121

Powered By Blogger

Wednesday 22 April 2020

പ്രവാസികള്‍ ഇന്ത്യയിലേയ്ക്കയക്കുന്ന പണത്തില്‍ 23ശതമാനം കുറവുണ്ടാകും

വാഷിങ്ടൺ: കോവിഡ് വ്യാപനത്തെതുടർന്നുള്ള ആഗോള സാമ്പത്തിക മാന്ദ്യംമൂലം ഇന്ത്യയിലേയ്ക്കുള്ള പ്രവാസികളുടെ പണമയയ്ക്കലിൽ 23 ശതമാനം കുറവുണ്ടാകുമെന്ന് ലോക ബാങ്ക്. കഴിഞ്ഞവർഷം 83 ബില്യൺ യുഎസ് ഡോളറാണ് പ്രവാസികൾ നാട്ടിലേയ്ക്കയച്ചത്. ഈ വർഷം ഇത് 64 ബില്യണായി കുറയുമെന്ന് ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു. സമീപകാല ലോകചരിത്രത്തിലാദ്യമായാണ് കുടിയേറ്റക്കാരുടെ വരുമാനത്തിൽ വൻതോതിൽ ഇടിവുണ്ടാകുന്നത്. സാമ്പത്തികമന്ദ്യം നേരിടുന്നതിനാൽ പലർക്കും ജോലി നഷ്ടപ്പെടാനും സാധ്യയുണ്ട്. കോവിഡ് വ്യാപനംമൂലം പലരാജ്യങ്ങളും അടച്ചിട്ടതിനാൽ ഈ വർഷത്തെ വിദേശപണത്തിന്റെ വരവിൽ വിവിധ രാജ്യങ്ങൾക്ക് 20ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. പാകിസ്താനും 23ശതമാനത്തിന്റെ കുറവാണുണ്ടാകുക. കഴിഞ്ഞവർഷത്തെ 22.5 ബില്യൺ ഡോളറിനെ അപേക്ഷിച്ച് 17 ബില്യൺ ഡോളറായി ഇത് കുറയും. ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക് എന്നീരാജ്യങ്ങളിലെത്തുന്ന വിദേശപണത്തിലും 14 മുതൽ 19ശതമാനംവരെ കുറവുണ്ടാകുമെന്നും വേൾഡ് ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു.

from money rss https://bit.ly/2zopG4S
via IFTTT

പാഠം 70. ലഘു സമ്പാദ്യ പദ്ധതി: 20ശതമാനം വരുമാനനഷ്ടത്തെ എങ്ങനെ മറികടക്കാം?

20വർഷം ഗൾഫിൽ ജോലിചെയ്ത് നാട്ടിലേയ്ക്ക് മടങ്ങിയ മോഹനൻ പണംമുഴുവൻ ലഘുസമ്പാദ്യ പദ്ധതികളിലാണ് നിക്ഷേപിച്ചത്. മറ്റുവരുമാനമാർഗമില്ലാത്തതിനാലും റിസ്ക് എടുക്കേണ്ടെന്നുകരുതിയും സർക്കാർ ഗ്യാരണ്ടി നൽകുന്ന പദ്ധതികളാണ് തിരിഞ്ഞെടുത്തത്. നിത്യജീവിതത്തിലെ ചെലവുകൾ വഹിക്കുന്നതിന് നിക്ഷേപത്തിൽനിന്നുള്ള പലിശയാണ് ഉപയോഗിച്ചുവരുന്നത്. മക്കൾക്ക് വിവാഹ സമയമാകുമ്പോൾ ഉപയോഗിക്കാനുള്ള നിക്ഷേപവുംഅതോടൊപ്പമുണ്ട്. ലഘുസമ്പാദ്യ പദ്ധതികളുടെ പലിശകുറച്ചതോടെ അദ്ദേഹത്തിന്റെ വാർഷിക വരുമാനത്തിൽ 20ശതമാനത്തിലേറെയാണ് കുറവുണ്ടാകുക. സ്ഥിര നിക്ഷേപ പദ്ധതികളിൽ ഒരുശതമാനം പലിശകുറച്ചാൽപോലും പലിശവരുമാനത്തിൽ 15 ശതമാനംവരെ കുറവുണ്ടാകും. ഉദാഹരണത്തിന് മന്ത്ലി ഇൻകം അക്കൗണ്ടിൽ 20 ലക്ഷംരൂപ നിക്ഷേപിച്ചെന്നിരിക്കട്ടെ. നേരത്തെ ഇതിൽനിന്ന് ലഭിച്ചിരുന്നത് 1.52 ലക്ഷം രൂപയാണ്. പുതുക്കിയ നിരക്ക് പ്രകാരം വരുമാനം 1.32 ലക്ഷമായി കുറയും. വരുമാനത്തിലുണ്ടായ കുറവാകട്ടെ 13ശതമാനമാണ്. ഒരുവർഷത്തെ ടേം ഡെപ്പോസിറ്റിൽ നിക്ഷേപിച്ചവർക്കാണ് കൂടുതൽ വരുമാനച്ചോർച്ചയുണ്ടാകുക. 20ശതമാനം. കോവിഡിന്റെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് മുക്കാൽ ശതമാനം കുറച്ചതിനുപിന്നാലെയാണ് ലഘു സമ്പാദ്യ പദ്ധതികളുടെയും പലിശ നിരക്കിൽ കാര്യമായി കുറവുവരുത്തിയത്. വർഷത്തിലൊരിക്കൽ പലിശ നിരക്ക് പരിഷ്കരിച്ചിരുന്ന രീതിയിൽ മാറ്റംവരുത്തി മൂന്നുമാസത്തിലൊരിക്കലാക്കിയത് ബാങ്കുകളുടെ സമ്മർദംമൂലമാണ്. റിപ്പോ നിരക്ക് കുറയ്ക്കുമ്പോൾ ബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കാൻ നിർബന്ധിതരാകുന്ന സാഹചര്യംവന്നപ്പോഴാണ് ഈ രീതി നടപ്പാക്കിയത്. ഇതോടെ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ അടിക്കടി താഴാൻതുടങ്ങി. താഴ്ന്ന വരുമാനക്കാരെയും അസംഘടിതമേഖലയിലുള്ളവരെയും ലക്ഷ്യമിട്ട് സാമൂഹിക പ്രതബന്ധതയുടെ ഭാഗമായിക്കൂടിയാണ് ലഘു സമ്പാദ്യ പദ്ധതികൾ രാജ്യത്ത് സർക്കാർ കൊണ്ടുവന്നത്. ഈ ലക്ഷ്യം ഇപ്പോൾ പാടെമറന്നിരിക്കുന്നു. ലഘു സമ്പാദ്യ പദ്ധതികളുടെ ചരിത്രത്തിലാദ്യമായാണ് പലിശ നിരക്കിൽ 1.40 ശതമാനംവരെ കുറവുവരുത്തുന്നത്. ഇതോടെ പണപ്പെരുപ്പവുമായി താരതമ്യംചെയ്യുമ്പോൾ ഈ പദ്ധതികളിൽനിന്ന് ലഭിക്കുന്നനേട്ടം നാമമാത്രമായി(പട്ടിക കാണുക). യഥാർത്ഥനേട്ടത്തിന്റെ കണക്കിങ്ങനെ പദ്ധതി പഴയ നിരക്ക്(%) പുതിയ നിരക്ക്(%) യഥാർഥ ആദായം(%)* 1,2,3 വർഷത്തെ ടൈം ഡെപ്പോസിറ്റ് 6.9 5.5 0.5 5 വർഷത്തെ ടൈംഡെപ്പോസിറ്റ് 7.7 6.7 1.7 5 വർഷത്തെ ആർഡി 7.2 5.8 0.80 സീനിയർ സിറ്റിസൺസ് സ്കീം 8.6 7.4 2.4 മന്ത്ലി ഇൻകം അക്കൗണ്ട് 7.6 6.6 1.6 എൻഎസ് സി 7.9 6.8 1.8 പിപിഎഫ് 7.9 7.1 2.1 കിസാൻ വികാസ് പത്ര 7.6 6.9 1.9 സുകന്യ സമൃദ്ധി 8.4 7.6 2.6 *ഒരുവർഷത്തെ ശരാശരി പണപ്പെരുപ്പമായ 5% അടിസ്ഥാനമാക്കിയാണ് യഥാർത്ഥനേട്ടം കണക്കാക്കിരിയിരിക്കുന്നത്. പെൻഷനായപ്പോൾ ലഭിച്ചതുക ലഘു സമ്പാദ്യ പദ്ധതികളിലിട്ട് അതിൽനിന്ന് ലഭിക്കുന്ന പലിശകൊണ്ട് ജീവിക്കുന്നവർഏറെയുണ്ട്. നഷ്ടസാധ്യതയുള്ള പദ്ധതികളിൽനിന്നുമാറി മികച്ച വരുമാനലക്ഷ്യത്തോടെ നിക്ഷേപിച്ചവരും ഇപ്പോൾ എന്തുചെയ്യണമെന്ന ചിന്തയിലാണ്. ആർബിഐ നിരക്ക് കുറച്ചത് അടിസ്ഥാനമാക്കിയാണ് ലഘുസമ്പാദ്യ പദ്ധതികളുടെ പലിശകുറച്ചതെന്ന് ന്യായീകരിക്കാം. എന്നിരുന്നാലും ലഘുസമ്പാദ്യ പദ്ധതികളിൽ സാമൂഹികമായ ലക്ഷ്യവും പ്രസക്തിയുമുള്ള പദ്ധതികളുണ്ട്. മുതിർന്ന പൗരന്മാർക്കുള്ള സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം പെൺകുട്ടികൾക്കുള്ള നിക്ഷേപ പദ്ധതിയായ സുകന്യ സമൃദ്ധി, പൊതുജനങ്ങൾക്കുള്ള പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നിവ ഉദാഹരണം. സർക്കാരിന്റെ പ്രധാനവരുമാനമാർഗം പലിശ നിരക്കിൽ അടുത്തകാലത്തായി കുറവുവരുത്തിത്തുടങ്ങിയതോടെ ലഘു സമ്പാദ്യ പദ്ധതികളിലെ നിക്ഷേപത്തിലും കാര്യമായ ഇടിവുണ്ടായി. നിരവധി വികസന പദ്ധതികൾക്കായി സർക്കാർ പണം പ്രയോജനപ്പെടുത്തുക്കൊണ്ടിരുന്നത് സാധാരണക്കാരുടെ ഈ നിക്ഷേപത്തിൽനിന്നാണ്. Gross and Net Small Savings Collections(Rs. In Crores) YEAR GROSS NET​ 2009-10 2,50,931.31 64,309.16 2010-11 2,74,719.89 58,653.21 2011-12 2,21,913.21 3,093.95 2012-13 2,34,152.69 24,351.75 2013-14 2,50,421.04 43,803.89 2014-15 3,04,733.83 49,937.22 2015-16 4,45,973.79 1,06,938.28 2016-17 5,15,999.80 1,17,265.52 2017-18 5,92,710.36 1,57,113.87 2018-19(upto Nov 2018) 4,01,060.26 101511.37 വരുമാന നഷ്ടത്തിൽനിന്ന് മറികടക്കാം പൊതുമേഖല-സ്വകാര്യ വാണിജ്യ ബാങ്കുകളോടൊപ്പം ലഘു സമ്പാദ്യ പദ്ധതികളുടെയും പലിശ മത്സരിച്ച് കുറയ്ക്കുമ്പോൾ നിക്ഷേപകന് അതിനെ മറികടക്കാൻ വഴികളേറെയുണ്ട്. മികച്ച രീതിയിൽ പലിശ നൽകുന്ന സ്മോൾ ഫിനാൻസ് ബാങ്കുകളിൽ നിക്ഷേപിക്കാം. ഇസാഫ്, സൂര്യോദയ്, ജന, ഉജ്ജീവൻ, ഉത്കർഷ്, ഇക്വിറ്റാസ് തുടങ്ങിയ നിരവധി സ്മോൾ ഫിനാൻസ് ബാങ്കുകൾ രാജ്യത്തുണ്ട്. ഇസാഫിന് കേരളത്തിൽ എല്ലാജില്ലകളിലും നിരവധി ശാഖകളുണ്ട്. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് അഞ്ചുവർഷത്തെ നിക്ഷേപത്തിന് 9ശതമാനം പലിശയാണ് നൽകുന്നത്. ജന സ്മോൾ ഫിനാൻസ് ബാങ്കാകട്ടെ പരമാവധി പലിശ നൽകുന്നത് 499 ദിവസത്തെ നിക്ഷേപത്തിനാണ്. 8.50ശതമാനം. ഉജ്ജീവനാകട്ടെ 799 ദിവസത്തെ നിക്ഷേപത്തിന് നൽകുന്നത് 8.10ശതമാനം പലിശയാണ്. ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് 456 ദിവസംമുതൽ രണ്ടുവർഷംവരെയുള്ള എഫ്ഡിക്ക് 8.50ശതമാനമാണ് നൽകുന്നത്. ഇക്വിറ്റാസാകട്ടെ 888 ദിസവത്തെ നിക്ഷേപത്തിന് 8.25ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. കേരളത്തിൽ എല്ലാജില്ലകളിലും സാന്നിധ്യമുള്ള ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് 546 ദിവസത്തെ നിക്ഷേപത്തിന് നൽകുന്നത് 8 ശതമാനം പലിശയാണ്. മുതിർന്ന പൗരന്മാർക്ക് അരശതമാനംവരെ അധിക പലിശയും എല്ലാ ബാങ്കുകളും വാഗ്ദാനംചെയ്യുന്നുണ്ട്. നിക്ഷേപത്തിന് ഇൻഷുറൻസ് പരിരക്ഷ മറ്റ് വാണിജ്യ ബാങ്കുകൾക്കുള്ളതുപോലെ സ്മോൾ ഫിനാൻസ് ബാങ്കുകളിലെ നിക്ഷേപത്തിനും ഇൻഷുറൻസ് പരിരക്ഷയുണ്ട്. ഒരാളുടെ പേരിലുള്ള അക്കൗണ്ടിന് പരമാവധി അഞ്ചുലക്ഷം രൂപവരെയാണ് പരിരക്ഷ ലഭിക്കുക. feedbacks to: antonycdavis@gmail.com

from money rss https://bit.ly/2KtFw0a
via IFTTT

പ്രവര്‍ത്തനഫലംകാത്ത് നിക്ഷേപകര്‍; സെന്‍സെക്‌സില്‍ 100 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 100 പോയന്റ് ഉയർന്ന് 31478ലും നിഫ്റ്റി 37 പോയന്റ് നേട്ടത്തിൽ 9224ലിലുമാണ് വ്യാപാരം നടക്കുന്നത്. സീ എന്റർടെയ്ൻമെന്റ്, ബ്രിട്ടാനിയ, യുപിഎൽ, ഒഎൻജിസി, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, വേദാന്ത, ഐഒസി, ഹിൻഡാൽകോ, ടിസിഎസ്, കോൾ ഇന്ത്യ, സിപ്ല, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടൈറ്റാൻ കമ്പനി, എംആൻഡ്എം, മാരുതി സുസുകി, ബജാജ് ഫിനാൻസ്, പവർഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, എൻടിപിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ബിഎസ്ഇയിലെ 999 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 304 ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, ബിഎസ്ഇ സ്മോൾക്യാപ്, മിഡക്യാപ് സൂചികകളെല്ലാം നേട്ടത്തിലാണ്. കമ്പനികളുടെ പ്രവർത്തനഫലങ്ങൾ കാത്തിരിക്കുകയാണ് നിക്ഷേപകർ. ബ്രിട്ടാനിയ, ഭാരതി ഇൻഫ്രടെൽ, ഹാത് വെ കേബിൾ തുടങ്ങി ഏഴുകമ്പനികളാണ് ഇന്ന് പ്രവർത്തനഫലംപുറത്തുവിടുന്നത്. റിലയൻസ്-ഫേസ്ബുക്ക് ഡീൽ പുറത്തുവന്നതിനെതുടർന്ന് കഴിഞ്ഞദിവസം സെൻസെക്സ് 743 പോയന്റ് നേട്ടമുണ്ടാക്കിയിരുന്നു.

from money rss https://bit.ly/2VL4iOI
via IFTTT

കോവിഡ്: ഉത്തേജക പാക്കേജില്ലെങ്കിൽ വ്യവസായങ്ങൾ തിരുച്ചുവരില്ല

ന്യൂഡൽഹി: ഉചിതമായ സാമ്പത്തിക പാക്കേജുമായി സർക്കാർ ഉടൻ ഇടപെട്ടില്ലെങ്കിൽ രാജ്യത്തെ നല്ലൊരുഭാഗം വ്യവസായങ്ങളും തിരിച്ചുവരവില്ലാത്തവിധം തകരുമെന്ന് സർവേ. ഈ സാമ്പത്തികവർഷം ബിസിനസിൽ ഗുണകരമായി എന്തെങ്കിലും സംഭവിക്കുമെന്ന് 70 ശതമാനം വ്യവസായികളും വിശ്വസിക്കുന്നില്ല. മിക്കകമ്പനികളും ചെലവും ജോലിക്കാരുടെ എണ്ണവും കുറയ്ക്കുമെന്ന് പറഞ്ഞതായും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസും (ഫിക്കി) ധ്രുവ അഡ്വൈസേഴ്സും സംയുക്തമായി നടത്തിയ സർവേ ചൂണ്ടിക്കാട്ടി. കോവിഡ് അടച്ചിടൽ കാരണം കുറച്ചാഴ്ചകളായി ഇന്ത്യൻ വ്യവസായമേഖലയിലുണ്ടായത് മുമ്പെങ്ങുമില്ലാത്ത തകർച്ചയാണ്. ബിസിനസിനെ വളരെ വലിയതോതിൽ ബാധിച്ചെന്നാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 380 കമ്പനികളെ പങ്കെടുപ്പിച്ചു നടത്തിയ സർവേയിൽ 72 ശതമാനവും അവകാശപ്പെട്ടത്. അതിനാൽ, ഉടൻതന്നെ ശക്തമായ സാമ്പത്തിക പാക്കേജുമായി സർക്കാർ മുന്നോട്ടുവന്നില്ലെങ്കിൽ തിരിച്ചുകയറാനാവാത്തവിധം നല്ലൊരുഭാഗം വ്യവസായങ്ങളും തകരും -സർവേ അഭിപ്രായപ്പെട്ടു. വ്യവസായങ്ങൾ കുറച്ച് ദശാബ്ദങ്ങളിലുണ്ടാക്കിയ നേട്ടങ്ങൾ ഇല്ലാതാക്കുന്നതാണ് മഹാമാരിയെന്ന് ഫിക്കി പ്രസിഡന്റ് ഡോ. സംഗീത റെഡ്ഡി പറഞ്ഞു. അതിനാൽ സംരംഭങ്ങൾ, ജോലികൾ, ജോലിക്കാർ എന്നിവരെ സംരക്ഷിക്കാൻ കാര്യമായ പദ്ധതി ഉടൻ വേണം. ആത്മവിശ്വാസം വർധിപ്പിക്കാൻ തുടർച്ചയായ സഹായങ്ങൾ ആവശ്യമാണെന്നും അവർ പറഞ്ഞു. വിവിധ ബിസിനസുകൾ ഫണ്ട് സംഘടിപ്പിക്കാനും നിക്ഷേപം നടത്താനുമെല്ലാം പദ്ധതി തയ്യാറാക്കിയത് കോവിഡ് കാരണം പിന്നാക്കംപോകുമെന്ന് ധ്രുവ അഡ്വൈസേഴ്സ് സി.ഇ.ഒ. ദിനേശ് കനാബർ പറഞ്ഞു. പലിശകുറഞ്ഞ വായ്പ, നികുതി റീഫണ്ടുകൾ തുടങ്ങിയവ നൽകിക്കൊണ്ട് എത്രയും വേഗം ബിസിനസുകൾ സാധാരണ നിലയിലാക്കാൻ സർക്കാർ ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ആസൂത്രണംചെയ്ത ബിസിനസ് പദ്ധതികൾ ആറുമാസത്തേക്കോ ഒരുവർഷത്തേക്കോ മാറ്റിവെക്കേണ്ടിവരുമെന്ന് 61 ശതമാനംപേർ അഭിപ്രായപ്പെട്ടു. ഒരുവർഷത്തിലേറെ മാറ്റിവെക്കേണ്ടിവരുമെന്നാണ് 33 ശതമാനം കമ്പനികൾ പറഞ്ഞത്. ഫണ്ട് സ്വരൂപണ പദ്ധതികൾ ആറുമാസംമുതൽ ഒരുവർഷത്തേക്ക് മാറ്റിവെച്ചതായി 60 ശതമാനവും അറിയിച്ചു. 25 ശതമാനം കമ്പനികൾ അത്തരം പദ്ധതി ഉപേക്ഷിച്ചു. കമ്പനികൾ ചെലവുചുരുക്കൽ പദ്ധതികളുമായി മുന്നോട്ടുപോകും. ജീവനക്കാരുടെ എണ്ണം, ശമ്പളം എന്നിവയിൽ കുറവുവരുത്തും. സീനിയർ, മിഡിൽ മാനേജ്മെന്റ് തലത്തിലാകും മുഖ്യമായും ശമ്പളം കുറയ്ക്കുക. അതേസമയം, കോവിഡിനെതിരായ പോരാട്ടം വിജയം കാണുമെന്നുതന്നെയാണ് വ്യവസായികൾ വിശ്വസിക്കുന്നത്.

from money rss https://bit.ly/2VvLKTS
via IFTTT

കൊറോണക്കാലം വഴിത്തിരിവായി: മീൻ വില്പനയ്ക്ക് സർക്കാർ സംവിധാനം

തോപ്പുംപടി: കൊറോണക്കാലത്ത് ലേലം ഒഴിവാക്കി മത്സ്യം വിൽക്കുന്നതിന് സർക്കാർ രൂപപ്പെടുത്തിയ ബദൽ സംവിധാനം വിജയം കണ്ടതോടെ, ഇതിനായി സ്ഥിരം സംവിധാനമുണ്ടാക്കാൻ ഫിഷറീസ് വകുപ്പ് നടപടി തുടങ്ങി. കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ സാന്നിധ്യത്തിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗം ഇതു സംബന്ധിച്ച് രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. തൊഴിലാളികൾ പിടിക്കുന്ന മത്സ്യം അതത് ഹാർബറുകളിലോ, ലാൻഡിങ് സെന്ററിലോ െവച്ച് തൂക്കം കണക്കാക്കി അതിനുള്ള വില തൊഴിലാളിക്ക് നൽകും. ഇതിന്റെ ചുമതല മത്സ്യഫെഡിനാണ്. ഓരോ സ്ഥലത്തും ഹാർബർ മാനേജ്മെൻറ് കമ്മിറ്റിയും സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥനും ചേർന്ന് മീനിന്റെ കുറഞ്ഞ വില നിശ്ചയിക്കും. ഈ വില തൊഴിലാളിക്ക് നേരിട്ട് നൽകാനാണ് ലക്ഷ്യമിടുന്നത്. മത്സ്യം സംഭരിച്ച് പ്രത്യേക സംവിധാനത്തിലൂടെ വിൽക്കാനും ഫിഷറീസ് വകുപ്പ് നീക്കം തുടങ്ങി. ആദ്യഘട്ടത്തിൽ 140 നിയോജക മണ്ഡലങ്ങളിലും ഇതിനായി മാതൃകാ മത്സ്യ വിപണന കേന്ദ്രങ്ങൾ തുടങ്ങാനും യോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇവ തുടങ്ങുന്നത്. മത്സ്യഫെഡ് ശേഖരിക്കുന്ന മത്സ്യം ഗുണമേന്മ ഉറപ്പാക്കി, ന്യായമായ വിലയ്ക്ക് ഈ കേന്ദ്രങ്ങൾ വഴി വിൽക്കും. ജനങ്ങൾക്ക് നല്ല മത്സ്യം ന്യായമായ വിലയ്ക്ക് ഈ കേന്ദ്രത്തിലൂടെ ലഭ്യമാക്കും. മീൻ കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഹാർബറുകളിൽ ചിൽ റൂമുകൾ സ്ഥാപിക്കും. ആദ്യഘട്ടത്തിൽ 25 ഹാർബറുകളിൽ ചിൽ റൂമുകൾ സ്ഥാപിക്കാനാണ് പദ്ധതി. ഇതിനു കഴിയാത്ത ഇടങ്ങളിൽ പോർട്ടബിൾ കണ്ടെയ്നറുകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. മീൻ കൊണ്ടുപോകുന്നതിന് ഇൻസുലേറ്റഡ് വാഹനങ്ങളുമുണ്ടാകും. ഇടത്തട്ടുകാർ ഒഴിവാകും സർക്കാർ ഇടപെടൽ ഫലപ്രദമായാൽ, മീൻ വിപണിയിൽനിന്ന് ഇടത്തട്ടുകാർ ഒഴിവാകും. കേരളത്തിലെ മീൻ വിപണി ഇപ്പോൾ നിയന്ത്രിക്കുന്നത് ഇടത്തട്ടുകാരാണ്. രാഷ്ട്രീയക്കാരും വിവിധ സമുദായ ശക്തികളും വൻകിട കുത്തകകളുമൊക്കെയാണ് പലയിടത്തും മത്സ്യവിപണി നിയന്ത്രിക്കുന്നത്. തൂക്കം നോക്കി മീൻ ശേഖരിക്കുന്ന ഏർപ്പാട് നിലവിലില്ല. തരകന്മാർ തൂക്കം നോക്കാതെ ഒറ്റ നോട്ടത്തിൽ ഒരു വില നിശ്ചയിക്കുകയാണ്. ഇതുകൂടാതെ ലേല വിഹിതം, വാങ്ങൽ കിഴിവ് തുടങ്ങി പല തരത്തിലുള്ള പിടിത്തങ്ങളുമുണ്ട്. തൊഴിലാളിക്കാണ് ഇതുവഴി നഷ്ടമുണ്ടാകുന്നത്. ഇവർക്ക് മത്സ്യം കൊടുക്കാൻ തൊഴിലാളികൾ ബാധ്യസ്ഥരുമാണ്. ബദൽ സംവിധാനം ശക്തമാക്കണം സർക്കാരിന്റെ ബദൽ വിപണന സംവിധാനം തൊഴിലാളികൾക്ക് പ്രതീക്ഷ നൽകുന്നതിനാൽ, കൂടുതൽ വ്യാപകമാക്കണമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി കൺവീനർ ചാൾസ് ജോർജ് ആവശ്യപ്പെട്ടു. പുതിയ സംവിധാനം നടപ്പാക്കിയതോടെ, കേരളത്തിൽ ഓരോ ദിവസവും അഞ്ച് കോടി രൂപ വരെ തൊഴിലാളികൾക്ക് അധികമായി കിട്ടുന്നുണ്ട്. ഇടത്തട്ടുകാരുടെ ചൂഷണം ഒഴിവാകുന്നത് ആശാവഹമാണ്. പണം കടമായി നൽകി ഇടത്തട്ടുകാർ തൊഴിലാളികളെ വലയിലാക്കുന്നുണ്ടെന്നും ഇത് തടയാൻ നടപടി വേണമെന്നും സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി വി.ഡി. മജീന്ദ്രൻ ആവശ്യപ്പെട്ടു.

from money rss https://bit.ly/3eFI7lP
via IFTTT

ഫേസ്ബുക്ക് റിലയന്‍സ്‌ ജിയോ ഡീല്‍: ആര്‍ക്കാണ് നേട്ടം?

ലോകത്തെതന്നെ ഏറ്റവുംവലിയ ടെക്നോളജി കമ്പനിയായ ഫേസ് ബുക്ക് റിലയൻസ് ജിയോയിൽ 43,574 കോടി രൂപ(5.7 ബില്യൺ ഡോളർ)നിക്ഷേപിക്കുന്നു.ഫേസ്ബുക്ക് നടത്തുന്ന നിക്ഷേപത്തിൽ 15,000 കോടി രൂപ ജിയോ പ്ലാറ്റ്ഫോമിനാണ് ലഭിക്കുക. ബാക്കി 28,000 കോടിയോളം റിലയൻസ് ഇൻഡസ്ട്രീസ് ഡിജിറ്റൽ ബിസിനസിൽ മുടക്കിയിട്ടുള്ളതുക പിൻവലിക്കുന്നതിനായി ഉപയോഗിച്ചേക്കുമെന്നാണ് സൂചന. ടെലികോം ഡിജിറ്റൽ മേഖലയെ വേർതിരിച്ച് പുതിയ കമ്പനിയാക്കുന്നതിനുള്ള നീക്കം റിലയൻസ് ഇൻഡസ്ട്രീസ് നേരത്തെതന്നെനടത്തിയിരുന്നു. വിവിധ ആപ്പുകൾ, നിർമിത ബുദ്ധി, ക്ലൗഡ് സംരംഭം തുടങ്ങിയവയെ ഉൾപ്പെടുത്തി ജിയോ പ്ലാറ്റ്ഫോം അതിനുവണ്ടിയാണ് രൂപീകരിച്ചത്. മൊബൈൽ ടെലികോം, ബ്രോഡ്ബാൻഡ് ബിസിനസുകൾ ഉൾപ്പടെയുള്ളവ ഈ പ്ലാറ്റ്ഫോമിനുകീഴിലാണ്. നിലവിൽ ജിയോ പ്ലാറ്റ്ഫോമിനുള്ള ബാധ്യത മാതൃകമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിലേയ്ക്കമാറ്റും. ഇതിനായി റിലയൻസ് ഇൻഡ്സട്രീസിന് ജിയോ പ്ലാറ്റ്ഫോമിന്റെ ഓഹരിയാക്കിമാറ്റാവുന്ന 108,000 കോടിരൂപയുടെ പ്രിഫറൻസ് ഷെയറുകൾ ലഭിക്കും. HOLDING STRUCTURE RELIANCE INDUSTRIES​ JIO PLATFORMS Reliance Jio Infocomm Other Investments Wireless Haptic Home Broadband JioSaavn Enterprise Radisys Hathway Den Others ലോകത്തെവിടെയുമുള്ള ഒരു ടെക്നോളജി കമ്പനി നടത്തുന്ന ന്യൂനപക്ഷ ഓഹരികൾക്കായുള്ള ഏറ്റവും വലിയ നിക്ഷേപമായി കരാറിനെ വിശേഷിപ്പിക്കാം. ഇതോടെ റിലയൻസ് ഇൻഡസ്ട്രീസിൽ ന്യൂനപക്ഷ ഓഹരികൾ സ്വന്തമായുള്ള ലോകത്തെതന്നെ ഏറ്റവുംവലിയ കമ്പനിയായി മാർക്ക് സക്കർബർഗിന്റെ ഫേസ്ബുക്ക് മാറും. ആൽഫബെറ്റ്, ടെൻസെന്റ് ഹോൾഡിങ്സ്, ആലിബാബ ഗ്രൂപ്പ് തുടങ്ങിയ കടബാധ്യയില്ലാത്ത ലോകോത്തര കമ്പനികളുടെ നിലവാരത്തിലേയ്ക്ക് ഡിജിറ്റൽ ബിസിനസിനെ ഉയർത്തുകയാണ് റിലയൻസിന് ഫേസ്ബുക്കുമായുള്ള കരാറിനുപിന്നിലുള്ള ഒരുലക്ഷ്യം. സ്മാർട്ട്ഫോണിന്റെ വർധിച്ചവരുന്ന ഉപയോഗത്തിലൂടെ ഇ-കൊമേഴ്സ് മേഖല അതിവേഗം വളരുന്നരാജ്യത്ത് ഫേസ്ബുക്കിന് റിലയൻസ് റീട്ടെയിൽ പ്ലാറ്റ്ഫോമായ ജിയോമാർട്ടുമായുള്ള കരാർ വൻതോതിൽ ഗുണംചെയ്യും. വാട്ട്സാപ്പുമായി ചേർന്നുള്ള വിപണന തന്ത്രമായിരിക്കും രാജ്യത്ത് പരീക്ഷിക്കുക. രാജ്യത്തൊട്ടാകെയുള്ള ചെറുകിട വ്യവസായ-വ്യാപാര സംരംഭങ്ങളും ചെറുകിട കച്ചവടക്കാരുമായി ചേർന്നുള്ള വൻഇടപാടാണ് ജിയോ മാർട്ടിലൂടെ ലക്ഷ്യമിടുന്നത്. വാട്ട്സാപ്പിന് 400 മില്യണിലേറെ ഉപയോക്താക്കളാണ് രാജ്യത്തുള്ളത്. ജിയോയ്ക്കാകട്ടെ 380 മില്യണും. അതിനെല്ലാംപുറമെയാണ് മുകേഷ് അംബാനിയ്ക്ക് രാഷ്ട്രീയ നേതൃത്തവുമായുള്ള അടുത്തബന്ധം. കുറച്ചുവർഷങ്ങളായി ഇന്ത്യയിൽ സാന്നിധ്യമുറപ്പിക്കാനുള്ള ഫേസ്ബുക്കിന്റെ ശ്രമം വിജയിച്ചിരുന്നില്ല. വിക്കിപീഡിയ ഉൾപ്പടെയുള്ള പ്രധാന വെബ്സേവനങ്ങൾ സൗജന്യമായി നൽകാൻ 2016ൽ ഫേസ് ബുക്ക് നടത്തിയശ്രമം വിവാദമാകുകയും രാജ്യം അതിന് തടയിടുകുയുചെയ്തു. ഈ സാഹചര്യത്തിൽ നിലവിൽ ഫേസ്ബുക്കിന് പുതിയൊരുലോകം തുറന്നുകിട്ടുകയാണ്. കോവിഡ് വ്യാപനത്തിൽ പ്രതിസന്ധിയിലായ സമയത്താണ് ഈ ഡീലെന്നതും ശ്രദ്ധേയമാണ്. റിലയൻസിന്റെ എനർജി യൂണിറ്റ് വൻപ്രതിസന്ധിയാണ് നേരിടുന്നത്. 1,53,132 കോടി രൂപയാണ് 2019 ഡിസംബറിലെ കണക്കുപ്രകാരം കമ്പനിയുടെ ബാധ്യത. ലോകത്തിലെതന്നെ വലിയ എണ്ണശുദ്ധീകരണ കമ്പനികളിലൊന്നായ റിലയൻസിന്റെ കടം 2020-21 സാമ്പത്തികവർഷത്തിൽ സീറോയാക്കാനും അംബാനി ലക്ഷ്യമിടുന്നുണ്ട്. കമ്പനിയുടെ 20ശതമാനം ഓഹരി സൗദി ആരാംകോയ്ക്ക് കൈമാറാനുള്ള ശ്രമംനടത്തിയെങ്കിലും ഫലംകണ്ടിട്ടില്ല. ഇനി അതിനുള്ള സാധ്യത വിദൂരമാണ്. ഡിജിറ്റൽ ബിസിനസിനായി വിപണിയിലറക്കിയ നിക്ഷേപം ഫേസ്ബുക്കുമായുള്ള കരാറിലൂടെ ഒരുപരിധിവരെ തിരിച്ചെടുക്കാനാകുമെന്നും കമ്പനി കണക്കുകൂട്ടുന്നു. antony@mpp.co.in

from money rss https://bit.ly/2XUAnGn
via IFTTT

Prithviraj Sukumaran Is My New Friend, Says Dulquer Salmaan

Prithviraj Sukumaran Is My New Friend, Says Dulquer Salmaan
Dulquer Salmaan, the young actor is making use of these quarantine times to the fullest. Interestingly, the actor has now found a friend in Prithviraj Sukumaran, his childhood buddy, and a contemporary actor. Interestingly, Dulquer and Prithviraj have developed a great

* This article was originally published here

റിലയന്‍സ്-ഫേസ്ബുക്ക് ഡീല്‍: സെന്‍സെക്‌സ് 743 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ജിയോ പ്ലാറ്റ്ഫോമിൽ വിദേശ നിക്ഷേപമെത്തിയതോടെ റിലയൻസിന്റെ ഓഹരിവില കുതിച്ചത് സൂചികകൾ നേട്ടമാക്കി. സെൻസെക്സ് 743 പോയന്റ് നേട്ടത്തിൽ 31,379.55ലും നിഫ്റ്റി 206 പോയന്റ് ഉയർന്ന് 9187.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയൻസിന്റെ ഓഹരിവില 10ശതമാനത്തിലേറെ ഉയർന്നു. സീ എന്റർടെയ്ൻമെന്റ്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിൻസർവ്, ഇൻഡസിന്റ് ബാങ്ക്, നെസ് ലെ, മാരുതി സുസുകി, ഹീറോ മോട്ടോർകോർപ്, ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഒഎൻജിസി, വേദാന്ത, എൽആൻഡ്ടി, സിപ്ല, എച്ച്ഡിഎഫ്സി, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളായിരുന്നു നഷ്ടത്തിൽ. നിഫ്റ്റി ബാങ്ക്, ഐടി, വാഹനം, എഫ്എംസിജി, ലോഹം, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ സൂചികകളെല്ലാം നേട്ടത്തിലായിരുന്നു.

from money rss https://bit.ly/3eAosDA
via IFTTT

ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം തവണകളായി അടയ്ക്കാം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം തവണകളായി അടയ്ക്കാനുള്ള സൗകര്യം ഏർപ്പെടുത്തി. ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശപ്രകാരമാണ് കമ്പനികൾ ഇതിന് തയ്യാറായത്. 2021 മാർച്ച് 31വരെ കാലാവധിയുള്ള പോളിസികൾക്കാണിത് ബാധകം. പ്രതിമാസം, ത്രൈമാസം, അർധവാർഷികം എന്നിങ്ങനെയുള്ള ഇടവേളകൾ പ്രീമിയം അടയ്ക്കുന്നതിനായി തിരഞ്ഞെടുക്കാം. നേരത്തെ ധനമന്ത്രാലയത്തിന്റെ നിർദേശപ്രകാരം വാഹന-ആരോഗ്യ ഇൻഷുറൻസുകൾ പുതുക്കാനുള്ള തിയതി മെയ് 15വരെ കമ്പനികൾ നീട്ടിനൽകിയിരുന്നു.

from money rss https://bit.ly/2VMTijY
via IFTTT

ജിയോയില്‍ ഫേസ്ബുക്ക് നിക്ഷേപം: റിലയന്‍സിന്റെ ഓഹരി വില 11ശതമാനം കുതിച്ചു

മുംബൈ: ജിയോ പ്ലാറ്റ്ഫോമിൽ ഫേസ്ബുക്ക് നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ റിലയൻസിന്റെ ഓഹരിവില പത്തുശതമാനത്തിലേറെ കുതിച്ചു. ഉച്ചകഴിഞ്ഞ് രണ്ടരയോടെ റിലയൻസിന്റെ ഓഹരി വില 140 രൂപ ഉയർന്ന് 1377 രൂപയായി. ബുധനാഴ്ച രാവിലെയാണ് റിലയൻസ് ജിയോയിൽ ഫേസ്ബുക്ക് 43,574 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതായുള്ള പ്രഖ്യാപനംവന്നത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ജിയോ പ്ലാറ്റ്ഫോംസിലാണ് ഫേസ്ബുക്കിന്റെ നിക്ഷേപം. ലോകത്തെ ഒരു ടെക്നോളജി കമ്പനി മൈനോരിറ്റി സ്റ്റേക്കിനുവേണ്ടി നടത്തുന്ന ഏറ്റവുംവലിയ നിക്ഷേപമാണിത്. രാജ്യത്തെ സാങ്കേതികവിദ്യാമേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശനിക്ഷേപംകൂടിയാണിത്.

from money rss https://bit.ly/3cGWXGW
via IFTTT