121

Powered By Blogger

Wednesday 18 November 2020

പാഠം 99| കുറഞ്ഞ ചെലവില്‍ വിദേശ ഓഹരികളില്‍ നിക്ഷേപിച്ച് 65ശതമാനംവരെ നേട്ടമുണ്ടാക്കാം

പത്തുവർഷത്തിലേറെയായി ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും നി്ക്ഷേപിച്ചുവരുന്ന സതീഷ്കുമാർ ഈയിടെയാണ് പോർട്ട്ഫോളിയോ പരിശോധിച്ചത്. ഓഹരിയിൽ 10 ലക്ഷവും മ്യൂച്വൽ ഫണ്ടിൽ 50 ലക്ഷവും നിക്ഷേപമുണ്ട്. മികച്ച അടിസ്ഥാനമുള്ള ബ്ലുചിപ്പ് ഓഹരികളിലാണ് അദ്ദേഹം പ്രധാനമായും നിക്ഷേപം നടത്തിയിരിക്കുന്നത്. പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം നിക്ഷേപ വിവരങ്ങൾ ഇ-മെയിലിൽ അറിയിച്ചത്. മികച്ച ആദായം നിക്ഷേപത്തിൽനിന്ന് ലഭിച്ചിട്ടുണ്ടെങ്കിലും കാലാകാലങ്ങളിലായി ഓഹരികളിലും മ്യൂച്വൽ ഫണ്ടിലും നി്ക്ഷേപം നടത്തിക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ പോർട്ട്ഫോളിയ വൈവിധ്യവത്കരണത്തിന്റെ കാര്യത്തിൽ പിന്നിലായിരുന്നു. കാരണം നേരിട്ട് നിക്ഷേപിച്ച ഓഹരികളിൽതന്നെയായിരുന്നു അദ്ദേഹത്തിന്റെ മ്യൂച്വൽ ഫണ്ടുകളും നിക്ഷേപിച്ചുകൊണ്ടിരുന്നത്. ഈ സാഹചര്യത്തിലാണ് പോർട്ട്ഫോളിയ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി ഇന്റർനാഷ്ണൽ ഓഹരികളിൽ നിക്ഷേപിക്കുന്നതിന്റെ സാധ്യത മുന്നോട്ടുവെച്ചത്. അതിന്റെനൂലാമാലകൾ ഓർത്ത് അദ്ദേഹം പിൻവലിയാൻ ശ്രമിച്ചു. എന്നാൽ, കുറഞ്ഞ ചെലവിൽ ലളിതമായ നടപടിക്രമങ്ങളിലൂടെ ആഗോള ഓഹരികളിൽ നിക്ഷേപിക്കാൻ കഴിയുമെന്നുകേട്ടപ്പോൾ അദ്ദേഹം അതിനുതയ്യാറായി. ഓഹരി സൂചികകൾ ഓരോദിവസവും പുതിയ കൊടുമുടികൾ കീഴടക്കുമ്പോൾ ഭൂമിശാസ്ത്രപരമായ വൈവിധ്യവത്കരണത്തിലൂടെ പ്രാദേശികമായും ആഗോള തലത്തിലും നേട്ടമുണ്ടാക്കാനുള്ള സാധ്യത പലരും പ്രയോജനപ്പെടുത്താറില്ല. വിദേശ ഓഹരി വിപണിയിൽ നിക്ഷേപം നടത്തിയ മ്യൂച്വൽ ഫണ്ടാണ് കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആദായം നിക്ഷേപകർക്ക് നൽകിയത്. മോട്ടിലാൽ ഓസ്വാൾ നാസ്ദാക്ക് 100 ഇടിഎഫാണിത്. 1,940 കോടി രൂപയാണ് ചുരുങ്ങിയ നാളുകൾക്കകം ഫണ്ടിൽ നിക്ഷേപമായെത്തിയത്. 2015 മുതൽ ഇതുവരെ 30.89ശതമാനമാണ് നൽകിയ ആദായം. പത്തുവർഷംമുമ്പ് വിദേശ ഓഹരികളിൽ നിക്ഷേപിക്കുകയെന്നത് വെല്ലുവിളിതന്നെയായിരുന്നു. ഇന്ന് അതല്ല സ്ഥിതി. ഓഹരി ബ്രോക്കർമാരും മ്യൂച്വൽ ഫണ്ടുകളും നിക്ഷേപകന് വ്യത്യസ്തങ്ങളായ വഴികൾ തുറന്നുനൽകിയിട്ടുണ്ട്. വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്ന നിരവധി ഇടിഎഫുകളും ഫണ്ട് ഓഫ് ഫണ്ടുകളും വിപണിയിൽ സജീവമായിക്കഴിഞ്ഞു. മാർക്കറ്റ് റഗുലേറ്ററായ സെബിയുടെ 2008ലെ നിബന്ധനപ്രകാരം ഒരു ഫണ്ടുഹൗസിന് 300 മില്യൺ ഡോളറിലധികം വിദേശനിക്ഷേപം പാടില്ലെന്ന വ്യവസ്ഥയുണ്ടായിരുന്നു. നിലവിലെ വിനിമയ നിരക്കുപ്രകാരം ഈ പരിധി 2,217 കോടി രൂപയാണ്. കഴിഞ്ഞ നവംബർ അഞ്ചിന് ഈ പരിധി ഇരട്ടിയാക്കി ഉയർത്തി. ഇതോടെ 600 മില്യൺ ഡോളർ നിക്ഷേപിക്കാനുള്ള അവസരമാണ് ലഭിച്ചത്. 28 ലക്ഷം കോടി രൂപ കൈകാര്യം ചെയ്യുന്ന രാജ്യത്തെ മ്യൂച്വൽ ഫണ്ട് വ്യവസായത്തെ അപേക്ഷിച്ചുനോക്കുമ്പോൾ ഈ പരിധി ഇപ്പോഴും ചെറുതുതന്നെയാണ്. അതുകൊണ്ടുതന്നെ ഭാവിയിലും പരിധി ഉയർത്തുന്നകാര്യം സെബി പരിഗണിച്ചേക്കും. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇന്ത്യയുടെ കണക്കുപ്രകാരം വിദേശ ഓഹരികളിലെ രാജ്യത്തെ ഫണ്ടുകമ്പനികളുടെ ഫണ്ട്സ് ഓഫ് ഫണ്ടുകളിലെ നിക്ഷേപം 6,496 കോടി രൂപയാണ്. 2020 ഒക്ടോബർവരെയുള്ള കണക്കുപ്രകാരം ഒരുവർഷത്തിനിടെ ഫോളിയോകളുടെ എണ്ണം മൂന്നിരട്ടിയായി വർധിക്കുകയുംചെയ്തു. എങ്ങനെ നേട്ടമുണ്ടാക്കാം? രാജ്യത്തെ ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കുന്നവർക്ക് വൈവിധ്യവത്കരണത്തിന്റെ ഭാഗമായി വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്നകാര്യ പരിഗണിക്കാം. ഇന്ത്യയിലെ ഫണ്ടുകളുടെ നിക്ഷേപത്തിൽ ഓവർലാപ് പ്രകടമാണ്. ഉദാഹരണത്തിന് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികളിൽ നിക്ഷേപം നടത്തുന്ന ഒരാൾതന്നെ ആക്സിസ് ബ്ലുചിപ് ഫണ്ടിൽ നിക്ഷേപിക്കുന്നുണ്ടെങ്കിൽ നിക്ഷേപകൻ അറിയാതെതന്നെ ഓവർലാപുണ്ടാകുന്നു. ഭൂമിശാത്രപരമായ സാധ്യതകൾ പ്രയോജനപ്പെടുത്താൻ വിദേശ ഓഹരികളിലെ നിക്ഷേപം സഹായിക്കുമെന്നും മനസിലാക്കുക. രാജ്യത്തെ സാമ്പത്തിക-രാഷ്ട്രീയ കാരണങ്ങൾ നിങ്ങളുടെ നിക്ഷേപത്തെ ബാധിക്കുമ്പോൾ അതിനുമപ്പുറമുള്ള വൈവിധ്യവത്കരണത്തിലൂടെ മികച്ച ആദായംനേടാനുള്ള അവസരമാണ് വിദേശ ഓഹരികൾ നൽകുന്നത്. രൂപയുടെ മൂല്യമിടിവിൽനിന്ന് നേട്ടമുണ്ടാക്കാനും കഴിയുമെന്നതാണ് മറ്റൊരുസാധ്യത. യു.എസ് ഡോളർ, യു.കെ പൗണ്ട്, യൂറോ തുടങ്ങിയ വികസിത രാജ്യങ്ങളിലെ കറൻസികളുമായുള്ള വിനിമയത്തിൽ രൂപയുടെമൂല്യം എക്കാലത്തും വലിയ ചാഞ്ചാട്ടത്തിന് വിധേയമാണ്. വിദേശത്ത് നിക്ഷേപം നടത്തുന്നത് വിദേശ കറൻസിയിൽ നിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് അറിയുക. രൂപയുടെ മൂല്യമിടിയുമ്പോൾ വിദേശകറൻസികളിൽനിന്ന് മികച്ചനേട്ടം സ്വന്തമാക്കാനാകും. കമ്പനികളുടെ മികവിൽ ഓഹരിവില കുതിക്കുന്നതിനോടൊപ്പം വിനിമയമൂല്യത്തിലെ വ്യതിയാനവും ഇതിലൂടെ നേട്ടത്തിന്റെ ഭാഗമാക്കാനാകും. നിക്ഷേപിക്കാനുള്ള വഴികൾ വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്നതിന് പ്രത്യേകം ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ആവശ്യമാണ്. ജിയോജിത്, ഐസിഐസിഐ ഡയറക്ട്, എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് തുടങ്ങിയ പ്രമുഖ ഓഹരി ബ്രോക്കർമാർവഴി ഇന്റർനാഷണൽ ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടുമെടുക്കാം. ഡോളർ നിരക്കിലായിരിക്കും ബ്രോക്കർഫീസ്. ഇന്ത്യക്കാരെ സംബന്ധിച്ചെടുത്തോളം വിദേശ ഓഹരികളിൽ നിക്ഷേപിക്കാനുള്ള ചെലവ് അല്പംകൂടുതലാണെന്നകാര്യം മറക്കേണ്ട. ചുരുങ്ങി ചെലവിൽ ഇടിഎഫിൽ നിക്ഷേപിച്ചും അതിനെ മറികടക്കാം. ഇടിഎഫുകളിൽ നിക്ഷേപിക്കാൻ ഇന്റർനാഷണൽ ട്രേഡിങ് അക്കൗണ്ട് ആവശ്യമില്ല. രാജ്യത്തെ ട്രേഡിങ് അക്കൗണ്ടുവഴി നിക്ഷേപം നടത്താൻ കഴിയും. ട്രേഡിങ് അക്കൗണ്ട് ഇല്ലാത്തവർക്ക് മ്യൂച്വൽ ഫണ്ടിന്റെ വഴിതേടുകയുമാകാം. ഇടിഫ് വിദേശ ഓഹരി സൂചികകളെ അടിസ്ഥാനമാക്കി രാജ്യത്തെ മ്യൂച്വൽ ഫണ്ടുകൾക്ക് ഇടിഎഫുകളുണ്ട്. ഇന്റർനാഷണൽ ട്രേഡിങ് അക്കൗണ്ടോ ഡീമാറ്റ് അക്കൗണ്ടോ ഇല്ലാത്തവർക്ക് ഇത്തരം ഇടിഎഫുകളിൽ നിക്ഷേപമാകാം. രാജ്യത്തെ ട്രേഡിങ് അക്കൗണ്ടുവഴി ഇടപാടുനടത്താം. മ്യൂച്വൽ ഫണ്ടിന്റെവഴി വിദേശ കമ്പനികളുടെ ഓഹരികളിൽനിക്ഷേപിക്കാനുള്ള മികച്ചമാർഗമാണ് മ്യൂച്ച്വൽ ഫണ്ടുകൾ. ഇന്ത്യയിലെ എഎംസികൾക്ക് വിദേശ ഓഹരികളിൽനിക്ഷേപിക്കുന്ന ഫണ്ടുകളുണ്ട്. മോട്ടിലാൽ ഒസ് വാളിന്റെ ഇൻഡക്സ് ഫണ്ട് യുഎസ് സൂചികകകളായ എസ്ആൻഡ്പി 500, നാസ്ദാക്ക് 100 സൂചികകളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയാണ്. അതിനുപുറമെ ഫണ്ട്സ് ഓഫ് ഫണ്ട്സ്(എഫ്ഒഎഫ്സ്)വഴിയും നിക്ഷേപമാകാം. വിദേശത്തെ ഇക്വിറ്റിഫണ്ടുകളിൽനിക്ഷേപിക്കുന്ന ഫണ്ടുകളാണിവ. എസ്ഐപിയായി പ്രതിമാസം 500 രൂപമുതൽ ഡയറക്ടായോ ബ്രോക്കർവഴിയോ നിക്ഷേപിക്കാനുള്ള സൗകര്യവുമുണ്ട്(പട്ടിക കാണുക). TOP FUNDS INVESTING IN THE US MARKET*​ Fund 1 Yr Return* 3 Yr Return* 5 Yr Return* DSP US Flexible Equity Dir 40.78 20.17 17.85 Franklin India Feeder Franklin US Opportunities Dir 49.20 30.16 25.4 Motilal Oswal Nasdaq 100 FOF Dir 54.53 - - Motilal Oswal NASDAQ 100 ETF 50.00 30.89 65.21 Nippon India US Eqt Opportunities Dir 33.63 22.2 20.22 Return as on Nov, 18, 2020. *SIP Return ഇന്റർനാഷണൽ ഓഹരികളിൽമാത്രം നിക്ഷേപിക്കുന്ന ഫണ്ടുകളുടെ നികുതി ബാധ്യത ഡെറ്റ് ഫണ്ടുകളുടേതിന് സമാനമാണ്. മൂന്നുവർഷത്തിൽ കൂടുതൽകാലം കൈവശംവെച്ചാൽ മൂലധനനേട്ടത്തിന്മേൽ പണപ്പെരുപ്പനിരക്ക് കിഴിച്ച്(ഇൻഡക്സേഷൻ ബെനഫിറ്റ്)ബാക്കിയുള്ള തുകയ്ക്ക് 20ശതമാനം നികുതിയടച്ചാൽമതിയാകും. മൂന്നുവർമെത്തുംമുമ്പ് വിൽക്കുകയാണെങ്കിൽ വരുമാനത്തോടുചേർത്ത് നിലവിലുള്ള സ്ലാബ് അനുസരിച്ചാകും നികുതി അടയ്ക്കേണ്ടിവരിക. feedbacks to: antonycdavis@gmail.com ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ:നിക്ഷേപിക്കുംമുമ്പ് ഭൂമിശാസ്തപരിധികൾ പരിഗണിക്കണം. അതോടൊപ്പം വിവിധ കാറ്റഗറികളിൽമാത്രം നിക്ഷേപം നടത്തുന്ന ഫണ്ടുകളും ഒഴിവാക്കണം. ഓഹരികൾ തിരഞ്ഞെടുക്കുന്നതിന് ഫണ്ട് മാനേജർക്ക് നിയന്ത്രണംമുള്ളതിനാലാണ് ഇത്തരം ഫണ്ടുകൾ ഒഴിവാക്കണമെന്ന് നിർദേശിക്കുന്നത്. യുഎസ് വിപണികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാകും ഏറ്റവും യോജിച്ചവ. ആഗോള വ്യാപനമുള്ള കമ്പനികളിൽ മികച്ചവ പലതും യുഎസ് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ളവയാണ്. വൈവിധ്യവത്കരണത്തിന് ഇത്തരം ഫണ്ടുകൾ സാഹായിക്കും.

from money rss https://bit.ly/3nGWY2L
via IFTTT

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു: പത്തുദിവസത്തിനിടെ കുറഞ്ഞത് 1,280 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് വീണ്ടും 240 രൂപ കുറഞ്ഞ് 37,600 രൂപ നിലവാരത്തിലെത്തി. 4700 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ പത്തുദിവസംകൊണ്ട് പവന്റെ വിലയിൽ 1,280 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയിൽ വ്യാഴാഴ്ചയും ഇടിവ് തുടർന്നു. സ്പോട്ട് ഗോൾഡ് വില ഔൺസിന് 4.31 ഡോളർ കുറഞ്ഞ് 1,867.96 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതി സംബന്ധിച്ച റിപ്പോർട്ടുകളാണ് സ്വർണവിലയെ ബാധിച്ചത്. എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാമിന് 50,180 രൂപയായി. തുടർച്ചയായി നാലാമത്തെ ദിവസമാണ് ദേശീയ വിപണിയിൽ സ്വർണവില കുറയുന്നത്.

from money rss https://bit.ly/3kJfc1X
via IFTTT

സെന്‍സെക്‌സില്‍ 284 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ റെക്കോഡ് നേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 284 പോയന്റ് നഷ്ടത്തിൽ 43,895ലും നിഫ്റ്റി 76 പോയന്റ് താഴ്ന്ന് 12,862ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 483 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 642 ഓഹരികൾ നഷ്ടത്തിലുമാണ്. 77 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. ഹീറോ മോട്ടോർകോർപ്, ബജാജ് ഫിൻസർവ്, ബിപിസിഎൽ, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, സിപ്ല, ബ്രിട്ടാനിയ, മാരുതി സുസുകി, എൻടിപിസി, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കോൾ ഇന്ത്യ, പവർഗ്രിഡ് കോർപ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, യുപിഎൽ, ടാറ്റ മട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, എസ്ബിഐ തുടങ്ങിയ ഓഹികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/35GWXpE
via IFTTT

ലയനത്തിലൂടെ അതിവേഗ വളർച്ച ലക്ഷ്യമിട്ട് ഡി.ബി.എസ്. ബാങ്ക്

മുംബൈ: നൂറുവർഷത്തിനടുത്ത് പ്രവർത്തനപാരമ്പര്യമുള്ള ലക്ഷ്മി വിലാസ് ബാങ്കിനെ ഏറ്റെടുക്കുന്നതിലൂടെ ഇന്ത്യയിൽ വേഗത്തിൽ പ്രവർത്തനം വിപുലമാക്കുകയാണ് ഡി.ബി.എസ്. ബാങ്ക് ഇന്ത്യ ലക്ഷ്യമിടുന്നത്. 26 വർഷമായി ഇന്ത്യയിൽ സാന്നിധ്യമുണ്ടെങ്കിലും ഇപ്പോഴും ബാങ്കിന്റെ പ്രവർത്തനം 24 നഗരങ്ങളിൽ മാത്രമാണുള്ളത്. ലക്ഷ്മി വിലാസ് ബാങ്കിനാകട്ടെ 16 സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 563 ശാഖകളുണ്ട്. അഞ്ച് എക്സ്റ്റെൻഷൻ കൗണ്ടറുകളും 974 എ.ടി.എമ്മുകളുമുണ്ട്. ഏറ്റെടുക്കൽ സാധ്യമായാൽ ഈ വിപുലമായ ശൃംഖല ഡി.ബി.എസ്. ബാങ്ക് ഇന്ത്യക്ക് രാജ്യത്ത് വലിയ കരുത്തായിമാറുമെന്നാണ് വിലയിരുത്തുന്നത്. സിങ്കപ്പൂർ ആസ്ഥാനമായുള്ള ഡി.ബി.എസ്. ബാങ്കിന്റെ ഇന്ത്യൻ ഉപസ്ഥാപനമാണ് ഡി.ബി.എസ്. ബാങ്ക് ഇന്ത്യ. 1994-ൽ ആദ്യ ഓഫീസും അടുത്തവർഷം ആദ്യശാഖയും തുറന്നെങ്കിലും ഇന്ത്യൻ വിഭാഗത്തിന് രൂപംനൽകുന്നത് 2019 മാർച്ചിൽ മാത്രമായിരുന്നു. 24 നഗരങ്ങളിലായി 27 ശാഖകൾ ഇതിനകം തുറന്നിട്ടുണ്ട്. ശാഖകൾ കുറവാണെങ്കിലും ഇന്ത്യയിലെ ഡിജിറ്റൽ ബാങ്കിങ് മേഖലയിൽ ഡി.ബി.എസ്. ഇന്ത്യക്ക് വലിയ സാന്നിധ്യമാണുള്ളത്. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായി ഡിജിറ്റൽവായ്പകൾ അടക്കം പദ്ധതികൾ അവതരിപ്പിച്ചതിലൂടെ മികച്ച ലാഭമുണ്ടാക്കാനും ബാങ്കിനായി. 2019-'20 സാമ്പത്തിക വർഷം 111 കോടി രൂപയുടെ ലാഭമാണ് ഡി.ബി.എസ്. ബാങ്ക് ഇന്ത്യ സ്വന്തമാക്കിയത്. ആറുമടങ്ങാണ് ലാഭവർധന. നിഷ്ക്രിയ ആസ്തി 2.6 ശതമാനം മാത്രമാണെന്നതും ശ്രദ്ധേയമാണ്. റിസർവ് ബാങ്ക് പ്രഖ്യാപനത്തിനുപിന്നാലെ ഏറ്റെടുക്കലിനു അനുമതിലഭിച്ചാൽ ലക്ഷ്മി വിലാസ് ബാങ്കിൽ 2500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് ഡി.ബി.എസ്. ബാങ്ക് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷ്മി വിലാസ് ബാങ്കിനെ ഏറ്റെടുക്കുന്നതിനായി ക്ലിക്സ് കാപിറ്റൽ പദ്ധതിയിട്ടിരുന്നെങ്കിലും നടപടികൾ ഇഴഞ്ഞുനീങ്ങുകയായിരുന്നു.

from money rss https://bit.ly/3fcGNr6
via IFTTT

റെക്കോഡ് ഉയരത്തില്‍തന്നെ: സെന്‍സെക്‌സ് 44,180ല്‍ ക്ലോസ് ചെയ്തു

മുംബൈ: റെക്കോഡ് നേട്ടത്തോടെ ഓഹരി സൂചികകൾ വീണ്ടും പുതിയ ഉയരംകുറിച്ചു. നഷ്ടത്തോടെ തുടങ്ങിയ വ്യാപാരം വാഹന, ധനകാര്യ ഓഹരികളുടെ മുന്നേറ്റത്തിലാണ് മികച്ച ഉയരംകുറിച്ചത്. സെൻസെക്സ് 227.34 പോയന്റ് നേട്ടത്തിൽ 44,180.05ലും നിഫ്റ്റി 64.10 പോയന്റ് ഉയർന്ന് 12,938.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1496 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1100 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 153 ഓഹരികൾക്ക് മാറ്റമില്ല. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിൻസർവ്, എൽആൻഡ്ടി, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബിപിസിഎൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വാഹനം, പൊതുമേഖല സൂചികകൾ മൂന്നുശതമാനമാണ് ഉയർന്നത്. അതേസമയം, എഫ്എംസിജി, ഐടി, ഫാർമ ഓഹരികളിൽ വില്പന സമ്മർദംപ്രകടമായിരുന്നു. Sensex gains 227 pts, ends above 44K

from money rss https://bit.ly/2K9cciD
via IFTTT

സക്കര്‍ബര്‍ഗിനെ പിന്നിലാക്കി: ലോക കോടീശ്വരപട്ടികയില്‍ ഇലോണ്‍ മസ്‌ക് മൂന്നാമന്‍

ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിനെ മറികടന്ന് ടെസ് ലയുടെയും സ്പെയ്സ് എക്സിന്റെയും മേധാവി ഇലോൺ മസ്ക്. 100 ബില്യൺ ഡോളർ ആസ്തിയുമായാണ് ലോക കോടീശ്വര പട്ടികയിൽ മസ്ക് മൂന്നാമതായത്. ടെസ് ലയുടെ ഓഹരി വില കുതിച്ചതോടെയാണ് അദ്ദേഹത്തിന്റെ ആസ്തിയിൽ വർധനവുണ്ടായത്. 7.6 ബില്യൺ ഡോളറിന്റെ അധികനേട്ടമാണ് കഴിഞ്ഞ രണ്ടുദിവസംകൊണ്ട് മസ്കിന് ലഭിച്ചതെന്ന് ബ്ലൂംബർഗ് ബില്യണയേഴ്സ് സൂചിക വ്യക്തമാക്കുന്നു. 2020ൽമാത്രം ഇലോൺ മസ്കിന്റെ ആസ്തിയിലുണ്ടായ വർധന 82.1 ബില്യൺ ഡോളറാണ്. ലോകത്തെ 500 കോടീശ്വരന്മാരുടെ ഇടയിൽ ഏറ്റവും നേട്ടമുണ്ടാക്കിയ വ്യക്തിയും ഇദ്ദേഹംതന്നെ. Elon Musk now world's third richest person, overtakes Mark Zuckerberg

from money rss https://bit.ly/38UhQje
via IFTTT

ബി.പി.സി.എലിനെ ഏറ്റെടുക്കാന്‍ വേദാന്ത താല്‍പര്യപ്രതം നല്‍കി

പൊതുമേഖല എണ്ണക്കമ്പനിയായ ബി.പി.സി.എലിന്റെ ഓഹരികൾ സ്വന്തമാക്കാൻ വേദാന്ത രംഗത്ത്. ഓഹരി വാങ്ങുന്നതിന് പ്രാഥമിക താൽപര്യപത്രം നൽകിയതായി കമ്പനി സ്ഥിരീകരിച്ചു. ബി.പി.സി.എലിലെ 52.98ശതമാനം ഓഹിരകളാണ് സർക്കാർ വിൽക്കുന്നത്. താൽപര്യപത്രം നൽകുന്നതിനുള്ള അവസാനതിയതി നവംബർ 16ആയിരുന്നു. നിലവിലുള്ള എണ്ണ-വാതക ബിസിനസുമായി സഹകരിച്ച് പ്രവർത്തിക്കാൻ ബി.പി.സി.എലുമായുള്ള കൂട്ടുകെട്ട് ഗുണംചെയ്യുമെന്നാണ് വേദാന്ത കരുതുന്നത്. അതേസമയം, സർക്കാർ ഇതുസംബന്ധിച്ച് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ബി.പി.സി.എലിനെ ഏറ്റെടുക്കാൻ സാധ്യതയുള്ള വിദേശ കമ്പനികളുടെ കൂട്ടത്തിൽ സൗദി ആരാംകോയുടെ പേരാണ് തുടക്കംമുതൽ കേട്ടിരുന്നത്. എന്നാൽ സൗദി ആരാംകോയും രാജ്യത്തെതന്നെ വൻകിട കമ്പനികളിലൊന്നായ റിലയൻസ് ഇൻഡസ്ട്രീസും താൽപര്യപത്രം നൽകിയിട്ടില്ല. Vedanta puts in expression of interest to buy govts entire stake in BPCL

from money rss https://bit.ly/2IFetlw
via IFTTT