊർജ പദ്ധതികളുടെ ഭാഗമായി ജാംനഗറിൽ വൻകിട ഫാക്ടറി നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദീർഘകാല ഊർജ സംരഭരണ സംവിധാനങ്ങളുടെ മേഖലയിൽ വളരാനും വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദനംതുടങ്ങാനും നിക്ഷേപം സഹായിക്കുമെന്ന് റിലയൻസ് വ്യക്തമക്കി. ഉത്പാദനം, സംഭരണം, ഗ്രിഡ് കണക്ടിവിറ്റി എന്നിവയുടെ സംയോജനത്തിലൂടെ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുകയാണ് ലക്ഷ്യം.

from money rss https://bit.ly/3lKunfr
via IFTTT

സെൻസെക്‌സിൽ 241 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 16,300കടന്നു

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 241 പോയന്റ് ഉയർന്ന് 54,643ലും നിഫ്റ്റി 59 പോയന്റ് നേട്ടത്തിൽ 16,318ലുമാണ് വ്യാപാരം ആരംഭിച്ചത്. ഫാർമ, ബാങ്ക്, റിയാൽറ്റി, ഉപഭോക്തൃ ഉത്പന്നം തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകളാണ് മികവ് കാണിച്ചത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാൻ, എച്ച്ഡിഎഫ്സി, ബജാജ് ഫിൻസർവ്, റിലയൻസ്, എസ്ബിഐ, എൽആൻഡ്ടി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ഐടിസി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, എൻടിപിസി, എച്ച്ഡിഎഫ്സി ബാങ്ക്, സൺ ഫാർമ, ഇൻഡസിൻഡ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സൊമാറ്റോ, കോൾ ഇന്ത്യ, ലുപിൻ, പവർഗ്രിഡ് കോർപ്, എവറഡി ഇൻഡസ്ട്രീസ്, കിംസ്, മാക്സ് ഫിനാൻഷ്യൽ സർവീസ്, വേൾപൂൾ ഇന്ത്യ തുടങ്ങി 200ലേറെ കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്. Sensex gains 241 pts, Nifty tests 16,300.

from money rss https://bit.ly/37wIpsE
via IFTTT

പൊതുമേഖലാ ബാങ്കുകളുടെ അറ്റാദായത്തിൽ 140 ശതമാനം വർധന

മുംബൈ: നടപ്പുസാമ്പത്തിക വർഷം ആദ്യ പാദത്തിൽ മികച്ച പ്രവർത്തനഫലം കാഴ്ചവെച്ച് പൊതുമേഖലാ ബാങ്കുകൾ. ഇവയുടെ മൊത്തം അറ്റാദായം കഴിഞ്ഞ സാമ്പത്തികവർഷം ആദ്യ പാദത്തിലേക്കാൾ 139.6 ശതമാനം വർധന രേഖപ്പെടുത്തി. 2020 -21 സാമ്പത്തിക വർഷം ആദ്യപാദത്തിലെ 5,847 കോടിയിൽനിന്ന് 14,012 കോടി രൂപയായാണ് അറ്റാദായം ഉയർന്നത്. മാർച്ചിലവസാനിച്ച സാമ്പത്തിക പാദത്തെ 9,697 കോടിയേക്കാൾ 44.5 ശതമാനം അധികമാണിത്. മറ്റിനങ്ങളിലുള്ള വരുമാനം ഉയർന്നതാണ് ബാങ്കുകൾക്ക് ഇത്തവണ നേട്ടമായത്. കിട്ടാക്കടങ്ങൾക്കുള്ള നീക്കിയിരുപ്പ് കുറയുകയും ചെയ്തു. ബാങ്കുകളുടെ പലിശയിനത്തിലുള്ള അറ്റ വരുമാനത്തിലെ വാർഷിക വളർച്ച 5.4 ശതമാനമായി ചുരുങ്ങി. കോവിഡിന്റെ പശ്ചാത്തലത്തിൽ വായ്പാവളർച്ച കുറഞ്ഞതാണ് കാരണം. കഴിഞ്ഞവർഷം ആദ്യപാദത്തിലെ 66,510 കോടി രൂപയിൽനിന്ന് 70,132 കോടിയായാണ് വർധന. മറ്റു വരുമാനങ്ങളിൽ 34.8 ശതമാനമാണ് നേട്ടം. മുൻവർഷം ഇതേകാലയളവിലെ 25,089 കോടിയിൽനിന്ന് 33,828 കോടിയായാണ് മറ്റു വരുമാനം ഉയർന്നത്. മാർച്ചിലവസാനിച്ച പാദത്തിലിത് 44,225 കോടി രൂപയായിരുന്നു. പൊതുമേഖലാ ബാങ്കുകളുടെ മൂലധനശേഷിയിൽ മുൻവർഷത്തെ അപേക്ഷിച്ച് വലിയ മാറ്റങ്ങളില്ല. മൊത്തം നിഷ്ക്രിയ ആസ്തി നേരിയ തോതിൽ കുറഞ്ഞു. ഇത് മുൻവർഷത്തെ 6.39 ലക്ഷം കോടി രൂപയിൽനിന്ന് 4.2 ശതമാനം കുറഞ്ഞ് 6.12 ലക്ഷം കോടിയിലെത്തി. നിക്ഷേപങ്ങളിൽ 6.5 ശതമാനം വർധനയുണ്ടായപ്പോൾ വായ്പകളിൽ വളർച്ച 3.1 ശതമാനം മാത്രമാണ്. വായ്പാ വളർച്ച മാർച്ചിലവസാനിച്ച പാദത്തിലേക്കാൾ 0.9 ശതമാനം കുറവുണ്ടായി. നടപ്പുസാമ്പത്തിക വർഷത്തിൽ തുടർന്നുള്ള പാദങ്ങളിലും പൊതുമേഖലാ ബാങ്കുകൾ ലാഭം രേഖപ്പെടുത്തുമെന്നാണ് റേറ്റിങ് ഏജൻസിയായ ഇക്രയുടെ വിലയിരുത്തൽ.

from money rss https://bit.ly/3fO55ci
via IFTTT

പണപ്പെരുപ്പ ഭീഷണി വിപണിയിലുണ്ട്: ഇടത്തരം, ചെറുകിട ഓഹരികളിൽ കരുതലെടുക്കുക

ആഗോളചലനങ്ങളുടെ തുടർച്ചയായി, ഊർജ്ജസ്വലമായ അഭ്യന്തര സമ്പദ് വ്യവസ്ഥയുടെ പിന്തുണയോടെ ഈ വാരം ടോപ് ഗിയറിലാണ് ഇന്ത്യൻ വിപണി പ്രവർത്തനം തുടങ്ങിയത്. റിയൽ എസ്റ്റേറ്റ്, ഓട്ടോ മേഖലകളിലെ വിൽപന, പിഎംഐ, ജിഎസ്ടി ,കോർപറേറ്റ് നേട്ടങ്ങൾ, കയറ്റുമതി കണക്കുകൾ ഉൾപ്പടെ എല്ലാ പ്രധാനസൂചികകളും അഭ്യന്തര വിപണിയിൽ ശക്തമായ വീണ്ടെടുപ്പാണ് കാണിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിന്റെ ഫലത്തെച്ചൊല്ലിയുള്ള ആശങ്കയും മൂന്നാം തരംഗത്തിൽ നിന്നുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളും ഇത് ലഘൂകരിച്ചിട്ടുണ്ട്. ആഗോള തലത്തിൽ കേന്ദ്ര ബാങ്കുകൾ ഉദാരനയം തുടരുന്നതും യുഎസിലെ വൻതോതിലുള്ള അടിസ്ഥാന വികസന പാക്കേജും ബോണ്ട് യീൽഡുകളിലുണ്ടായകുറവും പണ ദൗർലഭ്യത്തെക്കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കി. നാലു മാസത്തിനു ശേഷം വിദേശനിക്ഷേപങ്ങൾ പ്രതികൂലാവസ്ഥയിൽനിന്ന് അനുകൂലമായി മാറി. നികുതിക്കു മുൻകാലപ്രാബല്യം നൽകുന്ന നയം സർക്കാർ ഒഴിവാക്കിയതും ഇന്ത്യൻ വിപണിയിലേക്കുള്ള വിദേശ നിക്ഷേപങ്ങൾക്കു പ്രോത്സാഹനം പകർന്നിരിക്കാം. ജൂലൈ മാസത്തെയപേക്ഷിച്ച് നടപ്പുമാസമായ ഓഗസ്റ്റിൽ ഈ വാരം 2600 കോടി രൂപയുടെ ഓഹരികളാണ് വിദേശ സ്ഥാപനങ്ങൾ വാങ്ങിയത്. ജൂലൈ മാസം ഇത് 23,000 കോടി രൂപയായിരുന്നു. 2021 ഏപ്രിൽ മുതൽ ജൂലൈവരെ നാലുമാസങ്ങളിൽ മാത്രം 41,200 കോടി രൂപയാണ് വിദേശ നിക്ഷേപങ്ങളിലൂടെ ഇന്ത്യയിലെത്തിയത്. പ്രധാന സൂചികകൾ പുതിയ മേഖലകളിലേക്കുകടക്കാൻ ഈ വിദേശ നിക്ഷേപങ്ങൾ സഹായകമായി. ജൂൺ, ജൂലൈ മാസങ്ങളിൽ നിഫ്റ്റി 50 ഓഹരികൾ 15,900 ത്തിനും 15,500 നുമിടയിൽ നേരിയ വ്യത്യാസത്തിലാണ് ട്രേഡിംഗ് നടത്തിയിരുന്നത്. ഉദാരനയങ്ങൾ തുടർന്നുകൊണ്ട് ധനപരവും സാമ്പത്തികവുമായ പ്രഖ്യാപനങ്ങൾ ആഗോള തലത്തിൽ ഉണ്ടായതോടെ പ്രധാന സൂചികകളുടെ പ്രകടനത്തിൽ കുതിപ്പുണ്ടായി. ഇന്ത്യയിൽ ഈയാഴ്ചനടന്ന റിസർവ് ബാങ്ക് പണനയ സമിതി യോഗത്തിലുണ്ടായ പ്രഖ്യാപനങ്ങളും തീർത്തും വിപണി കാഴ്ചപ്പാടിനനുകൂലമായിരുന്നു. പണലഭ്യത വർധിപ്പിക്കുന്നതിനായി ഓഗസ്റ്റ് 12നും 16നുമായി 25,000 കോടി രൂപ വീതമുള്ള രണ്ട് ജിസാപ് ലേലങ്ങൾ നടത്താനുള്ള തീരുമാനം ഏറ്റവും അനുകൂലമായിരുന്നു. എന്നാൽ ധനവിപണിയിൽ പണം കുമിഞ്ഞു കൂടിയതായി പണനയ സമിതി വിലയിരുത്തിയിട്ടുണ്ട്. ഇതുനിയന്ത്രിക്കുന്നതിനായി 2.5 ട്രില്യൺ രൂപ, 3 ട്രില്യൺ രൂപ, 3.5 ട്രില്യൺ രൂപ 4 ട്രില്യൺ രൂപ വീതമുള്ള ദ്വൈവാര വേരിയബിൾ റിവേഴ്സ് റേറ്റ് റിപ്പോ (വിആർആർആർ) ലേലങ്ങൾ വരുംആഴ്ചകളിൽ നടത്താനിരിക്കയാണ്. മൊത്തത്തിൽ ആരോഗ്യകരമായ സാമ്പത്തികസ്ഥിതി വിപണിയിൽ ഉണ്ടാകുമെങ്കിലും വർധിക്കുന്ന പണപ്പെരുപ്പനിരക്ക് ഭീഷണി തന്നെയാണ്. 2022 സാമ്പത്തിക വർഷത്തേക്കുള്ള ഉപഭോക്തൃവില സൂചിക നിരക്ക് പ്രവചനം 5.1 ശതമാനത്തിൽ നിന്ന് 5.7 ശതമാനമായി ഉയർത്തിയിട്ടുണ്ട്. കൂടിയ തോതിലുള്ള ആഗോള പണപ്പെരുപ്പവും കറൻസികളുടെ ചാഞ്ചാട്ടവും ഇതര വികസ്വര വിപണികളുടെ ധന നയത്തെ ബാധിച്ചുതുടങ്ങി. ചിലർ പലിശ നിരക്കു വർധിപ്പിക്കുകയും ചിലർ ഭാവിയിൽ അതിനായി തയാറെടുക്കുകയും ചെയ്യുന്നു. അമിതപണത്തിന്റെ പ്രശ്നം പരിഹരിക്കപ്പെട്ടതിനാൽ ഇന്ത്യയിൽ ഹ്രസ്വകാല നിരക്കുകൾ അടുത്തുതന്നെ കൂടാനിടയുണ്ട്. വിശാല വിപണിയുടെ പ്രകടനം മോശമായിരിക്കുമ്പോഴും പ്രധാന സൂചികകളുടെ മികച്ച പ്രകടനമാണ് ഈയാഴ്ചയിലെ ഒരു ശ്രദ്ധേയമായ സംഭവം. ചെറുകിട, സൂക്ഷ്മ ഓഹരികളുടെ പ്രകടനം ഈയാഴ്ച ഒട്ടും മെച്ചമായിരുന്നില്ല. 2020-21 ലെ മികച്ച പ്രകടനത്തിനുശേഷം അവയിപ്പോൾ ഏകീകരണ ഘട്ടത്തിലാണ്. 2020ലെ താഴ്ചയ്ക്കുശേഷം വൻകിട ഓഹരികളെയപേക്ഷിച്ച് ചെറുകിട ഓഹരികൾ 3x,2xഇരട്ടി നേട്ടമുണ്ടാക്കിയിട്ടുണ്ട്. വിപണിയിലെ വിവിധവിഭാഗങ്ങൾ തമ്മിലുള്ള തുല്യതയ്ക്കായി ചെറുകിട, ഇടത്തരം ഓഹരികളിൽ ആരോഗ്യകരമായ തിരുത്തൽ ആവശ്യമാണ്. ഇപ്പോഴത്തെ കൂടിയ വിലകൾ ക്രമീകരിക്കുന്നതിനായി ദീർഘകാല ഡിമാന്റ് ആന്റ് സപ്ളെ നിയമം വരും. ആവേശകരമായ കുതിപ്പു നടത്തിയ ഇടത്തരം, ചെറുകിട ഓഹരികളിൽ വരുംമാസങ്ങളിൽ നിക്ഷേപിക്കുന്നത് സൂക്ഷിച്ചുവേണം. ചെറുകിട, ഇടത്തരം ഓഹരികളുടെ ശക്തമായ പ്രകടനത്തിനു കാരണം പുതുതായി രംഗത്തുവന്ന ചെറുകിട നിക്ഷേപകർ, ഉയർന്ന നിലവാരമുള്ള ഐപിഒകൾ, മ്യൂച്വൽഫണ്ട് വാങ്ങൽ കൂടിയത്, കൂടിയ തോതിലുള്ള പണത്തിന്റെ ഒഴുക്ക്, അടച്ചിടൽ അവസാനിച്ചതിന്റെ ആനുകൂല്യം എന്നീ ഘടകങ്ങളായിരുന്നു. ഇക്കാരണങ്ങളിൽ നല്ലപങ്കും തുടർന്നും വിപണിയെ പിന്തുണയ്ക്കും. എന്നാൽ ഈ ആനുകൂല്യങ്ങളുടെ ഗുണം ഇപ്പോഴത്തെ ഓഹരി വിലകളിൽ പ്രതിഫലിക്കുന്നുണ്ട്. അതിനാൽ യുക്തിപൂർവം ചിന്തിക്കാനുള്ള സമയമാണിത്. ചെറുകിട, ഇടത്തരം ഓഹരികളിലെ ലാഭത്തിന്റെ ഒരുപങ്ക് ഇപ്പോൾ സ്വന്തമാക്കുക. കൂടുതൽ വിവേചനശേഷി പ്രകടിപ്പിക്കുകയും പോർട്ഫോളിയോയിൽ വൻകിട ഓഹരികളുടേയും, സ്വർണം, ടപ്പത്രം എന്നിവയുടേയും ചേരുവ വർധിപ്പിക്കുകയും ചെയ്യുകയുമാണ് വേണ്ടത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3lMfrxq
via IFTTT

ഐടി, ബാങ്ക് ഓഹരികളുടെ കരുത്തിൽ സെൻസെക്‌സ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ബാങ്ക്, ഐടി ഓഹരികളാണ് സൂചികകൾക്ക് കരുത്തായത്. സെൻസെക്സ് 125.13 പോയന്റ് ഉയർന്ന് 54,402.85ലും നിഫ്റ്റി 20.10 പോയന്റ് നേട്ടത്തിൽ 16,258.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കോവിഡിന്റെ ഡെൽറ്റ വകഭേദം വ്യാപിക്കുന്നതും ഡോളറിന്റെ കുതിപ്പിൽ കമ്മോഡിറ്റി വിലകളിൽ ഇടിവുണ്ടായതും വിപണിയെ സ്വാധീനിച്ചു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസർവ്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെക്ടറൽ സൂചികകളിൽ, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, പൊതുമേഖല ബാങ്ക് തുടങ്ങിയവ 1.5-2 ശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.6-1ശതമാനം നഷ്ടമുണ്ടാക്കി. രൂപയുടെ മൂല്യത്തിൽ നേരിയ നഷ്ടമുണ്ടായി. ഡോളറിനെതിരെ 74.26ലായിരുന്നു ക്ലോസിങ്. 74.21-74.29 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.

from money rss https://bit.ly/2VCDqV4
via IFTTT

ഫ്‌ളാഷ് സെയിലിൽ നിയന്ത്രണം: ഇ-കൊമേഴ്‌സ് നിയമ ഭേദഗതിയുടെ കരട് ഈയാഴ്ച പുറത്തിറക്കും

ഉപഭോക്തൃ സംരക്ഷണനിയമങ്ങൾ ഉൾപ്പെടുത്തി ഭേദഗതിചെയ്ത ഇ-കൊമേഴ്സ് നിയമത്തിന്റെ കരട് ഈയാഴ്ച സർക്കാർ പുറത്തിറക്കം. ഫ്ളാഷ് വില്പനയിലെ വ്യക്തതയാണ് പ്രധാനമായ ഭേദഗതി. ഇ-കൊമേഴ്സ് മേഖലയിൽ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഭേദഗതികൾ നടപ്പാക്കുന്നത്. ഫ്ളിപ്കാർട്ട്, ആമസോൺ ഉൾപ്പടെയുള്ള ഇ-കൊമേഴ്സ് കമ്പനികളും കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ട്രഡേഴ്സ്(സിഎഐടി), കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ചേംബർ ഓഫ് കൊമേഴ്സ് തുടങ്ങിയവയുമായി നിരവധിതവണ ചർച്ചചെയ്തശേഷമാണ് ഭേദഗതി കൊണ്ടുവന്നത്. വൻതോതിൽ വിലകുറച്ചുള്ള ഫ്ളാഷ് വിൽപനയെ ഭേഗതി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഉപഭോക്താക്കൾക്ക് പരാതി നൽകാൻ സ്ഥാപനങ്ങൾ ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനുള്ള വ്യവസ്ഥയും കരടിലുണ്ടാകും. Govt may release draft on changes in e-comm rules this week

from money rss https://bit.ly/3fMnCpt
via IFTTT

വോഡാഫോൺ ഐഡിയ പ്രതിസന്ധി: സർക്കാരിന് നഷ്ടമാകുകക 1.6 ലക്ഷംകോടിയിലേറെ

രാജ്യത്തെ കോർപറേറ്റ് ചരിത്രത്തിലെ ഏറ്റവുംവലിയ പ്രതിസന്ധിനേരിട്ട് വോഡാഫോൺ ഐഡിയ. കനത്ത ബാധ്യതനേരിടുന്ന കമ്പനി ഏതുനിമിഷവും പ്രവർത്തനം അവസാനിപ്പിച്ചേക്കാമെന്നാണ് വ്യവസായലോകത്തിന്റെ വിലയിരുത്തൽ. വോഡാഫോൺ ഐഡിയ തകർന്നാൽ കേന്ദ്ര സർക്കാരിനാകും കൂടുതൽ നഷ്ടം. സെപ്കട്രം ഫീസിനിത്തിലും എജിആർ കുടിശ്ശികയിനത്തിലും കമ്പനി സർക്കാരിന് നൽകാനുള്ളത് 1.6 ലക്ഷംകോടി രൂപയാണ്. ബാങ്കുകൾക്ക് നൽകാനുള്ളതാകട്ടെ 23,000 കോടി രൂപയുമാണ്. വായ്പയിലേറെയും പൊതുമേഖല ബാങ്കുകളിൽനിന്നെടുത്തവയുമാണ്. കമ്പനിയുടെ നിലവിലുള്ള മൊത്തംകടബാധ്യത 1.8 ലക്ഷം കോടി രൂപയാണ്. മാർച്ച് പാദത്തിൽ 7,000 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. പണലഭ്യത കുറഞ്ഞതിനാൽ കമ്പനിയുടെ പ്രവർത്തനംതന്നെ പ്രതിസന്ധിയിലാണ്. ഓരോ ഉപഭോക്താവിൽനിന്നും കമ്പനിക്ക് ലഭിക്കുന്ന ശരാശരി വരുമാനം 107 രൂപയായി കുറഞ്ഞിട്ടുണ്ട്. മറ്റ് കമ്പനികളെ അപേക്ഷിച്ച് ഏറ്റവുംകുറഞ്ഞ തുകയാണിത്. റിലയൻസ് ജിയോക്ക് ഈയിനത്തിൽ 138 രൂപയും ഭാരതി എയർടെലിന് 145 രൂപയുമാണ് ലഭിക്കുന്നത്. കുറഞ്ഞത് 200 രൂപയെങ്കിലും ലഭിച്ചെങ്കിൽമാത്രമെ കുടിശ്ശിക തീർത്ത് ടെലികോം കമ്പനികൾക്ക് ആരോഗ്യംവീണ്ടെടുക്കാൻ കഴിയൂ എന്നാണ് വിലയിരുത്തൽ. കമ്പനിയുടെ പ്രവർത്തനം സംബന്ധിച്ച ആശങ്ക പ്രൊമോട്ടർമാർ നേരത്തെതന്നെ പ്രകടിപ്പിച്ചിരുന്നു. കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കമ്പനിയിലേക്ക് കൂടുതൽ നിക്ഷേപം നടത്താൻ വിസമ്മതിക്കുകയും സർക്കാർ ഇടപെടണമെന്ന് ആവശ്യമുന്നയിക്കുകയുംചെയ്തിരുന്നു. ദിനംപ്രതി നഷ്ടംകുമിഞ്ഞുകൂടുന്ന സാഹചര്യമാണുള്ളത്. സമീപ ഭാവിയിലൊന്നും പ്രതിസന്ധിയിൽനിന്ന് കരകയറാൻ സാധ്യതയില്ലെന്നാണ് ഗോൾഡ്മാൻ സാച്സിന്റെ വിലിയരുത്തൽ. വരുന്ന ഡിസംബറിനും ഏപ്രിലിനുമിടയിൽ എജിആർ കുടിശ്ശിക, സ്പെക്ട്രം എന്നിവയിനത്തിൽ 22,500 കോടി രൂപയെങ്കിലും കമ്പനിക്ക് കണ്ടെത്തേണ്ടിവരും.

from money rss https://bit.ly/3CnClkq
via IFTTT