121

Powered By Blogger

Friday 15 November 2019

ഭൂമിയിടപാടുകള്‍ ആധാറുമായി ബന്ധിപ്പിക്കല്‍: ഉടന്‍ നടപ്പാക്കിയേക്കും

ന്യൂഡൽഹി: ബിനാമി, കള്ളപ്പണമിടപാടുകൾ തടയുന്നതിന്റെ ഭാഗമായി ഭൂമിയിടപാടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നു. താങ്ങാവുന്ന വിലയ്ക്ക് ഭൂമി ലഭ്യമാക്കൽകൂടി ലക്ഷ്യമിട്ടാണ് സർക്കാർ നീക്കം. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഭൂമി ഇടപാടുകളും നികുതിവലയ്ക്കകത്താകും. മൂന്നുവർഷത്തോളമായി സർക്കാർ ഇതുസംബന്ധിച്ച നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുകയാണ്. അന്തിമ തീരുമാനം ഉടനെ വന്നേക്കും. ഇതുമായി ബന്ധപ്പെട്ട നിയമനിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ് സർക്കാർ. പദ്ധതി നിലവിൽവരികയാണെങ്കിൽ നോട്ട് അസാധുവാക്കലിനുശേഷമുള്ള സർക്കാരിന്റെ നിർണായകമായ മറ്റൊരു തീരുമാനംകൂടിയാകുമിത്. 2014ൽ മോദി സർക്കാർ അധികാരമേറ്റതിനുശേഷം റിയൽ എസ്റ്റേറ്റ് മേഖലയിലെ കള്ളപ്പണമിടപാടിനെതിരെ കടുത്ത നിലപാടെടുത്തുവരികയാണ്. ഇതേതുടർന്ന് ഭൂമി വില താഴുകയും ഇടപാടുകൾ നിലയ്ക്കുകയും ചെയ്തിരുന്നു. ഇത് സമ്പദ്ഘടനയെ ബാധിച്ചെന്നാണ് വിലയിരുത്തൽ. ഭൂമിയുടെ വില താഴുന്നത് ഗുണകരമായാണ് മോദി ഭരണകൂടം കാണുന്നത്. 2022ഓടെ എല്ലാവർക്കും വീട് എന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ അത് ഉപകരിക്കുമെന്നാണ് സർക്കാർ കരുതുന്നത്. Mandatory linking of Aadhaar to property transaction could be a reality soon

from money rss http://bit.ly/2OgYjgH
via IFTTT

എല്‍ഐസിയുടെ ഓഹരി നിക്ഷേപത്തില്‍ റെക്കോഡ് വര്‍ധന: നടപ്പ് വര്‍ഷം 72,000 കോടിയാകും

മുംബൈ: നടപ്പ് സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി മാസങ്ങൾ അവശേഷിക്കെ എൽഐസിയുടെ ഓഹരി നിക്ഷേപം 72,000 കോടി രൂപയാകും. ഇതാദ്യമായാണ് എൽഐസി ഇത്രയും തുക ഓഹരിയിൽ നിക്ഷേപിക്കുന്നത്. 2018-19 സാമ്പത്തിക വർഷത്തിൽ 68,620 കോടി രൂപയാണ് കമ്പനി ഓഹരിയിൽ നിക്ഷേപിച്ചത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ പകുതി പിന്നിട്ടപ്പോൾ 33,500 കോടി രൂപയോളം ഓഹരിയിൽ നിക്ഷേപം നടത്തിയതായി എൽഐസിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. ടാക്സ് സേവിങിന്റെ ഭാഗമായി ഒക്ടോബറിനുശേഷമാണ് വ്യക്തികൾ എൽഐസിയിൽ കൂടുതൽ നിക്ഷേപം നടത്തുക. അതുകൊണ്ടുതന്നെ ഒക്ടോബറിനുശേഷം എൽഐസിയിൽ കൂടുതൽ നിക്ഷേപമെത്തുകയും ഓഹരിയിലെ നിക്ഷേപ വിഹിതം വർധിക്കുകയും ചെയ്യുമെന്ന് മണികൺട്രോൾ റിപ്പോർട്ടുചെയ്തു. ഏറ്റവും കൂടുതൽ തുക ഓഹരിയിൽ നിക്ഷേപിക്കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനമാണ് എൽഐസി. ഓഹരി നിക്ഷേപത്തിൽ എൽഐസി എല്ലാവർഷവും വരുത്തുന്ന വർധന 3.5 ശതമാനമാണ്. 2019-20ൽ ഓഹരിയിലും ഡെറ്റിലുമായി 3.49 ലക്ഷം കോടി രൂപ നിക്ഷേപം നടത്താനാണ് എൽഐസി ലക്ഷ്യമിടുന്നത്. ഓഹരിവിപണിയിലെ എൽഐസിയുടെ നിക്ഷേപം 2016-65,000 കോടി 2017-41,000 കോടി 2018-58,890 കോടി 2019-68,620 കോടി 2020-71,000-72,000 കോടി(പ്രതീക്ഷിക്കുന്നത്) അവലംബം: എൽഐസി രേഖകൾ പോളിസി ഉടമകൾ അടയ്ക്കുന്ന പ്രീമിയം എൽഐസി ഓഹരിയിലും ഡെറ്റിലുമാണ് നിക്ഷേപിക്കുന്നത്. ദീർഘകാല നിക്ഷേപത്തിന്റെ ഭാഗമായി സർക്കാർ സെക്യൂരിറ്റികളിലും നിക്ഷേപം നടത്തുന്നുണ്ട്. ഓഹരി നിക്ഷേപത്തിൽനിന്നുമാത്രം എല്ലാവർഷവും 18,000 മുതൽ 25,000 കോടി രൂപവരെ കമ്പനി ലാഭമെടുക്കാറുണ്ട്. 2019 സാമ്പത്തിക വർഷത്തിൽ 23,600 കോടി രൂപയാണ് ലാഭമെടുത്തത്. മുൻവർഷം ഇത് 25,650 കോടി രൂപയായിരുന്നു. LIC's equity investment likely to reach above Rs 70,000 cr

from money rss http://bit.ly/2Xi8QfG
via IFTTT

മുണ്ടുമുറുക്കി ഗ്രാമങ്ങൾ ;ഉപഭോഗച്ചെലവ് 40 വർഷത്തിനിടയിലെ ഏറ്റവും കുറവ്

ന്യൂഡൽഹി: ഗ്രാമീണമേഖലയിലെ സാമ്പത്തികപ്രതിസന്ധിയുടെയും ദാരിദ്ര്യത്തിന്റെയും ലക്ഷണമെന്നോണം ജനങ്ങളുടെ ഉപഭോഗച്ചെലവ് കുറയുന്നു. 2017-18ൽ രാജ്യത്തെ ഗ്രാമങ്ങളിൽ ശരാശരി ഉപഭോഗച്ചെലവ് 8.8 ശതമാനം കുറഞ്ഞു. 40 വർഷത്തിനിടയിലെ ഏറ്റവും കുറവാണിതെന്നാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കൺസ്യൂമർ എക്സ്പെൻഡിച്ചർ സർവേ ഉദ്ധരിച്ച് 'ബിസിനസ് സ്റ്റാൻഡേഡ്' പത്രം റിപ്പോർട്ടുചെയ്തത്. അതേസമയം, 2017-18ൽ നഗരമേഖലകളിൽ പണം ചെലവിടുന്നത് രണ്ടുശതമാനം കൂടിയിട്ടുണ്ട്. ഗ്രാമീണമേഖലയിലുള്ളവർ ഭക്ഷണത്തിനു ചെലവഴിക്കുന്ന പണവും കുറഞ്ഞു. ഗ്രാമങ്ങളിൽ ആളുകൾ പാലിനും അതുപോലുള്ള സാധനങ്ങൾക്കുമൊഴികെ ഭക്ഷണച്ചെലവ് പരമാവധി കുറയ്ക്കുകയാണ്. ഭക്ഷ്യയെണ്ണ, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്കു ചെലവഴിക്കുന്ന തുക ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ കുറഞ്ഞു. സർവേയിലെ കണ്ടെത്തലുകൾ പ്രതിമാസ ശരാശരി ഉപഭോഗച്ചെലവ് (അടിസ്ഥാനവർഷം 2009) 2009-10 1329 2011-12 1501 രൂപ 2017-18 1446 ഭക്ഷണത്തിനു ചെലവാക്കുന്ന തുക ഗ്രാമം 2011-12 643 രൂപ 2017-18 580 നഗരം 2011-12 943 രൂപ 2017-18 945 ****** റിപ്പോർട്ട് രഹസ്യം 2017 ജൂലായ്ക്കും 2018 ജൂണിനും ഇടയിലാണ് എൻ.എസ്.ഒ. സർവേ നടത്തിയത്. അതിന്റെ റിപ്പോർട്ട് പരസ്യപ്പെടുത്തിയിട്ടില്ല. പരസ്യപ്പെടുത്താൻ ജൂൺ 19-ന് ഉന്നതസമിതി തീരുമാനിച്ചിരുന്നെങ്കിലും പ്രതികൂല പരാമർശങ്ങൾ ഉള്ളതിനാൽ നിർത്തിവെക്കുകയായിരുന്നു. എന്നാൽ, റിപ്പോർട്ടിലെ ഡേറ്റയിൽ ചില സംശയങ്ങൾ ഉള്ളതിനാലാണ് പരസ്യപ്പെടുത്താത്തതെന്നാണ് സർക്കാർ ഭാഷ്യം. 40 കൊല്ലത്തിനിടയിൽ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട എൻ.എസ്.ഒ. റിപ്പോർട്ടിലെ വിവരങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പുറത്തുവന്നത് വിവാദമായിരുന്നു. മോദിണോമിക്സ്-രാഹുൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തികശാസ്ത്രം(മോദിണോമിക്സ്) ചീഞ്ഞുനാറുകയാണെന്നും റിപ്പോർട്ട് പരസ്യമാക്കാത്തത് അതുകൊണ്ടാണെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി അഭിപ്രായപ്പെട്ടു.

from money rss http://bit.ly/32SIfHn
via IFTTT

അടുത്തതവണ ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ ചായയ്ക്ക് 35 രൂപ നല്‍കേണ്ടിവരും

മുംബൈ: അടുത്തതവണ നിങ്ങൾ ട്രെയിനിൽ യാത്രചെയ്യുമ്പോൾ ഭക്ഷണത്തിന് കൂടിയ നിരക്ക് നൽകേണ്ടിവരും. രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ മെനുവിന്റെ വിലയാണ് കൂട്ടുന്നത്. ഇതോടൊപ്പം എല്ലാ ട്രെയിനുകളിലെയും ഊണിന്റെ നിരക്കുംകൂടും. ഐആർസിടിസിയുടെ അപേക്ഷ പ്രകാരം വില വർധനയുടെകാര്യം പരിഗണനയിലാണെന്ന് റെയിൽവെ മന്ത്രാലയം വ്യക്തിമാക്കിക്കഴിഞ്ഞു. പുതിയ നിരക്ക് പ്രകാരം രാജധാനി, ശതാബ്ദി, തുരന്തോ തീവണ്ടികളിലെ ഫസ്റ്റ് എസി കോച്ച് യാത്രക്കാർ ഒരുകപ്പ് ചായകുടിക്കാൻ 35 രൂപ നൽകേണ്ടിവരും. തുരുന്തോയിലെ സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് 15 രൂപയായിരിക്കും നിരക്ക്. ഈ ട്രെയിനുകളിലെ സെക്കൻഡ് എസി യാത്രക്കാർ ഒരു കപ്പ് ചായയ്ക്ക് 20 രൂപയാണ് നൽകേണ്ടിവരിക. ഒന്നാംക്ലാസ് എസിയിലെ യാത്രക്കാർക്കുള്ള പ്രഭാതഭക്ഷണത്തിന് 140 രൂപയും രണ്ടാംക്ലാസ് എസിയിലേതിന് 105 രൂപയും ഈടാക്കും. ഉച്ചഭക്ഷണത്തിനാണെങ്കിൽ യഥാക്രമം 245 രൂപയും 185 രൂപയുമാണ് ഈടാക്കുക. വൈകുന്നേരത്തെ ചായയ്ക്ക് ഒന്നാം ക്ലാസ് എസിയിൽ 140 രൂപയും രണ്ടാം ക്ലാസ് എസി, മൂന്നാം ക്ലാസ് എസി എന്നിവയിൽ 90 രൂപയുമാണ് ഈ ട്രെയിനുകളിൽ ഈടാക്കുക. തുരന്തോയിലെ സ്ലീപ്പർ ക്ലാസ് യാത്രക്കാർ പ്രഭാത ഭക്ഷണത്തിന് 65 രൂപയും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 120 രൂപവീതവും വൈകീട്ടത്തെ ചായയ്ക്ക് 50 രൂപയും മുടക്കേണ്ടിവരും. മറ്റ് നിരക്കുകൾ പ്രഭാതഭക്ഷണം(സസ്യം)-40 രൂപ പ്രഭാതഭക്ഷണം(സസ്യേതരം)50 രൂപ ഉച്ചഭക്ഷണം (സസ്യം)-80 രൂപ ഉച്ചഭക്ഷണം (സസ്യേതരം-മുട്ടക്കറി ഉൾപ്പടെ)-90 രൂപ Railways to charge more for food, tea on Rajdhani, Shatabdi, Duronto trains

from money rss http://bit.ly/33NDsbq
via IFTTT