121

Powered By Blogger

Friday 28 February 2020

കൊറോണ ഭീതിയില്‍ തകര്‍ന്നടിഞ്ഞ് വിപണി: സെന്‍സെക്‌സിന് നഷ്ടമായത് 1,448 പോയന്റ്

മുംബൈ: കൊറോണ വൈറസ് ആഗോള വ്യാപകമായി ഓഹരി വിപണികളെ ബാധിച്ചു. കനത്ത വില്പന സമ്മർദത്തിൽ സൂചികകൾ കൂപ്പുകുത്തി. 2009നുശേഷം ഇതാദ്യമായാണ് ഒരാഴ്ചകാലയളവിലെ വ്യാപാരത്തിൽ നിഫ്റ്റിയിൽ ഇത്രയും നഷ്ടമുണ്ടാകുന്നത്. സെൻസെക് 1,448.37 പോയന്റ്(3.64%)താഴ്ന്ന് 38297.29ലും നിഫ്റ്റി 431.50 പോയന്റ്(3.71%)നഷ്ടത്തിൽ 11,201.80ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 458 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1975 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 145 ഓഹരികൾക്ക് മാറ്റമില്ല. നിഫ്റ്റി 50 സൂചികയിൽ ഐഒസിമാത്രമാണ് നേരിയ നേട്ടത്തിൽ നിലനിന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സമോൾക്യാപ് സൂചികകൾ മൂന്നുശതമാനത്തിലേറെ ഇടിഞ്ഞു. നിഫ്റ്റി മെറ്റൽ സൂചിക ഏഴ് ശതമാനവും ഐടി 5.6ശതമാനവും പൊതുമേഖല ബാങ്ക് 5 ശതമാനവും വാഹനം, ഫാർമ സൂചികകൾ നാലുശതമാനത്തോളവുമാണ് നഷ്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ടാറ്റ ഫിനാൻസ്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് സെൻസെക്സിൽ കനത്ത നഷ്ടമുണ്ടാക്കിയത്. സൂചികയിലെ 30 ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Sensex tanks 1,448 pts on Coronavirus jitters

from money rss http://bit.ly/2Tm58QO
via IFTTT

കൊറോണ വൈറസ്: മുകേഷ് അംബാനിയ്ക്ക് നഷ്ടമായത് 500 കോടി ഡോളര്‍

മുംബൈ: കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുമ്പോൾ വമ്പൻമാർക്കും അടിതെറ്റി. രാജ്യത്തെ കോടീശ്വരന്മാരുടെ ആസ്തിയിൽനിന്ന് കോടികളാണ് നഷ്ടമായത്. രാജ്യത്തെ ഏറ്റവും സമ്പന്നനായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനിയ്ക്ക് നഷ്ടമായത് 500 കോടി ഡോളറാണ്. ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർളയുടെ ആസ്തിയിൽ 88.4 കോടി ഡോളറിന്റെയും കുറവുണ്ടായി. ഐടി രംഗത്തെ അസിം പ്രേംജിക്ക് 86.9 കോടി ഡോളറും പ്രമുഖ വ്യവസായ ഗൗതം അദാനിയ്ക്ക് 49.6 കോടി ഡോളറുമാണ് നഷ്ടമായത്. ഉദയ് കൊട്ടക്, സൺഫാർമയുടെ ദിലീപ് സാംഘ് വി തുടങ്ങിയവർക്കും നഷ്ടമായത് കോടികളാണ്. ഇവരുടെ കമ്പനികളുടെ ഓഹരിവിലകൾ വൻതോതിൽ ഇടിഞ്ഞതാണ് ആസ്തികുറയാനിടയാക്കിയത്. 15 ദിവസത്തിനിടെയാണ് പ്രമുഖരുടെ സമ്പത്തിൽ കാര്യമായ കുറവുണ്ടായത്. ഫെബ്രുവരി 12നുശേഷം 11 വ്യാപാരദിനങ്ങളിലായി 3000 പോയന്റാണ് സെൻസെക്സിന് നഷ്ടമായത്. വൈറസ് ബാധയ്ക്കുശേഷം ഓഹരി നിക്ഷേപകർക്ക് മൊത്തം നഷ്ടമായതാകട്ടെ 11.52 ലക്ഷം കോടി രൂപയാണ്. റിലയൻസ് ഗ്രൂപ്പിനെയാണ് ഓഹരി വിപണിയിലെ തകർച്ച കാര്യമായി ബാധിച്ചത്. ഫെബ്രുവരി 13നും 17നുമിടയിൽ കമ്പനിയുടെ വിപണി മൂല്യത്തിൽ 53,706.40 കോടി രൂപയുടെ കുറവുണ്ടായി. സെൻസെക്സ് 1000 പോയന്റ് താഴ്ന്നപ്പോൾ റിലയൻസിന്റെ ഓഹരിവില 2.8 ശതമാനമാണ് ഇടിഞ്ഞത്.

from money rss http://bit.ly/32KoyDn
via IFTTT

ബിഎസ് 6: ഏപ്രില്‍ ഒന്നുമുതല്‍ പെട്രോളിനും ഡീസലിനും വിലകുടും

മുംബൈ: ബിഎസ് 6 നിലവാരത്തലേയ്ക്ക് മാറുന്നതോടെ പെട്രോളിനും ഡീസലിനും വിലകൂടുമെന്ന് വ്യക്തമായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ സജ്ഞീവ് സിങ് ഇതുസംബന്ധിച്ച് സൂചന നൽകി. എന്നാൽ, വിലയിൽ എത്രവർധനവുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. മലിനീകരണംകുറഞ്ഞ പുതിയ നിലവാരത്തിലേയ്ക്ക് ഇന്ധനം ശുദ്ധീകരിക്കാൻ റിഫൈനറി നവീകരണത്തിനായി 35,000 കോടി രൂപയാണ് പൊതുമേഖല എണ്ണക്കമ്പനികൾ ചെലവാക്കിയത്. അതിൽ ഐഒസിക്കുമാത്രം ചെലവായത്17,000 കോടി രൂപയാണ്. സൾഫറിന്റെ അംശത്തിലെ കുറവാണ് ബിഎസ് 6 നിലവാരത്തിലുള്ള ഇന്ധനത്തിന്റെ പ്രത്യേകത. ബിഎസ് 4 ഇന്ധനത്തിൽ 50പിപിഎം സൾഫറാണ് അടങ്ങിയിട്ടുള്ളത്. എന്നാൽ ബിഎസ് 6ൽ അത് 10 പിപിഎം മാത്രമായി കുറയും. ബിഎസ് 6ന്റെ വരവോടെ പെട്രോൾ, ഡീസൽ വാഹനങ്ങളിൽനിന്ന് പുറന്തള്ളുന്ന നൈട്രജൻ ഓക്സൈഡിന്റെ അളവ് പകുതിയിലധികംകുറയുകയുംചെയ്യും. ഏപ്രിൽ ഒന്നുമുതലാണ് പുതിയ നിലവാരത്തിലുള്ള ഇന്ധനം രാജ്യത്ത് വിതരണം ചെയ്യുക. Petrol, diesel to become expensive from April 1

from money rss http://bit.ly/2To9g2D
via IFTTT