ഫെബ്രുവരി ഒന്നാം തിയതിയിലെ ബജറ്റ് അവതരണം കഴിഞ്ഞതോടെ, നോർത്ത് ബ്ളോക്കിൽ നിന്ന് മിന്റ് സ്ട്രീറ്റിലേക്ക് ഏവരുടേയും ശ്രദ്ധ തിരിഞ്ഞു. പണനയ കമ്മറ്റിയോഗത്തിലെ പ്രഖ്യാപനങ്ങൾ മിക്കവാറും പ്രതീക്ഷിച്ചതായിരുന്നു. പലിശ നിരക്ക് 4 ശതമാനത്തിൽ നിലനിർത്തി ഉദാര നിലപാട് തുടരാനാണ് തീരുമാനിച്ചത്. സാമ്പത്തികസ്ഥിതി വളർച്ചാലക്ഷ്യത്തിലെത്തുംവരെ ഉദാരനയങ്ങൾ തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ഉറപ്പുനൽകുകയും ചെയ്തു. മാർച്ചുമുതൽ ആരംഭിച്ച് രണ്ടുഘട്ടങ്ങളായി പണം നീക്കിയിരിപ്പ് അനുപാതം...