121

Powered By Blogger

Friday 11 June 2021

ക്രിപ്‌റ്റോകറൻസികളുടെ ഭാവി തുലാസിൽ: നിക്ഷേപകർ എന്തുചെയ്യണം?

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ക്രിപ്റ്റോകറൻസിയുടെ സാധ്യതകളെക്കുറിച്ച് ചൂടേറിയ ചർച്ചകൾ നടക്കുകയാണ്. രാജ്യത്ത് ക്രിപ്റ്റോകറൻസിയുടെ ഭാവിയെന്തായിരിക്കുമെന്നൊന്നും ചെറുപ്പക്കാർ ചിന്തിക്കുന്നേയില്ല. ഒരുഭാഗത്ത് നിക്ഷേപ സാധ്യതകൾ വിലയിരുത്തുമ്പോൾ മറുഭാഗത്ത് ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവുമായി കേന്ദ്ര ഏജൻസികൾ മുന്നോട്ടുപോകുകയാണ്.രാജ്യത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ വാസിർ എക്സിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചതാണ് പുതിയ സംഭവവികാസം. കള്ളപ്പണംവെളുപ്പിക്കൽ, ഫോറിൻ എക്സ്ചേഞ്ച് മാനേജുമെന്റ് നിയമം(ഫെമ), ഭീകരവാദംത്തിനുള്ള ധനസഹായംതടയൽ എന്നീ ചട്ടങ്ങൾ പാലിച്ചുകൊണ്ടുള്ള ഇടപാടുകൾക്ക് തടസ്സമില്ലെന്നാണ് ആർബിഐ ഈയിടെ ബാങ്കുകൾക്ക് നിർദേശം നൽകിയത്. ഈനിയമങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് വാസിർഎക്സിനെതിരെ ഇഡിയുടെ നീക്കമെന്നതുംശ്രദ്ധേയമാണ്. ആദ്യംനിയന്ത്രണം, പിന്നെ പിൻവലിക്കൽ ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുന്നവർക്ക് ബാങ്കിങ് സേവനം അനുവദിക്കേണ്ടെന്നായിരുന്നു 2018ൽ റിസർവ് ബാങ്ക് പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിരുന്നത്. ഇത്തരം സ്വകാര്യകറൻസികൾ നിക്ഷേപകർക്കും സമ്പദ് വ്യവസ്ഥക്കും ഉണ്ടാക്കുന്ന അപകടസാധ്യതകളെക്കുറിച്ച് കേന്ദ്ര ബാങ്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുകുയുംചെയ്തിരുന്നു. സർക്കുലർ റദ്ദാക്കിയത് എന്തുകൊണ്ട്? ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ നൽകിയ ഹർജിയിലാണ് ആർബിഐയുടെ 2018ലെ സർക്കുലർ സുപ്രീംകോടതി റദ്ദാക്കിയത്. ക്രിപ്റ്റോകറൻസികൾ വാങ്ങുന്നതിനോ വിൽക്കുന്നതിനോ നിയമപരമായി നിരോധനമില്ലെങ്കിൽ റിസർവ് ബാങ്കിന് നിയന്ത്രണംഏർപ്പെടുത്താൻ കഴിയില്ലെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. നിയമാനുസൃതമെന്ന് കരുതുന്ന ഏത് വ്യാപാരവും നടത്താനുള്ള പൗരന്മാരുടെ മൗലീകാവകാശത്തെ തടസ്സപ്പെടുത്തുന്നതാണ് ആർബിഐയുടെ സർക്കുലറെന്ന് കോടതി വിലയിരുത്തി. തുടർന്നായിരുന്നു റദ്ദാക്കൽ. ഇത് ക്രിപ്റ്റോ ഇടപാടിനുള്ള പച്ചക്കൊടിയാണോ? ക്രിപ്റ്റോകറൻസി ഇടപാടിന് നിയന്ത്രണമേർപ്പെടുത്താൻ നിയപരമായി അടിസ്ഥാനമില്ലെന്നകാരണത്താലാണ് റിസർവ് ബാങ്കിന്റെ ഉത്തരവ് സുപ്രീംകോടതി അസാധുവാക്കിയത്. ക്രിപ്റ്റോകറൻസികളുടെ ഇടപാട് നിരോധിച്ച് പാർലമെന്റിൽ നിയമം പാസാക്കിയാൽ ഭാവിയിൽ കോടതി ഈ നിലപാട് സ്വീകരിക്കില്ലെന്നതിന് വ്യക്തമായ സൂചനയാണ് നൽകിയതെന്നുകൂടി മനസിലാക്കണം. ക്രിപ്റ്റോകറൻസികൾ കൈകാര്യംചെയ്യുന്നതിന് ചില ബാങ്കുകൾ തടസ്സംനിൽക്കുന്ന സാഹചര്യമുണ്ടായപ്പോൾ 2018ലെ സർക്കുലർ ഉദ്ധരിച്ച് ആർബിഐ വ്യക്തതവരുത്തുകമാത്രമാണ് ഈയിടെ ചെയ്തതെന്ന് ഇതിൽനിന്ന് വ്യക്തമാണ്. സുപ്രീകോടതിയുടെ ഉത്തരവ് നിലനിൽക്കുന്ന പശ്ചാത്തലത്തിലാണിതുണ്ടായത്. ക്രിപ്റ്റോകറൻസികളുടെ ഭാവി ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ഭരണകൂടങ്ങൾ ക്രിപ്റ്റോകറൻസികൾക്ക് എതിരാണ്. പണത്തിനുമേലുള്ള അധികാരം വിട്ടുകൊടുക്കാൻ ഒരുരാജ്യത്തെ സർക്കാരും തയ്യാറാവില്ലെന്നതാണ് വാസ്തവം. അതേസമയം, ലോകത്താദ്യമായി മധ്യഅമേരിക്കൻ രാജ്യമായ എൽസാൽവഡോർ ബിറ്റ്കോയിൻ വിനിമയത്തിന് നിയമസാധുത നൽകിയകാര്യവും ശ്രദ്ധേയമാണ്. രാജ്യത്ത് ക്രിപ്റ്റോകറൻസികളുടെ ഇടപാട് സംബന്ധിച്ച് സർക്കാരിന് വ്യക്തമായ ധാരണയുണ്ട്. ക്രിപ്റ്റോകറൻസി ഇടപാട് പൂർണമായും നിരോധിക്കുന്ന വ്യവസ്ഥകൾ അടങ്ങിയ ക്രിപ്റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ, 2021 അവതരിപ്പിക്കാനിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. അതുകൊണ്ടുതന്നെ രാജ്യത്തെ ക്രിപ്റ്റോ ഇടപാടുകളുടെ ഭാവി അനിശ്ചിതത്വത്തിലാണെന്നുപറയേണ്ടിവരും. നിക്ഷേപകരുടെ ഇടപാടുകളും സർക്കാർ ഏജൻസികളുടെ അന്വേഷണത്തിൽവന്നേക്കാം.നേട്ടത്തിന് കൃത്യമായ നികുതി അടിച്ചില്ലെങ്കിൽ നടപടിനേരിടേണ്ടിവരുമെന്നകാര്യത്തിൽ സംശയമില്ല. അനിശ്ചിതത്വംതീരുംവരെ ഇടപാടുകളിൽനിന്ന് മാറിനിൽക്കുന്നതാകും ഉചിതം.

from money rss https://bit.ly/3giINjy
via IFTTT

സ്വർണവില പവന് 280 രൂപ കുറഞ്ഞ് 36,600 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 280 രൂപകുറഞ്ഞ് 36,600 രൂപയായി. ഗ്രാമിന്റെ വില 35 രൂപ കുറഞ്ഞ് 4575 രൂപയുമായി. 36,880 രൂപയായിരുന്നുകഴിഞ്ഞ ദിവസം പവന്റെ വില. ജൂൺ മൂന്നിന് 36,960 രൂപയിലെത്തിയെങ്കിലും അടുത്തദിവസംതന്നെ 36,400 നിലവാരത്തിലേയ്ക്ക് വില താഴ്ന്നിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ വിലയിൽ ഏറ്റക്കുറിച്ചിലുകൾ പ്രകടമായിരുന്നു. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില 1,900 ഡോളർ നിലവാരത്തിൽ തുടരുകയാണ്. യുഎസിലെ വിലക്കയറ്റ ഭീഷണിയാണ് വിലയിലെ ചാഞ്ചാട്ടത്തിനുപിന്നിൽ. ഡോളർ ദുർബലമായതും ബോണ്ട് ആദായം കുറഞ്ഞതും വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്.

from money rss https://bit.ly/3gqr7BH
via IFTTT

പദ്ധതികളിൽ കാലതാമസം: ആശങ്കയിൽ നിർമാണ മേഖല

കൊച്ചി: കോവിഡ് രണ്ടാം തരംഗം രാജ്യത്തെ നിർമാണ മേഖലയിൽ കനത്ത വെല്ലുവിളിയാകുന്നു. നിലവിലെ സാഹചര്യത്തിൽ നിർമാണ പദ്ധതികളിൽ കാലതാമസം നേരിട്ടേക്കുമെന്ന ആശങ്കയിലാണ് ബിൽഡർമാർ. നിർമാണ മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെ ദേശീയ കൂട്ടായ്മയായ ക്രെഡായ് നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ച കണ്ടെത്തൽ. സർവേയുടെ ഭാഗമായ 95 ശതമാനം ബിൽഡർമാരും പദ്ധതികളിൽ കാലതാമസം നേരിട്ടേക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സർക്കാരും റിസർവ് ബാങ്കും അടിയന്തര ദുരിതാശ്വാസ നടപടികൾ പ്രഖ്യാപിച്ചില്ലെങ്കിൽ പദ്ധതികളിലെ കാലതാമസം ഉറപ്പായിരിക്കുമെന്നാണ് ബിൽഡർമാർ പറയുന്നത്. തൊഴിലാളികളുടെ ക്ഷാമം, സാമ്പത്തിക പരിമിതികൾ, പദ്ധതി അംഗീകാരത്തിലെ കാലതാമസം, നിർമാണച്ചെലവിലെ വർധന, ഉപഭോക്തൃ ആവശ്യകതയിലെ കുറവ് തുടങ്ങിയവയാണ് ഡെവലപ്പർമാർ ഉയർത്തിക്കാട്ടുന്ന പ്രധാന വെല്ലുവിളികൾ. ആദ്യ തരംഗത്തെക്കാൾ, കോവിഡ് രണ്ടാം തരംഗം മേഖലയെ കൂടുതൽ ദുർബലപ്പെടുത്തുന്നതായാണ് സർവേ കണ്ടെത്തലുകളെന്ന് ക്രെഡായ് ദേശീയ പ്രസിഡന്റ് ഹർഷ് വർധൻ പട്ടോഡിയ പറഞ്ഞു. സർവേയിൽ 90 ശതമാനം ഡെവലപ്പർമാരും ഈ അഭിപ്രായം പങ്കുവെച്ചു. ഉപഭോക്താക്കൾ പ്രോപ്പർട്ടി വാങ്ങുന്നതിനുള്ള തീരുമാനം മാറ്റിവെക്കാൻ കോവിഡ് പ്രതിസന്ധി കാരണമായിട്ടുണ്ടെന്നും പേമെന്റുകൾ വൈകുന്നതായും സർവേ വ്യക്തമാക്കുന്നു. 2021 മേയ് 24-നും ജൂൺ മൂന്നിനും ഇടയിലാണ് ക്രെഡായ് സർവേ നടത്തിയത്. 217 നഗരങ്ങളിൽ നിന്നുള്ള 4,813 ഡെവലപ്പർമാർ സർവേയിൽ പങ്കെടുത്തു. വിലക്കയറ്റം രൂക്ഷം സ്റ്റീൽ, സിമന്റ്, കമ്പി ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളുടെ വിലയിൽ കഴിഞ്ഞ ആറു മാസത്തിനിടെ ഏകദേശം 50 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്ന് ക്രെഡായ് കേരള ചെയർമാൻ എം.എ. മെഹബൂബ് പറഞ്ഞു. ഭാവിയിൽ പ്രോപ്പർട്ടികളുടെ വിലയിൽ ഇത് പ്രതിഫലിച്ചേക്കുമെന്നും നിർമാണച്ചെലവ് അത്രമാത്രം കൂടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമീപകാല വിലക്കയറ്റം നിർമാണച്ചെലവിൽ 10 ശതമാനത്തിലധികം വർധനയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് സർവേയിലെ കണ്ടെത്തൽ. പ്രധാന കണ്ടെത്തലുകൾ • സൈറ്റുകളിൽ തൊഴിലാളികളുടെ ക്ഷാമം അനുഭവിക്കുന്നതായി 92 ശതമാനം പേർ അഭിപ്രായപ്പെട്ടു. • 83 ശതമാനം ഡെവലപ്പർമാരും പകുതിയിൽ താഴെ തൊഴിലാളികളുമായാണ് പ്രവർത്തിക്കുന്നത്. • 82 ശതമാനം ഡെവലപ്പർമാർ പദ്ധതി അംഗീകാരത്തിനുള്ള കാലതാമസം നേരിടുന്നു. • 77 ശതമാനം ഡെവലപ്പർമാർ നിലവിലുള്ള വായ്പകളുടെ സേവനത്തിൽ പ്രശ്നങ്ങൾ നേരിടുന്നു • ഉപഭോക്തൃ അന്വേഷണങ്ങൾ 75 ശതമാനം കുറഞ്ഞു. നിർദേശങ്ങൾ • ഒറ്റത്തവണ ലോൺ പുനഃക്രമീകരിക്കൽ • പണലഭ്യത ഉറപ്പാക്കൽ • റെയിൽ പദ്ധതികളുടെ പൂർത്തീകരണത്തിന് ആറു മാസത്തെ സമയ ദൈർഘ്യം നൽകൽ • സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ് • വായ്പാ മൊറട്ടോറിയം • എസ്.എം.എ. ക്ലാസിഫിക്കേഷൻ ഒരു വർഷത്തേക്ക് നിർത്തിെവയ്ക്കൽ • നിർമാണ സാമഗ്രികളുടെ വില കുറയ്ക്കുന്നതിനുള്ള നടപടികൾ • പദ്ധതി അംഗീകാരത്തിനും നിർമാണ തുടക്കത്തിനും സിംഗിൾ വിൻഡോ ക്ലിയറൻസ് സംവിധാനം

from money rss https://bit.ly/3pSuyFt
via IFTTT

ഓഹരി വിപണി റെക്കോഡ് ഉയരത്തിൽ ക്ലോസ്‌ചെയ്തു: നേട്ടമുണ്ടാക്കിയത് ഐടി, മെറ്റൽ ഓഹരികൾ

മുംബൈ: എക്കാലത്തെയും റെക്കോഡ് തിരുത്തി സൂചികകൾ വീണ്ടുംകുതിച്ചു. ഐടി, മെറ്റൽ, ഫാർമ ഓഹരികളിലെ നേട്ടമാണ് വിപണിക്ക് തുണയായത്. സെൻസെക്സ് 174.29 പോയന്റ് നേട്ടത്തിൽ 52,474.76ലും നിഫ്റ്റി 61.60പോയന്റ് ഉയർന്ന് 15,799.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോക്ഡൗൺ പിൻവലിക്കാൻ തുടങ്ങിയതും കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിൽ കുറവുണ്ടായതും മൺസൂൺ പ്രതീക്ഷയുമൊക്കെയാണ് വിപണിയിൽ പ്രതിഫലിച്ചത്. യുഎസ്, യൂറോ മേഖലകളിലെ ബോണ്ട് ആദായം താഴ്ന്നത് ആഗോള വിപണികളെ സ്വാധീനിച്ചു. 2008 ഓഗസ്റ്റിനുശേഷം ഇതാദ്യമായി യുഎസിലെ പണപ്പെരുപ്പ നിരക്ക് അഞ്ചുശതമാനത്തിലെത്തി. ഫെഡ് റിസർവ് പലിശ നിരക്ക് തൽക്കാലംവർധിപ്പിക്കില്ലെന്ന വിശ്വാസം ആഗോള വിപണികളെ ഉണർത്തി. ബ്രിട്ടണിലെ സാമ്പത്തികമേഖല ഉണർവ് പ്രകടിപ്പിച്ചതും വിപണി നേട്ടമാക്കി. ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ഇൻഡസിൻഡ് ബാങ്ക്, എൽആൻഡ്ടി, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.14ശതമാനം നേട്ടത്തിലും സ്മോൾ ക്യാപ് സൂചിക 0.4ശതമാനം ഉയർന്നുമാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി മെറ്റൽ സൂചിക മൂന്നുശതമാനവും ഐടി, ഫാർമ സൂചികകൾ ഒരുശതമാനത്തിലേറെയും നേട്ടമുണ്ടാക്കി. റിയാൽറ്റി, പൊതുമേഖല ബാങ്ക് സുചികകൾ ഒരുശതമാനത്തോളം താഴുകയുംചെയ്തു. Sensex, Nifty end at record closing high as IT, metal stocks shine

from money rss https://bit.ly/35hAK05
via IFTTT

ക്രിപ്‌റ്റോകറൻസി ഇടപാടുകാർ കുടുങ്ങുമോ?: വാസിർഎക്‌സിനെതിരെ ഇഡിയുടെ അന്വേഷണം

ക്രിപ്റ്റോകറൻസി ഇടപാടിന് നേതൃത്വംനൽകുന്ന എക്സ്ചേഞ്ചായ വാസിർഎക്സിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കാരണംകാണിക്കൽ നോട്ടീസ് അയച്ചു. 2,790.74 കോടി രൂപയുടെ ഇടപാട് സംബന്ധിച്ചാണ് നോട്ടീസ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാസിർഎക്സിന്റെ ഡയറക്ടർമാരായ നിഷാൽ ഷെട്ടി, സമീർ ഹനുമാൻ മത്രെ എന്നിവർക്ക് ഫോറിൻ എക്സ്ചേഞ്ച് മാനേജുമെന്റ് ആക്ട്(ഫെമ) പ്രകാരമാണ് നോട്ടീസ് അയച്ചിട്ടുള്ളത്. ചൈനീസ് ഓൺലൈൻ വാതുവെയ്പ്പിലൂടെയുള്ള കള്ളപ്പണംവെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണംനടത്തുന്നത്. ചൈനീസ് പൗരന്മാർ 57 കോടി രൂപ ക്രിപ്റ്റോകറൻസിയിലേയ്ക്ക് മാറ്റിയതുമായി ബന്ധപ്പെട്ടും അന്വേഷണംപുരോഗമിക്കുകയാണ്. 880 കോടി മൂല്യമുള്ള ക്രിപ്റ്റോകറൻസി വാസിർഎക്സ് ഉപഭോക്താക്കൾക്ക് ലഭിച്ചിട്ടുണ്ടെന്നും അതേസമയം, ക്രിപ്റ്റോ അക്കൗണ്ടുകളിലേയ്ക്ക് 1,400 കോടി രൂപ അന്വേഷണകാലയളവിൽ കൈമാറിയതായും ഇഡി പറയുന്നു. ഇടപടുമായി ബന്ധപ്പെട്ട രേഖകൾ എക്സ്ചേഞ്ചിന്റെ കൈവശമില്ലെന്നും കണ്ടെത്തി. കള്ളപ്പണംവെളുപ്പിക്കൽ, തീവ്രവാദധനസഹായത്തിനെതിരെയുള്ള(സിഎഫ്ടി)നയം, ഫെമ എന്നിവ എക്സ്ചേഞ്ച് ലംഘിച്ചതായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. രൂപയിൽനിന്ന് ക്രിപ്റ്റോകറൻസിയിലേയ്ക്കും മറിച്ചുമുള്ള ഇടപാടുകൾ, വ്യക്തിഗത ക്രിപ്റ്റോ ഇടപാടുകൾ, പൂൾ അക്കൗണ്ടിൽനിന്ന് മറ്റ് അക്കൗണ്ടുകളിലേയ്ക്കുള്ള കൈമാറ്റം എന്നിവയാണ് ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ നടത്തുന്നത്. വിദേശികൾക്ക് ഏത് രാജ്യത്തുവേണമെങ്കിലും വാലറ്റ് സൂക്ഷിക്കാൻകഴിയും. ഇടപാടുകൾ ഓഡിറ്റ്ചെയ്യുന്നതിനോ അതുസംബന്ധിച്ച അന്വേഷണംനടത്തുന്നതിനോ ബ്ലോക്ക്ചെയിൻ ഇടപാടുകളിൽ സാധ്യമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം. രേഖകളില്ലാതെ ക്രിപ്റ്റോകറൻസികളും അവയുടെമൂല്യത്തിന് തുല്യമായ തുകയും രാജ്യമേതെന്നുപോലും പരിഗണിക്കാതെ ഏതൊരുവ്യക്തിക്കും കൈമാറാൻ കഴിയും. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഇത്തരം ഇടപാടുകളിലൂടെ എക്സ്ചേഞ്ചുകൾ സുരക്ഷിത താവളമൊരുക്കുകയാണെന്നും ഇഡി ഉദ്യോഗസ്ഥർ പറയുന്നു.

from money rss https://bit.ly/2SuQUAu
via IFTTT