121

Powered By Blogger

Saturday 10 January 2015

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ക്രിസ്തുമസ്- പുതുവത്സരം ആഘോഷിച്ചു








മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ക്രിസ്തുമസ്- പുതുവത്സരം ആഘോഷിച്ചു


Posted on: 11 Jan 2015







ഷിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷം മൗണ്ട് പ്രോസ്പക്ടസിലുള്ള കണ്‍ട്രി ഇന്നില്‍ വെച്ച് നടത്തി.

ബെന്‍സണ്‍& സീലിയ പാലമലയുടെ ദേശീയ ഗാനാലാപനത്തോടുകൂടി ആരംഭിച്ച ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോ സ്വാഗതം ആശംസിക്കുകയും ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. 2015 ഏവര്‍ക്കും സമൃദ്ധിയുടേയും സാഹോദര്യത്തിന്റേയും വര്‍ഷമായിരിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.


ചടങ്ങില്‍ വര്‍ഗീസ് പാലമലയില്‍, തോമസ് മാത്യു, അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍, സതീശന്‍ നായര്‍, ബേസല്‍ പെരേര, വിജി നായര്‍ തുടങ്ങിയവര്‍ പുതുവത്സരാശംസകള്‍ നേര്‍ന്നു.


ആഘോഷ പരിപാടികളോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. വിവിധ പരിപാടികള്‍ക്ക് അരവിന്ദ് പിള്ള, സ്റ്റീഫന്‍ കിഴക്കേക്കുറ്റ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി റോയി നെടുംചിറ ഏവര്‍ക്കും നന്ദി അറിയിച്ചു.





ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

മാര്‍ക്ക് കുടുംബ സംഗമം ജനവരി 24-ന്‌








മാര്‍ക്ക് കുടുംബ സംഗമം ജനവരി 24-ന്‌


Posted on: 11 Jan 2015



ഷിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ ഈവര്‍ഷത്തെ കുടുംബ സംഗമവും, പുതുവത്സരാഘോഷവും ജനവരി 24-ന് ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പാരീഷ് ഹാളില്‍ വെച്ച് നടത്തപ്പെടും. വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന ആഘോഷപരിപാടികള്‍ 11 മണിവരെ തുടരുന്നതായിരിക്കും.

ഈവര്‍ഷത്തെ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നത് മാര്‍ക്ക് കുടുംബത്തിലെ മുതിര്‍ന്ന അംഗവും, ഷിക്കാഗോ മെതഡിസ്റ്റ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്ററുമായ ജോസഫ് ചാണ്ടിയാണ്. പ്രസ്സന്‍സ് ഹെല്‍ത്ത് സിസ്റ്റം വൈസ് പ്രസിഡന്റ് റേച്ചല്‍ തോമസ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.


മാര്‍ക്ക് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് അവതരിപ്പിക്കുന്ന മൂന്നു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന നൃത്ത സംഗീതമേള ഈ കുടംബസംഗമത്തെ ആകര്‍ഷകമാക്കും. ഷിക്കാഗോയിലെ രണ്ട് പ്രമുഖ ചെണ്ടമേള ടീമുകള്‍ തമ്മില്‍ അരങ്ങേറുന്ന വാശിയേറിയ ചെണ്ടമേള മത്സരമാണ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്ന മറ്റൊരു ഘടകം.


കഴിഞ്ഞ 13 വര്‍ഷം തുടര്‍ച്ചയായി നടത്തപ്പെട്ട മാര്‍ക്ക് വാര്‍ഷിക കുടുംബ സംഗമം ഷിക്കഗോയിലെ മലയാളി റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളുടെ അഭിമാനത്തിന്റേയും ഐക്യത്തിന്റേയും പ്രതീകമാണ്. സുഹൃദ്ബന്ധങ്ങളും കുടുംബ ബന്ധങ്ങളും പുതുക്കുവാന്‍ അവസരമാകുന്ന ഈ കുടുംബ സംഗമത്തിലേക്ക് ഇല്ലിനോയിയിലെ എല്ലാ റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളേയും കുടുംബാംഗങ്ങളേയും മാര്‍ക്ക് എക്‌സിക്യൂട്ടീവിനുവേണ്ടി പ്രസിഡന്റ് സ്‌കറിയാ കുട്ടി തോമസ് സ്വാഗതം ചെയ്തു. സമ്മേളനത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താത്പര്യമുള്ളവര്‍ കോര്‍ഡിനേറ്റേഴ്‌സായ സമയാ ജോര്‍ജ് (847 903 0138), ഷൈനി ഹരിദാസ് (630 290 7143), സോണിയാ വര്‍ഗീസ് (847 708 9151)എന്നിവരുമായി ബന്ധപ്പെടുക.





ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

കെ.എം.സി.സിയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ മാതൃക








കെ.എം.സി.സിയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ മാതൃക


Posted on: 11 Jan 2015







ദോഹ:കെ.എം.സി.സി നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സംഘടനകള്‍ക്കും മാതൃകയാണെന്ന് സഫാരി ഗ്രൂപ്പ് എം.ഡി.അബൂബക്കര്‍ മടപ്പാട്ട് പറഞ്ഞു.

പാവങ്ങളുടെ ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളാണ് നമുക്കിന്നാവശ്യമെന്നും അത്തരം പ്രവര്‍ത്തനങ്ങളാണ് കെ.എം.സി.സിയെ ജനകീയമാക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.പൊന്നാനി മണ്ഡലം കെ.എം.സി.സി പ്രവര്‍ത്തക സംഗമത്തില്‍ മികച്ച ജീവകാരുണ്യപ്രവര്‍ത്തകന്‍ ജിന്നന്‍ മുഹമ്മദുണ്ണിയെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കെ.മുഹമ്മദ് ഈസ്സ മുഹമ്മദുണ്ണിക്ക് ഉപഹാരം നല്‍കി. കെ.എം.സി.സി.സംസ്ഥാന ആക്ടിംഗ് പ്രസിഡന്‍റ് എന്‍.കെ.അബ്ദുല്‍വഹാബ് പരിപാടി ഉല്‍ഘാടനം ചെയ്തു.അലിക്കുട്ടി പൊന്നാനി അദ്ധ്യക്ഷത വഹിച്ചു.പുതുതായി തെരഞ്ഞെടുക്കപ്പെട്ട മലപ്പുറം ജില്ലാ കെ.എം.സി.സി.ഭാരവാഹികള്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി.വിവിധ പാര്‍ട്ടികളില്‍നിന്ന് രാജിവെച്ച് കെ.എം.സി.സിയില്‍ ചേര്‍ന്നവര്‍ക്ക് അംഗത്വം വിതരണം ചെയ്തു.മണ്ഡലം കമ്മിറ്റിയുടെ റിലീഫ് വിതരണം ജിന്നന്‍ മുഹമ്മദുണ്ണി നിര്‍വ്വഹിച്ചു.


പ്രമുഖ പണ്ഡിതന്‍ സുെഹെല്‍ വാഫി മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന െവെസ് പ്രസിഡന്‍റ് സി.വി.ഖാലിദ്,സെക്രട്ടറി സലീം നാലകത്ത്,ജില്ലാ ഭാരവാഹികളായ പി.പി.അബ്ദുറഷീദ്.സവാദ് വെളിയംകോട്,കെ.മുഹമ്മദ് ഈസ്സ പ്രസംഗിച്ചു.അലിമോന്‍.വി.പി സ്വാഗതവും സഫീര്‍ പാലപ്പെട്ടി നന്ദിയും പറഞ്ഞു.





അഹമ്മദ് പാതിരപ്പറ്റ












from kerala news edited

via IFTTT

മൂന്നാമതു പ്രവാസി കായിക മേള രജിസ്‌ട്രേഷന്‍ ജനവരി പതിനഞ്ചിനവസാനിക്കും








മൂന്നാമതു പ്രവാസി കായിക മേള രജിസ്‌ട്രേഷന്‍ ജനവരി പതിനഞ്ചിനവസാനിക്കും


Posted on: 11 Jan 2015


ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്, ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി എന്നിവയുമായി സഹകരിച്ചു പ്രവാസി സംഘടനകള്‍ക്ക് വേണ്ടി ഇന്ത്യന്‍ എക്‌സ്പാട്രിയേറ്റ് സ്‌പോര്‍ട്‌സ് കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് പ്രവാസി കായിക മേളയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ക്ക് ജനവരി പതിനഞ്ചു വരെ യൂത്ത് ഫോറം ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഖത്തര്‍ കായിക ദിനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഖത്തറിലെ മലയാളി സമൂഹത്തിനിടയില്‍ ആരോഗ്യകരമായ മത്സരത്തിന് വേദിയൊരുക്കുകയും കായിക അവബോധം സൃഷ്ടിക്കുകയുമാണ് പ്രവാസി കായികമേള കൊണ്ട് ലക്ഷ്യമിടുന്നത്. മുന്‍വര്‍ഷങ്ങളിലെ മേള നേടിയ ജനസമ്മതിയും വന്‍ വിജയവും മുന്‍നിര്‍ത്തി കൂടുതല്‍ വിപുലമായാണ് ഇത്തവണത്തെ മേള സംഘടിപ്പിക്കുന്നത്. ഫിബ്രുവരി 10, 13 തിയതികളില്‍ അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കുന്ന മത്സരങ്ങളില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 18 ടീമുകള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം ലഭിക്കുക.


ദേശീയ കായിക ദിനമായ ഫെബ്രുവരി 10 ചൊവ്വാഴ്ച മേളയുടെ ഔപചാരിക ഉദ്ഘാടനവും പ്രാഥമിക റൗണ്ട് മല്‍സരങ്ങളും നടക്കും. എട്ടു വ്യക്തിഗത ഇനങ്ങളിലും നാല് ടീം ഇനങ്ങളിലുമാണ് മല്‍സരങ്ങള്‍ നടക്കുക. 100 മീറ്റര്‍, 200 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടം, ലോങ് ജംബ്, ഹൈ ജംബ്, ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ, പഞ്ച ഗുസ്തി തുടങ്ങിയവയാണ് വ്യക്തിഗത ഇനങ്ങള്‍. ടീം ഇനങ്ങളില്‍ 4ത100 മീറ്റര്‍ റിലേ, ഷട്ടില്‍ ബാഡ്മിന്റന്‍ ഡബിള്‍സ്, വോളി?ബോള്‍, കമ്പവലി എന്നിവയുണ്ടാകും. ഓരോ ടീമില്‍ നിന്നും വ്യക്തിഗത ഇനങ്ങളില്‍ 2 പേര്‍ക്കും ടീം ഇനങ്ങളില്‍ ഒരു ടീമിനും പങ്കെടുക്കാം.


പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ നുഐജയിലുള്ള യൂത്ത് ഫോറം ഓഫീസില്‍ നേരിട്ട് പേര് രേജിസ്‌റെര്‍ ചെയ്യണം. 250 റിയാലാണ് രജിസ്‌ട്രേഷന്‍ ഫീസ്. മേളയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നല്‍കും. രണ്ടു, മൂന്നു സ്ഥാനക്കാര്‍, ഓവറോള്‍ ചാമ്പ്യന്‍ എന്നിവര്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്യും. ഫെബ്രുവരി 13 വെള്ളിയാഴ്ച ഖത്തറിലെ കായിക അധികൃതരുടെയും ഇതര മേഘലകളിലെ പ്രമുഖരുടെയും സാന്നിധ്യത്തില്‍ നടക്കുന്ന സമാപന ചടങ്ങിലാണ് സമ്മാനങ്ങള്‍ വിതരണം ചെയ്യുക.


പ്രവാസി കായികമേളയുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന് യൂത്ത് ഫോറം ഓഫീസുമായും കൂടുതല്‍ വിവരങ്ങള്‍ക്ക് pravasikayikamela@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ 66311410/66882859 / 44439319 എന്നീ നമ്പരുകളിലോ ബന്ധപ്പെടാം.












from kerala news edited

via IFTTT

ചരമം: ഫിലിപ്പ് ഏബ്രഹാം-ഷിക്കാഗോ








ചരമം: ഫിലിപ്പ് ഏബ്രഹാം-ഷിക്കാഗോ


Posted on: 11 Jan 2015


ഷിക്കാഗോ: പത്തനംതിട്ട ഉതിമൂട് കൊരട്ടിക്കര ഫിലിപ്പ് ഏബ്രഹാം (ബേബിക്കുട്ടി 67) ഡെസ്പ്ലയന്‍സില്‍ അന്തരിച്ചു. വെയ്ക്ക് സര്‍വീസ് ഡെസ്പ്ലയന്‍സിലെ മാര്‍ത്തോമ്മ ചര്‍ച്ചില്‍ ജനവരി 12 തിങ്കളാഴ്ച വൈകുന്നേരം 5 മുതല്‍ 8 വരെ.

സംസ്‌കാര ശശ്രൂഷ ജനവരി 13 ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് ഡെസ്പ്ലയന്‍സിലെ മാര്‍ത്തോമ്മ ചര്‍ച്ചില്‍. തുടര്‍ന്ന് സംസ്‌കാരം ഓള്‍ സെയിന്റ്‌സ് സെമിത്തേരയില്‍. ഭാര്യ: സാറാമ്മ. മക്കള്‍: വിന്‍സി, ജിന്‍സി, റിന്‍സി. മരുമകന്‍: ഫിലിപ്പ് (ജിമ്മി). സഹോദരങ്ങള്‍: മറിയാമ്മ മുംബൈ , ഏലിയാമ്മ പത്തനംതിട്ട, അന്നമ്മ (ഷിക്കാഗോ), ഫിലിപ്പോസ് പത്തനംതിട്ട, സൂസമ്മ കാനഡ, റെയ്ച്ചല് പത്തനംതിട്ട, ജോണി കോളറാഡോ അമേരിക്ക.












from kerala news edited

via IFTTT

കൊണ്ടോട്ടി സ്വദേശി മക്കയില്‍ മരിച്ചു








കൊണ്ടോട്ടി സ്വദേശി മക്കയില്‍ മരിച്ചു


Posted on: 11 Jan 2015



മക്ക : മലയാളി മക്കയില്‍ മരിച്ചു. കൊണ്ടോട്ടി കാന്തക്കാട് ജി .എം .യു .പി സ്‌കൂളിനു സമീപം എകളത്തില്‍ മൊയ്തീന്‍കുട്ടി ഹാജി (56 )ആണ് മരിച്ചത്. മൃതദേഹം മസ്ജിദുല്‍ ഹറമിലെ ജനാസനിസ്‌കാരത്തിനു ശേഷം ജന്നത്തുല്‍ മുഅല്ല ശ്മശാനത്തില്‍ ഖബറടക്കി.

20 വര്‍ഷമായി മക്കയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവരികയായിരുന്നു . അവധി കഴിഞ്ഞ്‌നാട്ടില്‍ നിന്ന് 6 മാസം മുമ്പാണ് തിരിച്ചെത്തിയത് .


പിതാവ് :പരേതനായ വീരാന്‍കുട്ടി .മാതാവ്: കുഞ്ഞിക്കദിയ.ഭാര്യ :സൈനബ .മക്കള്‍ :അസ്മുല്‍ ഹൈകത്ത് ,ഫസീല , ശൈഷാദ് (ദുബൈ ).നജ്മ .മരുമക്കള്‍ :ജസീല ജന്നത്ത് ,കമാല്‍ ശരീഫ് ,റാഫി ,നൗഫല്‍ .സഹോദരങ്ങള്‍ .സൈതലവി ഹാജി .മുഹമ്മദ് കുട്ടി ,പരേതയായ ഫാത്തിമ .


നിയമനടപടികള്‍ക്കും മരണാന്തര കര്‍മങ്ങള്‍ക്കും ഐ .സി .എഫ് നേതാക്കളായ സൈദലവി സഖാഫി ,ഹനീഫ അമാനി .ബഷീര്‍ മുസ്ലിയാര്‍ അടിവാരം .ഉമ്മര്‍ ഹാജി .ലത്തീഫ് ഹാജി .എന്നിവര്‍ നേതൃത്വം നല്‍കി.





അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT

ഫെയ്‌സ്ബുക്കില്‍ ലൈക്ക്‌ പത്തുലക്ഷമായി; നന്ദി പറഞ്ഞ്‌ മമതാ ബാനര്‍ജി









Story Dated: Sunday, January 11, 2015 11:25



mangalam malayalam online newspaper

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്റെ ഫെയ്‌സ്ബുക്ക്‌ ആരാധകരോട്‌ നന്ദി പറഞ്ഞു. മമതയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക്‌ പേജിന്‌ പത്ത്‌ ലക്ഷത്തില്‍ അധികം ലൈക്ക്‌ ലഭിച്ചതിന്‌ പിന്നാലെയാണ്‌ ആരാധകരോട്‌ മമത നന്ദി പ്രകാശനം നടത്തിയത്‌.


ഫെയ്‌സ്ബുക്ക്‌ കൂട്ടുകാര്‍ക്ക്‌ നന്ദി, കഴിഞ്ഞ ഞായറാഴ്‌ചയോടെ എന്റെ ഫെയ്‌സ്ബുക്ക്‌ പേജിലെ ലൈക്കുകള്‍ പത്ത്‌ ലക്ഷം കവിഞ്ഞുവെന്ന്‌ മമത തന്റെ പേജിലൂടെ പറഞ്ഞു. ആരാധകര്‍ക്കുള്ള തന്റെ നന്ദി പ്രകാശനം വ്യത്യസ്‌തമായ രീതിയിലാണ്‌.


ഇതിനായി ബിക്രം ഗോഷ്‌, ഉസ്‌താദ്‌ റഷീദ്‌ ഖാന്‍, പന്‍ഡിറ്റ്‌ രാജേന്ദ്ര നാരായണ്‍ മജുംദെര്‍, ഉഷാ ഉതുപ്പ്‌, പുളക്‌ സര്‍ക്കാര്‍, ഗോപാല്‍ ബര്‍മന്‍, ജ്യോതി ഗൊഹൊ, അല്ലാരഖാ തുടങ്ങിയവരുടെ സംഗീതം തന്റെ ഫെയ്‌സ്ബുക്ക്‌ പേജില്‍ നല്‍കിയിട്ടുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മമത ബാനര്‍ജി അറിയിച്ചു.










from kerala news edited

via IFTTT

നൈജീരിയയില്‍ തീവ്രവാദി ആക്രമണത്തില്‍ 20 മരണം; ചാവേറായത്‌ 10 വയസുകാരി









Story Dated: Sunday, January 11, 2015 11:22



mangalam malayalam online newspaper

മൈദുഗുരി: നൈജീരിയയില്‍ തിരക്കുള്ള ചന്തയില്‍ ബോകോ ഹറാം തീവ്രവാദികള്‍ നടത്തിയ സ്‌ഫോടനത്തില്‍ മരണമടഞ്ഞത്‌ 20 പേര്‍. പത്ത്‌ വയസുകാരിയെ ചാവേറാക്കിയായിരുന്നു ആക്രമണം. അനേകം പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌.


മൈദുഗുരിയിലെ മാര്‍ക്കറ്റിലായിരുന്നു സ്‌ഫോടനം. ഇതില്‍ 18 പേരുടെ നില ഗുരുതരമാണ്‌. ചന്തയില്‍ സാധനങ്ങള്‍ വാങ്ങുവാന്‍ വന്നവരാണ്‌ സ്‌ഫോടനത്തിന്‌ ഇരകളായത്‌. അനേകം കടകള്‍ക്കും സ്‌ഫോടനത്തില്‍ കേടുപാടുകള്‍ പറ്റി. ബൊക്കൊ ഹറാം ഉപയോഗിച്ചതില്‍ എക്കാലത്തെയും ഏറ്റവും പ്രായം കുറഞ്ഞ ചാവേറാണ്‌ ആക്രമണം നടത്തിയ പെണ്‍കുട്ടി.


ചാവേറാക്രമണം നടത്തിയത്‌ ചെറിയ പെണ്‍കുട്ടിയാണെന്ന്‌ ആശുപത്രി അധികൃതരും, പോലീസ്‌ ഉദ്യോഗസ്‌ഥരും സ്‌ഥിരീകരിച്ചു. എന്നാല്‍ മരണത്തെക്കുറിച്ച്‌ പെണ്‍കുട്ടിക്ക്‌ അറിവില്ലായിരുന്നുവെന്ന്‌ സ്‌ഫോടനം കണ്ടുനിന്നവര്‍ പറഞ്ഞു. അപകടത്തില്‍ നിരവധിപേര്‍ക്ക്‌ പരിക്കേറ്റു.


അടുത്ത കാലത്തായി കൊച്ചു പെണ്‍കുട്ടികളേയും യുവതികളേയും ചാവേറാക്കുന്നതാണ്‌ ബോക്കോ ഹറാം തീവ്രവാദികളുടെ രീതി. ചാവേറാകാന്‍ പെണ്‍കുട്ടികളെ വ്യാപകമായി ഉപയോഗിക്കുന്ന ബോക്കോ ഹറാം ഇക്കാര്യത്തിനായി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു വരികയും ചെയ്യാറുണ്ട്‌. ബന്ദികളാക്കി ചാവേറുകളായി ഉപയോഗിക്കുന്നുവെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. ഇതില്‍ 2014 ഏപ്രിലില്‍ ചിബോക്ക്‌ നഗരത്തില്‍ നിന്നും ബൊക്കൊ ഹൊറം തീവ്രവാദികള്‍ തട്ടിക്കൊണ്ട്‌ പോയ 200 പെള്‍കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ്‌ വിവരം.










from kerala news edited

via IFTTT

ഇടുക്കിയില്‍ സമവായം; വിഎസ്‌ പക്ഷക്കാരെ ജില്ലകമ്മറ്റിയില്‍ നിലനിര്‍ത്തി









Story Dated: Sunday, January 11, 2015 11:13



mangalam malayalam online newspaper

ഇടുക്കി: വിഭാഗീകതയുടെ കടുത്ത ശബ്‌ദമുയര്‍ന്ന ഇടുക്കി സിപിഎം ജില്ല സമ്മേളനത്തില്‍ സമവായം. വി എസ്‌ അനുകൂലികളായ ചിലരെ ജില്ലാക്കമ്മറ്റിയില്‍ നില നിര്‍ത്താന്‍ തീരുമാനിച്ചതോടെയാണ്‌ സമവായമുണ്ടായത്‌. സ്‌ഥാനം ഒഴിയുന്ന എം എം മണിക്ക്‌ പകരം കെ കെ ജയചന്ദ്രന്‍ എംഎല്‍എ ജില്ലാ സെക്രട്ടറിയായേക്കും. അനാരോഗ്യം കാട്ടിയുള്ള ജയചന്ദ്രന്റെ അപേക്ഷ പരിഗണിക്കപ്പെട്ടിട്ടില്ല. സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റിലാണ്‌ സമവായമുണ്ടായത്‌.


നേരത്തേ വിഭാഗീകതയുടെ പേരില്‍ പാര്‍ട്ടി കുറ്റപത്രം സമര്‍പ്പിച്ച വി എസ്‌ അനുകൂലികള്‍ എന്‍ വി ബേബി, എന്‍ ശിവരാജന്‍ എന്നിവരെ വിഎസിന്റെ ഇടപെടലോടെയാണ്‌ ജില്ലാക്കമ്മറ്റിയില്‍ നിലനിര്‍ത്തിയത്‌. അതേസമയം അഞ്ചുപേരെ ജില്ലാക്കമ്മറ്റിയില്‍ നിന്നും ഒഴിവാക്കും. എസ്‌ സുന്ദരമാണിക്യം, കെ കെ ദാമോദരന്‍, ആന്റപ്പന്‍ എം ജേക്കബ്‌, എസ്‌ പാല്‍രാജ്‌, എംഎം സോമന്‍ എന്നിവരാണ്‌ തെറിക്കുക. സമ്മേളനത്തിന്റെ ആദ്യദിനം പ്രവര്‍ത്തന റിപ്പോര്‍ട്ടിലും ചര്‍ച്ചയിലും വി.എസിനെയും അനുകൂലികളെയും ശക്‌തമായി വിമര്‍ശിച്ചിരുന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ബേബിയേയും ശിവരാജനേയും രൂക്ഷമായി വിര്‍ശിക്കുകയും ചെയ്‌തിരുന്നു.


വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ വളര്‍ത്താന്‍ ഇരുവരും ശ്രമിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്‌.നിലവിലെ ജില്ലാ സെക്രട്ടറി എം.എം.മണി ഇരുവരെയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്‌തു. ്‌എന്നാല്‍ ഔദ്യോഗികപക്ഷ നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്നലെ വി.എസ്‌.വിഭാഗം നേതാക്കള്‍ രംഗത്ത്‌ വന്നിരുന്നു. ജില്ലാ സെക്രട്ടേറിയേറ്റ്‌ അംഗങ്ങളും ഔദ്യോഗികപക്ഷത്തെ പ്രമുഖരായ എസ്‌.രാജേന്ദ്രന്‍ എം.എല്‍.എ, പി.എന്‍.വിജയന്‍, പി.എസ്‌.രാജന്‍, എന്നിവര്‍ക്കെതിരെ പേരെടുത്ത വിമര്‍ശനം വി.എസ്‌.പക്ഷം ഉയര്‍ത്തി. എസ്‌.രാജേന്ദ്രന്‍ എം.എല്‍.എ ബുര്‍ഷ്വാ സ്വഭാവം കാണിക്കുന്ന നേതാവാണന്നും. മൂന്നാറിലെ സംഘടിത കൈയേറ്റങ്ങള്‍ക്ക്‌ ഇയാളുടെ ഒത്താശയുണ്ടെന്നും, എം.എല്‍.എയുടെ സ്വത്തു വിവരം പാര്‍ട്ടി അനേ്വഷിക്കണമെന്നും ആവശ്യമുയര്‍ന്നു.


പി.എസ്‌.രാജന്‍ പീരുമേട്‌ ടീ കമ്പനി സമരത്തില്‍ തൊഴിലാളി വിരുദ്ധ നിലപാട്‌ സ്വീകരിച്ചെന്ന്‌ തെളിഞ്ഞിട്ടും പേരിനു മാത്രമാണ്‌ നടപടിയുണ്ടായത്‌. ഈ സ്‌ഥാനത്ത്‌ വി.എസ്‌.പക്ഷ നേതാക്കളാണെങ്കില്‍ തലയരിഞ്ഞേക്കുമെന്നും വി.എസ്‌. വിഭാഗം ആരോപിച്ചപ്പോള്‍ ഔദ്യോഗിക പക്ഷം എതിര്‍പ്പുമായി എണീറ്റതാണ്‌ വാക്കു തര്‍ക്കത്തിനിടയാക്കിയത്‌.തുടര്‍ന്ന്‌ പിണറായി വിജയന്‍ ഇടപെട്ട്‌ പേരെടുത്തുള്ള വിമര്‍ശനങ്ങള്‍ പാടില്ലെന്ന്‌ അറിയിച്ചു.


ഇതിനിടയിലാണ്‌ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികളിലൊരാള്‍ ആവേശത്തില്‍ വി.എസ്‌. അനുകൂല മുദ്രാവാക്യം വിളിച്ചത്‌. സംഭവം വിവാദമായതോടെ താക്കീതു നല്‍കി ഈ പ്രശ്‌നവും ഒതുക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം ഔദ്യോഗികപക്ഷത്തിലെ വിമതപക്ഷവും ചേര്‍ന്നതോടെ സംഭവം കൂടുതല്‍ വിവാദമായി.










from kerala news edited

via IFTTT

വിവരാവകാശ കമ്മീഷന്‌ റിപ്പോര്‍ട്ടില്ല; സര്‍ക്കാരിന്‌ കാത്തിരിപ്പ്‌ മാത്രം









Story Dated: Sunday, January 11, 2015 10:39



mangalam malayalam online newspaper

തിരുവനന്തപുരം: പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ സംസ്‌ഥാനത്തെ വിവരാവകാശ കമ്മീഷന്‍ രണ്ടു വര്‍ഷമായി സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ നല്‍കുന്നില്ലെന്ന്‌ വാര്‍ത്ത. എല്ലാ വര്‍ഷവും റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നിരിക്കെ 2012 മുതല്‍ സര്‍ക്കാരിലെ വിവിധ വകുപ്പുകളും വിവരാവകാശ കമ്മീഷനും ഇക്കാര്യത്തില്‍ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനമാണ്‌ നടത്തുന്നതെന്നാണ്‌ ആരോപണം ഉയര്‍ന്നിരിക്കുന്നത്‌.


ഇരുപത്തഞ്ചാം വകുപ്പ്‌ പ്രകാരം അപേക്ഷകള്‍ എത്ര, അതിന്‌ മറുപടി നല്‍കിയവയെത്ര തുടങ്ങി എല്ലാ വര്‍ഷവും ഓരോ വകുപ്പുകള്‍ വിവരാവകാശ രേഖകള്‍ സംബന്ധിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ കമ്മീഷനു നല്‍കേണ്ടതുണ്ട്‌. ഈ റിപ്പോര്‍ട്ട്‌ കമ്മീഷന്‍ നിയമസഭയുടെ മേശപ്പുറത്ത്‌ വെയ്‌ക്കുകയും അതിന്മേല്‍ ചര്‍ച്ച വരേണ്ടതുമുണ്ട്‌. ഇനി വകുപ്പുകള്‍ റിപ്പോര്‍ട്ട്‌ നല്‍കുന്നതില്‍ അലംഭാവം കാട്ടിയാല്‍ അത്‌ ചോദിച്ചു വാങ്ങേണ്ട ജോലിയും കമ്മീനുണ്ട്‌. എന്നാല്‍ രണ്ടു വര്‍ഷമായി കമ്മീഷന്‍ എല്ലാം കാറ്റില്‍ പറത്തിയിരിക്കുകയാണ്‌.


വകുപ്പുകള്‍ ഇക്കാര്യത്തില്‍ സഹകരിക്കുന്നില്ലെന്നാണ്‌ ന്യായീകരണം. ഇതോടെ നിയമത്തിന്റെ സുതാര്യത നഷ്‌ടമായെന്നാണ്‌ ആരോപണം.നിയമത്തിന്റെ സുതാര്യത ഉറപ്പാക്കി ജനപ്രതിനിധികളും ജനങ്ങളും അറിയേണ്ട കാര്യത്തില്‍ 18 ലധികം വകുപ്പുകളാണ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടില്ലാത്തത്‌. 2013 ല്‍ ഒരുവകുപ്പും റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നില്ല.










from kerala news edited

via IFTTT

ബസ്‌ പെട്രോള്‍ ടാങ്കറുമായി കൂട്ടിയിടിച്ചു; പാകിസ്‌ഥാനില്‍ 57 മരണം









Story Dated: Sunday, January 11, 2015 10:13



mangalam malayalam online newspaper

കറാച്ചി: പാകിസ്‌ഥാനില്‍ ബസ്‌ പെട്രോള്‍ ടാങ്കറുമായി നടന്ന കൂട്ടിയിടിയിലും ഇതേ തുടര്‍ന്നുണ്ടായ തീപിടുത്തത്തിലും 57 മരണം. മരണമടഞ്ഞവരില്‍ സ്‌ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. കറാച്ചിയില്‍ ഇന്ന്‌ പുലര്‍ച്ചെയായിരുന്നു അപകടം. മൃതദേഹങ്ങളില്‍ പലതും കത്തിപ്പോയെന്നും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലായി പോയെന്നും മരണ സംഖ്യ ഇനിയും കൂടിയേക്കുമെന്നും വിവരമുണ്ട്‌. നാമമാത്ര യാത്രക്കാര്‍ രക്ഷപ്പെട്ടു.


ഡി എന്‍ എ ടെസ്‌റ്റ് വഴിയാണ്‌ പല മൃതദേഹങ്ങളും തിരിച്ചറിഞ്ഞത്‌. മോശമായ റോഡില്‍ സൈഡ്‌ തെറ്റിവന്ന ടാങ്കര്‍ ബസില്‍ ഇടിക്കുകയായിരുന്നു. 60 ലധികം യാത്രക്കാരുമായി കറാച്ചിയില്‍ നിന്നും ശിക്കാര്‍പൂര്‍ നഗരത്തിലേക്ക്‌ പോയ ബസിലാണ്‌ ടാങ്കര്‍ വന്നിടിച്ചത്‌. തീ പടരുന്നതിന്‌ മുമ്പ്‌ ബസിന്റെ ജനാലവഴി പുറത്ത്‌ ചാടിയവരാണ്‌ രക്ഷപ്പെട്ടവര്‍. മിക്കവാറും ശരീരങ്ങള്‍ കത്തിപ്പോകുകയും പരസ്‌പരം ഒട്ടിപ്പോകുകയുമൊക്കെ ചെയ്‌തതായും കറാച്ചിയിലെ ജിന്നാ ഹോസ്‌പിറ്റിലിലെ ഡോക്‌ടര്‍മാര്‍ പറഞ്ഞു.


അമ്മമാരോട്‌ ഒട്ടിപ്പിടിച്ച നിലയില്‍ ആറു കുട്ടികളുടെ ശരീരം വേര്‍പെടുത്തുന്നത്‌ ഏറെ ദുഷ്‌ക്കരമായിരുന്നെന്നും ഇവര്‍ പറഞ്ഞു. പരിക്കേറ്റവരെ കണ്ടെത്താനും മൃതശരീരങ്ങള്‍ നീക്കാനും രക്ഷാ പ്രവര്‍ത്തകര്‍ നടത്തുന്ന ശ്രമങ്ങള്‍ പാക്‌ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടു. മൂന്ന്‌ മാസത്തിനിടെ പാകിസ്‌ഥാനിലുണ്ടാകുന്ന രണ്ടാമത്തെ വലിയ റോഡപകടമാണ്‌ ഇത്‌. കഴിഞ്ഞ നവംബറില്‍ ട്രക്കുമായി ബസ്‌ കൂട്ടിയിടിച്ച്‌ സ്‌ത്രീകളും കുട്ടികളുമടക്കം 57 പേര്‍ മരണമടിഞ്ഞിരുന്നു. അതിന്‌ മുമ്പ്‌ ഏപ്രിലില്‍ 42 പേരാണ്‌ സിന്ധിലെ അപകടത്തില മരിച്ചത്‌.










from kerala news edited

via IFTTT