121

Powered By Blogger

Monday 6 July 2020

പാഠം 81: ആരോഗ്യ-ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം സ്വന്തമായി നിക്ഷേപിച്ച് ലക്ഷങ്ങള്‍ സമാഹരിക്കാം

നോയ്ഡയിലെ സ്വാകര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ശ്രുതി ചെലവുകുറഞ്ഞ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കായുള്ള അന്വേഷണത്തിലാണ്. പ്രതിദിനം 50 രൂപ അടച്ചാൽ 50 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസും 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും വാഗ്ദാനം ചെയ്യുന്ന പദ്ധതി ഒടുവിൽ ശ്രുതി കണ്ടെത്തി. കൂടുതൽ പേരിൽനിന്ന് പണംസമാഹരിക്കുകയും ചുരുക്കംചിലർക്കുമാത്രം പണംനൽകേണ്ടിവരികയുംചെയ്യുന്ന തത്വമനുസിരിച്ചാണ് ഇൻഷുറൻസ് കമ്പനികളുടെ പ്രവർത്തനം. പ്രീമിയം അടയ്ക്കുന്ന എല്ലാവരും ക്ലെയിംചെയ്യുന്ന അവസ്ഥയുണ്ടായാൽ ഇൻഷുറൻസ് കമ്പനി പൂട്ടിപോകുമെന്നകാര്യത്തിൽ സംശയമില്ല. മികച്ച പദ്ധതിയാണോ? ദിനംപ്രതി ചെറിയ പ്രീമിയമുള്ള ആരോഗ്യ-ലൈഫ് ഇൻഷുറൻസുകളുടെകാര്യത്തിലും ഇതിന് വ്യത്യാസമൊന്നുമില്ല. ശ്രുതിയുടെകാര്യത്തിൽ, ദിനംപ്രതി 50 രൂപ പ്രീമിയം ഈടാക്കുമ്പോൾ ഒരുമാസം ഈയിനത്തിൽ അടയ്ക്കേണ്ടിവരുന്നത് 1,500 രൂപയാണ്. വർഷം 18,000 രൂപയും. സ്വന്തമായി പരിരക്ഷ ഇത്രയുംതുക ഇൻഷുറൻസ് കമ്പനിയ്ക്കുകൊടുക്കാതെ എന്തുകൊണ്ട് സ്വന്തമായി സമാഹരിച്ചുകൂടാ. പ്രതിമാസം മുടക്കുന്ന 1,500 രൂപ രണ്ട് അക്കൗണ്ടുകളലേയ്ക്കായി വകയിരുത്താം. ഒന്നാമത്തെ അക്കൗണ്ട് ആരോഗ്യ ഇൻഷുറൻസിനുവേണ്ടിയും രണ്ടാമത്തേത് ലൈഫ് ഇൻഷുറൻസിനുവേണ്ടിയും. ആരോഗ്യ ഇൻഷുറൻസിനുവേണ്ടി 1000 രൂപയും ലൈഫ് ഇൻഷുറൻസിനുവേണ്ടി 500 രൂപയും നീക്കിവെയ്ക്കാം. ആരോഗ്യ ഇൻഷുറൻസുനുള്ള പണം സമാഹരിക്കുന്നതിന് എഫ്.ഡി-ആർഡി സംയുക്ത പദ്ധതിയാണ് യോജിച്ചത്. പ്രതിമാസം നിശ്ചിത തുകയടച്ച് പണംസമാഹരിക്കുന്നതിനുള്ള സാധ്യത റിക്കറിങ് ഡെപ്പോസിറ്റിലൂടെ ലഭിക്കുമ്പോൾ, സ്ഥിര നിക്ഷേപം(എഫ്ഡി)ആവശ്യമുള്ളപ്പോൾ പണം പിൻവലിക്കാൻ സഹായിക്കും. നിലവിൽ 25വയസ്സുളള ശ്രുതി അടുത്ത 35വർഷത്തേയ്ക്കാണ് പദ്ധതി ആസുത്രണംചെയ്യുന്നതെന്ന് കരുതുക. അഞ്ചുവർഷത്തെ എഫ്ഡയിൽ പ്രതിവർഷം 8ശതമാനം പലിശനിരക്കിൽ ഒന്നര ലക്ഷം രൂപ ആദ്യം നിക്ഷേപിക്കുന്നു. പ്രതിമാസം 1000 രൂപ പലിശയനിത്തിൽ അതിൽനിന്നുലഭിക്കും. ഈതുക ഓരോമാസവും റിക്കറിങ് ഡെപ്പോസിറ്റിലേയ്ക്ക് മാറ്റുക. ആർഡിക്ക് 7 ശമതാനം പലിശയാണെന്നുകരുതുക. ഇതുപ്രകാരം അഞ്ചുവർഷംകഴിയുമ്പോൾ 71,933 രൂപ ലഭിക്കും. ഈതുക എഫ്.ഡിയിൽ നിക്ഷേപിച്ചിട്ടുള്ള 1.50ലക്ഷംരൂപയോടൊപ്പം ചേർത്ത് വീണ്ടും സ്ഥിര നിക്ഷേപമാക്കുക. അതായത് അഞ്ചുവർഷം പിന്നിടുമ്പോൾ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കായി നിങ്ങൾക്ക് ലഭിക്കുക രണ്ടു 2.21 ലക്ഷം രൂപയുടെ നീക്കിയിരിപ്പാണ്. ചെറുപ്രായത്തിൽ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതകുറവായതിനാൽ ഈ തുക വീണ്ടും നിക്ഷേപിക്കാൻ കഴിയും. പരിരക്ഷ തുക ഉയർത്താം അഞ്ചുവർഷത്തേയ്ക്ക് ആർഡി തുടങ്ങി സ്ഥിരനിക്ഷേപമായ 2.21 ലക്ഷം രൂപയുടെ പലിശ നേരത്തെ ചെയ്തതുപോലെ വീണ്ടും അഞ്ചുവർഷക്കാലയളവിലുള്ള ആർഡിയിലേക്ക്മാറ്റുന്നു. പ്രതിമാസം പലിശയായി ലഭിക്കുന്ന 1,488 രൂപ അഞ്ചുവർഷത്തേയ്ക്കുകൂടി നിക്ഷേപിക്കാൻകഴിയും. കാലാവധിയെത്തുമ്പോൾ ആർഡിയിൽനിന്ന് 1,07,899 രൂപലഭിക്കും. ഈതുക നേരത്തെ എഫ്ഡിയിലുള്ള 2.21 ലക്ഷത്തോട് ചെർക്കുമ്പോൾ 3,28,899 രൂപയാകും. ഈതുക വീണ്ടും എഫ്ഡിയിൽ നി്ക്ഷേപിക്കുന്നു. ഇതിൽനിന്ന് പ്രതിവർഷം 26,312 രൂപയാണ് പലിശ ലഭിക്കുക. പ്രതിമാസമാകട്ടെ 2,192 രൂപയും. പലിശ തുക ഓരോമാസവും വീണ്ടും ആർഡിയിൽ നിക്ഷേപിക്കുന്നു. കാലവാധിയെത്തുമ്പോൾ ആർഡിയിൽനിന്ന് 1,43,860 രൂപ ലഭിക്കും. ഈതുക എഫ്ഡിയിലുള്ള 3,28,899 രൂപയോട് ചേർക്കുക. അപ്പോൾ മൊത്തം 4,71,866 രൂപയാകും. 15 വർഷംകഴിയുമ്പോൾ ആരോഗ്യ ഇൻഷുറൻസിനായുള്ള നീക്കിയിരിക്ക് 4.71 ലക്ഷമായിവളരും. 20 വർഷം പിന്നിടുമ്പോൾ ശ്രുതിക്ക് 6,87,664 രൂപയും 25 വർഷംകഴിയുമ്പോൾ 10,11,362 രൂപയും 30വർഷംകഴിയുമ്പോൾ 14,87,925 രൂപയും ഇത്തരത്തിൽ സമാഹരിക്കാനാകും. 35 വർഷംകഴിയുമ്പോൾ സമാഹരിക്കാനാകുക 22,07,253 രൂപയാണ്. അതായത് 25 വയസ്സുണ്ടായിരുന്ന ശ്രുതി 35 വർഷംകൊണ്ട് ഹെൽത്ത് ഇൻഷുറൻസിനായി സമാഹരിച്ചത് 22 ലക്ഷം രൂപ! ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽനിന്ന് ഇത് ഒരുക്കലും സാധ്യമാകില്ല. കുറിപ്പ്: ആരോഗ്യ ഇൻഷുറൻസിനായുള്ള നിക്ഷേപത്തിന്റെ സാധ്യതകൾ വിശദീകരിക്കാനാണ് ഇത്രയുംകാലത്തെ നിക്ഷേപം കണക്കുകൂട്ടിയത്. ഇടയ്ക്കുവെച്ചു ചികിത്സവേണ്ടിവന്നാൽ ഈതുക സമാഹരിക്കാനവില്ലെന്ന് മനസിലാക്കുക. കാലാകാലങ്ങിൽ സമാഹരിച്ച തുകയിൽനിന്ന് ചികിത്സാചെലവുകൾ കണ്ടെത്താം. അഥവാ ചികിത്സവേണ്ടിവന്നില്ലെങ്കിൽ സമാഹരിച്ചതുക മിച്ചമുണ്ടാകുകയുംചെയ്യും.പ്രായമാകുമ്പോഴുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഈതുക ഉപകാരപ്രദമാകുകകയും ചെയ്യും. മുതിർന്ന പൗരന്മാരുടെ ആരോഗ്യപരരക്ഷയ്ക്ക് വൻ പ്രീമിയമാണ് കമ്പനികൾ ഈടക്കുന്നതെന്നകാര്യം മറക്കേണ്ട. സൗകര്യപ്രദം ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ ചേർത്താൻ കാണിക്കുന്ന താൽപര്യം ക്ലെയിമുമായി പോകുമ്പോൾ കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ലെന്നകാര്യം പലർക്കും അനുഭവമുള്ളതാണ്. വ്യവസ്ഥകളും അവയുമായി ബന്ധമില്ലാത്തതുമായി നിരവധി കാര്യങ്ങൾ നിരത്തി ക്ലയിം നിരസിക്കൽ, മുറിവാടക,ഐസിയുഉൾപ്പടെയുള്ളവയ്ക്ക് ക്യാപിങ്, കോ പെയ്മെന്റ് എന്നിങ്ങനെപോകുന്നു പ്രതിബന്ധങ്ങൾ. ഒടുവിൽ പരാതിയുമായി പിന്നാലെ നടന്ന് ക്ലയിംതുക പിടിച്ചുവാങ്ങേണ്ട സാഹചര്യമാണുള്ളത്. പലരും ഇതിന് മുതിരാതെ പണംനഷ്ടപ്പെടുത്തുകയുംചെയ്യുന്നു. ലൈഫ് ഇൻഷുറൻസ് ആരോഗ്യ ഇൻഷുറൻസിനും ലൈഫ് ഇൻഷുറൻസിനുമായി പ്രതിമാസം ചെലവാക്കാനദ്ദേശിച്ച 1,500 രൂപയിൽ ഇനി ബാക്കിയുള്ളത് 500 രൂപയാണ്. ഈതുക മികച്ച മൾട്ടി ക്യാപ് ഫണ്ടിൽ എസ്ഐപിയായി നിക്ഷേപിക്കാം. അടുത്ത 35 വർഷത്തേയ്ക്ക് നിക്ഷേപംതുടരാം. 14 ശതമാനം വാർഷികാദായം ലഭിച്ചാൽ 35വർഷംകഴിയുമ്പോൾ ഈതുക 56.2 ലക്ഷം രൂപയായി വളർന്നിട്ടുണ്ടാകും. 15 ശതമാനം ആദായം ലഭിച്ചാൽ നിക്ഷേപം 74.3 ലക്ഷമാകുകയും ചെയ്യും. ദീർഘകാലം നിക്ഷേപിക്കുന്നതിനാൽ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾക്ക് മികച്ച ആദായം നൽകാൻ കഴിയുമെന്ന് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. feedbacks to: antonycdavis@gmail.com മുന്നറിയിപ്പ്: ആരോഗ്യ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് എന്നീ പദ്ധതികൾക്ക് പകരമായല്ല ഈ നിർദേശം. ഒരുസാധ്യതമുന്നോട്ടുവെയ്ക്കുകമാത്രമാണ്ചെയ്യുന്നത്. വ്യക്തികൾ സ്വന്തം ഉത്തരവാദിത്വത്തിൽവേണം ഈരിതി പിന്തുടരാൻ. ചിട്ടയായി നിക്ഷേപിച്ചാൽ ആരോഗ്യ ഇൻഷുറൻസിനും ലൈഫ് ഇൻഷുറൻസിനും ഉതകുന്നതരത്തിൽ പണംസമാഹരിക്കാൻ കഴിയുമെന്നകാര്യത്തിൽ സംശയമില്ല.

from money rss https://bit.ly/3f6mTgD
via IFTTT

സെന്‍സെക്‌സില്‍ 63 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 63 പോയന്റ് നേട്ടത്തിൽ 36,550ലും നിഫ്റ്റി 13 പോയന്റ് ഉയർന്ന് 1077ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 595 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 448 ഓഹരികൾ നഷ്ടത്തിലുമാണ്. 71 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ സൂചികകളിലെ നേട്ടമാണ് രാജ്യത്തെ വിപണകളിലും പ്രതിഫലിച്ചത്. ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, വിപ്രോ, എച്ച്സിഎൽ ടെക്, മാരുതി സുസുകി, ടെക് മഹീന്ദ്ര, ടിസിഎസ്, സിപ്ല തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിപിസിഎൽ, പവർഗ്രിഡ് കോർപ്, ഒഎൻജിസി, ഐടിസി, ഗ്രാസിം, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, ഐഒസി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/2BK5mML
via IFTTT

ഒ.ടി.ടി. പ്ലാറ്റ്ഫോമുകളും തിയേറ്ററുകളും സഹവർത്തിക്കും

കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ വ്യവസായങ്ങൾ നേരിടുന്ന വെല്ലുവിളികളും അവ പരിഹരിക്കാനുള്ള നൂതന മാർഗങ്ങളും ചർച്ച ചെയ്യുന്ന വെബിനാർ സീരീസിന് തുടക്കമായി. മാതൃഭൂമിയും മാക്സ്എഡും ചേർന്ന് സംഘടിപ്പിക്കുന്ന വെബിനാർ പരമ്പരയിലെ ആദ്യ ചർച്ചയിൽ പ്രശസ്ത നിർമാതാവും നടനുമായ വിജയ് ബാബു വിനോദ വ്യവസായത്തിലെ പുതിയ സാഹചര്യങ്ങൾക്കൊത്തുള്ള ജീവിതത്തെക്കുറിച്ച് സംസാരിച്ചു. സിനിമ പോലുള്ള ക്രിയേറ്റീവ് പ്രൊഡക്ടിന്റെ സ്രഷ്ടാവ് എന്ന നിലയിൽ തിയേറ്റർ എക്സ്പീരിയൻസ് ആണ് ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ തിയേറ്ററുകൾ എന്ന് തുടങ്ങാനാവും എന്ന് നിർവചിക്കാൻ കഴിയാത്ത ഈ സാഹചര്യത്തിൽ തങ്ങളുടെ സൃഷ്ടികൾ പെട്ടെന്നു ജനങ്ങളുടെ ഇടയിൽ എത്തിക്കാൻ ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ സിനിമാ പ്രവർത്തകരെ സഹായിക്കുമെന്ന് വിജയ് ബാബു അഭിപ്രായപ്പെട്ടു. ആദ്യം ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇതിന്റെ ആവശ്യകത മനസ്സിലാക്കി ചിത്രം സമയബന്ധിതമായി പൂർത്തീകരിക്കാനും റിലീസ് ചെയ്യാനും എല്ലാവരും സഹകരിച്ചുവെന്നും അദ്ദേഹം ചോദ്യോത്തര വേളയിൽ പറഞ്ഞു. 'ആമസോൺ പ്രൈം' പോലുള്ള ബഹുരാഷ്ട്ര പ്ലാറ്റ്ഫോമുകൾ വിവിധ തരം വിനോദ പരിപാടികളുടെ ഒരു വലിയ സമാഹാരം ആളുകൾക്ക് നൽകുന്നു. അതിനാൽ ഇതിന്റെ ജനപ്രിയത വർധിക്കുമെന്നും ഇതിനെ പ്രയോജനപ്പെടുത്താൻ മലയാള സിനിമാ നിർമാതാക്കൾ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

from money rss https://bit.ly/2DiiZmT
via IFTTT

രൂപയുടെ രക്ഷകനായി മുകേഷ് അംബാനി

മുംബൈ: കോവിഡ് മാന്ദ്യത്തിനിടയിലും ഡോളറിനെതിരേ രൂപ ശക്തിതെളിയിച്ച് പിടിച്ചുനിൽക്കുന്നതിനു പിന്നിൽ ജിയോ പ്ലാറ്റ്ഫോമിലേക്ക് ഒഴുകിയെത്തുന്ന വിദേശനിക്ഷേപം. രണ്ടരമാസംകൊണ്ട് 1.17 ലക്ഷം കോടി രൂപയുടെ (1500 കോടി ഡോളറിലധികം) വിദേശ നിക്ഷേപമാണ് ജിയോ പ്ലാറ്റ്ഫോം സമാഹരിച്ചത്. ഇതിൽ 400 മുതൽ 600 കോടി ഡോളർവരെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇന്ത്യയിലെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ സന്പദ് വ്യവസ്ഥയിൽ ആഗോളതലത്തിൽ ഉയർന്നുവന്ന ആത്മവിശ്വാസമാണ് ഇത്തരമൊരു നിക്ഷേപത്തിനു പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞയാഴ്ച ഡോളറിനെതിരേ ഈവർഷത്തെ ഏറ്റവും വലിയ മൂല്യവർധനയാണ് രൂപ രേഖപ്പെടുത്തിയത്. 1.34 ശതമാനം. അടുത്തയാഴ്ച ഇത്രയുംതന്നെ തുക റിലയൻസിന് ലഭിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ രൂപയ്ക്ക് 1.5 ശതമാനം മൂല്യവർധനകൂടി ഉണ്ടായേക്കാമെന്ന് വിദേശ വിനിമയ വിപണിയുമായി ബന്ധപ്പെട്ടവർ സൂചിപ്പിച്ചു. ഇക്കാലത്ത് ഏഷ്യൻ കറൻസികളിൽ ഏറ്റവും മികവു കാട്ടിയതും ഇന്ത്യൻ രൂപതന്നെ. തിങ്കളാഴ്ച ഡോളറൊന്നിന് 74.68 രൂപയിൽ ക്ലോസ്ചെയ്ത രൂപ വൈകാതെ 73.60 നിലവാരത്തിലേക്ക് മുന്നേറാനുള്ള സാധ്യതകളുണ്ടെന്ന് വിലയിരുത്തുന്നു. അതേസമയം, റിസർവ് ബാങ്കിൻറെ ഇടപെടലുകൾ ഇക്കാര്യത്തിൽ നിർണായകമാകും. ആഗോള ചിപ് നിർമാണക്കന്പനിയായ ഇൻറൽ കാപിറ്റൽ ആണ് അവസാനമായി ജിയോയിൽ നിക്ഷേപം പ്രഖ്യാപിച്ചത്. ആകെ 11 കന്പനികളിൽനിന്നായി 1,17,588.45 കോടി രൂപയുടെ നിക്ഷേപം ഇതുവരെ സമാഹരിച്ചു.

from money rss https://bit.ly/2Z3yuaA
via IFTTT

RUMOUR HAS IT! Mammootty To Join Hands With Lijo Jose Pellissery For A Project?

RUMOUR HAS IT! Mammootty To Join Hands With Lijo Jose Pellissery For A Project?
Mammootty, the megastar is one of the busiest actors of the Malayalam movie industry. The senior actor is currently on a signing spree and has a handful of promising projects in his kitty. If the latest reports are to be believed, Mammootty

* This article was originally published here

നിഫ്റ്റി 10,750ന് മുകളില്‍: സെന്‍സെക്‌സ് 465 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകൾ മികച്ചനേട്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 10,750ന് മുകളിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 465.86 പോയന്റ് നേട്ടത്തിൽ 36,467.28ലും നിഫ്റ്റി 156.30 പോയന്റ് ഉയർന്ന് 10,763.70ലുമെത്തി. ആഗോളതലത്തിലെ നേട്ടമാണ് ആഭ്യന്തര സചികകളിലും പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 1596 കമ്പനികളുടെ ഓഹരകൾ നേട്ടത്തിലും 1144 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 182 ഓഹരികൾക്ക് മാറ്റമില്ല. എംആൻഡ്എം, ബജാജ് ഫിനാൻസ്, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഓട്ടോ, ഗെയിൽ, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തിലേറെ ഉയർന്നു.

from money rss https://bit.ly/2Oc4D9X
via IFTTT

കോവിഡ് പ്രതിസന്ധി: പ്രമുഖ സ്വകാര്യ ബാങ്കുകള്‍ ഒരു ലക്ഷംകോടി രൂപ മൂലധനം സമാഹരിക്കുന്നു

പ്രമുഖ സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി, ആക്സിസ്, ഐസിഐസിഐ എന്നിവ ഒരു ലക്ഷംകോടി രൂപ മൂലധന സമാഹരണം നടത്താനൊരുങ്ങുന്നു. കോവിഡ് വ്യാപനംമൂലം നിഷ്ക്രിയ ആസ്തി കുത്തനെ ഉയരാനുള്ള സാധ്യതമുന്നിൽകണ്ടാണ് ഈ നീക്കം. എച്ച്ഡിഎഫ്സി ബാങ്ക് ആദ്യഘട്ടത്തിൽ 13,000 കോടി രൂപയാണ് സമാഹരിക്കുക. ആക്സിസ് ബാങ്കാകട്ടെ 15,000 കോടി രൂപയുമാണ് സമാഹരിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഓഹരി, ഡെറ്റ് എന്നിവയുടെ നിശ്ചിത അനുപാതത്തിലായിരിക്കും ബാങ്കുകൾ മൂലധനം സമാഹരിക്കുക. നിലവിൽ നിഷ്ക്രിയ ആസ്തി താരതമ്യേന കുറഞ്ഞവയാണ് സ്വകാര്യമേഖലയിലെ ഈ ബാങ്കുകൾ. അതുകൊണ്ടുതന്നെ മൂലധന സമാഹരണം താരതമ്യേന എളുപ്പമാകുമെന്നാണ് വിലയിരുത്തൽ. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നിവ ഈയിടെ യഥാക്രമം 7,500 കോടി രൂപയും 2,000 കോടി രൂപയും സമാഹരിച്ചിരുന്നു. ഫെഡറൽ ബാങ്ക്, യെസ് ബാങ്ക് എന്നിവ 30,000 കോടി രൂപ ഉടനെ സമാഹരിക്കും. 12,000 കോടി രൂപ സമാഹരിക്കാൻ ഫെഡറൽ ബാങ്കിന്റെ ബോർഡ് യോഗം ഇതിനകം അനുമതി നൽകിയിട്ടുണ്ട്. വായ്പകൾക്ക് ആറുമാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഇതിൽ 20ശതമാനം നിഷ്ക്രിയ ആസ്തിയായി മാറാനുള്ള സാധ്യത ബാങ്കുകൾ മുന്നിൽകാണുന്നുണ്ട്. എട്ടുലക്ഷം കോടി രൂപയോളംഈവിഭാഗത്തിലേയ്ക്ക് മാറ്റേണ്ടിവരുമെന്ന് ബാങ്കുകൾ കരുതുന്നു. 2019 ഡിസംബർ 31ലെ കണക്കുപ്രകാരം 59.52 ലക്ഷം കോടിരൂപയാണ് ബാങ്കുകൾ ഒട്ടാകെ ടേം ലോണായി നൽകിയിട്ടുള്ളത്.

from money rss https://bit.ly/3gwt9P3
via IFTTT

റിലയന്‍സിന്റെ വിപണിമൂല്യം 12 ലക്ഷംകോടി മറികടന്നു

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം 12 ലക്ഷംകോടി രൂപ മറികടന്നു. തിങ്കളാഴ്ച കമ്പനിയുടെ ഓഹരി വില 3.4 ശതമാനം കുതിച്ച് 1,847.7ലേയ്ക്കെത്തിയതോടെയാണിത്. ജിയോ പ്ലാറ്റ് ഫോമിൽ 12-ാമത്തെ വിദേശ സ്ഥാപനം നിക്ഷേപമായെത്തിയതോടെയാണ് ഓഹരി വില കുതിച്ചത്. ഇതോടെ വിപണിമൂല്യം 12,45,191 കോടി രൂപയായി. ശനിയാഴ്ചയാണ് ഇന്റൽ ക്യാപിറ്റൽ കമ്പനിയിൽ 1,894.50 കോടി നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ റിലയൻസിൽ മൊത്തം വിദേശ നിക്ഷേപം 25.09ശതമാനമായി ഉയർന്നു. രണ്ടുമാസത്തിനിടെ 1.17 ലക്ഷം കോടി രൂപയാണ് ജിയോപ്ലാറ്റ്ഫോമിലൂടെ റിലയൻസ് സമാഹരിച്ചത്. ഫേസ്ബുക്ക് തുടക്കമിട്ട നിക്ഷേപ പരമ്പര ഇന്റലിൽ എത്തിനിൽക്കുന്നു. കഴിഞ്ഞ ജൂൺ 19നാണ് 11 ലക്ഷംകോടി വിപണിമൂല്യം കമ്പനി പിന്നിട്ടത്. കടരഹിത കമ്പനിയായി റിലയൻസിനെ പ്രഖ്യാപിച്ചതോടെയായിരുന്നു ഈനേട്ടം. Reliance Industries m-cap breaches Rs 12 trillion-mark

from money rss https://bit.ly/2O1d0op
via IFTTT

ബാങ്കിലെത്തി പണംപിന്‍വലിക്കുന്നതിന് ചാര്‍ജ്: വിശദാംശങ്ങള്‍ അറിയാം

നിശ്ചിത പരിധിയിൽകൂടുതൽ തവണ ബാങ്കിന്റെ ശാഖകളിലെത്തി പണം പിൻവലിച്ചാൽ ഇനിമുതൽ എസ്ബിഐ നിരക്ക് ഈടാക്കും. 25,000 രൂപവരെ ശരാശരി മിനിമം ബാലൻസ് നിലനിർത്തുന്നവർക്ക് മാസത്തിൽ രണ്ടുതവണ സൗജന്യമായി ശാഖയിലെത്തി പണംപിൻവലിക്കാം. 25,000നും 50,000നും ഇടയിൽ ബാലൻസ് നിലനിർത്തുന്നവർക്ക് പത്ത് തവണയാണ് സൗജന്യമായി പണംപിൻവലിക്കാനാകുക. 50,000മുകളിൽ ഒരു ലക്ഷംരൂപവരെ മിനിമം ബാലൻസുള്ളവർക്ക് 15 തവണയും അതിനുമുകളിലുള്ളവർക്ക് പരിധിയില്ലാതെയും സൗജന്യമായി പണംപിൻവലിക്കാൻ അനുവദിക്കും. നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് വഴിയുള്ള ഇടപാടുകൾ സൗജന്യമായിരിക്കുമെന്നും ബാങ്കിന്റെ അറിയിപ്പിൽ പറയുന്നു. എടിഎം ഇടപാട് 25,000 രൂപവരെ ശരാശരി പ്രതിമാസ മിനിമം ബാലൻസ് നിലനിർത്തുന്നവർക്ക് മെട്രോ നഗരങ്ങളിൽ എട്ട് സൗജന്യ എടിഎം ഇടപാടുകളാണ് അനുവദിക്കുന്നത്. ഇതിൽ എസ്ബിഐയുടെ എടിഎംവഴി അഞ്ചും മറ്റ് ബാങ്കുകളുടെ എടിഎംവഴി മൂന്നുംതവണയാണ് സൗജന്യമായി പണംപിൻവലിക്കാനാകുക. മെട്രോ നഗരങ്ങളല്ലെങ്കിൽ പത്ത് ഇടപാടുകൾ(5+5)ഇടപടുകൾ സൗജന്യമായിരിക്കും. നിശ്ചിത പരിധി കഴിഞ്ഞാൽ പണംപിൻവലിക്കുന്നതിന് ഓരോതവണയും 20 രൂപയും ജിഎസ്ടിയുമാണ് നൽകേണ്ടിവരിക.

from money rss https://bit.ly/3gwc0Fi
via IFTTT