121

Powered By Blogger

Tuesday 11 August 2020

പാഠം 86: നിക്ഷേപത്തിലെ റിസ്‌ക് എന്താണെന്നും എങ്ങനെ മറികടക്കാമെന്നും അറിയാം

പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ശ്രീജിത്ത് ഓഹരിയിൽ സ്ഥിരമായി നിക്ഷേപിക്കുന്നകാര്യം സുഹൃത്തായ ജോണിന് അറിയാം. ലഭക്കണക്കുമാത്രമെ ശ്രീജിത്ത് ജോണിനോടുപറയാറുള്ളൂ. ഓഹരിയിൽ നിക്ഷേപിച്ച് ശ്രീജിത്തിനെപ്പോലെ ഒരുനാൾതാനും പണക്കാരനാകുമെന്ന് ജോൺ മനസിലുറപ്പിച്ചു. ജോലിയിൽനിന്ന് വിരമിക്കാറായ അദ്ദേഹംഅപ്പോൾ ലഭിക്കുന്ന പണം ഓഹരിയിലിറക്കി വൻനേട്ടംകൊയ്യാമെന്ന് കണക്കുകൂട്ടി. അതിനായി പ്രമുഖ ബ്രോക്കിങ് ഹൗസുവഴി ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും എടുത്തു. വിരമിച്ചശേഷം ലഭിച്ചതുകയിൽ 10 ലക്ഷത്തോളം രൂപ ഓഹരി വിപണിയിൽ നിക്ഷേപിച്ചു. അതിനിടെയാണ് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. ഓഹരിയിൽ മുടക്കിയകാശിൽ 40ശതമാനത്തിലേറെ നഷ്ടമുണ്ടായി. മനംനൊന്ത അദ്ദേഹം കിട്ടിയകാശിന് ഓഹരികൾവിറ്റ് ബാങ്ക് സ്ഥിരനിക്ഷേപമാക്കി. പണംമാത്രമല്ല മനസമാധാനവും പോയി, വീട്ടുകാരുടെ പഴിയുംകേട്ടു. ജോണിന് സംഭവിച്ചത് നിക്ഷേപിക്കുംമുമ്പ് പദ്ധതിയുടെ ഗുണങ്ങളും അതോടൊപ്പം ദോഷങ്ങളും അറിഞ്ഞിരിക്കണം. നഷ്ടമുണ്ടായാൽ അതേറ്റെടുക്കാനുള്ള കഴിവുണ്ടോ(റിസ്ക് ടോളറൻസ്)യെന്നും പരിശോധിക്കണം. വിപണിയുമായി ബന്ധപ്പട്ട നിക്ഷേപ പദ്ധതികൾക്കെല്ലാം നഷ്ടസാധ്യതയുണ്ട്. റിസ്ക് എടുക്കുന്നതുകൊണ്ടാണ് മറ്റൊരു പദ്ധതിയിൽനിന്നും ലഭിക്കാത്ത നേട്ടം സ്വന്തമാക്കാൻകഴിയുന്നത്. റിസ്ക് ടോളറൻസ് എന്താണെന്നുപോലും അറിയാതെയാണ് ജോൺ ഓഹരിയിൽ നിക്ഷേപിക്കാനിറങ്ങിയത്. താഴ്ന്ന റിസ്ക് ടോളറൻസുള്ളവർ ഓഹരി നിക്ഷേപത്തിനിറങ്ങരുത്. ഓഹരിയുടെ വിലതാഴുമ്പോൾ ആശങ്കാകുലനായി പെട്ടെന്ന് വിറ്റൊഴിവാക്കി കിട്ടിയകാശുംകൊണ്ട് പിൻവലിയാനാകും ഇത്തരക്കാർ ശ്രമിക്കുക. എത്രത്തോളം റിസ്ക് എടുക്കാൻ കഴിയുമെന്ന് നിക്ഷേപർ വിലയിരുത്തണം. പ്രായം, സാമ്പത്തിക ലക്ഷ്യങ്ങൾ, നിക്ഷേപ കാലാവധി, സാമ്പത്തിക ബാധ്യതകൾ എന്നിവ വിലയിരുത്തി നഷ്ടസാധ്യത ഏറ്റെടുക്കാനുള്ള കഴിവ് മനസിലാക്കാം. എങ്ങനെ വിലയിരുത്താം നഷ്ടസാധ്യത ഏറ്റെടുക്കാനുള്ള മനോഭാവമുണ്ടോയെന്ന് കണ്ടെത്തുക ശ്രമകരമായ ദൗത്യമാണ്. ഇതിന് പൊതുവായി രണ്ടുരീതികളാണ് സ്വീകരിച്ചുവരുന്നത്. നിക്ഷേപ പദ്ധതിയെക്കുറിച്ചുള്ള അവബോധവും അനുഭവജ്ഞാനവുമാണ് ആദ്യത്തേത്. പോർട്ട്ഫോളിയോയിലുണ്ടാക്കുന്ന വ്യതിയാനങ്ങൾ നിക്ഷേപകന്റെ മാനസികാവസ്ഥിയിലുണ്ടാക്കുന്ന മാറ്റങ്ങൾ വിലയിരുത്തുന്നതാണ് രണ്ടാമത്തെ രീതി. ചോദ്യാവലി ഉപയോഗിച്ചാണ് ഇതുകണ്ടെത്തുന്നത്. നിക്ഷേപകന്റെ നിലവിലെ മനോഭാവം, വൈകാരികനില, പ്രായം, ആശ്വാസ നില, ജീവിതാവസ്ഥ, പോർട്ട്ഫോളിയോയുടെ വലുപ്പം, വരുമാനം, സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിയാണ് ചോദ്യങ്ങളിലൂടെ വിലയിരുത്തുക. വിപണിയിൽ ഉയർച്ചതാഴ്ചകളുണ്ടാകുമ്പോൾ എന്താകും മനോനിലയെന്ന് ഇതിലൂടെ മനസിലാക്കാനാകും. എന്തുകൊണ്ട് വിലയിരുത്തണം ആസ്തി വിഭജനത്തിലൂടെ ഉത്തമമായ ഒരു നിക്ഷേപ പോർട്ട്ഫോളിയോ രൂപപ്പെടുത്തുന്നതിന് റിസ്ക് എടുക്കാനുള്ള ശേഷി വിലയിരുത്തേണ്ടത് അനിവാര്യമാണ്. അപകടസാധ്യത മനസിലാക്കാതെ ട്രക്കിങിന് പോകുന്നതുപോലെയാണ് റിസ്ക് ടോളറൻസ് വിലയിരുത്താതെ ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതികളിൽ പണംമുടക്കുന്നത്. കുത്തനെയുള്ള കയറ്റയിറക്കങ്ങളും അപകടസാധ്യതയും ട്രക്കിങിന് പോകുന്നവർ മുന്നിൽകാണണം. അതുപോലെതന്നെ, നിക്ഷേപിച്ച ഓഹരിയുടെ മൂല്യമിടിയുമ്പോൾ എന്താകും നിങ്ങളുടെ മനോഭാവം? സാഹസികമായി നേരിടാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ നിങ്ങൾ യോഗ്യനായി എന്നുചുരുക്കം. മറിച്ചാണെങ്കിൽ, വിപണി അപ്രതീക്ഷിതമായി കൂപ്പുകുത്തുമ്പോൾ കുറഞ്ഞവിലയിൽ ഓഹരികൾ വിറ്റ് രക്ഷപ്പെടാനാകും ശ്രമം. ലക്ഷ്യത്തിലെത്താൻ ആവശ്യമായ റിസ്ക് എടുക്കാനുള്ള മനോഭാവമില്ലെങ്കിൽ സുരക്ഷിതമായി ഇടപെടാനാണ് താൽപര്യമെന്ന് വ്യക്തം. അവർക്ക് ഓഹരി അധിഷ്ഠിത പദ്ധതികളിലെ നിക്ഷേപം യോജിക്കില്ലെന്ന് മനസിലാക്കുക. മികച്ചവരുമാനം നേടുന്നതിന് കുറച്ചുകൂടി റിസ്ക് എടുക്കാനാണ് മനസുപറയുന്നതെങ്കിൽ ദീർഘകാല നിക്ഷേപത്തിലൂടെ മികച്ച ആദായംനേടാൻ അത് നിങ്ങളെ മുന്നോട്ടുനയിക്കും. വ്യത്യസ്ത പദ്ധതികളിൽ ആസ്തികൾ വിഭജനംനടത്താനുള്ള സാധ്യതയാണ് ഇതിലൂടെ തുറന്നുകിട്ടുന്നത്. റിസ്ക് എടുക്കാനുള്ള കഴിവ് വിലിയിരുത്തിയാൽ എല്ലാം ശുഭകരമാകുമെന്നതിന് ഇവിടെ അർഥമില്ല. പ്രതിസന്ധി എങ്ങെനെ നേരിടാമെന്നുമനസിലാക്കി അതിലൂടെ മികച്ചനേട്ടം ഉണ്ടാക്കാനുള്ള സാധ്യത സ്വായത്തമാക്കുകയും ചെയ്യുമ്പോഴാണ് മികച്ചനിക്ഷേപകനാകാൻ കഴിയുക. റിസ്കിനോടുള്ള മനോഭാവം നിക്ഷേപകന് സുഖമമായി(പ്രയാസമില്ലാതെ)വഹിക്കാൻ കഴിയുന്ന നഷ്ടത്തിന്റെ തോത് മനസിലാക്കുക. എടുക്കാൻകഴിയുന്ന റിസ്കിന്റെ വ്യാപ്തിയും അറിഞ്ഞിരിക്കണം. വിപണിയുമായി ബന്ധപ്പെട്ട സെക്യൂരിറ്റികളെക്കുറിച്ചും അവയുടെ നേട്ട-നഷ്ട ചരിത്രങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാക്കുകയെന്നതാണ് റിസ്ക് ടോളറൻസ് കണക്കാക്കാനുള്ള വഴി. അപകടസാധ്യതയുള്ള ആസ്തികളെക്കുറിച്ചുള്ള ബോധ്യവും നിക്ഷേപകന്റെ വൈകാരികതലവും ബന്ധപ്പെട്ടുകിടക്കുന്നു. അതുമനസിലാക്കുന്നതിനാണ് ചോദ്യാവലി പ്രയോജനപ്പെുടത്തുന്നത്. feedbacks to: antonycdavis@gmail.com മുകളിൽ വിശദമാക്കിയ ഏതെങ്കിലുമൊരു മാർഗത്തിലൂടെയോ രുണ്ടും ഉപയോഗിച്ചോ റിസ്ക് ടോളറൻസ് വിലയിരുത്താനാകും. സ്വയംവിലയിരുത്താനായില്ലെങ്കിൽ വിദഗ്ധനായ സാമ്പത്തിക ആസുത്രകന്റെ ഉപദേശംതേടാം.

from money rss https://bit.ly/3aihmSs
via IFTTT

സ്വര്‍ണവില കൂപ്പുകുത്തുന്നു; പവന് 1,600 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവില കുത്തനെ ഇടിഞ്ഞു. പവന് 1,600 രൂപ കുറഞ്ഞ് 39,200 രൂപയായി. 4,900 രൂപയാണ് ഗ്രാമിന്റെ വില. സ്വർണവിലയിൽ മൂന്നു ദിവസമായി ഇടിവ് തുടരുകയാണ്. ചൊവ്വാഴ്ച രണ്ടു തവണയായി പവന് 800 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു. ഇതോടെ നാലുദിവസംകൊണ്ട് സ്വർണവില പവന് 2,800 രൂപ കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വില ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,872.61 ഡോളർ നിലവാലത്തിലേയ്ക്ക് താഴ്ന്നു. വിലകുത്തനെ ഉയർന്നതിനെതുടർന്ന് വൻതോതിൽ ലാഭമെടുപ്പുനടന്നതും ഡോളർ കരുത്താർജിച്ചതാണ് സ്വർണവില കുറയാൻ കാരണമായത്. ദേശീയ വിപണിയിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,500 രൂപകുറഞ്ഞ് 50,441 രൂപ നിലവാരത്തിലുമെത്തി.

from money rss https://bit.ly/2DZLGoI
via IFTTT

സെന്‍സെക്‌സില്‍ 227 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസത്തെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 11300ന് താഴെയെത്തി. 227 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 38,179ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 62 പോയന്റ് നഷ്ടത്തിൽ 11,259ലുമാണ്. ബിഎസ്ഇയിലെ 493 ഓഹരികൾ നേട്ടത്തിലും 600 ഓഹരികൾ നഷ്ടത്തിലുമാണ്. 56 ഓഹരികൾക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വിപണിയിൽ പ്രതിഫലിച്ചത്. ടെക് മഹീന്ദ്ര, എസ്ബിഐ, എംആൻഡ്എം, ടിസിഎസ്, മാരുതി, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ, ടൈറ്റാൻ, പവർഗ്രിഡ്, എൻടിപിസി, ഒഎൻജിസി, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ഐടിസി, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. അരബിന്ദോ ഫാർമ, അശോക് ലൈലാൻഡ്, ടാറ്റപവർ ഉൾപ്പടെ 137 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലങ്ങൾ ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3iwbFTL
via IFTTT

റിലയൻസ് ആദ്യ നൂറിൽ

മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലോകത്തെ 100 മുൻനിര കമ്പനികളുടെ പട്ടികയിൽ. ഫോർച്യൂൺ ഗ്ലോബൽ 500 പട്ടികയിൽ 2020-ലെ പുതിയ റാങ്കിങ്ങനുസരിച്ച് പത്തു സ്ഥാനം മെച്ചപ്പെടുത്തി 96-ാം സ്ഥാനത്തെത്തി. ഇന്ത്യയിലെ ഏതെങ്കിലുമൊരു കമ്പനിയുടെ പട്ടികയിലെ ഏറ്റവും ഉയർന്ന റാങ്കിങ്ങാണിത്. 2012-ലെ റാങ്കിങ്ങിൽ റിലയൻസ് 99-ാം സ്ഥാനംവരെ എത്തിയിരുന്നെങ്കിലും പിന്നീട് പിന്നാക്കം പോകുകയായിരുന്നു. 2016-ൽ ഇത് 215-ാം സ്ഥാനം വരെയെത്തി. പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ റാങ്കിൽ 34-ാം സ്ഥാനം നഷ്ടമായി 151-ാം സ്ഥാനത്തായി. ഒ.എൻ.ജി.സി.ക്ക് 30-ാംസ്ഥാനം നഷ്ടമായി 190-ാം റാങ്കിലേക്ക് വീണു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാബാങ്കായ എസ്.ബി.ഐ. 15 റാങ്ക് മെച്ചപ്പെടുത്തി 221-ാം സ്ഥാനത്തെത്തി.

from money rss https://bit.ly/31Ih5Ez
via IFTTT

വായ്പാ പുനഃക്രമീകരണം: കൂടുതൽ ഇളവുകൾ തേടി ബാങ്കുകൾ

മുംബൈ: കോവിഡിന്റെ പ്രത്യേകസാഹചര്യം പരിഗണിച്ച് വായ്പകൾ പുനഃക്രമീകരിക്കുന്നതിൽ കൂടുതൽ കമ്പനികൾക്ക്, പ്രത്യേകിച്ച് എം.എസ്.എം.ഇ. മേഖലയിലെ പ്രതിസന്ധിയിലായ സംരംഭങ്ങൾക്ക് അവസരം ഉറപ്പാക്കണമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക്. 2020 മാർച്ച് ഒന്നുവരെ, 30 ദിവസത്തിലധികം കുടിശ്ശിക വരുത്താത്ത കമ്പനികൾക്ക് വായ്പകൾ പുനഃക്രമീകരിക്കുന്നതിന് അവസരം നൽകാനാണ് ആർ.ബി.ഐ. അനുമതി നൽകിയിട്ടുള്ളത്. ഈ നിബന്ധനയിൽ കൂടുതൽ ഇളവുകൾ വേണമെന്ന് പി.എൻ.ബി. മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ എസ്.എസ്. മല്ലികാർജുൻ റാവു പറഞ്ഞു. രാജ്യത്തെ എം.എസ്.എം.ഇ. കൾ പണലഭ്യതയുടെ കാര്യത്തിൽ കടുത്തപ്രതിസന്ധി നേരിടുന്നുണ്ട്. നിലവിലെ നിബന്ധനപ്രകാരം 25 കോടി രൂപവരെ വായ്പയുള്ള എം.എസ്.എം.ഇ.കൾക്ക് 90 ദിവസംവരെ കുടിശ്ശികവന്നാലും വായ്പ പുനഃക്രമീകരിക്കാം. എന്നാൽ, 25 കോടിക്കുമുകളിൽ ബാധ്യതയുള്ളവയ്ക്ക് 30 ദിവസത്തെ നിബന്ധനബാധകമാണ്. പണലഭ്യതയിൽ പ്രതിസന്ധിനേരിടുന്ന ഇവയുടെ വായ്പാ അക്കൗണ്ടുകൾ പ്രത്യേകം പരാമർശിക്കപ്പെട്ട് നിരീക്ഷിച്ചു വരുന്നതാണ്. വായ്പാ പുനഃക്രമീകരണവുമായി ബന്ധപ്പെട്ട് ബാങ്കുകൾ നടത്തിയ പ്രാഥമിക വിലയിരുത്തലിൽ 30 ദിവസം മുതൽ 90 ദിവസംവരെ കുടിശ്ശികവരാറുള്ള 5.7 ലക്ഷം കോടി രൂപയുടെ വായ്പകൾ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പലപ്പോഴും വായ്പകൾ നിഷ്ക്രിയ ആസ്തിയാകുന്നതിന് തൊട്ടുമുമ്പ് പണം അടച്ചാണ് ഇവർ മുന്നോട്ടുപോകുന്നത്. റിസർവ് ബാങ്കിന്റെ കുടിശ്ശികയുമായി ബന്ധപ്പെട്ട നിബന്ധനയിൽപ്പെട്ട് ഇവർക്ക് വായ്പാ പുനഃക്രമീകരണത്തിനുള്ള അവസരം ഇല്ലാതാകും. ഇങ്ങനെ വന്നാൽ അവ വൈകാതെ നിഷ്ക്രിയ ആസ്തിയാകുന്ന സാഹചര്യം നിലനിൽക്കുന്നു. ഇത്തരം സംരംഭങ്ങളെക്കൂടി മുൻഗണനാടിസ്ഥാനത്തിൽ പദ്ധതിയുടെ ഭാഗമായി കൊണ്ടുവരുന്നതിന് ഇളവുവേണമെന്നാണ് മല്ലികാർജുൻ ആവശ്യപ്പെടുന്നത്.

from money rss https://bit.ly/31NbD38
via IFTTT

Vathikkalu Vellaripravu Lyrics : Sufiyum Sujatayum Malayalam Movie Song

Movie: Sufiyum Sujatayum 
Year: 2020
Singer: Arjun Krishna, Nithya Mammen, Zia Ul Haq
Lyrics: BK Harinarayanan, Shafi Kollam(Hindi)
Music : M Jayachandran
Actor: Jayasurya, Dev Mohan
Actress: Aditi Rao Hydari

Vathikkalu vellaripravu
Vaakku kondu muttanu kettu

Vathikkalu vellaripravu
Vaakku kondu muttanu kettu
Thulliyamin ullilu vannu
Neeyam kadalu
Priyane neeyam kadalu

Ya maula maula ilhamlena
Ya habina hubanlena
Maula maula ilhamlena
Ya habina hubanlena

Vathikkalu vellaripravu
Vaakku kondu muttanu kettu

Kaatu pole vattam vachu
Kannidayil mutham vachu
Shwasamaake thee nirachu
Neeyenna rooh rooh

Njaval pazha kannimakkunne
Mylaanchi kaadu
Attharinte kuppi thuranne
Mulla basaaru

Dhikkaru moolana thathakalundu
Muthukalayava chollanathenthu
Utharamund othiriyund
Premathin thund
Priyane premathin thund

Vathikkalu vellaripravu
Vaakku kondu muttanu kettu

Neer chuzhiyil mungiyittu
Kaal kolussil vannu thottu
Velli meenaay minnanund
Neeyenna rooh rooh

Jinn palli muttath vanne
Manja velicham
Vethanayum thean thulliyaakum
Prema thelicham

Ullu nirachoru thaalinakathu…akathu
Enneyeduthu kurichoru katth
Thannu ninakku onnu thurakk
Njan innoreedu
Priyane njan innoreedu

Vathikkalu vellaripravu
Vaakku kondu muttanu kettu

Ya maula maula ilhamlena
Ya habina hubanlena
Maula maula ilhamlena
Ya habina hubanlena



* This article was originally published here

നിഫ്റ്റി 11,300ന് മുകളില്‍: സെന്‍സെക്‌സ് 224 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബാങ്ക്, ലോഹം ഓഹരികളുടെ നേട്ടമാണ് സൂചികകൾക്ക് കരുത്തായത്. സെൻസെക്സ് 224.93 പോയന്റ് നേട്ടത്തിൽ 38,407.01ലും നിഫ്റ്റി 52.30 പോയന്റ് ഉയർന്ന് 11,322.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1559 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1146 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 143 ഓഹരികൾക്ക് മാറ്റമില്ല. സീ എന്റർടെയ്ൻമെന്റ്, ആക്സിസ് ബാങ്ക്, ബിപിസിഎൽ, ഇൻഡസിന്റ് ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ, അദാനി പോർട്സ്, വിപ്രോ, ഐസിഐസിഐ ബാങ്ക്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ശ്രീ സിമെന്റ്സ്, ടൈറ്റാൻ കമ്പനി, യുപിഎൽ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഗ്രാസിം, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഒഎൻജിസി, സൺ ഫാർമ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ, ഐടി സൂചികകൾ ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേരിയ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/2DxBnJ2
via IFTTT

പ്രൈം ഡെ വില്പനയില്‍ 209 വ്യാപാരികള്‍ കോടീശ്വരന്മാരായതായി ആമസോണ്‍

ബെംഗളുരു: പ്രൈം ഡെ വില്പനയിൽ 209 കച്ചവടക്കാർ കോടീശ്വരന്മാരായതായി ആമസോൺ ഇന്ത്യയുടെ മേധാവി അമിത് അഗർവാൾ അവകാശപ്പെട്ടു. 4000 ചെറുകിട വില്പനക്കാർക്ക് 10 ലക്ഷം രൂപയുടെ വില്പന മറികടക്കാനായെന്നും അദ്ദേഹം ഒരു ദേശീയമാധ്യമത്തിനനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. പ്രാദേശിക വ്യാപാരികളെ പിന്തുണയ്ക്കാനും ചെറുകിട-ഇടത്തരം കച്ചവടക്കാരുടെ വില്പന വർധിപ്പിക്കാനും ശ്രമംനടത്തുന്നതിന്റെ സമയത്താണ് ഈനേട്ടമെന്നും അദ്ദേഹം പറഞ്ഞു. കരകൗശലതൊഴിലാളികളും നെയ്ത്തുകാരും സ്റ്റാർട്ടപ്പ് ബ്രാന്റുകളും യഥാക്രമം 6.7, 2.6, 2.1 ഇരട്ടി വളർച്ചകൈവരിച്ചതായാണ് ആമസോൺ പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലാപ്ടോപ്, ഹോം അപ്ലയൻസസ് ഉൾപ്പടെയുള്ള വലിയ ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്മാർട്ട്ഫോണുകൾ, വസ്ത്രങ്ങൾ തുടങ്ങിയവയാണ് ഏറ്റവുംകൂടുതൽ വിറ്റത്. 91,000 ചെറുകിട ഇടത്തരം കച്ചവടക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുനടത്തിയ വില്പന ഓഗസ്റ്റ് ഏഴിനാണ് സമാപിച്ചത്.

from money rss https://bit.ly/3ismXsi
via IFTTT