121

Powered By Blogger

Tuesday 3 August 2021

പാഠം 136| ഇടനിലക്കാരെ ഒഴിവാക്കാൻ വിപ്ലവകരമായ തീരുമാനം: നിക്ഷേപകർക്ക് ഗുണകരമാകുമോ?

കുവൈത്തിൽ പത്തുവർഷത്തിലേറെയായി ജോലി ചെയ്യുന്ന അലോഷ്യസ് അഞ്ചുവർഷത്തിലേറെയായി മ്യൂച്വൽ ഫണ്ടിൽ നേരിട്ട് നിക്ഷേപിച്ചുവരുന്നു. പോർട്ട്ഫോളിയോയിലുള്ള അഞ്ച് ഫണ്ടുകളിൽ എഎംസികളുടെ വെബ് സൈറ്റുവഴിയും കാംസിന്റെ മൊബൈൽ ആപ്പുവഴിയുമാണ് നിക്ഷേപം നടത്തുന്നത്. അതേസമയം, അദ്ദേഹത്തിന്റെ സുഹൃത്തായ വിനീഷാകട്ടെ ഫിൻടെക് സ്ഥാപനങ്ങളിലൊന്നായ കുവേര വഴിയാണ് ഡയറക്ട് പ്ലാനിൽ നിക്ഷേപംനടത്തുന്നത്. അതിന്റെഗുണം വിനീഷ് പറഞ്ഞെങ്കിലും അലോഷ്യസിന് അതിനോട് അത്രതന്നെ യോജിക്കാനായില്ല. ഇടനിലക്കാർവേണ്ടെന്നുതന്നെയായിരുന്നു അദ്ദേഹത്തിന്റെതീരുമാനം. അതിനിടെയാണ് സെബിയുടെ തീരുമാനം ഈയിടെ പുറത്തുവന്നത്. 2013ൽ ഡയറക്ട് പ്ലാൻ അവതരിപ്പിച്ചതിനുശേഷം നിക്ഷേപക ലോകത്ത് മറ്റൊരു വിപ്ലവകരമായ തീരുമാനംകൂടി നടപ്പാകാൻ പോകുകയാണ്. സെക്യൂറിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കായി പൊതുപ്ലാറ്റ്ഫോം ഒരുക്കാൻ മ്യൂച്വൽ ഫണ്ട് രജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജന്റു(ആർടിഎ)മാരോട് ആവശ്യപ്പെട്ടുകഴിഞ്ഞു. എല്ലാഫണ്ടിലും ഇടപാട് നടത്താനുള്ള പ്ലാറ്റ്ഫോമാണ് സെബി വിഭാവനംചെയ്യുന്നത്. പലയിടങ്ങളിലായി കിടക്കുന്ന നിക്ഷേപങ്ങളെ ഒരുകുടക്കീഴിൽകൊണ്ടുവരാൻ ഉദ്ദേശിച്ചാണ് സെബി ഇത്തരത്തിലൊരു നിർദേശം മുന്നോട്ടുവെച്ചത്. തീരുമാനത്തോടൊപ്പം അതിനെതിരെയുള്ള ചരടുവലികളും തുടങ്ങിയിട്ടുണ്ട്. നിക്ഷേപകരുടെ ഭാഗത്തുനിന്നു ചിന്തിക്കുന്ന ഒരു റെഗുലേറ്റർക്ക് നിലവിലെ സാഹചര്യത്തിൽ ഇത്തരത്തിലൊരു പ്ലാറ്റ്ഫോമിന്റെ ആവശ്യമുണ്ടെന്ന് ബോധ്യമായതാണ് ശ്രദ്ധേയം. നിക്ഷേപകർക്ക് നേരിട്ട് നിക്ഷേപിക്കാനും അതിലൂടെ വിതരണക്കാരുടെ കമ്മീഷൻ ഒഴിവാക്കി കൂടുതൽനേട്ടമുണ്ടാക്കാനും സഹായിക്കുന്നതിന് 2013ലാണ് സെബി മ്യൂച്വൽ ഫണ്ടുകളിൽ ഡയറക്ട് പ്ലാനുകൾ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ ഇത്തരത്തിലൊരു പൊതുഇടത്തിന്റെ പ്രസക്തിയുമേറെയാണ്. സെബി ഉദ്ദേശിക്കുന്ന സമയത്തുതന്നെ(2021 ഡിസംബർ 31നകം) പ്ലാറ്റ്ഫോം പൂർണമായും പ്രവർത്തന സജ്ജമാകുമെന്ന് പ്രതീക്ഷിക്കാം. നിലവിലെ സാധ്യതകൾ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന് നിലവിൽ നിരവധി സാധ്യതകളാണ് മുന്നിലുള്ളത്. വിതരണക്കാരാണ് ഒന്നാമത്തേത്. ഓൺലൈൻ വെബ്സൈറ്റുകളോ, ബാങ്കുകളുടെ ശാഖകളോ, സ്വതന്ത്രമായി പ്രവർത്തിക്കുന്ന വ്യക്തികളോ വിതരണക്കാരുടെ ഗണത്തിൽവരാം. ഫണ്ടുകളുടെ തരമനുസരിച്ച് വിതരണക്കാർ 0.5 മുതൽ ഒന്നരശതമാനംവരെയാണ് കമ്മീഷൻ നൽകുന്നത്. (അതായത് നിക്ഷേപത്തിൽനിന്ന് ഒരുശതമാനത്തിലേറെ വർഷംതോറും നഷ്ടപ്പെടുന്നുവെന്ന് ചുരുക്കം. ഇക്കാര്യത്തെക്കുറിച്ച് നേരത്തെ ഈ കോളത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്). അതല്ലെങ്കിൽ ഫിൻടെക് സ്ഥാനങ്ങളുടെ പ്ലാറ്റ്ഫോംവഴി നിക്ഷേപിക്കാം. അവയിൽ പലതും കമ്മീഷൻ ഒഴിവാക്കി ഡയറക്ട് പ്ലാനിൽ നിക്ഷേപിക്കാൻ അവസരംനൽകുന്നുണ്ട്. അതുമല്ലങ്കിൽ മ്യൂച്വൽ ഫണ്ട് ഹൗസുകളുടെ സംയുക്തസംരംഭമായ മ്യൂച്വൽ ഫണ്ട് യൂട്ടിലിറ്റീസിന്റെ പ്ലാറ്റ്ഫോം ഉപയോഗിക്കാം. ഫണ്ട് കമ്പനികളുടെ വെബ്സൈറ്റുവഴി നിക്ഷേപിക്കാനും അവസരമുണ്ട്. സെബിയുടെ നിർദേശംപരിശോധിക്കാം എപ്പോൾ വേണമെങ്കിലും നിക്ഷേപിക്കുന്നതിനും നിക്ഷേപം പിൻവലിക്കുന്നതിനുംകഴിയുന്ന പൊതുഇടം സൃഷ്ടിക്കുകയാണ് സെബിയുടെ ലക്ഷ്യം. സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകളെല്ലാം ഈപ്ലാറ്റ്ഫോമിലൂടെ നിർവഹിക്കാം. നിക്ഷേപവിവരങ്ങൾ ഉൾപ്പെട്ട സമഗ്രമായ അക്കൗണ്ട് സ്റ്റേറ്റുമെന്റുകൾ, ഹ്രസ്വ-ദീർഘകാല മൂലധനനേട്ട സ്റ്റേറ്റുമെന്റുകൾ എന്നിവ ആവശ്യപ്പെട്ടയുടനെ ഇ-മെയിൽവഴി ലഭിക്കാനുള്ള സാധ്യതയുമാണ് ഇതിലൂടെ ലഭിക്കുക. സേവനങ്ങൾക്ക് തുകയൊന്നും ഈടാക്കുകയുമില്ല. അതിന് പകരമായി ആർടിഎകൾക്ക് പ്ലാറ്റ്ഫോമിൽ പരസ്യംനൽകാനുള്ള അനുമതി നൽകും. ഇടനിലക്കാരുടെ ആവശ്യമുണ്ടോ? ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് മികച്ചസേവനം ലഭിച്ചാൽ നിക്ഷേപകന് എന്തുകൊണ്ടും ഗുണകരമാണ്. ഫിൻടെക് പ്ലാറ്റ്ഫോമുകൾ നൽകുന്നതുപോലെ നിക്ഷേപ സൗഹൃദമായ ഇടപാടിന് സൗകര്യമൊരുക്കാൻ കഴിയുമെങ്കിൽ ഈമേഖലയിൽ വിപ്ലവംതന്നെ നടപ്പാക്കാനാകും. സ്വയംനിക്ഷേപിക്കാൻ കഴിവുള്ളവർക്കും ഫീ ഓൺലി സേവനംതേടുന്നവർക്കും കൂടുതൽ ആദായംനേടാൻ പുതിയ പ്ലാറ്റ്ഫോം സഹായിക്കുമെന്നകാര്യത്തിൽ സംശയമില്ല. എംഎഫ് യൂട്ടിലിറ്റി ഫിൻടെക് സ്ഥാപനങ്ങളെ മാറ്റിനിർത്തിയാൽ എല്ലാ ഫണ്ടുകളിലും നിക്ഷേപംനടത്തുന്നതിന് നിലവിൽ എഫ് യു ഓൺലൈൻ എന്ന പ്ലാറ്റ്ഫോം നിലവിലുണ്ട്. എഎംസികളെല്ലാംചേർന്നാണ് ഈ പ്ലാറ്റ്ഫോമുണ്ടാക്കിയിട്ടുള്ളത്. എന്തുകൊണ്ട് ആ സൗകര്യം പ്രയോജനപ്പെടുത്തിക്കൂടായെന്ന് ഇതിനകം ചോദ്യമുയർന്നുകഴിഞ്ഞു. നിക്ഷേപ സൗഹൃമല്ല അതെന്നതാണ് ആദ്യമറുപടി. നിരവധി കടമ്പകൾ കടന്നുവേണം എംഎഫ് യു ഓൺലൈനിൽ അക്കൗണ്ട് തുടങ്ങാൻ. നിലവിലുള്ള നിക്ഷേപകർക്കല്ലാതെ പുതിയതായെത്തുന്നവർക്ക് അക്കൗണ്ട് തുറക്കാനുമാകില്ല. നിക്ഷേപ വിവരങ്ങളെല്ലാം ഒരിടത്ത് കാണാൻ കഴിയുമെങ്കിലും മൂലധനേട്ടം സംബന്ധിച്ച വിവരങ്ങൾ ഉൾപ്പടെയുള്ളവ ലഭ്യവുമല്ല. എന്തുകൊണ്ട് ആർടിഎ പ്ലാറ്റ്ഫോം മ്യൂച്വൽ ഫണ്ടുകളുടെ എല്ലാ ഇടപാടുകളെല്ലാം കൈകാര്യംചെയ്യുന്ന രജിസ്ട്രാർമാരാണ് ആർടിഎകൾ. ഫണ്ടിൽ നിക്ഷേപിക്കുന്നതിന് ഓഫ്ലൈനായോ ഓൺലൈനായോ അപേക്ഷ നൽകിയാൽ അത് കൈകാര്യംചെയ്യുന്നത് ഈ ആർടിഎമാരാണ്. ഉദാഹരണത്തിന്, എസ്ബിഐ മ്യൂച്വൽ ഫണ്ടിന്റെ ഒരു ഫണ്ടിൽ നിക്ഷേപം നടത്താനായി ഫണ്ട് കമ്പനിയുടെ ഓഫീസിൽ അപേക്ഷയും ചെക്കും നൽകിയാൽ, അവർ അത് എത്തിക്കുന്നത് രജിസ്ട്രാർമാരുടെ ഓഫീസുകളിലാണ്. വിതരണക്കാരും ഏജന്റുമാരും ചെയ്യുന്നതും അതുതന്നെ. മ്യൂച്വൽ ഫണ്ട് കമ്പനികളുടെ ആർടിഎമാരായി നിലവിൽ രാജ്യത്ത് പ്രവർത്തിക്കുന്നത് രണ്ട് സ്ഥാപനങ്ങളാണ്. കാംസും കെഫിൻടെകും(കാർവി എന്നായിരുന്നു മുമ്പത്തെ പേര്). നിക്ഷേപ സൗഹൃദത്തിന്റെകാര്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളോടൊന്നും കിടപിടക്കാൻ കഴിയാത്തതാണ് കാംസിന്റെ പ്ലാറ്റ്ഫോം. മൈ കാംസ് എന്ന വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പുവഴിയും നൽകിവരുന്ന സാമ്പത്തിക സാമ്പത്തികേതര ഇടപാടുകൾ ശ്രദ്ധിച്ചാൽ അത് ബോധ്യമാകും. നിലവിലെ സംവിധാനപ്രകാരം കാംസ് കൈകാര്യംചെയുന്ന എഎംസികളിലെ ഫണ്ടുകളുടെ നിക്ഷേപവിവരം സമഗ്രമായി നിക്ഷേപകന് ഒരിടത്ത് കാണാൻകഴിയും. ഓരോ ഫണ്ടുകമ്പനികളിലെയും ഫണ്ടുകളിലെ മൊത്തം നിക്ഷേപം, ഓരോ ഫണ്ടകളിലെയും നിക്ഷേപം, അവനൽകിയ ആദായം തുടങ്ങിയവ ഉദാഹരണംമാത്രം. മെയിൽ ബാക്ക് വഴി മൂലധന നേട്ട സ്റ്റേറ്റുമെന്റ് ഉൾപ്പടെയുള്ളവയും ലഭ്യമാണ്. ഇത്തരത്തിലുള്ള പ്ലാറ്റ്ഫോം ഒരുക്കാനാണ് സെബി ആവശ്യപ്പെട്ടിരിക്കുന്നത്. അതായത് മ്യൂച്വൽ ഫണ്ട് നിക്ഷേപം സംബന്ധിച്ച സേവനങ്ങളെല്ലാം ഒരുകുടക്കീഴിൽ ലഭിക്കുമെന്ന് ചുരുക്കം. സ്വകാര്യ സ്ഥാപനങ്ങളുടെ സൗജന്യത്തിന് പുറെകപോകാതെ ഔദ്യോഗിക സംവിധാനംവരുന്നത് എന്തുകൊണ്ടും ഗുണകരമാണെന്ന് പറയേണ്ടതില്ലല്ലോ. ഇടനിലക്കാർ എങ്ങനെ നേട്ടമുണ്ടാക്കുന്നു കമ്മീഷൻ ഒഴിവാക്കിയുള്ള ഡയറക്ട് പ്ലാനുകളിൽ നിക്ഷേപിക്കാൻ അവസരമൊരുക്കുന്നു എന്നതാണ് (സ്റ്റാർട്ടപ്പുകളായി വന്ന് ഫണ്ട് നിക്ഷേപകരുടെ മനംകവർന്ന ഫിൻടെക് സ്ഥാപനങ്ങൾ) നിക്ഷേപകനെ ആകർഷിക്കാൻകാരണം. കമ്മീഷൻപറ്റാതെ ഏതുതരത്തിലാണ് ഈ സ്ഥാപനങ്ങൾ നേട്ടമുണ്ടാക്കുന്നത് എന്ന് ചിന്തിക്കേണ്ടതാണ്. നിക്ഷേപന് പരമാവധിനേട്ടുണ്ടാക്കിക്കൊടുക്കുന്നതോടൊപ്പം പ്രവർത്തനചെലവെങ്കിലുംനേടാൻ അവർക്കുംഅവകാശമില്ലേ. ക്രോസ് സെല്ലിങ് ആണ് ഇത്തരക്കാർക്ക് വരുമാനത്തിനുള്ള ഒരുമാർഗം. ഉദാഹരണത്തിന് ഡിജിറ്റൽ ഗോൾഡ് ഉൾപ്പടെയുള്ള മറ്റ് നിക്ഷേപ ഉപകരണങ്ങളുടെ വിപണനത്തിലൂടെ അവർ പണംകണ്ടെത്തുന്നു. അതിനായി വൻതോതിലുള്ള നിക്ഷേപക ഡാറ്റ അവർ പ്രയോജനപ്പെടുത്തുന്നു. ഭാവിയിൽ പുറത്തിറക്കുന്ന നിക്ഷേപ പദ്ധതികളുടെ വിപണനവും ലക്ഷ്യമിടുന്നു. നിക്ഷേപകരുടെ വൻഡാറ്റശേഖരമാണ് ഇത്തരം സ്ഥാപനങ്ങളുടെ ശക്തി. മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ അനുവദിക്കുന്നിതലൂടെ അവരുടെ കൈവശം നിക്ഷേപകരുടെ ഡാറ്റയുംഎത്തിച്ചേരുന്നു. പേര്, വിലാസം ഉൾപ്പെടുയള്ള കെവൈസി വിശദാംശങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, നിക്ഷേപ ആസ്തിവിവരങ്ങൾ, നിക്ഷേപശേഷി, വരുമാനം എന്നിവ അതിസൂക്ഷ്മമായി വിലയിരുത്തി ഭാവിയിൽ പ്രയോജനപ്പെടുത്താൻ ഇതിലൂടെ കഴിയുമെന്നകാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. പുതിയ കാലത്ത് അമൂല്യമായി കണക്കാക്കപ്പെടുന്നഒന്നാണ് ഡാറ്റ. ഇതിനൊക്കെ പുറമെ, ഭാവിയിൽ നൽകാൻപോകുന്ന (നിശ്ചിത നിരക്ക് ഈടാക്കിയുള്ള) പ്രീമിയം സേവനങ്ങൾക്കൂടി ഇവർമുൻകൂട്ടികാണുന്നു. അറിയേണ്ട മറ്റുകാര്യങ്ങൾ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന് ഓഹരി അധിഷ്ഠിത ഫണ്ടുകൾക്ക് കട്ട് ഓഫ് സമയം നിശ്ചയിച്ചിട്ടുള്ളത് ഉച്ചകഴിഞ്ഞ മൂന്നുമണിയാണ്. അപേക്ഷഫോമും ചെക്കും ഫണ്ട് കമ്പനിയുടെയോ ആർടിഎകളുടെയോ ഓഫീസിൽ എത്തിച്ചാൽ അന്നത്തെ എൻഎവിയിൽ യൂണിറ്റ് അലോട്ട് ചെയ്ത് ലഭിക്കുമായിരുന്നു. അതുപോലെതന്നെ ഓൺലൈനായി മൂന്നുമണിക്കുമുമ്പ് നിക്ഷേപംനടത്തിയാലുംമതി. ഈയിടെയാണ് ഈ വ്യവസ്ഥയ്ക്ക് മാറ്റംവരുത്തിയത്. ഫണ്ട് കമ്പനിയുടെ അക്കൗണ്ടിൽ എന്നാണ് പണമെത്തുന്നത് അന്നത്തെ എൻഎവിയാണ് യൂണിറ്റ് അലോട്ട് ചെയ്യാൻ ഇപ്പോൾ പരിഗണിക്കുന്നത്. മ്യൂച്വൽ ഫണ്ടുകളുടെ വെബ്സൈറ്റ്, എംഎഫ് യൂട്ടിലിറ്റീസിന്റെ എംഎഫ് യു ഓൺലൈൻ, ഫിൻടെക് ഇടനിലക്കാർ എന്നുവേണ്ട ആരുവഴി നിക്ഷേപം നടത്തിയാലും അന്നത്തെ എൻഎവിയിൽ യൂണിറ്റ് ലഭിക്കുമെന്ന് ഉറപ്പില്ല. എന്നാൽ പ്രമുഖ ആർടിഎയായ കാംസ് വഴിയാണ് നിക്ഷേപംനടത്തുന്നതെങ്കിൽ കട്ട്ഓഫ് സമയത്തിന്റെ പ്രയോജനംലഭിക്കും. നിക്ഷേപകനെ സംബന്ധിച്ചെടുത്തോളം ഏറെപ്രസക്തമാണിത്. സെൻസെക്സ് 1000 പോയന്റിലേറെ ഇടിഞ്ഞെന്നുകരുതുക, ഫണ്ടുകളുടെ അന്നത്തെ എൻഎവിയിൽ സ്വാഭാവികമായും കുറവുണ്ടാകും. ഒറ്റത്തവണ നിക്ഷേപംനടത്തുന്നവർക്കും അധികതുക നിക്ഷേപിക്കുന്നവർക്കും കുറഞ്ഞ എൻഎവിയിൽ നിക്ഷേപിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. എസ്ഐപിയായി നിക്ഷേപിക്കാൻ ഓട്ടോ ഡെബിറ്റ് സംവിധാനം നൽകണമെന്നും നിർബന്ധമില്ല. എല്ലാമാസവും നിശ്ചിത ദിവസം പ്ലാറ്റ്ഫോംവഴി നിക്ഷേപിച്ചാൽമതിയല്ലോ. വൻതുക നിക്ഷേപം നടത്തുന്നവർക്ക് ഇത് പ്രയോജനകരമാണ്. തിയതി മാറ്റി ഫ്ളക്സിബിൾ എസ്ഐപിയുടെ സാധ്യതയും പ്രയോജനപ്പെടുത്താൻ ഇതിലൂടെ കഴിയും. feedbacks to: antonycdavis@gmail.com കുറിപ്പ്: ഇടനിലക്കാരെ ഒഴിവാക്കി, നേരിട്ട് നിക്ഷേപിക്കാനുള്ള സാധ്യതയാണ് ഏഴുവർഷംമുമ്പ് സെബി നൽകിയത്. അതിന്റെ തുടർച്ചയായിവേണം പുതിയതീരുമാനത്തെ കാണാൻ. ഔദ്യോഗികമായല്ലാതെയുള്ള സൗജ്യങ്ങൾക്കുപുറകെ പോകുന്നവർക്ക് അതിനുപിന്നിൽ ഒളിഞ്ഞിരിക്കുന്നകാര്യങ്ങൾ പെട്ടെന്ന് മനസിലായെന്നുവരില്ല.There is no free luch on Wall Street-എന്ന പ്രശസ്തമായ ഉദ്ധരണി ഇവിടെ പ്രസക്തമാണ്. മിസ് സെല്ലിങ് എന്നദുർഭൂതത്തിന് അത്രതന്നെ നിക്ഷേപ സക്ഷരതയില്ലാത്ത സമൂഹത്തിൽ എളുപ്പത്തിൽ പടർന്നുകയറാൻ കഴിയും. നിക്ഷേപിക്കുന്ന ആസ്തികളെക്കുറിച്ച് പരമാവധി അറിവുനേടാൻ ശ്രമിക്കുകതന്നെയാണ് അതിനുള്ള പോംവഴി.

from money rss https://bit.ly/3jouri0
via IFTTT

വ്യവസായ യൂണിറ്റുകളിലെ പരിശോധന: പുതിയ മാർഗ നിർദേശങ്ങളിലെ 'ഹൈ റിസ്‌കി'ൽ ആശങ്ക

കൊച്ചി: കേരളത്തിലെ ബിസിനസ് സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി നിരവധി നടപടികൾ സർക്കാർ കൈക്കൊണ്ടിട്ടുണ്ടെങ്കിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പുതിയ കേന്ദ്രീകൃത പരിശോധനാ മാർഗ നിർദേശങ്ങൾ വ്യവസായ മേഖലയ്ക്ക് തിരിച്ചടിയാകും. കേരളത്തിന്റെ തനത് വ്യവസായങ്ങൾക്കു പോലും പ്രതിസന്ധി സൃഷ്ടിക്കുന്ന തരത്തിലാണ് കേന്ദ്രീകൃത പരിശോധനാ മാർഗ നിർദേശങ്ങളെന്ന് വ്യവസായികൾ ചൂണ്ടിക്കാണിക്കുന്നു. വ്യവസായങ്ങളെ ലോ, മീഡിയം, ഹൈ എന്നിങ്ങനെ മൂന്നു കാറ്റഗറികളിലായി തിരിച്ചാണ് പരിശോധനാ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്. ഇതിനു പുറമെ പഞ്ചായത്തിന്റെ 'ഹൈ റിസ്ക്' വിഭാഗം കൂടി ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോ കാറ്റഗറി വിഭാഗത്തിൽപ്പെട്ട സ്ഥാപനങ്ങൾക്ക് മൂന്നു വർഷത്തിലൊരിക്കലും മീഡിയം കാറ്റഗറി വിഭാഗത്തിൽ ഉൾപ്പെട്ട സ്ഥാപനങ്ങളിൽ രണ്ടു വർഷത്തിലൊരിക്കലും ഹൈ കാറ്റഗറി സ്ഥാപനങ്ങളിൽ വർഷാ വർഷവുമാണ് പരിശോധനകൾ. എന്നാൽ, മലിനീകരണ നിയന്ത്രണ ബോർഡ് ഗ്രീൻ, വൈറ്റ് കാറ്റഗറിയിൽ പെടുത്തിയ പല വ്യവസായങ്ങളും പുതിയ ഉത്തരവിൽ 'ഹൈ റിസ്ക്' കാറ്റഗറിയിലാണുള്ളത്. ഈ വിഭാഗത്തിൽ പരിശോധനകൾ നടക്കുക എങ്ങനെയാണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുമില്ല. ഇതാണ് വ്യവസായികളുടെ ആശങ്കയ്ക്ക് പ്രധാന കാരണം. 300 ചതുരശ്ര മീറ്ററിനു മുകളിലുള്ള 44 ഇനം വ്യവസായങ്ങൾ 'ഹൈ റിസ്ക്' വിഭാഗത്തിലാണ്. പ്രിന്റിങ് പ്രസ്, ഫർണിച്ചർ, ഹോളോ ബ്രിക്സ്, കയർ ചകിരി നിർമാണം, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ വ്യവസായങ്ങളെ 'ഹൈ റിസ്ക്' വിഭാഗത്തിൽ പെടുത്തിയിരിക്കുകയാണ്. ഇത് വ്യവസായ മേഖലയിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ (കെ.എസ്.എസ്.ഐ. എ.) ചൂണ്ടിക്കാട്ടി.

from money rss https://bit.ly/3Ch14H1
via IFTTT

റെക്കോഡ് കുതിപ്പിൽ വിപണി: സെൻസെക്‌സ് 54,200 കടന്നു

മുംബൈ: മികച്ച കോർപറേറ്റ് പ്രവർത്തനഫലങ്ങളോടൊപ്പം വിപണിയിലേക്കുള്ള പണമൊഴുക്ക് പരമകോടിയിലെത്തിയപ്പോൾ ഓഹരി വിപണി രണ്ടാംദിവസവും റെക്കോഡ് ഭേദിച്ച് കുതിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 54,000 കടന്നു. നിഫ്റ്റിയാകട്ടെ എക്കാലത്തെയും ഉയർന്ന ഉയരംകുറിച്ച് 16,236 നിലവാരത്തിലെത്തുകയുംചെയ്തു. 377 പോയന്റാണ് സെൻസെക്സിലെ നേട്ടം. സൂചിക 54,200 പിന്നിടുകയുംചെയ്തു. എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ, ഡോ.റെഡ്ഡീസ് ലാബ്, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, പവർഗ്രിഡ് കോർപ്, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ അരശതമാനത്തോളം ഉയർന്നു. സെക്ടറൽ സൂചികകളെല്ലാം നേട്ടത്തിലാണ്. എസ്ബിഐ, ടൈറ്റാൻ കമ്പനി, ഗോദ്റേജ് കൺസ്യൂമർ പ്രൊഡക്ട്സ്, എച്ച്പിസിഎൽ, പിഎൻബി ഹൗസിങ് തുടങ്ങി 70ഓളം കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്. Indices open at fresh peaks; Sensex at 54,200

from money rss https://bit.ly/2WXbU57
via IFTTT

ഓണം: എച്ച്ഡിഎഫ്‌സി ബാങ്ക് പലിശയിൽ ഇളവ് പ്രഖ്യാപിച്ചു, കാർഡ് പർച്ചെയ്‌സിൽ കാഷ് ബാക്കും

ഓണാഘോഷത്തിന്റെ ഭാഗമായി എച്ച്ഡിഎഫ്സി ബാങ്ക് ഓഫറുകൾ പ്രഖ്യാപിച്ചു. വാഹന വായ്പ ഇളവുകൾ, കാഷ് ബാക്ക്, ഈസി ഇഎംഐ തുടങ്ങിയവയും ഓഫറുകളിൽപ്പെടുന്നു. 7.65ശതമാനംമുതലാണ് വാഹനവായ്പക്ക് പലിശ ഈടാക്കുക. വരുമാനത്തിന്റെ തെളിവില്ലാതെ 85ശതമാനവും തെളിവോടുകൂടി 100ശതമാനവും യൂസ്ഡ് കാർ വായ്പ നൽകും. ഇരുചക്രവാഹന വായ്പക്ക് പ്രൊസസിങ് ഫീസിൽ 50ശതമാനം ഇളവ് ലഭിക്കും. ഭവനവായ്പ പലിശ 6.75ശതമാനംമുതലാണ്. നിലവിൽ ഭവനവായ്പയെടുത്തിട്ടുള്ളവർക്ക് 50 ലക്ഷം രൂപവരെ ടോപ്അപ് ലോൺ അനുവദിക്കും. 40 ലക്ഷംവരെ ഈടില്ലാതെ വ്യക്തിഗത വായ്പകളും 75 ലക്ഷം രൂപവരെ ബിസിനസ് ലോണും നൽകും. വ്യക്തിഗത വായ്പകളുടെ പ്രൊസസിങ് ഫീസ് 1,999 രൂപയായിരിക്കും. ബിസിനസ് വായ്പകളുടെ ഫീസിൽ 50ശതമാനം ഇളവ് നൽകും. ഡെബിറ്റ്, ക്രഡിറ്റ് കാർഡുകൾക്ക് 22.5ശതമാനംവരെ കാഷ്ബാക്ക് ലഭിക്കും. നോ കോസ്റ്റ് ഇഎംഐയിൽ ഉപഭോക്തൃ വായ്പയും ലഭിക്കും. സെപ്റ്റംബർ 30വരെയാണ് ഓഫറുകൾ ലഭിക്കുക.

from money rss https://bit.ly/3igPDHr
via IFTTT

റെക്കോഡ് നേട്ടം: നിക്ഷേപകരുടെ ആസ്തിയിലുണ്ടായ വർധന 2.37 ലക്ഷംകോടി

മുംബൈ: നിക്ഷേപകരുടെ വാങ്ങൽതാൽപര്യം ഓഹരി വിപണിയെ റെക്കോഡ് കീഴടക്കാൻ സഹായിച്ചു. ഫാർമ, ഐടി, എഫ്എംസിജി, ധനകാര്യ ഓഹരികൾ ഉൾപ്പടെയുള്ളവ മികവുകാട്ടി. ദിനവ്യാപാരത്തിനിടെ സെൻസെക്സ് 53,887 നിലവാരംവരെ ഉയർന്നു. നിഫ്റ്റിയാകട്ടെ 16,146ലുമെത്തി. പ്രധാന സൂചികകളോടൊപ്പം മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികളും കുതിച്ചു. ഒടുവിൽ സെൻസെക്സ് 873 പോയന്റ് നേട്ടത്തിൽ 53,823.36ലും നിഫ്റ്റി 246 പോയന്റ് ഉയർന്ന് 16,130ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പ്രതീക്ഷിച്ചതിലും മികച്ച കോർപറേറ്റ് ഫലങ്ങളും ജിഎസ്ടി വരുമാനത്തിലെ വർധനവും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി. അപ്രതീക്ഷിതമായിരുന്നു പിന്നെ വിപണിയിലെ കുതിപ്പ്. ബിഎസ്ഇയിലെ കണക്കുപ്രകാരം 2.37 ലക്ഷംകോടി രൂപയുടെ വർധനവാണ് നിക്ഷേപകരുടെ ആസ്തിയിലുണ്ടായത്. ടൈറ്റാൻ, എച്ച്ഡിഎഫ്സി, ഇൻഡസിൻഡ് ബാങ്ക്, നെസ് ലെ, ആക്സിസ് ബാങ്ക്, എസ്ബിഐ, സൺ ഫാർമ, അൾട്രടെക് സിമെന്റ്സ്, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. Sensex up 874 pts at 53,823:BSE m-cap tops Rs 240 trn

from money rss https://bit.ly/3lEMjbt
via IFTTT

ചൈനീസ് വാതുവെപ്പ് ആപ്പുകളുമായി ഇടപാട്: പേയെ്മന്റ് ഗേറ്റ് വേ സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

ചൈനീസ് വാതുവെപ്പ് ആപ്പുകളിലേക്ക് പണംകൈമാറാൻ അനുവദിച്ചുവെന്ന ആരോപണത്തെതുടർന്ന് രാജ്യത്തെ പേയ്മെന്റ് ഗേറ്റ് വേ സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ. നിരവധി ഇന്ത്യക്കാർ ചൈനീസ് ആപ്പുകളിൽ വാതുവെപ്പ് നടത്തുന്നുണ്ടെന്നും നികുതിവെട്ടിപ്പിന് കേമെൻ ദീപുകളിലേക്ക് പണംമാറ്റുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് നിരീക്ഷണം ഏർപ്പെടുത്തിയത്. ആപ്പിലേക്കോ, വാലറ്റിലേക്കോ പണംകൈമാറുന്നത് പേയ്മെന്റ് ഗേറ്റ് വേ വഴിയായതിനാലാണ് ഈ സ്ഥാപനങ്ങളിൽ അന്വേഷണം ഊർജിതമാക്കിയത്. കള്ളപ്പണമിടപാടുതടയന്നതിന് വിദേശ വിനിമയ മാനേജുമെന്റ് ചട്ടം(ഫെമ)അനുസരിച്ച് ഇടപാട് പൂർത്തിയാക്കുന്നതിനുമുമ്പ് പേയ്മെന്റ് ഗേറ്റ് വേകൾ ശ്രദ്ധിക്കേണ്ടതുണ്ട്. 2002ൽ നിലവിൽവന്ന കള്ളപ്പണമിടപാട് നിയമപ്രകാരം ഇതാദ്യമായാണ് പണംകൈമാറ്റ സ്ഥാപനങ്ങൾക്കെതിരെ ഇഡി അന്വേഷണം നടത്തുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെയും ശ്രദ്ധചെലുത്താതെയും സ്ഥാപനങ്ങൾ ചൈനീസ് ആപ്പുകൾക്ക് പണംകൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ചൈനീസ് വാതുവെപ്പ് കേസിൽ ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന റാസോർപേയുടെ പങ്കാണ് ഇഡി ഇപ്പോൾ അന്വേഷിക്കുന്നത്. കാഷ്ഫ്രീ, പേ ടിഎം, ബിൽഡെസ്ക്, ഇൻഫിബീം അവന്യൂസ് തുടങ്ങിയ പേയ്മെന്റ് സ്ഥാപനങ്ങളിൽ ഇഡി പരിശോധനനടത്തിയെങ്കിലും കൂടുതൽ തെളിവൊന്നുംലഭിച്ചിട്ടില്ല.

from money rss https://bit.ly/3xldQ3J
via IFTTT

നിഫ്റ്റി 16,000 കടന്നു, സെൻസെക്‌സ് 53,500ഉം: നേട്ടത്തിന്റെ കാരണങ്ങൾ അറിയാം

ആഗോള സൂചകങ്ങൾ അനുകൂലമല്ലാതിരുന്നിട്ടും രാജ്യത്തെ ഓഹരികളിൽ നിക്ഷേപ താൽപര്യം വർധിച്ചത് സൂചികകളെ റെക്കോഡ് നിലവാരത്തിലെത്തിച്ചു. നിഫ്റ്റി 151 പോയന്റ് ഉയർന്ന് 16,036ലും സെൻസെക്സ് 560 പോയന്റ് നേട്ടത്തിൽ 53,511ലുമെത്തി. കോവിഡ് കേസുകളുടെ എണ്ണംവർധിക്കുകയും വിലക്കയറ്റഭീഷണി നിലനിൽക്കുകയുംചെയ്തിട്ടും സൂചികകൾ ഉയരുന്നത് കാളകൾ വിപണികീഴടക്കിയതിന്റെ പ്രത്യക്ഷ ലക്ഷണമാണ്. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും റെക്കോഡ് ഉയരത്തിലേക്ക് കുതിക്കുകയാണ്. നേട്ടത്തിന് പിന്നിലെ കാരണങ്ങൾ ഉപഭോക്തൃ ഉത്പന്നം, ഐടി മേഖലകളിലെ കുതിപ്പ് ബിഎസ്ഇ കൺസ്യൂമർ ഡ്യൂറബിൾസ് സൂചിക 482 പോയന്റ് നേട്ടത്തിൽ 37,344ലും ഐടി സൂചിക 281 പോയന്റ് നേട്ടത്തിൽ 31,478ലുമാണ് വ്യാപാരം നടക്കുന്നത്. ഫാർമ സൂചിക 262 പോയന്റ് ഉയർന്ന് 26,553ലുമാണ്. മിക്കവാറും സൂചികകളിൽ മുന്നേറ്റം പ്രകടമാണ്. സാമ്പത്തിക സൂചികങ്ങൾ ജിഎസ്ടി വരുമാനം 1.16 ലക്ഷം കോടിയായതും വിപണിയെ ഇളക്കിമറിച്ചു. കഴിഞ്ഞവർഷം ഇതേകാലയളവിൽ 87,422 കോടി രൂപയായിരുന്നു വരുമാനം. 33ശതമാനമാണ് വർധന. ജൂൺ മാസത്തിലാകട്ടെ 92,894 കോടി രൂപയുമാണ് ഈയിനത്തിൽ സർക്കാരിന് ലഭിച്ചത്. കൽക്കരി, പ്രകൃതിവാതകം, റിഫൈനറി, വളം, സ്റ്റീൽ, സിമെന്റ് തുടങ്ങിയ മേഖലയിലെ ഉത്പാദനവർധനവും വിപണിയെ സ്വാധീനിച്ചു. പ്രവർത്തനഫലങ്ങൾ പ്രതീക്ഷയെമറികടന്നുളള പ്രവർത്തനഫലങ്ങളാണ് കമ്പനികൾ പുറത്തുവിടുന്നത്. കോവിഡ് വ്യാപനംമൂലം പ്രാദേശികതലത്തിൽ പലയിടത്തും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും കമ്പനികൾക്ക് മികച്ച പ്രവർത്തനഫലം പുറത്തുവിടാൻ കഴിഞ്ഞു. വിദേശ നിക്ഷേപകർ വിപണിയിൽനിന്ന് പിന്മാറുമ്പോൾ മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പടെ ചെറുകിട നിക്ഷേപകർ വിപണിയിൽ മുങ്ങി മുത്തുകൾവാരുകയാണ്. അതുതന്നെയാണ്വിപണിയിലെ കുതിപ്പിനുപിന്നിലെ കാരണങ്ങൾ. Nifty scales 16K mark for first time, Sensex hits record high

from money rss https://bit.ly/3rN81Li
via IFTTT