121

Powered By Blogger

Friday 25 December 2020

കോവിഡാനന്തര പ്രതീക്ഷയോടെ പുതവര്‍ഷത്തിലേയ്ക്ക് ഓഹരി വിപണി

2020 വർഷത്തിന്റെ തുടക്കത്തിൽ പ്രതീക്ഷിച്ചിരുന്നത് ഈ വർഷം 2018, 2019 കാലയളവിലെ ധ്രുവീകൃത വിപണിയേക്കാൾ മെച്ചമായിരിക്കുമെന്നാണ്. കഴിഞ്ഞ രണ്ടു വർഷങ്ങൾ ഇന്ത്യൻ ഓഹരി വിപണിയെ സംബന്ധിച്ചേടത്തോളം ദുർബലമായിരുന്നു. 2019ൽ ജിഡിപി വളർച്ച 2000ാമാണ്ടിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 4.2 ശതമാനത്തിൽതാഴെ ആയതിനെത്തുടർന്ന് സാമ്പത്തിക രംഗത്ത് അനുഭവപ്പെട്ട മാന്ദ്യമായിരുന്നു ഇതിനുകാരണം. 2019ലെ ദേശീയ തെരഞ്ഞെടുപ്പിനുശേഷം പുതിയതും ശക്തവുമായ ഒരുസർക്കാർ തെരഞ്ഞെടുക്കപ്പെട്ടതോടെ സ്ഥിതിമാറുമെന്നാണു കരുതിയിരുന്നത്. 2019 ജൂലൈ 5ലെ കേന്ദ്ര ബജറ്റിൽ കൊണ്ടുവന്ന നയങ്ങൾ അപര്യാപ്തമാണെന്ന തിരിച്ചറിവിനെത്തുടർന്ന് ഘടനാപരമായ ചില മാറ്റങ്ങൾക്ക് സർക്കാർ തയാറായി. 2019 ഓഗസ്റ്റിനും ഒക്ടോബറിനുമിടയിൽ സർക്കാർ ചില പരിഷ്കരണനടപടികൾ പ്രഖ്യാപിച്ചു. എഫ്പിഐ സർച്ചാർജുകൾ എടുത്തുകളയുകയും പൊതുമേഖലാ ബാങ്കുകൾക്കു കൂടുതൽ മൂലധനം അനുവദിക്കുകയും ഏകീകരണത്തിനു പദ്ധതിയിടുകയുംചെയ്തു. ഭവനമേഖലയ്ക്കും, എൻബിഎഫ്സികൾക്കും കൂടുതൽ പണംനൽകി. സ്റ്റാർട്ടപ്പുകൾക്കും കോർപറേറ്റുകൾക്കും പുതിയ ബിസിനസിനും നികുതിയിളവു നൽകി. അടുത്ത അഞ്ചുവർഷത്തേക്ക് അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കുള്ള ചിലവ് ഇരട്ടിയാക്കുകയും റിസർവ് ബാങ്ക് സഹായകമായ ധനകാര്യനയങ്ങൾ പ്രഖ്യാപിക്കുകയുംചെയ്തു. ഇവയ്ക്കു ശേഷം വിപണി മികച്ച പ്രകടനം നടത്തുകയും ഈനില 2020ലും തുടരുമെന്നു പ്രതീക്ഷിക്കുകയുംചെയ്തു. എന്നാൽ കോവിഡ്-19ന്റ അപ്രതീക്ഷിതവരവ് ലോകമെങ്ങും വിപണികളെ തകർക്കുകയും ഇന്ത്യയിലെ സാമ്പത്തിക വീണ്ടെടുപ്പിനെ കാര്യമായി ബാധിക്കുകയും ചെയ്തു. തുടക്കത്തിൽ, 2020 ഫെബ്രുവരിവരെ മഹാമാരിയായി കോവിഡ് ലോകമെമ്പാടും പടരുമെന്ന് ആരുംവിശ്വസിച്ചിരുന്നില്ല. മുമ്പുണ്ടായ സാർസ്2003 തുടങ്ങിയ രോഗങ്ങളുടെ കാര്യത്തിൽ കാണപ്പെട്ടതുപോലെ പ്രാദേശിക വ്യാപനമേഉണ്ടാകൂ എന്നായിരുന്നു നിഗമനം. 2019 നവംബറിൽ ആദ്യകേസ് റിപ്പോർട്ടുചെയ്യപ്പെട്ട ചൈനയിൽനിന്നുള്ള വാർത്തകളും ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു. രോഗം നിയന്ത്രണവിധേയമാണെന്നും മാരകമല്ലെന്നും പടർന്നുപിടിക്കില്ലെന്നുമായിരുന്നു ചൈനയുടെ നിലപാട്. എന്നാൽ അണുബാധ പാശ്ചാത്യ രാജ്യങ്ങളിലേക്കു പടരുകയും വായുവിലൂടെപോലും വ്യാപനം സംഭവിച്ചേക്കാമെന്നും തിരിച്ചറിഞ്ഞതോടെ ലോകം അപകടമുനമ്പിലേക്കെത്തി. ലോകമാകെ ഓഹരി വിപണികൾ മാസത്തിനകം മൂന്നിലൊന്ന് തകർന്നു. പ്രധാന ഇന്ത്യൻ ഓഹരികൾ 40 ശതമാനവും ഇടത്തരം, ചെറുകിട ഓഹരികൾ യഥാക്രമം 50 ശതമാനവും 60 ശതമാനവും തകർച്ചകണ്ടു. ചരിത്രത്തിലില്ലാത്തവിധം ലോകം നിശ്ചലമായി. ഇത് സാമ്പത്തിക പ്രതിസന്ധിയിലേക്കുനീങ്ങുമോ, സാമ്പത്തിക മേഖല എപ്പോഴാണ് തുറക്കപ്പെടുക എന്നീ ചോദ്യങ്ങളാണ് പിന്നീടുയർന്നത്. വൻകിട കേന്ദ്രബാങ്കുകൾ, ലോകധനകാര്യ വിപണിയിൽ ഒരുമാസത്തിനകംതന്നെ പണം ഒഴുക്കുന്ന വമ്പൻ സാമ്പത്തിക ഉത്തേജക പദ്ധതികളുമായി രംഗത്തുവരികയും ബാങ്കിംഗ് മേഖല മുൻപത്തേതുപോലെ സുഗമമായി മുന്നോട്ടു പോകുമെന്നുറപ്പാക്കുകയും ചെയ്തു. പ്രതിസന്ധിയെ അതിജീവിക്കുന്നതിന് സർക്കാരുകൾ കുടുംബങ്ങൾക്കായി ധന സഹായവും ഉത്തേജകപദ്ധതികളും ഏർപ്പെടുത്തി. വികസിത രാജ്യങ്ങൾ ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചു. അവരവരുടെ ജിഡിപി നിരക്കിനനുസൃതമായി 10 ശതമാനം മുതൽ 21 ശതമാനംവരെയായിരുന്നു ഇത്. അസംഘടിത മേഖലയ്ക്കും പാർശ്വവൽകൃതർക്കുമുൾപ്പടെ ഇന്ത്യ പ്രഖ്യാപിച്ചത് ജിഡിപിയുടെ 15 ശതമാനംവരുന്ന സാമ്പത്തിക പാക്കേജാണ്. ഇടത്തരം, ചെറുകിട, സൂക്ഷ്മ വ്യവസായ മേഖലയ്ക്കു നൽകിയ മൂന്നുലക്ഷം കോടിയുടെ ഗ്യാരണ്ടി ഉൾപ്പടെ വൻ സാമ്പത്തിക പദ്ധതികളാണു പ്രഖ്യാപിക്കപ്പെട്ടത്. സാധാരണക്കാരനോ കമ്പനികളോ കോവിഡ്-19 കാരണം തകർന്നു പോവുകയില്ലെന്ന് ഉറപ്പുവരുത്തുകയാണ് സർക്കാറും ആർബിഐയും ചെയ്തത്. മാർച്ചുമാസം താഴ്ന്നനിലയിലേക്കുപോയ ഓഹരി വിപണിയിൽ യധേഷ്ടം പണമെത്തിയതിയതോടെ ഓഹരികൾ കുതിപ്പ് വീണ്ടെടുത്തു. മഹാമാരിയുടെകാലത്തും സുരക്ഷിതമായി നിൽക്കുമെന്നും അതിജീവിക്കുമെന്നും പ്രതീക്ഷിക്കപ്പെട്ട ബിസിനസുകളുടെ മൂല്യമുള്ള ഓഹരികൾക്കാണ് തുടക്കത്തിൽ ഇതു മൂലം ഗുണമുണ്ടായത്. എഫ്എംസിജി, ഐടി, ഫാർമ, കെമിക്കൽ മേഖലകളിൽ ഡിമാന്റു വർധിക്കുകയും, ഡിജിറ്റലൈസേഷനും ഇന്ത്യൻ ഫാർമ രംഗത്തെ വളർച്ചയും രാസവസ്തുക്കൾക്കുള്ള ആഗോള ഡിമാന്റും ഗുണപരമായ വളർച്ച രേഖപ്പെടുത്തുകയും ചെയ്തു. താഴ്ന്നനിലയിൽനിന്ന് മുഖ്യ ഓഹരി സൂചിക കോവിഡ് നിലവാരത്തിലേതിനേക്കാൾ 80 ശതമാനം കുതിപ്പുരേഖപ്പെടുത്തി. ചെറുകിട ഓഹരികളാകട്ടെ 100 ശതമാനമാണ് മുന്നോട്ടു കുതിച്ചത്. മൂല്യനിർണയം ഇന്നുവെറും എണ്ണമായിത്തീർന്നിരിക്കുന്നു. താഴ്ന്ന നേട്ടവും ധാരാളം പണവും എന്ന സാഹചര്യത്തിൽ വിലകൾക്ക് യുക്തിഭദ്രത നഷ്ടപ്പെട്ടിരിക്കയാണ്. പിന്തുടരുന്നനിലയിലും ഒരുവർഷം മുന്നോട്ടുള്ള കണക്കിലും പിഇ യഥാക്രമം 34x, 22X എന്നക്രമത്തിലാണ്. പണത്തിന്റെ വരവിനനുസരിച്ച് ഈ കണക്കുവർധിക്കുകയും ഓരോപാദത്തിലും കുതിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ നിലനിൽക്കുകയും അടുത്ത 4 മുതൽ 6 പാദങ്ങളിൽ ഇതേനില തുടരുകയും ചെയ്യുമെന്നാണ് കണക്കു കൂട്ടൽ. ഈഘട്ടത്തിൽ വിലകളെ ചരിത്രപരമായ പ്രവണതകളുമായി തുലനംചെയ്യുന്നത് ഒട്ടുംശരിയായിരിക്കില്ലെന്നകാര്യം പ്രത്യേകം ഓർക്കണം. ഉയർന്നനിലയിൽ തുടരുന്ന മൂല്യനിർണയം 2021ന്റെ രണ്ടാം പകുതിക്കുശേഷം സ്ഥിതിഗതികൾ സാധാരണ നിലയിലാകുമ്പോൾ മാത്രമേ സ്ഥിരതകൈവരിക്കൂ. പലിശനിരക്കുകൾ മാറ്റാതെ തൊഴിൽ, വിലക്കയറ്റ നിയന്ത്രണ ലക്ഷ്യങ്ങൾ പൂർണമാകുന്നതുവരെ പുതിയ ഉത്തേജക പദ്ധതികളിലൂടെ കൂടുതൽ പിന്തുണനൽകാനുള്ള യുഎസ് എഫ്ഒഎംസിയുടെ ഉറച്ച തീരുമാനംവന്നത് ഈ ആഴ്ച വിപണിയെ കൂടുതൽ ശക്തമാക്കി. യുഎസിൽ വരാനിരിക്കുന്ന ഉത്തേജക പാക്കേജ്, ബ്രെക്സിറ്റ് ഉടമ്പടി, വാക്സിനേഷൻ, ഇന്ത്യൻ ബജറ്റ് എന്നിവയിലെല്ലാം പ്രതീക്ഷകളോടെ വിപണി 2021ൽ ഉയർന്ന രണ്ടക്ക വളർച്ചാനിരക്കിൽ പ്രതീക്ഷയർപ്പിച്ച് ക്രമമായി് മുന്നേറിക്കൊണ്ടിരിക്കയാണ്. ഇടക്കാലം മുതൽ ദീർഘകാലാടിസ്ഥാനത്തിൽ വിപണിയുടെ ശുഭപ്രതീക്ഷ നിലനിൽക്കുമെന്നാണ് കരുതുന്നത്. തുടരുന്ന കുതിപ്പിൽനിന്നുള്ള നേട്ടങ്ങൾ അതിരുകടക്കുന്നത് സുരക്ഷിതമായ ഇടംകുറയ്ക്കുന്നതിനാൽ വിപണിയിലെ അനിശ്ചിതത്വം ഹൃസ്വകാലത്തേക്കെങ്കിലും തുടരാനും ഇടയാക്കും. പ്രധാന ഓഹരികളിൽ 7 മുതൽ 10 ശതമാനത്തിലധികം തിരുത്തലുകൾ ഉണ്ടാവുകയില്ലെന്നാണ് നിഗമനം. താഴ്ചാവേളകൾ ഓഹരികൾ കൂട്ടിച്ചേർക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയുംചെയ്യും. ഈയാഴ്ച അവസാനത്തോടെ ഇന്ത്യയിലെ ഇടത്തരം, ചെറുകിട ഓഹരികളവടെ വളർച്ചാ വേഗംകുറയുകയാണ്. കുതിപ്പിൽ പ്രകടമായി സാന്നിധ്യമറിയിക്കാൻ അവയ്ക്കു കഴിഞ്ഞിട്ടില്ല. വരാനിരിക്കുന്ന മാറ്റങ്ങളിലും ഇതുവരെയുണ്ടാക്കിയ ഉറച്ച നേട്ടങ്ങളിലും ജാഗ്രതാപൂർവമായ നിലപാടാണ് അവയുടേത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2WMNXda
via IFTTT