121

Powered By Blogger

Monday 31 August 2020

ഗൂഗിള്‍ പേ വഴി കോണ്ടാക്ട്‌ലെസ് പണമിടപാട് സൗകര്യവും

ഗൂഗിൾ പേ ഉപയോഗിച്ച് കോൺടാക്ട് ലെസ് സംവിധാനത്തിലൂടെ ഇനി പണം കൈമാറാം. നിയർ ഫീൽഡ് കമ്യൂണിക്കേഷൻ(എൻഎഫ്സി) ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുക. യുപിഐ സംവിധാനമുപയോഗിച്ചാണ് ഇതുവരെ ഗൂഗിൾ പേ വഴി പണമിടപാട് നടത്തിയിരുന്നത്. ക്രഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് നമ്പറുകൾ ആപ്പിൽ ചേർക്കാനുള്ള സൗകര്യംവന്നതോടെയാണ് മറ്റൊരാൾക്ക് കാർഡ് കൈമാറാതെ പിഒഎസ് മെഷീനുസമീപം കൊണ്ടുചെന്ന് ഇടപാടുനടത്താനുള്ള സാധ്യതകൂടി ലഭ്യമായത്. പോയന്റ് ഓഫ് സെയിൽ ടെർമിനലുകളിൽ കാർഡ് ഉപയോഗിക്കാതെയും പിഎൻ നൽകാതെയും ഇടപാട് നടത്താൻ എൻഎഫ്സി സംവിധാനംവഴികഴിയും. ഗൂഗിൾ പേയിലെ സെറ്റിങ്സിൽ പോയി പേയ്മന്റ് മെത്തേഡിൽ ക്ലിക്ല് ചെയ്ത് കാർഡിലെ വിവരങ്ങൾ ചേർക്കാം. കാർഡിന്റെ നമ്പർ, കാലാവധി, സിവിവി, കാർഡ് ഉടമയുടെ പേര് തുടങ്ങിയവയാണ് ചേർക്കാൻ കഴിയുക. കാർഡ് വിവരങ്ങൾ ചേർത്തുകഴിഞ്ഞാൽ യഥാർഥ കാർഡ് നമ്പറിനുപകരം വ്യർച്വൽ അക്കൗണ്ട് നമ്പർ ആപ്പ് തനിയെ ഉണ്ടാക്കും. കാർഡിന് പകരമായി ഉപയോഗിക്കാവുന്ന ഈ നമ്പർ ടോക്കൺ എന്ന പേരിലാണ് അറിയപ്പെടുക. ഷോപ്പുകളിലെ പണമിടപാടിന് ഇതാണ് ഉപയോഗിക്കേണ്ടത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. തമാസിയാതെ എല്ലാവർക്കും സേവനം പ്രയോജനപ്പെടുത്താമെന്നും ഗൂഗിൾ അറിയിച്ചു. Google Pay rolls out NFC-based contactless card payment option in India

from money rss https://bit.ly/3lzqbMZ
via IFTTT

സ്വര്‍ണവില പവന് 200 രൂപകൂടി 37,800 രൂപയായി

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ ദിനങ്ങളിൽ ഇടിഞ്ഞതിനുശേഷം ചൊവാഴ്ച നേരിയതോതിൽ വർധിച്ചു. പവന് 200 രൂപകൂടി 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില. പവൻ വില 42,000 രൂപയിലേയ്ക്ക് ഉയർന്നശേഷം 4,400 രൂപവരെ കുറഞ്ഞ് 37,600 രൂപയിലെത്തിയിരുന്നു. ഓഗസ്റ്റ് 29 മുതൽ 31വരെ തുടർച്ചയായ നാലുദിവസം താഴ്ന്ന നിലവാരത്തിൽ തുടർന്നശേഷമാണ് 200 രൂപയുടെ വർധന. ആഗോള വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന് 1,986 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3lDekxy
via IFTTT

സമ്പദ്ഘടനയില്‍ തളര്‍ച്ച അതിരൂക്ഷം: തിരിച്ചുവരാന്‍ കാലമേറെയെടുത്തേക്കും

രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം പ്രതീക്ഷിച്ചതിലും കുത്തനെ ഇടിഞ്ഞത് സമ്പദ്ഘടനയുടെ പെട്ടെന്നുള്ള തിരിച്ചുവരവിന് തരിച്ചടിയാകും. ലോകത്തെതന്നെ ഏറ്റവുംവലിയ അച്ചിടിൽ മാർച്ച് മുതൽ നടപ്പാക്കിയത് ലോകത്തിലെതന്നെ അതവേഗംവളരുന്ന സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായി. ഏപ്രിൽ-ജൂൺ പാദത്തിൽ ജിഡിപിയിൽ 23.9ശതമാനമാണ് ഇടിവുണ്ടായത്. ജിഡിപിയിൽ 18.3ശതമാനം ഇടിവുണ്ടാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ അതിനെപ്പോലും മറികടന്നുകൊണ്ടാണ് നാലിലൊന്ന് ഇടിവിലേയ്ക്ക് നീങ്ങിയത്. ഉപഭോക്താക്കളുടെ ചെലവിടൽശേഷിയിൽ കുത്തനെ കുറവുണ്ടായി. സ്വകാര്യ നിക്ഷേപം, കയറ്റുമതി എന്നീമേഖലയിലും കനത്ത തിരിച്ചടിയുണ്ടായി. പരിമിതമായ സാമ്പത്തിക സാഹചര്യങ്ങളും കൂടുതൽ ശക്തമായി സാമ്പത്തികവളർച്ചയെ ഉത്തജേപ്പിക്കേണ്ട ആവശ്യകതയും കണക്കിലെടുക്കുമ്പോൾ തളർച്ച 2022 സാമ്പത്തികവർഷത്തിന്റെ ആദ്യപകുതിവരെ പ്രതിഫലിക്കാനാണ് സാധ്യതയെന്നാണ് വിലിയിരുത്തൽ. സമ്പദ് വ്യവസ്ഥയുടെ പ്രധാന ചാലകശക്തിയായ ഉപഭോക്തൃ ചെലവിടൽശേഷിയിൽ 31.2ശതമാനമാണ് ഇടിവുണ്ടായത്. മൂൻപാദത്തിൽ ഈ ഇടിവ് 2.6ശതമാനംമാത്രമായിരുന്നു. മൂലധന നിക്ഷേപത്തിലാകട്ടെ ഏപ്രിൽ-ജൂൺ കാലയളവിൽ 47.9ശതമാനമാണ് കുറവുണ്ടായത്. മുൻപാദത്തിൽ മൂലധന നിക്ഷേപത്തിൽ 2.1ശതമാനം വളർച്ചരേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഗതാഗതം, വിദ്യാഭ്യാസം, റസ്റ്റോറന്റ് മേഖലയിൽ നിയന്ത്രണം ഇപ്പോഴും തുടരുകയുമാണ്. നിർമാണം, സേവനം, റീട്ടെയിൽ മേഖലയിൽ ലക്ഷക്കണക്കിന് പേർക്കാണ് തൊഴിൽ നഷ്ടമായത്. അതേസമയം, കുത്തനെയുള്ള തിരിച്ചുവരവിന് രാജ്യത്തെ സമ്പദ്ഘടനസജ്ജമായിട്ടുണ്ടെന്നാണ്ധനമന്ത്രാലയത്തിലെ ചീഫ് ഇക്കണോമിസ്റ്റായ കൃഷ്ണമൂർത്തി സുബ്രഹ്മണ്യം പറയുന്നത്. റെയിൽ വഴിയുള്ള ചരക്ക് നീക്കം, വൈദ്യുതി ഉപയോഗം, നികുതിപിരിവ് തുടങ്ങിയവയിൽ വരുംപാദങ്ങളിൽ കാര്യമായ വർധന പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. മറ്റ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ മറിച്ചാണ്. 1947ൽ രാജ്യം ബ്രട്ടീഷ് കൊളോണിയിൽ ഭരണത്തിൽനിന്ന് സ്വാതന്ത്ര്യം നേടിയശേഷമുള്ള ഏറ്റവും മോശം സാഹചര്യമാണുണ്ടായിരിക്കുന്നതെന്നും ദശലക്ഷക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തിലേയ്ക്ക് തള്ളിവിടാൻ സാധ്യതയുണ്ടെന്നുമാണ് ഇവരുടെ വിലയിരുത്തൽ. വളർച്ചയ്ക്ക് വേഗംകൂട്ടാൻ റിസർവ് ബാങ്ക് റിപ്പോനിരക്കിൽ ഫെബ്രുവരിക്കുശേഷം 1.15ശതമാനം കുറവുവരുത്തി. വർധിച്ചുവരുന്ന പണപ്പെരുപ്പ നിരക്കുമൂലം നിരക്കുകുറയ്ക്കൽ തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മെയിൽ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഉപഭോക്തൃ ആവശ്യതകയും ഉത്പാദനക്ഷമതയും ഇനിയും വീണ്ടെടുക്കാനായിട്ടില്ല. അതിനിടെ, ലോകത്താകമാനം കോവിഡ് നിയന്ത്രണം ഫലപ്രാപ്തിയിലെത്തുമ്പോൾ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുകൊണ്ടിരിക്കുകയാണ്. 36 ലക്ഷത്തിലേറെപ്പേർ ഇതിനകം രോഗബാധിതരായി. മരണസംഖ്യ 64,400ലേറെയായി വർധിക്കുകയും ചെയ്തു. Depression in the economy is at an all-time high: it may take a long time to recover

from money rss https://bit.ly/32HZX2d
via IFTTT

നഷ്ടത്തില്‍നിന്ന് കുതിച്ച് വിപണി: സെന്‍സെക്‌സില്‍ 391 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന് ഓഹരി സൂചികകൾ കുതിച്ചു. സെൻസെക്സ് 391 പോയന്റ് നേട്ടത്തിൽ 39,019ലും നിഫ്റ്റി 116 പോയന്റ് 11,503ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1087 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 684 ഓഹരികൾ നഷ്ടത്തിലുമാണ്. 75 ഓഹരികൾക്ക് മാറ്റമില്ല. ജിഡിപിയിൽ കുത്തനെ ഇടിവുണ്ടായതാണ് കഴിഞ്ഞദിവസം വിപണിയെ ബാധിച്ചത്. ടെലികോം കമ്പനികളുടെ എജിആർ കുടിശ്ശിക സംബന്ധിച്ച് ഇന്ന് വാദംകേൾക്കാനിരിക്കെയാണ് വിപണിയിലെ ഈ നേട്ടം. ഇൻഡസിന്റ് ബാങ്ക്, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, എസ്ബിഐ, എൻടിപിസി, ഗ്രാസിം, ഏഷ്യൻ പെയിന്റ്സ്, ഐഷർ മോട്ടോഴ്സ്, എംആൻഡ്എം, സിപ്ല, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഒഎൻജിസി, സീ എന്റർടെയ്ൻമെന്റ്, ഗെയിൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex up 391 pts

from money rss https://bit.ly/2EBLBZr
via IFTTT

Vinod Kovoor Starts Selling Fish Due To COVID-19 Pandemic; Says ‘I Don’t Have Any Work’

Vinod Kovoor Starts Selling Fish Due To COVID-19 Pandemic; Says ‘I Don’t Have Any Work’
The Coronavirus pandemic has changed many actors' lives. Due to the lockdown and restrictions on film shooting, many artist have been facing a tough time earning a livelihood. Right from Bollywood to Tollywood, small-time actors started selling vegetables, fish and so

* This article was originally published here

Sunday 30 August 2020

Anwar Rasheed To Make Tamil Debut Soon: Midhun Manuel Thomas To Script The Project!

Anwar Rasheed To Make Tamil Debut Soon: Midhun Manuel Thomas To Script The Project!
Anwar Rasheed, the talented filmmaker is finally all set to make his Tamil debut soon. As per the reports, Anwar Rasheed will soon kickstart the production of his maiden Tamil venture, which will be scripted by Anjaam Pathiraa director Midhun Manuel

* This article was originally published here

Saturday 29 August 2020

Mohanlal-Prithviraj-Dulquer Salmaan In One Frame! Is This Classy Picture Taken By Tovino Thomas?

Mohanlal-Prithviraj-Dulquer Salmaan In One Frame! Is This Classy Picture Taken By Tovino Thomas?
Netizens can't stop gushing and crushing over the latest Instagram picture of Complete actor Mohanlal with Mollywood heartthrobs Prithviraj and Dulquer Salmaan. Tagging the two Superstars, Lalettan shared the lovely pic of the trio in a casual avatar. With

* This article was originally published here

ഗോള്‍ഡ്‌ ബോണ്ടില്‍ നിക്ഷേപിക്കാന്‍ ഓഗസ്റ്റ് 31 മുതല്‍ അപേക്ഷിക്കാം

നടപ്പ് സാമ്പത്തിക വർഷത്തെ ആറാംഘട്ട ഗോൾഡ് ബോണ്ടിന് ഓഗസ്റ്റ് 31മുതൽ അപേക്ഷിക്കാം. സെപ്റ്റംബർ നാലാണ് അവസാന തിയതി. ഒരു ഗ്രാമിന് (24കാരറ്റ്) തുല്യമായ ബോണ്ടിന് 5,117 രൂപയാണ് വില. ഓൺലൈനായി അപേക്ഷിക്കുകയാണെങ്കിൽ നിശ്ചയിച്ച വിലയിൽ 50 രൂപ കിഴിവ് ലഭിക്കും. ഇന്ത്യ ബുള്ളിയൻ ആൻഡ് ജുവലേഴ്സ് അസോസിയേഷന്റെ ഒരാഴ്ചത്തെ വില പരിശോധിച്ച് അതിന്റെ ശരാശരി കണക്കാക്കിയാണ് ബോണ്ടിന്റെ വില നിശ്ചയിക്കുന്നത്. ഇതിനുമുമ്പ് ആർബിഐ പുറത്തിറക്കിയ സീരീസ് 5ലെ ബോണ്ടിന്റെ വില 5,334 രൂപയായിരുന്നു. അഞ്ചാംഘട്ടത്തിൽ സർക്കാർ പുറത്തിറക്കിയ ബോണ്ടിൽ 3,387 കോടി രൂപയുടെ നിക്ഷേപമാണെത്തിയത്. ലോഹക്കണക്കിൽ വിലയിരുത്തുകയാണെങ്കിൽ 6.35ടൺ സ്വർണത്തിന് തുല്യമണിത്. 2015ൽ ഗോൾഡ് ബോണ്ട് വില്പന തുടങ്ങിയശേഷം ഇത്രയും നിക്ഷേപമെത്തുന്നത് ഇതാദ്യമായാണ്. സർക്കാരിനുവേണ്ടി ആർബിഐ ഇതുവരെ 48.16 ടൺ സ്വർണത്തിനുതുല്യമായ ബോണ്ടുകളാണ് പുറത്തിറക്കിയിട്ടുളളത്. Gold bond issue to open for subscription on August 31

from money rss https://bit.ly/2EMWZB6
via IFTTT

പൊതുവിപണിയില്‍ ഇടപെടാന്‍ ആര്‍ബിഐയുടെ 'ഓപറേഷന്‍ ട്വിസ്റ്റ്'

പെരുകുന്ന വിലക്കയറ്റനിരക്കുകാരണം ധനകാര്യ നയരൂപീകരണ കമ്മിറ്റി (എംപിസി ) കഴിഞ്ഞ യോഗത്തിൽ പലിശനിരക്കു വർധനയ്ക്കു താൽക്കാലിക വിരാമംനൽകി. ഉപഭോക്തൃവില സൂചികയനുസരിച്ച് ജൂലൈ മാസത്തെ വിലക്കയറ്റനിരക്കു 6.9 ശതമാനമായിരുന്നു. പരമവധി 6 ശതമാനംഎന്ന പരിധിയാണിതുമറികടന്നത്. 2021 സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിലും വിലക്കയറ്റ നിരക്ക് ഉയർന്നതോതിൽതന്നെ തുടരുമെന്നാണ് റിസർവ് ബാങ്കിന്റെ കണക്കു കൂട്ടൽ. വർധിക്കുന്ന വിലക്കയറ്റനിരക്കു ആർബിഐയെ പലിശ നിരക്കു നിർണയ സംവിധാനം ഉപയോഗിക്കുന്നതു തടഞ്ഞിരിക്കയാണ്. ഇതോടെ തുറന്ന വിപണി പ്രക്രിയ (ഒഎംഒ )പോലുള്ള ഇതര പരിഹാരങ്ങളിലേക്ക് അവരുടെ ശ്രദ്ധതിരിച്ചു. വിപണിയിലെ പണമൊഴുക്കു നിയന്ത്രിക്കുന്നതിന് റിസർവ് ബാങ്ക് സർക്കാർ സെക്യൂരിറ്റികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതാണ് ഒഎംഒ. വിപണിയിലേക്കു കൂടുതൽ പണം എത്തിക്കണമെങ്കിൽ ആർബി ഐ സർക്കാർ സെക്യൂരിറ്റികൾ വാങ്ങും. പണമൊഴുക്കു നിയന്ത്രിക്കേണ്ടി വരുമ്പോൾ ഗവണ്മെന്റ് സെക്യൂരിറ്റികൾ വിൽക്കുകയാണുചെയ്യുക. കഴിഞ്ഞ ഡിസമ്പർ മുതൽ ആർബിഐ ഹൃസ്വകാല സെക്യൂരിറ്റികൾ ഇടവിട്ടു വിൽപനനടത്തുകയും ദീർഘകാല സെക്യൂരിറ്റികൾ വാങ്ങുകയും ചെയ്യുന്ന പ്രത്യേക ഒഎംഒ സംവിധാനം നടപ്പാക്കി വരികയാണ്. ഇവിടെ ഒഎംഒയുടെ ലക്ഷ്യം പണത്തിന്റെ ഒഴുക്കു നിയന്ത്രിക്കുകയല്ല, മറിച്ച് വരുമാന വക്രത (യീൽഡ് കർവ്) കൈകാര്യം ചെയ്യുകയാണ്. ഓപറേഷൻ ട്വിസ്റ്റന്റെ ഇന്ത്യൻ പതിപ്പായി ഇത് അറിയപ്പെടുകയും ചെയ്തു. 1961ൽ അമേരിക്കൻ കേന്ദ്ര ബാങ്കാണ് ആദ്യമായി ഓപറേഷൻ ട്വിസ്റ്റ് പ്രയോഗിച്ചത്. പിന്നീട് 2011ൽ അമേരിക്കൻ സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിൽനിന്നു കരകയറ്റാനും ഈവിദ്യ പരീക്ഷിച്ചു. ഓപറേഷൻ ട്വിസ്റ്റിലൂടെ ദീർഘകാല ഓഹരി വരുമാനം താഴ്ത്തിക്കൊണ്ടുവരാനാണ് ആർബിഐ ലക്ഷ്യമിടുന്നത്. ബോണ്ട് വിലകളും ബോണ്ട് വരുമാനവും തമ്മിൽ പരസ്പര വിരുദ്ധമായ ബന്ധമാണു നിലനിൽക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ റിസർവ് ബാങ്ക് ദീർഘകാല ബോണ്ടുകൾ വാങ്ങുമ്പോൾ അതിന്റെ ഡിമാന്റുവർധിക്കുകയും ബോണ്ടു വിലകൾ കൂടുകയും ചെയ്യും. ദീർഘകാല ബോണ്ടുകളുടെ വില വർധിക്കുമ്പോൾ അതിന്റെ വരുമാനം കുറയുകയാണ് ചെയ്യുക. ദീർഘകാല ബോണ്ടു വരുമാനം കുറയുമ്പോൾ വായ്പാചിലവു കുറയുമെന്നതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ കടമെടുക്കുന്നവർക്ക് ഇതുഗുണകരമാണ്. 2021 സാമ്പത്തിക വർഷത്തേക്കുള്ള സർക്കാരിന്റെ കടമെടുപ്പുതുക 12 ലക്ഷം കോടിയായി ഉയർത്തിയിട്ടുണ്ട്. സർക്കാർ ബോണ്ടുകൾ, പ്രത്യേകിച്ച് ദീർഘകാല ബോണ്ടുകൾ വിപണിയിൽ യഥേഷ്ടം നിറയുന്നത് ബോണ്ടു വരുമാനം മുകളിലേക്കുപോകാൻ കാരണമാകുന്നു. താഴ്ന്ന പലിശയും ഇഷ്ടംപോലെ പണലഭ്യതയുമുള്ള സാഹചര്യത്തിലും ദീർഘകാല ബോണ്ടു വരുമാനത്തിൽ സാനുപാതികമായ താഴ്ച ഉണ്ടായില്ല. സമാനമായി, ആർബിഐ പലിശനിരക്കു ഉടൻ കുറയ്ക്കില്ല എന്ന വാർത്തയും ദീർഘകാല ബോണ്ടുകളുടെ വരുമാനം കൂടാൻ കാരണമായിട്ടുണ്ട്. ഈപശ്ചാത്തലത്തിലാണ് ഓപ്പൺമാർക്കറ്റ് ഓപ്പറേഷൻസ് വഴി ആർബിഐ, സർക്കാർ സെക്യൂരിറ്റികളുടെ ഇടവിട്ടുള്ള വാങ്ങലും വിൽപനയും നടത്തുന്നത്. ഇതനുസരിച്ച് ഓഗസ്റ്റ് 27, സെപ്തംബർ 3 തിയതികളിൽ 10,000 കോടി വീതം 20,000 കോടി രൂപയ്ക്കുള്ള ഇടപാടാണു രണ്ടുഘട്ടങ്ങളായി നടക്കുക. ദീർഘകാല ബോണ്ടുവരുമാനം കുറയുന്നതിനാൽ സർക്കാരിന് വിപണിയിൽനിന്ന് കുറഞ്ഞ ചിലവിൽ പണം കടമെടുക്കാൻകഴിയും. കോർപറേറ്റ് ബോണ്ടുവരുമാനവും ഈ ക്രമത്തിലായതിനാൽ കോർപറേറ്റ് മേഘലയ്ക്കും ഗുണകരമാണ്. ഉദാഹരണത്തിന് സർക്കാർ ഓഹരികളുടെ വരുമാനം കൂടിയാൽ കോർപറേറ്റ് ബോണ്ടുകളിൽ നിക്ഷേപകർ കൂടിയവരുമാനം ആവശ്യപ്പെടും. ഇങ്ങിനെ വരുന്നത് കോർപറേറ്റ് സെക്ടറിൽ വായ്പാ ചിലവുവർധിപ്പിക്കും. റിസർവ് ബാങ്കിന്റെ ഒഎംഒയിലൂടെ ദീർഘകാല സർക്കാർ ഓഹരികളും കോർപറേറ്റ് ഓഹരികളും തമ്മിലുള്ള അകലം കുറയാനിടയാക്കും. എങ്കിലും, ധനകമ്മിയുടെ വ്യാപ്തി വർധിക്കുകയും വിപണിയിൽ നിന്നുള്ള സർക്കാർ വായ്പകൂടുകയും ചെയ്യുന്നത് ഓഹരി വിപണിയിലെ ട്രെന്റ് വിരുദ്ധമാക്കിയേക്കാം. അത്തരം സാഹചര്യത്തിൽ ഒഎംഒ യിലൂടെ റിസർവ് ബാങ്ക് സജീവമായി ബോണ്ടു വിപണിയിൽ ഇടപെട്ട് സ്ഥിതിഗതികൾ തണുപ്പിക്കേണ്ടിവരും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തിക വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/3hEYmAz
via IFTTT

സ്വര്‍ണവില വീണ്ടുംകുറഞ്ഞു: ഇതോടെ മൊത്തംഇടിഞ്ഞത് 4,400 രൂപ

സ്വർണവില ശനിയാഴ്ച വീണ്ടുംകുറഞ്ഞു. പവന് ഒറ്റയടിക്ക് 240 രൂപകുറഞ്ഞ് 37,600 രൂപയായി. 4700 രൂപയാണ് ഗ്രാമിന്റെ വില. വർഷങ്ങളായി വിലനിർണയാധികാരമുള്ള ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ വിലയാണിത്. അതേസമയം, തൃശ്ശൂരിലെ തീരദേശമേഖലകളിൽ നിരക്കിൽ വ്യത്യാസമുണ്ട്. ഗ്രാമിന് 4,600 രൂപ നിലവാരത്തിലാണ് ഇവിടങ്ങളിലെ വില്പന. ഇവിടത്തെ നിരക്കുപ്രകാരം പവൻവില 36,800 രൂപയാണ്. കേരളത്തിന് പുറത്താണെങ്കിൽ ജിഎസ്ടി ഉൾപ്പടെ ഗ്രാമിന് 4,800 രൂപയാണ് ജുവലറികൾ ഈടാക്കുന്നത്. ആഗോള വിപണിയിൽ ഔൺസിന് 1,964 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഔദ്യോഗിക വിലനിലാവാരം കണക്കിലെടുക്കുമ്പോൾ ഉയർന്ന നിലാവരമായ 42,000 രൂപയിൽനിന്ന് സ്വർണവിലയിൽ 18 ദിവസംകൊണ്ട് 4,400 രൂപയുടെ കുറവാണുണ്ടായത്.

from money rss https://bit.ly/3gG0VRo
via IFTTT

Friday 28 August 2020

അനുമതിലഭിച്ചിട്ടും ഐ.പി.ഒ. നടത്താതെ 34 കമ്പനികൾ

മുംബൈ: കോവിഡ് ലോക്ഡൗൺ ഏർപ്പെടുത്തിയതിനാലും വിപണി അസ്ഥിരമായതിനാലും അനുമതികളെല്ലാം ലഭിച്ചിട്ടും പ്രഥമ ഓഹരി വിൽപ്പന (ഐ.പി. ഒ.) നടത്താതെ 34 കമ്പനികൾ മികച്ചസമയത്തിനായി കാത്തിരിക്കുന്നു. ഓഹരി വിപണി നിരീക്ഷണ ബോർഡായ സെബിയുടെ കണക്കുപ്രകാരം 33,516 കോടി രൂപയുടെ ഐ.പി.ഒ.യ്ക്കാണ് അനുമതി നൽകിയിട്ടുള്ളത്. വിപണി മെച്ചപ്പെട്ടശേഷം മികച്ച മൂല്യത്തോടെ ഐ.പി.ഒ. നടത്താനാണ് ഈ കമ്പനികൾ കാത്തിരിക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് 2019-ൽ ഐ.പി.ഒ. പൊതുവേ കുറവായിരുന്നു. 16 കമ്പനികൾചേർന്ന് ആകെ 12,365 കോടി രൂപയാണ് സമാഹരിച്ചത്. 2015-നുശേഷം ഏറ്റവുംകുറവ് ഐ.പി.ഒ. നടന്നതും കഴിഞ്ഞവർഷമാണ്. അതുകൊണ്ടുതന്നെ കമ്പനികളും നിക്ഷേപകരും 2020-നെ വലിയ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായി കോവിഡെത്തിയത് സ്ഥിതി വഷളാക്കി. മാർച്ചിലെ ഇടിവിനുശേഷം ഓഹരി വിപണി കരകയറിവരുകയാണെങ്കിലും ഐ.പി.ഒ.യുമായി ഇറങ്ങാൻ കമ്പനികൾ സന്നദ്ധമായിട്ടില്ല. നടപ്പുസാമ്പത്തികവർഷം അഞ്ചുമാസം പിന്നിടുമ്പോൾ റൊസാരി ബയോടെക്, മൈൻഡ് സ്പേസ് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് എന്നിങ്ങനെ രണ്ട് ഐ.പി.ഒ.കൾ മാത്രമാണ് നടന്നത്. വിപണിയിലെ പണലഭ്യത മുൻനിർത്തി ഏതാനുംകമ്പനികൾകൂടി ഐ.പി.ഒ.യ്ക്ക് തയ്യാറെടുക്കുന്നുണ്ട്. യു.ടി.ഐ. അസറ്റ് മാനേജ്മെന്റ് ലിമിറ്റഡ്, ഏഞ്ചൽ ബ്രോക്കിങ് ലിമിറ്റഡ്, ഹാപ്പിയെസ്റ്റ് മൈൻഡ്സ് ടെക്നോളജീസ് ലിമിറ്റഡ് തുടങ്ങിയവയാണ് ഇതിൽമുന്നിലുള്ളത്. യു.ടി.ഐ.യുടെ 4000 കോടി രൂപയുടെ ഐ.പി.ഒ. സെപ്റ്റംബറിൽ ഉണ്ടായേക്കും. സെബി നിയമപ്രകാരം എസ്.ബി.ഐ.ക്കും എൽ.ഐ.സിക്കും യു.ടി.ഐ.യിലെ ഓഹരിപങ്കാളിത്തം പത്തുശതമാനമായി കുറയ്ക്കേണ്ടതുമുണ്ട്. നിലവിൽ മൂന്നുകമ്പനികൾമാത്രമാണ് ഐ.പി.ഒ. അനുമതിക്കായി കാത്തുകിടക്കുന്നതെന്നാണ് പ്രൈംഡേറ്റാബേസിന്റെ കണക്കുകൾ പറയുന്നത്. ആറുവർഷത്തിനിടയിലെ ഏറ്റവും മോശംസ്ഥിതിയാണിത്.

from money rss https://bit.ly/3lvaXss
via IFTTT

കേരളത്തിൽ സ്വർണത്തിന് മൂന്നു വില

കൊച്ചി: കേരളത്തിൽ വെള്ളിയാഴ്ച സ്വർണ വില്പന നടന്നത് മൂന്നു വ്യത്യസ്ത വിലകളിൽ. ബി. ഗോവിന്ദൻ പ്രസിഡന്റും കെ. സുരേന്ദ്രൻ ജനറൽ സെക്രട്ടറിയുമായിട്ടുള്ള ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണ് (എ.കെ.ജി.എസ്.എം.എ.) സംസ്ഥാനത്ത് ഔദ്യോഗികമായി സ്വർണ വില നിശ്ചയിക്കുന്നത്. വർഷങ്ങളായി വില നിർണയാധികാരം ഇവർക്കാണ്. എ.കെ.ജി.എസ്.എം.എ. നിശ്ചയിച്ച നിരക്ക് പ്രകാരം പവന് 37,840 രൂപയും ഗ്രാമിന് 4,730 രൂപയുമാണ് വെള്ളിയാഴ്ചത്തെ സ്വർണ വില. എന്നാൽ, മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ പവന് 37,200 രൂപ, 37,040 രൂപ നിരക്കുകളിൽ വില്പന നടന്നു. എ.കെ.ജി.എസ്.എം.എ. എന്ന പേരിൽ തന്നെ ജസ്റ്റിൻ പാലത്തറ പ്രസിഡന്റായിട്ടുള്ള സംഘടനയാണ് പവന് വെള്ളിയാഴ്ച 37,200 രൂപയും ഗ്രാമിന് 4,630 രൂപയും വില നിശ്ചയിച്ചത്. ഈ സംഘടനയുടെ ഭാഗമായിട്ടുള്ള വ്യാപാരികൾ ഈ നിരക്കിലാണ് വില്പന നടത്തിയത്. അതേസമയം, തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരുകൂട്ടം വ്യാപാരികളുടെ സംഘടനയായ കെ.ജി.എസ്.ഡി.എ. എന്ന സംഘടന പവന് 37,040 രൂപയും ഗ്രാമിന് 4,630 രൂപയും വില കണക്കാക്കി. ഘടകങ്ങൾ അന്താരാഷ്ട്ര വിലയും കറൻസി നിരക്കും സ്വർണത്തിന്റെ അന്താരാഷ്ട്ര വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. അതേസമയം, ബോർഡ് റേറ്റിനെക്കാൾ പവന് 640 രൂപയുടെ വ്യത്യാസത്തിലാണ് പാലത്തറ വിഭാഗം എ.കെ.ജി.എസ്.എം.എ. വ്യാപാരികൾ സ്വർണം വിറ്റത്. കെ.ജി.എസ്.ഡി.എ.യിലെ അംഗങ്ങളാകട്ടെ പവന് 800 രൂപ കുറച്ചാണ് വില നിശ്ചയിച്ചത്. കോവിഡ് പ്രതിസന്ധിയും ഓണക്കാലവുമായതിനാൽ തങ്ങൾക്ക് കിട്ടേണ്ടുന്ന ലാഭത്തിൽ ചെറിയ വിഹിതം കുറച്ചാണ് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതെന്ന് ജസ്റ്റിൻ പാലത്തറ പറഞ്ഞു. വില്പന പ്രോത്സാഹിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. ഇറക്കുമതി നികുതിയടക്കം വില നിർണയത്തിൽ പരിഗണിക്കുന്നുണ്ടെന്നും പാലത്തറ വ്യക്തമാക്കി. പഴയ സ്വർണം; വില്പന തകർക്കുന്നു നികുതി വെട്ടിപ്പ് നടത്തിയാണ് ഇത്രയും കുറഞ്ഞ വിലയ്ക്ക് ഈ സംഘടനയിലെ വ്യാപാരികൾ വില്പന നടത്തുന്നതെന്നാണ് എ.കെ.ജി.എസ്.എം.എ. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ആരോപിക്കുന്നത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിപണിയിൽ ധാരാളമായി പഴയ സ്വർണത്തിന്റെ വില്പന നടക്കുന്നുണ്ട്. ഉപഭോക്താവിന്റെ കൈവശമുള്ള പഴയ സ്വർണം കുറഞ്ഞ വിലയ്ക്ക് എടുക്കാനും നികുതി വെട്ടിപ്പിനുമാണ് ബോർഡ് റേറ്റിനെക്കാൾ കുറഞ്ഞ വിലയ്ക്ക് ഒരു വിഭാഗം വ്യാപാരികൾ സ്വർണം വിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പഴയ സ്വർണം വില കുറച്ച് വാങ്ങി സംസ്കരിച്ച് പുതിയ സ്വർണമാക്കി വിൽക്കാനും കഴിയും. അനധികൃതമായി ലഭിക്കുന്ന സ്വർണമല്ലെങ്കിൽ ഇത്ര വില കുറച്ച് വിൽക്കുന്നത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്നും എ.കെ.ജി.എസ്.എം.എ. ആവശ്യപ്പെട്ടു. കേരള ജൂവലേഴ്സ് ഫെഡറേഷനും ഇതേ അഭിപ്രായമാണ് പങ്കുവെക്കുന്നത്. പഴയ സ്വർണം വിൽക്കാനെത്തുന്ന ഉപഭോക്താക്കൾക്ക് ലഭിക്കേണ്ടതായ ന്യായവില ബോർഡ് റേറ്റ് കുറച്ച് നിർണയിക്കുന്നതിലൂടെ കിട്ടാതാവുകയാണ്. ഒരേസമയം സർക്കാരിനെയും ഉപഭോക്താക്കളെയും വഞ്ചിക്കുന്ന നടപടിയാണ് ഇത്തരം വ്യാപാരികൾ കൈക്കൊള്ളുന്നതെന്നും കേരള ജൂവലേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എം.പി. അഹമ്മദ് പറഞ്ഞു.

from money rss https://bit.ly/3jndH9l
via IFTTT

Mohanlal's Performance In Drishyam: Director Jeethu Joseph Makes An Interesting Revelation

Mohanlal's Performance In Drishyam: Director Jeethu Joseph Makes An Interesting Revelation
Mohanlal, the complete actor won millions of hearts with his performance in the 2013-released movie Drishyam. Recently, director Jeethu Joseph made an interesting revelation about the actor's performance in the blockbuster movie. Interestingly, the director revealed that Mohanlal stunned him with

* This article was originally published here

സെന്‍സെക്‌സ് 353 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി ആറാമത്തെ ദിവസവും ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 353.84 പോയന്റ് ഉയർന്ന് 39,467.31ലും നിഫ്റ്റി 88.30 പോയന്റ് നേട്ടത്തിൽ 11,647.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോർകോർപ്, പവർഗ്രിഡ് കോർപ്, ഡോ.റെഡ്ഡീസ് ലാബ്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, കോൾ ഇന്ത്യ, സിപ്ല, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക് സൂചിക നാലുശതമാനത്തോളം ഉയർന്നു. നിഫ്റ്റ് ഓട്ടോയും നേട്ടമുണ്ടാക്കി. മിഡ്ക്യാപ് 0.5ശതമാനം ഉയർന്നു. അതേസമയം, ലോഹ സൂചിക നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/2QyIoMs
via IFTTT

ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തുംമുമ്പ് ഫ്രങ്ക്‌ളിന്‍ സെബിയുടെ അനുമതി തേടിയില്ല

ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കുന്നതിനുമുമ്പ് ഫ്രാങ്ക്ളിൻ ടെംപിൾടൺ സെബിയുടെ അനുമതി തേടിയിരുന്നില്ല. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് നൽകിയ മറുപടിയിലാണ് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യതന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രസ്നയുടെ നിർമാതാക്കളായ ഗുജറാത്തിലെ പ്രശസ്തമായ കുടുംബമാണ് വിവരാവകാശ പ്രകാരം അപേക്ഷ നൽകിയത്. കുടുംബത്തിന് ഫ്രങ്ക്ളിന് ടെംപിൾടണിന്റെ പ്രവർത്തനം നിർത്തിയ ഫണ്ടുകളിലൊന്നിൽ വൻതുകയുടെ നിക്ഷേപമുണ്ട്. ഗുജറാത്ത് ഹൈക്കോടതിയിൽ കുടുംബം ഹർജി നൽകുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ഫണ്ട് കമ്പനിയുടെ മരവിപ്പിച്ച ഫണ്ടുകളിലെ നടപടികൾ നിർത്തിവെയ്ക്കാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇവരുടേതുൾപ്പടെയുള്ള മൂന്നുഹർജികൾ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതിയിലേയ്ക്ക് സുപ്രീം കോടതിയുടെ നിർദേശപ്രകാരം പിന്നീട് മാറ്റുകയും ചെയ്തു. നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുന്നതിനായി മ്യൂച്വൽ ഫണ്ട് റെഗുലേഷനിലെ 39-ാം വകുപ്പുപ്രകാരം ഫണ്ട് കമ്പനികൾക്ക് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കാൻ അനുമതി നൽകുന്നുണ്ട്. എന്നാൽ ഇതിന് സെബിയുടെ അനുമതി ആവശ്യമാണ്. പ്രവർത്തനം നിർത്തുന്നതിനുമുമ്പോ അതിനുശേഷമോ ഇത്തരമൊരു അനുമതി ഫ്രങ്ക്ളിൻ തേടിയിട്ടില്ലെന്ന് ഇതോടെ വ്യക്തമായി. Sebi didn't give nod to shut Franklin MFs

from money rss https://bit.ly/3gK7Glz
via IFTTT

ജന്‍ധന്‍ ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍

സാമൂഹ്യ സുരക്ഷാ പദ്ധതികൾ കൂടുതൽ പാവപ്പെട്ടവരിലേയ്ക്കുകൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജൻധൻ അക്കൗണ്ടുമായി ബന്ധപ്പെടുത്തി സർക്കാർ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുന്നു. പിഎം ജീവൻ ജ്യോതി യോജനയും പിഎം സുരക്ഷാ ഭീമാ യോജനയും ജൻധൻ അക്കൗണ്ട് ഉടമകൾക്കുകൂടി ലഭ്യമാക്കും. 18നും 50നും ഇടയിൽ പ്രായമുള്ളവർക്ക് ചേരാവുന്ന പദ്ധതിയാണ് പിഎം ജീവൻ ജ്യോതി യോജന. വർഷത്തിൽ 330 രൂപ പ്രീമിയം അടച്ചാൽ രണ്ടു ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുക. അതായത് അക്കൗണ്ട് ഉടമ മരിച്ചാൽ രണ്ടുലക്ഷം രൂപ ആശ്രിതർക്ക് ലഭിക്കും. പിഎം സുരക്ഷാ ഭീമാ യോജന പ്രകാരം 12രൂപ വാർഷിക പ്രീമിയം അടച്ചാൽ രണ്ടുലക്ഷം രൂപയുടെ അപകട ഇൻഷുറൻസും ലഭിക്കും. അക്കൗണ്ട് ഉടമ അപകടത്തിൽമരിച്ചാൽ രണ്ടുലക്ഷം രൂപയും അപകടത്തിൽ ഭാഗികമായി വൈകല്യം സംഭവിച്ചാൽ ഒരു ലക്ഷം രൂപയുമാണ് പദ്ധതിപ്രകാരം ലഭിക്കുക. 18 വയസ്സിനും 70വയസ്സിനും ഇടയിലുള്ളവർക്ക് പദ്ധതിയിൽ ചേരാം. കുറഞ്ഞ തുകയുടെ നിക്ഷേപവും വായ്പയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും ഉടനെ തുടങ്ങും. ഡിജിറ്റൽ പണമിടപാടിനുള്ള സൗകര്യങ്ങളും അക്കൗണ്ട ഉടമകൾക്ക് വൈകാതെ ലഭ്യമാകും. ഓഗസ്റ്റ് 19ലെ കണക്കുപ്രകാരം 40.35 കോടിയിലേറെപ്പേർക്കാണ് ജൻധൻ അക്കൗണ്ടുള്ളത്. ഈ അക്കൗണ്ടുകളിലാകട്ടെ 1.31 ലക്ഷം കോടി രൂപ നിക്ഷേപവുമുണ്ട്. ഗ്രാമീണ മേഖലകലകളിലുള്ളവരാണ് അക്കൗണ്ട് ഉടമകളിൽ മൂന്നിൽ രണ്ടുപേരും. 55 ശതമാനം അക്കൗണ്ട് ഉടമകളും സ്ത്രീകളാണ്. അക്കൗണ്ടിലെ ഒരാളുടെ ശരാശരി നിക്ഷേപം 3,239 രൂപയാണ്. 2015ൽ പദ്ധതി തുടങ്ങിയ സമയത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഈ തുകയിൽ രണ്ടര ഇരട്ടി വർധനയണ് ഉണ്ടായിട്ടുള്ളത്. എല്ലാകുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെയാണ് ജൻധൻ അക്കൗണ്ട് പദ്ധതി സർക്കാർ ആരംഭിച്ചത്. Government allows more benefits under Jan Dhan Yojana

from money rss https://bit.ly/3gJDDdL
via IFTTT

Thursday 27 August 2020

നല്‍കുന്ന കമ്മീഷന്‍ വെളിപ്പെടുത്തണമെന്ന് പിഎംഎസ് സേവനദാതാക്കളോട് സെബി

പോർട്ട്ഫോളിയോ മാനേജുമെന്റ് സർവീസിൽ കൂടതൽ സുതാര്യത ഉറപ്പുവരുത്തുന്നതിന് സെബി നടപടി തുടങ്ങി. പിഎംഎസ് സേവനം നൽകുന്നവർ ബ്രോക്കർമാർക്കും വിതരണക്കാർക്കും നൽകുന്ന കമ്മീഷൻ എത്രയെന്ന് നിക്ഷേകരെ അറിയിക്കണമെന്നാണ് നിർദേശം. സെബിയുടെ ഫ്രീക്വന്റ്ലി ആസ്ക്ഡ് ക്വസ്റ്റ്യൻസ് വിഭാഗത്തിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ഈ വർഷം തുടക്കത്തിൽതന്നെ തീരുമാനം നടപ്പാക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും ഇതുസംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവരുന്നത് ഇപ്പോഴാണ്. പിഎംഎസിൽ നിക്ഷേപം നടത്തുംമുമ്പ് വ്യവസ്ഥകൾ ഉൾപ്പെട്ട സമ്മതപത്രം വിശദമായി വായിച്ചശേഷംമാത്രം ഒപ്പിടണമെന്നും സെബിയുടെ നിർദേശത്തിലുണ്ട്. പോർട്ട്ഫോളിയോ മാനേജരും നിക്ഷേപകരും തമ്മിലുള്ള കരാർ പ്രകാരമാണ് പദ്ധതിയുടെ പ്രവർത്തനം. സെബിയുടെ നിർദേശങ്ങൾ പാലിച്ചുള്ളതാകണം വ്യവസ്ഥകൾ. കൂട്ടിച്ചേർക്കലുകൾ പരിശോധിച്ചശേഷംമാത്രം പദ്ധതിയിൽ ചേരണമെന്നാണ് സെബി നിക്ഷേപകർക്കുനൽകുന്ന മുന്നറിയിപ്പ്. പിഎംഎസിലെ മിനിമം നിക്ഷേപം 50 ലക്ഷം രൂപയാണ്. കഴിഞ്ഞവർഷമാണ് 25 ലക്ഷത്തിൽനിന്ന് സെബി വർധനവരുത്തിയത്. PMS providers told to give info on commission

from money rss https://bit.ly/3hAeB1G
via IFTTT

സ്വര്‍ണവിലയില്‍ വീണ്ടുംഇടിവ്: പവന് 400 രൂപ കുറഞ്ഞ് 37,840 രൂപയായി

സ്വർണവിലയിൽ വീണ്ടുംതകർച്ച. പവന് ഒറ്റയടിക്ക് 400 രൂപകുറഞ്ഞ് 37,840 രൂപയായി. 4730 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് 26ന് പവൻ വില 38,000 രൂപയിലെത്തിയിരുന്നു. തുടർന്ന് കഴിഞ്ഞദിവസം 240 രൂപവർധിച്ച് 38,240 രൂപയുമായി. തുടർന്നാണ് പവന് 400 രൂപയുടെ ഇടിവുണ്ടായത്. ഇതോടെ ഏറ്റവും ഉയർന്ന നിലാവരമായ 42,000 രൂപയിൽനിന്ന് സ്വർണവിലയിൽ 17 ദിവസംകൊണ്ട് 4,160 രൂപയുടെ കുറവുണ്ടായി. ആഗോള വിപണിയിൽ സ്പോട്ട് ഗോള്ഡ് വില ഔൺസിന് 1,929.94 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. Gold price at Rs 37,840

from money rss https://bit.ly/3gFh6P0
via IFTTT

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം: സെന്‍സെക്‌സ് 39,330ലെത്തി

മുംബൈ: തുടർച്ചയായി ആറാമത്തെ ദിവസവും ഓഹരി സൂചികകളിൽ മുന്നേറ്റം. സെൻസെക്സ് 216 പോയന്റ് നേട്ടത്തിൽ 39,330ലും നിഫ്റ്റി 62 പോയന്റ് ഉയർന്ന് 11,621ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1277 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 518 ഓഹരികൾ നഷ്ടത്തിലുമാണ്. 84 ഓഹരികൾക്ക് മാറ്റമില്ല. ആക്സിസ് ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, എൽആൻഡ്ടി, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, ടാറ്റ സ്റ്റീൽ, സിപ്ല, സൺ ഫാർമ, ഐഒസി, എസ്ബിഐ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടാറ്റ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎൽ ടെക്, ഹിൻഡാൽകോ, ഇൻഫോസിസ്, ഹീറോ മോട്ടോർകോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക് സൂചിക ഒരുശതമാനത്തിലേറെ നേട്ടത്തിലാണ്.

from money rss https://bit.ly/3loJxEs
via IFTTT

ഡിജിറ്റൽ പേമെന്റ് വ്യവസായത്തിൽ ചുവടുവെക്കാൻ എസ്.ബി.ഐ.

മുംബൈ: നാഷണൽ പേമെന്റ് കോർപ്പറേഷനു സമാനമായി പുതിയ ഡിജിറ്റൽ പേമെന്റ് സംവിധാനം കൊണ്ടുവരുന്നതിന് പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിന്റെ ഭാഗമായി റിസർവ് ബാങ്കിന്റെ പദ്ധതിയായ 'ന്യൂ അംബ്രല്ല എന്റിറ്റി' പദ്ധതിയിൽ ലൈസൻസിനായി അപേക്ഷിക്കാനാണ് തീരുമാനം. വിഷയത്തിൽ എസ്.ബി.ഐ.യുടെ ഉന്നതതലത്തിൽ പ്രാഥമിക ചർച്ചകൾ നടന്നു. പദ്ധതിയുടെ സാധ്യതകൾ പരിശോധിക്കാനും ലൈസൻസിന് അപേക്ഷിക്കാനുമാണ് തത്ത്വത്തിൽ തീരുമാനമായിരിക്കുന്നത്. എസ്.ബി.ഐ.യുടെ നേതൃത്വത്തിൽ ബാങ്കുകളുടെ കൺസോർഷ്യം രൂപവത്കരിച്ച് പദ്ധതി നടപ്പാക്കുക, ഫിൻടെക് സ്ഥാപനങ്ങളുമായി സഹകരിച്ച് പുതിയ സംരംഭത്തിന് തുടക്കമിടുക എന്നിങ്ങനെ വിവിധ സാധ്യതകളാണ് പരിഗണനയിലുള്ളത്. പദ്ധതിയുടെ മാനദണ്ഡങ്ങൾ കഴിഞ്ഞയാഴ്ചയാണ് റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ചത്. 2021 ഫെബ്രുവരി വരെ ലൈസൻസിനായി അപേക്ഷിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. എൻ.പി.സി.ഐ.ക്കുള്ള അതേ അധികാരങ്ങൾ പുതിയ സംരംഭത്തിനു ലഭിക്കും. നിലവിൽ യു.പി.ഐ., ഐ.എം.പി.എസ്., നാഷണൽ ഫിനാൻഷ്യൽ സ്വിച്ച് തുടങ്ങിയവ വഴി ഡിജിറ്റൽ പേമെന്റിന്റെ 60 ശതമാനവും നിയന്ത്രിക്കുന്ന എൻ.പി.സി.ഐ. ലാഭേച്ഛകൂടാതെ പ്രവർത്തിക്കുന്ന കമ്പനിയാണ്. ഈ രംഗത്തെ പുതിയ കമ്പനികൾ ലാഭം മുൻനിർത്തിതന്നെയാകും പ്രവർത്തിക്കുക.

from money rss https://bit.ly/2D9TOTQ
via IFTTT

Mammootty Birthday CDP Is Launched By Prithviraj Sukumaran & Other Malayalam Celebs!

Mammootty Birthday CDP Is Launched By Prithviraj Sukumaran & Other Malayalam Celebs!
The much-awaited Mammootty birthday CDP is finally here. The popular Malayalam celebrities, including actor-director Prithviraj Sukumaran, actors Aju Varghese, Nikhila Vimal, director B Unnikrishnan and so on launched the Mammootty CDP through their official social media pages, recently. The common DP

* This article was originally published here

ഓഹരി സൂചികകള്‍ അഞ്ചാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ദിനവ്യാപാരത്തിനിടെ 200 പോയന്റിലേറെ സെൻസെക്സ് ഉയർന്നിരുന്നു. ഒടുവിൽ സെൻസെക്സ് 40 പോയന്റ് നേട്ടത്തിൽ 39,113.47ലും നിഫ്റ്റി 10 പോയന്റ് ഉയർന്ന് 11,559.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1425 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1432 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എംആൻഡ്എം, എസ്ബിഐ, ഗ്രാസിം, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, സൺ ഫാർമ, മാരുതി സുസുകി, സിപ്ല തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഒഎൻജിസി, ബജാജ് ഓട്ടോ, റിലയൻസ്, കൊട്ടക് മഹീന്ദ്ര, അദാനി പോർട്സ്, കോൾ ഇന്ത്യ, ഐഒസി, ഭാരതി എയർടെൽ, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. റിയാൽറ്റി സൂചിക മൂന്നുശതമാനത്തോളം നേട്ടമുണ്ടാക്കി. മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/32u3j95
via IFTTT

വിപണിയുടെനീക്കം പ്രവചനാതീതം: നിക്ഷേപകര്‍ ജാഗ്രതയോടെ നീങ്ങുക

ആഗോള ധനകാര്യ വിപണികളിൽ ധാരാളം പണമെത്തിയിരിക്കുന്നു. അതിനാലാണ് ഓഹരി വിപണി ഇങ്ങനെ കുതിക്കുന്നത്. ഈ അവസ്ഥയ്ക്ക് യഥാർത്ഥ സാമ്പത്തികസ്ഥിതിയുമായി യാതൊരു ബന്ധവുമില്ല. തീർച്ചയായും ഇതിനൊരു തിരുത്തൽ ഉണ്ടാകും. പക്ഷേ എപ്പോഴെന്ന് കൃത്യമായി പറയാൻ കഴിയില്ല- റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇങ്ങനെ പറഞ്ഞത് ഓഗസ്റ്റ് 22 നാണ്. വിപണികളുടെ അമിതാവേശത്തെക്കുറിച്ചുള്ള കേന്ദ്ര ബാങ്ക് മേധാവികളുടെ മുന്നറിയിപ്പുകൾ ഗൗരവത്തോടെകാണണം. ആസ്തി കുമിളകൾ പൊട്ടുമ്പോൾ, ധനകാര്യ വിപണിയിലും സമ്പദ് വ്യവസ്ഥയിലും ദീർഘകാല ദോഷഫലങ്ങൾ ഉണ്ടാകും. വിലനിലവാരം അമിതമാണോ നീതീകരിക്കാവുന്നതാണോ എന്നു നിർണയിക്കുന്നതാണ് പ്രശ്നം. അമേരിക്കയിൽ ടെക് ബൂം ഉണ്ടായപ്പോൾ അവരുടെ കേന്ദ്ര ബാങ്ക് മേധാവി അലൻ ഗ്രീൻസ്പാൻ വിപണിയിലെ യുക്തിഹീനമായ അമിതാവേശത്തെക്കുറിച്ചു മുന്നറിയിപ്പു നൽകിയിരുന്നു. പ്രഗത്ഭനായ സാമ്പത്തിക വിഗദ്ധനും പ്രതിഭാശാലിയായ കേന്ദ്രബാങ്കറുമായ അലൻ ഗ്രീൻസ്പാന്റെ മുന്നറിയിപ്പിനുശേഷവും മൂന്നുവർഷംകൂടി വിപണി അതിന്റെ കുതിപ്പു തുടർന്നു. 1999ന്റെ അവസാനത്തോടെ നാസ്ദാക്ക് സൂചിക 4,106 എന്ന നിലവാരത്തിലെത്തി. അതായത്, ഗ്രീൻസ്പാൻ മുന്നറിയിപ്പു നൽകുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ മൂന്നു മടങ്ങുകൂടുതൽ. വിപണിയുടെ നീക്കങ്ങൾ പ്രവചനാതീതമാണ്. 2000 ത്തിൽ ഡോട്ട്കോം കുമിള തകർന്നതോടെ ഗ്രീൻസ്പാന്റെ മുന്നറിയിപ്പ് ശരിയായിരുന്നുവെന്നു തെളിഞ്ഞു. ഇന്ത്യയിൽ ഇന്നത്തെ പ്രസക്തമായ ചോദ്യങ്ങൾ ഇവയാണ്: യഥാർത്ഥ സമ്പദ് വ്യവസ്ഥയും ഓഹരി വിപണിയും തമ്മിലുള്ള പൊരുത്തക്കേട് എത്രമാത്രം ഗൗരവതരമാണ്? വിലകൾ വളരെ കൂടുതലാണോ ? വെല്ലുവിളികൾ നിറഞ്ഞ ഇക്കാലത്ത് ഏറ്റവും അനുയോജ്യമായ നിക്ഷേപ തന്ത്രം എന്താണ്? വിപണിയുടെ എല്ലാമൂല്യതലത്തിലും ശുഭ പ്രതീക്ഷയുള്ളവരും അപകടം മണക്കുന്നവരും ഉണ്ടാകും. വിലകൾ വൻതോതിൽ വർധിക്കുമ്പോൾ ചിലർ അപായമുന്നറിയിപ്പുനൽകുന്നു. മറ്റൊരുകൂട്ടർ വിലവർധനവിനെക്കുറിച്ച് ആശയപരമായ ന്യായീകരണങ്ങൾ നിരത്തുന്നു . ടെക് ബൂമിലും (2000) ഹൗസിംഗ് ബൂമിലും (2008) ഉണ്ടായ വലിയ ബുൾതരംഗത്തിന് താത്വികമായ ന്യായീകരണങ്ങളുണ്ടായിരുന്നു. എന്നാൽ ഈരണ്ടു കുമിളകളും പിന്നീട് തകർന്നു. അതുപോലെ ഓഹരികൾക്കു വില ഗണ്യമായികുറയുകയും ഓഹരി മൂല്യങ്ങൾ ആകർഷകമാവുകയും ചെയ്യുമ്പോഴും വിപണിയിൽ ഇനിയും തകർച്ചയുണ്ടാകുമെന്നു പറയുന്ന സംശയാലുക്കളുമുണ്ടാകും. ശുഭ പ്രതീക്ഷകളോ അശുഭകാഴ്ചപ്പാടുകളോ, ഏതാണ് ശരിയെന്ന് കാലത്തിനുമാത്രമേ തെളിയിക്കാൻ കഴിയൂ. വാറെൻ ബഫെറ്റിന്റെ പ്രസിദ്ധ വാക്യം ഇപ്രകാരമാണ്-നഗ്നരായി നീന്തിയിരുന്നത് ആരായിരുന്നുവെന്ന് തിരയടങ്ങിയാൽ അറിയാം! വിപണിയിലെ മൂല്യനിർണയങ്ങൾ വിലയിരുത്തുന്നതിന് പലഅളവുകോളുകളുണ്ട്. പിഇ അനുപാതം, വിപണി മൂല്യ-ജിഡിപി അനുപാതം, വില- ബുക് വാല്യു അനുപാതം, ലാഭവിഹിതാനുപാതം എന്നിവയാണ് വ്യാപകമായി ഉപയോഗിച്ചുവരുന്നത്. പിഇ അനുപാതമാണ് ഇവയിൽ ഏറ്റവും സാധാരണം. വിപണിമൂല്യ-ജിഡിപി അനുപാതമാണ് പ്രധാനമെന്നാണ് വാറൻ ബഫെറ്റിന്റെ കാഴ്ചപ്പാട്. പിഇ അനുപാതം നോക്കിയാൽ ആഗോളതലത്തിൽ തന്നെ വിപണികളിൽ വിലകൾ അമിതമാണ്. ഇപ്പോൾ 11600 എന്ന നിഫ്റ്റി നിലവാരത്തിൽ പിഇ അനുപാതം 25 നു മുകളിലാണ്. 2020 സാമ്പത്തിക വർഷത്തെ ലാഭത്തിന്റെ കാഴ്ചപ്പാടിൽ പരിശോധിക്കുമ്പോൾ ഇത് നീതീകരിക്കാൻ പ്രയാസമാണ്. വിപണിമൂല്യം-ജിഡിപി അനുപാതം(0.76), വില-ബുക് വാല്യു അനുപാതം(2.5) എന്നീ മാനദണ്ഡങ്ങളിലൂടെ പരിശോധിക്കുമ്പോൾ ഇന്ത്യയിലെ ഇപ്പോഴത്തെ വിപണി മൂല്യങ്ങളെ ന്യായീകരിക്കാവുന്നതാണ്. കാരണം ഇവരണ്ടും കഴിഞ്ഞ 10 വർഷത്തെ ശരാശരിയേക്കാൾ താഴ്ന്ന നിലയിലാണ്. എന്നാൽ മാതൃവിപണിയായ യുഎസിൽ വിപണി മൂല്യ-ജിഡിപി അനുപാതം 170 എന്ന കൂടിയ നിലയിലാണെന്ന് അറിയണം. 2000മാണ്ടിലും 2008 ലും സംഭവിച്ചതുപോലെ ഈ അനുപാതം അതിരു കടക്കുമ്പോൾ വിപണി തകർന്നിട്ടുണ്ട്. രൂക്ഷമായ ആഗോള സാമ്പത്തികമാന്ദ്യം ഉയർത്തിയിട്ടുള്ള ഗൗരവതരമായ വെല്ലുവിളികളുടെ ഇപ്പോഴത്തെ സാഹചര്യത്തിൽ നിക്ഷേപകർ ജാഗ്രത പുലർത്തേണ്ടതുണ്ട്. മാർച്ചിലെ താഴ്ചയ്ക്കു ശേഷം നിഫ്റ്റിയിൽ ഉണ്ടായ 50 ശതമാനം കുതിപ്പ് നിക്ഷേപ പാതയിൽ ഉറച്ചുനിന്ന നിക്ഷേപകർക്കു വൻലാഭം നൽകി. പ്രതിസന്ധികാലത്ത് നിക്ഷേപിച്ചവർക്കു വലിയ ലാഭംലഭിച്ചു. ഇപ്പോഴത്തെ ഏറ്റവും മികച്ച നിക്ഷേപ തന്ത്രം ഉന്നത നിലവാരമുള്ള ഓഹരികളിൽ നിക്ഷേപം നിലനിർത്തുക, ഗുണമേന്മയില്ലാത്ത ഓഹരികൾ ഒഴിവാക്കുക, എസ്ഐപികളിലൂടെയുള്ള നിക്ഷേപം തുടരുക, ചെറുകിട, ഇടത്തരം ഓഹരികളിൽ മ്യൂച്വൽ ഫണ്ടുകളിലൂടെ നിക്ഷേപിക്കുക എന്നതും പോർട്ട്ഫോളിയോകളിൽ പണത്തിന്റെ അനുപാതം വർധിപ്പിക്കുക എന്നതുമാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/3lqGM5t
via IFTTT

ജെഫ് ബെസോസിന്റെ ആസ്തി 202 ബില്യണ്‍ ഡോളര്‍; 100 ബില്യണ്‍ ക്ലബില്‍ നാലുപേരായി

ലോക കോടീശ്വരന്മാരുടെ വ്യക്തിഗത സമ്പത്തിൽ റെക്കോഡ് വർധന. ഇ-കൊമേഴ്സ് ഭീമനായ ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെസോസിന്റെ ആസ്തി ഇതാദ്യമായി 200 ബില്യൺ ഡോളർ മറികടന്നു. ജെഫിന്റെ മുൻഭാര്യയായ മെക്കൻസി ലോകത്തിലെ ഏറ്റവും സമ്പത്തുള്ള വനിതയുമായി. 66.2 ബില്യൺ ഡോളറാണ് മെക്കൻസിയുടെ സമ്പത്ത്. തൊട്ടുപിന്നിലുള്ളത് ലാ ഓറിയലിന്റെ ഫ്രാൻകോയിസ് ബെറ്റൺകോർട്ട് മെയേഴ്സ് ആണ്. ടെസ് ലയുടെ ഓഹരിയിൽ ബുധനാഴ്ച കുതിപ്പുണ്ടായതിനെതുടർന്ന് ഇലോൺ മസ്കിന്റെ ആസ്തി 101 ബില്യൺ ഡോളറായി ഉയർന്നു. ലോകത്തെ 500 കോടീശ്വരന്മാരുടെ പട്ടികയായ ബ്ലൂംബർഗ് ബില്യണയേഴ്സ് ഇൻഡക്സിലാണ് ഈവിവരങ്ങളുള്ളത്. മൈക്രോ സോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സിന്റെ ആസ്തി 124 ബില്യൺ ഡോളറാണ്. മാർക്ക് സക്കർബർഗിന്റേത് 115 ബില്യണുമാണ്. ഇതോടെ 100 ബില്യൺ ഡോളറിന് മുകളിൽ ആസ്തിയുള്ള കോടീശ്വരന്മാരുടെ എണ്ണം നാലായി. ടെക് കമ്പനികളുടെ കുതിപ്പിൽ എസ്ആൻഡ്പി 500, നാസ്ദാക്ക് സൂചികകൾ തുടർച്ചയായി നാലാമത്തെ ദിവസവും മികച്ച നേട്ടമുണ്ടാക്കി. ഹ്രസ്വകാല പലിശ നിരക്ക് പൂജ്യത്തിൽ നിലനിർത്താനുള്ള ഫെഡ് റിസർവിന്റെ തീരുമാനമാണ് വിപണിയെ സ്വാധീനിച്ചത്.

from money rss https://bit.ly/3jg1HGA
via IFTTT

Wednesday 26 August 2020

സ്വര്‍ണവില പവന് 240 രൂപകൂടി 38,240 രൂപയായി

42,000 രൂപയിൽനിന്ന് 38,000ത്തിലേയ്ക്ക് ഇടിഞ്ഞശേഷം സംസ്ഥാനത്ത് വ്യാഴാഴ്ച സ്വർണവില നേരിയതോതിൽ വർധിച്ചു. 38,240 രൂപയായാണ് കൂടിയത്. ഗ്രാമിന് 4780 രൂപയുമായി. ബുധനാഴ്ച സ്വർണ വില 240 രൂപ കുറഞ്ഞ് 38,000 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയിൽ കഴിഞ്ഞദിവസം നേട്ടമുണ്ടായെങ്കിലും ഔൺസിന് 1,952.11 ഡോളർ നിലവാരത്തിലേയ്ക്ക് തിരിച്ചെത്തി. ഡോളർ കരുത്താർജിച്ചതും യു.എസ്.-ചൈന ചർച്ചകളിലെ ശുഭ സൂചനകളും ഓഹരി വിപണികളിലെ നേട്ടവും സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഫലം വിവിധ മേഖലകളിൽ ദൃശ്യമായി തുടങ്ങിയതുമാണ് സ്വർണ വിലയിലെ ചാഞ്ചാട്ടത്തിനുപിന്നിൽ.

from money rss https://bit.ly/3gz8F7Y
via IFTTT

നിഫ്റ്റി 11,600 തിരിച്ചുപിടിച്ചു: സെന്‍സെക്‌സില്‍ 206 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തോടെ ഓഹരി സൂചികകൾ കുതിക്കുന്നു. സെൻസെക്സ് 39,000വും നിഫ്റ്റി 11,600ഉം കടന്ന് മുന്നേറുകയാണ്. 206 പോയന്റാണ് സെൻസെക്സിലെ നേട്ടം. 39,280ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 55 പോയന്റ് ഉയർന്ന് 11605ലുമെത്തി. ബിഎസ്ഇയിലെ 1113 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 487 ഓഹരികൾ നഷ്ടത്തിലുമാണ്. 78 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, ഗ്രാസിം, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, ഐഷർ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി സുസുകി, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ്. എൻഎംഡിസി, അവന്തി ഫീഡ്സ് തുടങ്ങി 51 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്. Sensex gains 206 pts, Nifty reclaims 11,600

from money rss https://bit.ly/3lxaEgO
via IFTTT

സെന്‍സെക്‌സ് 39,000ന് മുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: അവസാന മണിക്കൂറിലെ വാങ്ങൽ താൽപര്യം വിപണിക്ക് നേട്ടമായി. സെൻസെക്സ് 39,000വും നിഫ്റ്റി 11,500വും മറികടന്നു. 230.40 പോയന്റാണ് സെൻസെക്സിലെ നേട്ടം. 39,073.92ൽ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ 77.30 പോയന്റ് ഉയർന്ന് 11,549.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1528 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1105 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 124 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ഇൻഡസിന്റ് ബാങ്ക്, സീ എന്റർടെയ്ൻമെന്റ്, ആക്സിസ് ബാങ്ക്, അദാനി പോർട്സ്, റിലയൻസ്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഭാരതി എയർടെൽ, അൾട്രടെക് സിമെന്റ്, ബ്രിട്ടാനിയ, ഏഷ്യൻ പെയിന്റ്സ്, മാരുതി സുസുകി, എൻടിപിസി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. വാഹനം, ബാങ്ക്, ഊർജം, ലോഹം, ഐടി ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡക്യപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. Sensex gains 230 pts, ends above 39K level

from money rss https://bit.ly/31vFsWY
via IFTTT

C U Soon Trailer: Kamal Haasan Launches Fahadh Faasil's Unique Thriller

C U Soon Trailer: Kamal Haasan Launches Fahadh Faasil's Unique Thriller
Today, Amazon Prime Video released the trailer of its direct-to-digital Malayalam film, C U Soon and Kamal Haasan introduced it. C U Soon will globally premiere in Malayalam on September 1, 2020, on Amazon Prime Video. Directed by Mahesh Narayanan, C

* This article was originally published here

ഇടപാടുകളുടെ കാര്യത്തില്‍ വിസയെയും മാസ്റ്റര്‍കാര്‍ഡിനെയും ഉടനെ യുപിഐ മറികടക്കും

അഞ്ചുവർഷം മുമ്പ് തുടങ്ങിയ ഡിജിറ്റൽ പെയ്മെന്റ് സംവിധാനമായ യുപിഐ (യുണിഫൈസ് പേയ്മെന്റ് ഇന്റർഫേസ്) ഇടപാടുകളുടെകാര്യത്തിൽ ആഗോള വമ്പന്മാരായ വിസ, മാസ്റ്റർകാർഡ് എന്നിവയെ വൈകാതെ മറികടക്കുമെന്ന് നീതി അയോഗ് സിഇഒ അമിതാഭ് കാന്ത്. എട്ട് ബില്യൺ ഇടപാടുകളുള്ള അമെക്സ് കാർഡിനെ യുപിഐ മറികടന്നു. പ്രതിവർഷം 18 ബില്യൺ ഇടപാടുകളാണ് യുപിഐ വഴി നടക്കുന്നത്. വർഷങ്ങൾക്കുമുമ്പെ പ്രവർത്തനംതുടങ്ങിയവയാണ് അമെക്സ്, വിസ, മാസ്റ്റർ കാർഡ് എന്നിവ. ഇടപാടുകളുടെ കാര്യത്തിൽ അമെക്സിനെ ഇതിനകം മറികടന്നുകഴിഞ്ഞു. മൂന്നുവർഷത്തിനുള്ളിൽ വിസയെയും മാസ്റ്റർകാർഡിനെയും മറികടക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ജൂലായിൽ യുപിഐ വഴിയുള്ള ഇടപാടുകൾ എക്കാലത്തെയും ഉയരത്തിലെത്തി. 2.91 ലക്ഷം കോടി മൂല്യമുള്ള 149 കോടി ഇടപാടുകളാണ് ജൂലായിൽ നടന്നത്. ജൂണിൽ നടന്നതാകട്ടെ 134 കോടി ഇടപാടുകളാണ്. സ്മാർട്ട്ഫോൺ ഉപയോഗിച്ച് തത്സമയം പണംകൈമാറാൻ കഴിയുന്ന യുപിഐ സംവിധാനം നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ)യാണ് വികസിപ്പിച്ചത്. ഗൂഗിൾപേ, പേ ടിഎം, ഫോൺ പേ പോലുള്ള മൊബൈൽ വാലറ്റുകളും ബാങ്കുകളുടെ ആപ്പുകളും പണംകൈമാറുന്നതിന് ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്. UPI will surpass Visa, MasterCard soon

from money rss https://bit.ly/3jj2nv4
via IFTTT

മൊറട്ടോറിയം പലിശ ഒഴിവാക്കല്‍: ആര്‍ബിഐയ്ക്കുപിന്നില്‍ സര്‍ക്കാര്‍ ഒളിക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വായ്പ മൊറട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കുന്നകാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീം കോടിതി ആവശ്യപ്പെട്ടു. പൊതുജനങ്ങളെ സമ്പന്ധിച്ചെടുത്തോളം നിർണായകമായ ഇത്തരം വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന് റിസർവ് ബാങ്കിനുപിന്നിൽ ഒളിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. മോറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുന്നതുസംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി വിമർശനമുന്നയിച്ചത്. പലിശ ഒഴിവാക്കുന്നതുസംബന്ധിച്ച് ദുരന്തനിവാരണ നിയമപ്രകാരം തീരുമാനമെടുക്കാൻ സർക്കാരിന് അധികാരമുണ്ട്. അതുകൊണ്ടുതന്നെ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും സുപ്രീംകോടതി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കുകളുടെ ബിസിനസിന്റെ കാര്യംമാത്രം പരിഗണിച്ചാൽപോരെന്നും ജനങ്ങളുടെ ദുരവസ്ഥ മനസിലാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. രാജ്യത്തിന്റെ ഫിനാൻഷ്യൽ റെഗുലേറ്ററായ ആർബിഐയുടെ ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകൻ തുഷാർ മേത്ത കോടതിയെ അറിയിച്ചു. വായ്പ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുള്ള അക്കൗണ്ടുകൾ കണ്ടെത്തി പലിശ നിരക്ക് കുറയ്ക്കുന്നതുൾപ്പടെയുള്ള ആശ്വാസനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ ഒന്നിലേയ്ക്ക് ഹർജി പരിഗണിക്കുന്നതിനായിനീട്ടി. വീണ്ടും പരിഗണിക്കുമ്പോൾ കേന്ദ്ര ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. Loan interest waiver: Cant hide behind RBI, SC tells Centre

from money rss https://bit.ly/3aWevyW
via IFTTT

എംസിഎക്‌സ് ബുള്ള്യന്‍ ഇന്‍ഡെക്‌സില്‍ ഫ്യൂച്വര്‍ ട്രേഡിംഗ് ആരംഭിച്ചു

കൊച്ചി : രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എകസ്ചേഞ്ചായ എംസിഎക്സ് ബുള്ള്യൻ ഇൻഡെക്സിൽ ഫ്യൂച്വർ ട്രേഡിംഗ് ആരംഭിച്ചു. എംസിഎക്സ് ഐകോംഡെക്സ് ബുള്ള്യൻ ഇൻഡെക്സ് ഫ്യൂച്ചേഴ്സ് എന്ന പേരിലുള്ള കോൺട്രാക്റ്റിൽ 2020 സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ അവസാനിക്കുന്ന ഫ്യൂച്വറുകളിൽ ഇപ്പോൾ ട്രേഡിംഗ് നടത്താനാകും. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ട്രേഡിംഗിന് അവസരമുണ്ട്. എംസിഎക്സ് ഐകോംഡെക്സ് അടിസ്ഥാന ഇൻഡെക്സിന്റെ 50 തവണയാണ് ലോട്ട് സൈസായി നിശ്ചയിച്ചിട്ടുള്ളത്. കോൺട്രാക്റ്റിന്റെ മിനിമം പ്രൈസ് മൂവ്മെന്റ് ഒരു രൂപയാണ്. ഐകോംഡെക്സ് ബുള്ള്യൻ ഇൻഡെക്സ് ഫ്യൂച്ചേഴ്സ് ആരംഭിച്ചതോടെ കമ്മോഡിറ്റി ഡെറിവേറ്റീവ് മാർക്കറ്റിൽ എംസിഎക്സ് മറ്റൊരു നാഴികക്കല്ല് സൃഷ്ടിച്ചിരിക്കുകയാണെന്ന് എംസിഎക്സ് മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ പി. എസ്.റെഡ്ഡി പറഞ്ഞു.

from money rss https://bit.ly/3lhy7SR
via IFTTT

Tuesday 25 August 2020

താരിഫ് വര്‍ധനവിന് മുറവിളി: ജിയോയും നിരക്ക് കൂട്ടുമോ?

ടെലികോം ഓപ്പറേറ്റർമാർ താരിഫ് വർധനയ്ക്കുശ്രമിക്കുമ്പോൾ ജിയോയും ഒപ്പംകൂടുമോ? വർധന എത്രയാകും എപ്പോൾ നടപ്പാക്കുമെന്നാണ് ടെലികോം ലോകം ഉറ്റുനോക്കുന്നത്. നിരക്ക് വർധിപ്പിക്കാതെ പിടിച്ചുനിൽക്കാനാവില്ലെന്ന് ഭാരതി എയർടെലിന്റെ സുനിൽ മിത്തൽ ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. ഒരു ഉപഭോക്താവിൽനിന്നുള്ള ശരാശരി വരുമാനം 300 രൂപയെങ്കിലുമാക്കണമെന്നാണ് എയർടെലിന്റെ നിലപാട്. എന്നാൽ റിലയൻസ് ജിയോ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. നിരക്കുവർധനയ്ക്കപ്പുറം അവർക്കുമുന്നിൽ മറ്റുചില ലക്ഷ്യങ്ങൾക്കൂടിയുണ്ട്. വിപണി വിഹിതം 50ശതമാനത്തിലേയ്ക്ക് ഉയർത്തുകയെന്നതാണത്. നിലവിൽ 34ശതമാനമാണ് ജിയോയുടെ വിപണി വിഹിതം. രണ്ടുവർഷത്തിനുള്ളിൽ ഈ ലക്ഷ്യം കാണുന്നതിനുള്ള അതിവേഗനീക്കമാണ് ജിയോ നടത്തുന്നത്. മറ്റ് ടെലികോം സേവനദാതാക്കളേക്കാൾ 20ശതമാനം കുറഞ്ഞ താരിഫാണ് ഇപ്പോൾ ജിയോയുടേത്. അതുകൊണ്ടുതന്നെ ഉടനെയുള്ള നിരക്കവർധന തൽക്കാലംവേണ്ടെന്ന് വെയ്ക്കാനാണ് സാധ്യത. ലക്ഷ്യം മറികടന്നാൽ നിരക്ക് വർധനയ്ക്ക് ജിയോയും തയ്യാറായേക്കും. എയർടെൽ ഉൾപ്പടെയുള്ള സേവനദാതാക്കൾ എപ്പോൾ നിരക്ക് വർധനയ്ക്ക് തയ്യാറാകുമെന്നത് സുപ്രീം കോടതിയുടെ ഉത്തരവ് വന്നശേഷമറിയാം. വോഡാഫോൺ ഐഡിയ, എയർടെൽ എന്നിവയ്ക്ക് കനത്ത തുകയാണ് എജിആർ കടിശ്ശിക അടയ്ക്കാനുള്ളത്. താരതമ്യേന ചെറിയതുകയായതിനാൽ ജിയോ ഇതിനകം കുടിശ്ശിക തീർത്തുകഴിഞ്ഞു. വിഡിയോകോണിന്റെയും എയർസെലിന്റെയും സ്പെക്ട്രമാണ് ഭാരതി എയർടെൽ ഉപയോഗിക്കുന്നത്. 13,765 കോടി രൂപയാണ് എജിആർ കിടിശ്ശികയായി എയർടെലിന് അടയ്ക്കാനുള്ളത്. ഒരു ഉപഭോക്താവിൽനിന്നുള്ള വരുമാനം ആറുമാസത്തിനുള്ളിൽ 250 രൂപയെങ്കിലുമാക്കി ഉയർത്തണമെന്നാണ് മിത്തൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. നിലവിലെ വരുമാനമായ 157 രൂപയേക്കാൾ 60ശതമാനം അധികമാണിത്.

from money rss https://bit.ly/3aVwkhu
via IFTTT

ഇതുവരെ 4000 രൂപ കുറഞ്ഞു: സ്വര്‍ണവില പവന് 38,000 രൂപയായി

ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് ഒടുവിൽ പവന്റെ വില 38,000 രൂപയിലെത്തി. 18 ദിസവംകൊണ്ട് 4000 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച പവന്റെ വിലയിൽ 240 രൂപയാണ് കുറവുണ്ടായത്. 4,750 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഏഴിനാണ് എക്കാലത്തെയും ഉയർന്ന നിലാവാരമായ 42,000 രൂപയിലെയ്ക്ക് സ്വർണവിലയെത്തിയത്. മൂന്നുദിവസം തുടർച്ചയായി ആ നിലവാരത്തിൽ തുടർന്നെങ്കിലും തുടർന്നങ്ങോട്ട് ഘട്ടംഘട്ടമായി താഴോട്ട് പതിക്കുകയായിരുന്നു. തിങ്കളാഴ്ചയും ചൊവാഴ്ചയും പവന് 320 രൂപവീതമാണ് കുറഞ്ഞത്. ആഗോള വിപണിയിലും വലിയിൽ കുറവുണ്ടായി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,927.26 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. Gold has fallen by Rs 4,000 to Rs 38,000 per sovereign

from money rss https://bit.ly/3jg6g3A
via IFTTT

സെന്‍സെക്‌സില്‍ 77 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി മൂന്നാമത്തെ വ്യാപാരദിനത്തിലും ഓഹരി വിപണിയിൽ മുന്നേറ്റം. സൻസെക്സ് 77 പോയന്റ് നേട്ടത്തിൽ 38,921ലും നിഫ്റ്റി 29 പോയന്റ് ഉയർന്ന് 11,501ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1304 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 553 ഓഹരികൾ നഷ്ടത്തിലുമാണ്. 90 ഓഹരികൾക്ക് മാറ്റമില്ല. ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ അദാനി പോർട്സ്, ടാറ്റ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ്, ഐഷർ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, വിപ്രോ, ഹിൻഡാൽകോ, ഐസിഐസിൈ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബ്രിട്ടാനിയ, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര, ഗ്രാസിം, എച്ച്ഡിഎഫ്സി, ടിസിഎസ്, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഇന്ദ്രപ്രസ്ഥ ഗ്യാസ്, ഗില്ലറ്റ് ഇന്ത്യ തുടങ്ങി 31 കമ്പനികളാണ് ബുധനാഴ്ച ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3lmz6kH
via IFTTT

റിസർവ് ബാങ്കിന്റെ വരുമാനംകുറഞ്ഞു: സര്‍ക്കാരിന് ലഭിക്കുക 57,128 കോടി മാത്രം

മുംബൈ: കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതത്തെത്തുടർന്ന് റിസർവ് ബാങ്കിന്റെ 2019-20 കണക്കെടുപ്പുവർഷത്തെ വരുമാനത്തിലും നീക്കിയിരിപ്പിലും വൻ ഇടിവ്. മൊത്തം വരുമാനം 22 ശതമാനം കുറഞ്ഞ് 1,49,672 കോടി രൂപയിലൊതുങ്ങി. 2018-19ൽ ഇത് 1,93,036 കോടി രൂപയായിരുന്നു. അടിയന്തര ഫണ്ടിലേക്ക് കൂടുതൽ തുക നീക്കിവെക്കേണ്ടി വന്നതോടെ ആർ.ബി.ഐ.യിൽനിന്ന് ലാഭവീതമായി കേന്ദ്രസർക്കാരിനുള്ള തുകയിലും വലിയ കുറവുണ്ടായിട്ടുണ്ട്. വാർഷിക റിപ്പോർട്ട് പ്രകാരം 2019-20 വർഷം കേന്ദ്രസർക്കാരിന് ലഭിക്കുക 57,128 കോടി രൂപ മാത്രമായിരിക്കും. ധനക്കമ്മി കുതിച്ചുയർന്ന സാഹചര്യത്തിൽ ആർ.ബി.ഐ.യിൽനിന്നുള്ള വിഹിതം കുറഞ്ഞത് കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടിയാകും. റിവേഴ്സ് റിപ്പോ ഇനത്തിൽ പലിശച്ചെലവ് ഉയർന്നതാണ് റിസർവ് ബാങ്കിന്റെ വരുമാനം കുറയാൻ പ്രധാന കാരണം. ഇതുമൂലം പലിശയിനത്തിലുള്ള വരുമാനവർധന രണ്ടു ശതമാനമായി ചുരുങ്ങി. മുൻവർഷമിത് 44 ശതമാനമായിരുന്നു. ബിമൽ ജലാൻ സമിതി റിപ്പോർട്ട് പ്രകാരം അടിയന്തര ഫണ്ട് 5.5 ശതമാനത്തിൽ സൂക്ഷിക്കുന്നതിനായി 73,615 കോടി രൂപ മാറ്റിവെക്കേണ്ടിവന്നത് നീക്കിയിരിപ്പിനെ ബാധിച്ചു. കഴിഞ്ഞവർഷംവരെ ആർ.ബി.ഐ.യുടെ ആകെ ആസ്തിയുടെ 6.8 ശതമാനമായിരുന്നു അടിയന്തര ഫണ്ടായി നീക്കിവെച്ചിരുന്നത്. ബിമൽ ജലാൻ സമിതി ഇത് 5.5 ശതമാനമായി കുറച്ചപ്പോൾ 2018-19 കണക്കെടുപ്പു വർഷം മറ്റുവരുമാന വിഭാഗത്തിൽ നീക്കിയിരിപ്പിലേക്ക് 52,637 കോടി രൂപ അധികമായെത്തി. ഇതടക്കം ആകെ 1,75,987 കോടി രൂപ സർക്കാരിന് ആർ.ബി. ഐ. നൽകുകയും ചെയ്തു. സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിനും പണലഭ്യത ഉറപ്പാക്കുന്നതിനുമായി 2019-20 വർഷം റിവേഴ്സ് റിപ്പോ ഓപ്പറേഷൻസ് നടത്തിയത് പലിശയിനത്തിൽ ആർ.ബി. ഐ.ക്ക് അധികച്ചെലവുണ്ടാക്കി. വായ്പാ വിപണിയിലെ മാന്ദ്യത്തെത്തുടർന്ന് ബാങ്കുകളിൽ മിച്ചംവന്ന വൻതുക റിസർവ് ബാങ്കിൽ നിക്ഷേപിക്കപ്പെട്ടു. ഇതിന് റിവേഴ്സ് റിപ്പോ പ്രകാരമുള്ള പലിശ നൽകേണ്ടതുണ്ട്. ആർ.ബി.ഐ.യുടെ പലിശവരുമാനം ഇടിയാൻ കാരണം ഇതു രണ്ടുമാണ്. 2017-18 വർഷത്തിൽ 50,000 കോടി രൂപയായിരുന്നു ആർ.ബി.ഐ. കേന്ദ്രസർക്കാരിനു നൽകിയത്. ഇതുവെച്ചു നോക്കുമ്പോൾ ഇത്തവണ 7128 കോടിയുടെ വർധനയുണ്ടായിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ഉത്പാദനത്തിൽ വലിയ ഇടിവുണ്ടാകുമെന്ന് വാർഷിക റിപ്പോർട്ടിൽ ആർ.ബി.ഐ. മുന്നറിയിപ്പുനൽകുന്നു. സുസ്ഥിരമായ വളർച്ച തിരിച്ചുകൊണ്ടുവരാൻ സാമ്പത്തിക മേഖലയിലും നിയമഘടനയിലും അന്താരാഷ്ട്ര മത്സരക്ഷമതയിലും ഘടനാപരമായി വിശാലതലത്തിൽ പരിഷ്കരണ നടപടികൾ ആവശ്യമാണെന്നും ആർ.ബി.ഐ. ചൂണ്ടിക്കാട്ടുന്നു.

from money rss https://bit.ly/3hGyOTq
via IFTTT

സൗദിയിലെ യാമ്പുവിൽ 600 കോടി ചെലവിട്ട് ലുലു മാൾ പണിയും

ജിദ്ദ: സൗദി അറേബ്യയിലെ തുറമുഖനഗരമായ യാമ്പുവിൽ റീട്ടെയ്ൽ സ്ഥാപനമായ ലുലു ഗ്രൂപ്പിന്റെ പുതിയ ഷോപ്പിങ് മാൾ വരുന്നു. യാമ്പു സൗദി റോയൽ കമ്മിഷന്റെ ടെൻഡർ നടപടികളിലൂടെയാണ് പദ്ധതി ലുലുവിന് ലഭിച്ചത്. യാമ്പു റോയൽ കമ്മിഷൻ സി.ഇ.ഒ. അദ് നാൻ ബിൻ ആയേഷ് അൽ വാനിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും കരാറിൽ ഒപ്പുവെച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ചടങ്ങ്. യാമ്പുവിന്റെ ഹൃദയഭാഗത്ത് അനുവദിച്ച 10 ഏക്കർ സ്ഥലത്താണ് ലുലു ഹൈപ്പർമാർക്കറ്റ് ഉൾപ്പെടുന്ന വിശാലമായ ഷോപ്പിങ് സമുച്ചയം ഉയരുന്നത്. 300 ദശലക്ഷം സൗദി റിയാലാണ് (600 കോടി രൂപ) പദ്ധതിക്കായി ലുലു നിക്ഷേപിക്കുന്നത്. ലോകത്തിലെ ഏറ്റവുംവലിയ സിനിമാ ഓപ്പറേറ്ററായ എം.എം.സി.യുടെ സാന്നിധ്യം യാമ്പു മാളിന്റെ സവിശേഷതയാണ്. റീട്ടെയ്ൽ രംഗത്തെ പ്രമുഖരും ദീർഘകാലത്തെ അനുഭവസ്ഥരുമായ ലുലു ഗ്രൂപ്പുമായി യാമ്പു മാൾ പദ്ധതിക്കുവേണ്ടി കൈകോർക്കുന്നതിൽ സന്തോഷമുണ്ടെന്ന് യാമ്പു റോയൽ കമ്മിഷൻ സി.ഇ.ഒ. അദ് നാൻ ബിൻ ആയേഷ് അൽ വാനി പറഞ്ഞു. പദ്ധതിക്കായി തങ്ങളെ തിരഞ്ഞെടുത്തതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. പദ്ധതി പൂർത്തിയാകുന്നതോടെ അഞ്ഞൂറിലേറെ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് തൊഴിൽ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയിൽ പതിനേഴെണ്ണം ഉൾപ്പെടെ 191 ഹൈപ്പർമാർക്കറ്റുകളാണ് ലുലു ഗ്രൂപ്പിന് വിവിധ രാജ്യങ്ങളിലായുള്ളത്.

from money rss https://bit.ly/32v0Vi6
via IFTTT

ഭവനവായ്പാനിരക്ക് പുനഃക്രമീകരിക്കാം; കുറഞ്ഞ പലിശ 6.85 ശതമാനം

കോഴിക്കോട്: അടിസ്ഥാന ബാങ്ക്നിരക്ക് കുറഞ്ഞതിനനുസരിച്ച് ഭവനവായ്പപ്പലിശ നിരക്കുകളിൽ വന്ന കുറവ് പ്രത്യേക അപേക്ഷയും നിശ്ചിതഫീസും നൽകി ഇടപാടുകാർക്ക് സ്വന്തമാക്കാം. നിരക്ക് പുനഃക്രമീകരിക്കുന്നത് ഏറെ ലാഭകരമാവും. പ്രമുഖ ഭവനവായ്പദാതാക്കൾ വായ്പാനിരക്ക് ഗണ്യമായി കുറച്ചിട്ടുണ്ട്. എസ്.ബി.ഐ.യും എച്ച്.ഡി.എഫ്.സി. ലിമിറ്റഡും 6.95 ശതമാനത്തിലേക്ക് 30 ലക്ഷത്തിൽ താഴെയുള്ള വായ്പകളുടെ നിരക്കുതാഴ്ത്തി. എന്നാൽ, പലരും ഇതിലേക്കുമാറാതെ ഇപ്പോഴും 8.55-8.65 ശതമാനത്തിൽ തുടരുന്നു. 2,975-5,975 രൂപ ഫീസടച്ച് അപേക്ഷ നൽകിയാൽ പുതിയ നിരക്കിലേക്ക് മാറാം. ബാങ്ക് ഓഫ് ബറോഡയ്ക്കും ബാങ്ക് ഓഫ് ഇന്ത്യയ്ക്കും 6.85 ശതമാനമാണ് കുറഞ്ഞ നിരക്ക്. വായ്പാനിരക്ക് കുറയുമ്പോൾ മാസത്തവണ (ഇ.എം.ഐ.) കുറച്ചോ മൊത്തംതവണകളുടെ എണ്ണം കുറച്ചോ ഇടപാടുകാർക്ക് അതിന്റെ പ്രയോജനം ലഭ്യമാവുന്നു. വായ്പ എടുക്കുന്നവരുടെ എണ്ണം കോവിഡ് പ്രതിസന്ധിമൂലം ഗണ്യമായി കുറഞ്ഞു. മിക്ക ബാങ്കുകളും വായ്പയെടുക്കുന്നയാളുടെ സാമ്പത്തികനില, തിരിച്ചടവുരീതി, മുൻകാല ഇടപാടുകളുടെ ചരിത്രം, നിക്ഷേപം, ബാധ്യതകൾ തുടങ്ങിയവ പരിഗണിച്ച് ഇളവുനൽകുന്നുണ്ട്. വനിതകൾക്ക് മിക്ക ബാങ്കുകളും അരശതമാനത്തോളം പലിശയിളവ് നൽകുന്നു. കുറഞ്ഞ നിരക്കിലേക്ക് പലിശമാറ്റിയാൽ പിന്നീട് നിരക്ക് കുറയുകയോ കൂടുകയോ ചെയ്യുമ്പോൾ പുനഃക്രമീകരിക്കപ്പെട്ട നിരക്കിൽനിന്നേ പലിശ വ്യത്യാസപ്പെടൂ എന്ന മെച്ചവുമുണ്ട്. കഴിഞ്ഞവർഷത്തെക്കാൾ 1.25 ശതമാനത്തോളം ഭവനവായ്പാനിരക്കുകൾ കുറഞ്ഞിട്ടുണ്ട്.

from money rss https://bit.ly/31ucxTf
via IFTTT

299 രൂപയുടെ ഓണക്കിറ്റുമായി ഡയഗണ്‍കാര്‍ട്ട്

വെളിച്ചെണ്ണയിൽ വറുത്ത 500 ഗ്രാം ആലത്തൂർ ചിപ്സ്, 250 ഗ്രാം ശർക്കരവരട്ടി, 250 ഗ്രാം നാലാക്കി വറുത്തത്, 20 കാരന്തൂർ പപ്പടം 20, 1.3 ലിറ്റർ പായസമുണ്ടാക്കാവുന്ന 300 ഗ്രാം ഡബ്ൾ ഹോഴ്സ് ഇൻസ്റ്റന്റ് പാലടക്കിറ്റ് എന്നിവയുൾപ്പെട്ട 299 രൂപയുടെ ഓണക്കിറ്റ് ഡയഗൺകാർട്ട് വിപണിയിലിറക്കി. ഓഗസ്റ്റ് 26 രാത്രി 10 മണിക്ക് മുമ്പ് www.diaguncart.com-ലൂടെ ബുക്കു ചെയ്യുന്നവർക്ക് ഉത്രാടദിവസം വൈകീട്ട് 6 മണിക്ക് മുമ്പ് കേരളത്തിലെവിടെയും ഡെലിവറി നൽകുമെന്ന് ഡയഗൺകാർട്ട് ഡയറക്ടർ ഹബീബ് റഹ്മാൻ പറഞ്ഞു. ആ സമയത്തിനുള്ളിൽ ഡെലിവറി നടന്നില്ലെങ്കിൽ പണം മടക്കി നൽകും. 3 രൂപ വിലയിൽ മാസ്കും 250 രൂപയ്ക്ക് പിപിഇ കിറ്റും ഡോർ ഡെലിവറി ചെയ്ത് കൊറോണ പ്രതിരോധ വിപണിയിൽ തരംഗം സൃഷ്ടിച്ച ഇ-കോമേഴ്സ് പോർട്ടലാണ് ഡയഗൺകാർട്ട്.

from money rss https://bit.ly/31qEkUx
via IFTTT

ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: ദിനവ്യാപാരത്തിലെ ഉയർന്ന നിലവാരം നിലനിർത്താനായില്ലെങ്കിലും സൂചികകൾ നേട്ടത്തിൽതന്നെ ക്ലോസ് ചെയ്തു. സെൻസെക്സ് 44.80 പോയന്റ് ഉയർന്ന് 38843.88ലും നിഫ്റ്റി 5.80 പോയന്റ് നേട്ടത്തിൽ 11472.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വില്പന സമ്മർദമാണ് സൂചികകളിലെ നേട്ടംകുറച്ചത്. ബിഎസ്ഇയിലെ 1192 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1419 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 104 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, എസ്ബിഐ, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഗെയിൽ, സൺ ഫാർമ, എൻടിപിസി, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, വാഹനം എന്നിവ ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേരിയ നേട്ടത്തിലുമായിരുന്നു.

from money rss https://bit.ly/3aVp85h
via IFTTT

Olu Lyrics : Maniyarayile Ashokan Malayalam Movie Song

Movie: Maniyarayile Ashokan 
Year: 2020 
Singer: Sid Sriram 
Lyrics: Shamzu Zayba 
Music: Sreehari K Nair 
Actor: Gregory, Shine Tom Chacko, Krishna Sankar
Actress: Anupama Parameswaran 



Ooooo... Aahhh... Mmmm....

Ooolu Ooolu Kannuthurannu Khalbu Midichu Munnilolund

Ooolu Ooolu Kannuthurannu Khalbu Midichu Munnilolund
Ooolu Ooolu Kannuthurannu Khalbu Midichu Munnilolund

Poothankiri Kili Kannullarolu
Kissagalil Paranjora Chelullarolu
Poothankiri  Kili Kannullarolu
Kissagalil Paranjora Chelullarolu
Ooolu Ooolu Kannuthurannu Khalbu Midichu Munnilolund

Olonnu Peyyunna Beharaya Neram
Aazhangalaa Kannil Suruma Parathi
Thiragal Pole

Kathoram Chollunna Porishayellam
Olenna Penninte Naamangalaayi
KissagalPole
Poothankiri Kili Kannullarolu
Kissagalil Paranjora Chelullarolu
Ooolu Ooolu Kannuthurannu Khalbu Midichu Munnilolund

Oooloru Chiriyaale
Aaaa Aalamilake
Raavoli Pakarumbol
Rooohonnathuthiche
Poothankiri Kili Kannullarolu
Kissagalil Paranjora Chelullarolu
Ooolu Ooolu Kannuthurannu Khalbu Midichu Munnilolund

Mmm.... mmm... mmmm....



* This article was originally published here

2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തി: മറ്റുനോട്ടുകളുടെ പ്രചാരം വര്‍ധിച്ചതായും ആര്‍ബിഐ

മുൻ സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് 2000 രൂപയുടെ നോട്ടുകൾ അച്ചടിച്ചില്ല. ആർബിഐയുടെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2000 രൂപ നോട്ടിന്റെ പ്രചാരവും ഓരോവർഷവും കുറഞ്ഞുവരികയാണ്. 2018 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷം 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിലുണ്ടായിരുന്നത്. 2019 മാർച്ചായപ്പോൾ ഇത് 32,910 ലക്ഷമായും 2020 മാർച്ചിൽ 27,398 ലക്ഷമായും കുറഞ്ഞു. 2020 മാർച്ച് അവസാനത്തെ കണക്കെടുക്കുമ്പോൾ മൊത്തം പ്രചാരത്തിലുള്ള നോട്ടുകളിൽ 2.4ശതമാനംമാത്രമാണ് 2000ത്തിന്റെ നോട്ടുകൾ. മൂല്യം കണക്കാക്കുമ്പോൾ ഇത് 22.6ശതമാനംവരും. 2000ത്തിന്റെ നോട്ടുകളുടെ പ്രചാരം കുറയുമ്പോൾ 500ന്റെയും 200ന്റെയും നോട്ടുകൾ അതിന് അനുപാതികമായി വിപണിയിൽ വൻതോതിൽകൂടുകയുംചെയ്തിട്ടുണ്ട്. 2019-20 സാമ്പത്തിക വർഷത്തിൽ മൊത്തം നോട്ടുകളുടെ പ്രചാരത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 23.3 ശതമാനം കുറവുണ്ടായതായും ആർബിഐയുടെ റിപ്പോർട്ടിൽ പറയുന്നു. കോവിഡ് വ്യാപനംമൂലമുള്ള അടച്ചിടലണ് അതിന്റെകാരണമായി പറയുന്നത്. 2019-20 സാമ്പത്തികവർഷത്തിൽ മൊത്തം 2,96,695 കള്ളനോട്ടുകൾ കണ്ടെടുത്തു. ഇതിൽ 4.6ശതമാനം നോട്ടുകൾ ആർബിഐയും 95.4ശതമാനം ബാങ്കുകളുമാണ് കണ്ടെത്തിയത്.

from money rss https://bit.ly/2QmETIR
via IFTTT

പണലഭ്യത ഉറപ്പാക്കാന്‍ 20,000 കോടി രൂപ റിസര്‍വ് ബാങ്ക് വിപണിയിലെത്തിക്കുന്നു

രാജ്യത്ത് സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് വീണ്ടും വിപണിയിൽ ഇടപെടുന്നു. പണലഭ്യത കൂട്ടുകയെന്ന ലക്ഷ്യത്തോടെ ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻ(ഒഎംഒ)വഴി 20,000 കോടി രൂപയാണ് വിപണിയിലെത്തിക്കുക. ഓഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന് തിയതികളിൽ രണ്ടുഘട്ടമായി സർക്കാർ സെക്യൂരിറ്റികൾ വാങ്ങുകയും വിൽക്കുകയുംചെയ്താണ് ആർബിഐ ഇടപെടുക. 2024 നവംബർ നാല്, 2027 ഫെബ്രുവരി 15, 2030 മെയ് 11, 2032 ഓഗസ്റ്റ് 28 എന്നീ തിയതികളിൽ കാലാവധിയെത്തുന്ന സെക്യൂരിറ്റികൾ യഥാക്രമം 6.18ശതമാനം, 8.24ശതമാനം, 5.79ശതമാനം, 7.95ശതമാനം എന്നിങ്ങനെ വിപണിയിൽനിന്ന് വാങ്ങും. മറ്റൊരു ഇടപെടൽവഴി 2020 ഒക്ടോബറിലും നവംബറിലും കാലാവധിയെത്തുന്ന സർക്കാർ ബോണ്ടുകൾ വിൽക്കുകയും ചെയ്യും. പ്രഖ്യാപനംവന്നയുടെ 10വർഷകാലാവധിയുള്ള സർക്കാർ കടപ്പത്രങ്ങളുടെ ആദായത്തിൽ അഞ്ച് ബേസിസ് പോയന്റിന്റെ കുറവുണ്ടായി. 6.116ശതമാനമാണ് നിലവിലെ ആദായം. സമ്പദ് വ്യവസ്ഥയിൽ പണലഭ്യത വർധിക്കുന്നതോടൊപ്പം ദീർഘകാല പലിശ നിരക്കുകളിൽ കുറവുവരാൻ ആർബിഐയുടെ നടപടി സഹായിക്കുമെന്നാണ് ബാങ്കുകളുടെ വിലയിരുത്തൽ. സ്വകാര്യ വായ്പാമേഖലകളിലുൾപ്പടെ പണലഭ്യത ഉറപ്പാക്കുകയാണ് ഇത്തവണത്തെ ആർബിഐയുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞമാർച്ചിൽ സമാനമായ ഇടപെടലിലൂടെ രണ്ടു ഘട്ടമായി 30,000 കോടി റിസർവ് ബാങ്ക് വിപണിയിലെത്തിച്ചിരുന്നു. RBI announces special OMO of Rs 20,000 crore

from money rss https://bit.ly/31sjR1P
via IFTTT

Monday 24 August 2020

പാഠം 88: ക്ഷമയോടെ കാത്തിരുന്നവര്‍ നേടിയത് 15ശതമാനത്തിലേറെ ആദായം

ദീർഘകാല സാമ്പത്തിക ലക്ഷ്യത്തിനായി സുഭാഷ് എസ്ഐപി തുടങ്ങിയത് അഞ്ചുവർഷം മുമ്പാണ്. ചുരുങ്ങിയത് മാസത്തിലൊരിക്കലെങ്കിലും പോർട്ട്ഫോളിയോ പരിശോധിച്ച് നേട്ടക്കണക്കുൾകണ്ട് സംതൃപ്തിയടയുന്ന പതിവും സുഭാഷിനുണ്ട്.കോവിഡ് വ്യാപനത്തെതുടർന്ന് ഓഹരി വിപണി തകർന്നടിഞ്ഞപ്പോൾ അദ്ദേഹം നിരാശനായി. നിക്ഷേപിച്ച ഫണ്ടുകളിൽ പലതും പത്തുശതമാനംവരെ നഷ്ടത്തിലായി. മാർച്ച് കഴിഞ്ഞു. ഏപ്രിൽ കഴിഞ്ഞു. മെയും ജൂണും കഴിഞ്ഞു. ഫണ്ടുകൾ കാര്യമായി നേട്ടത്തിലെത്താതിരുന്നതിനെതുടർന്ന് നിരാശനായ അദ്ദേഹം മ്യൂച്വൽ ഫണ്ടിലെ എല്ലാനിക്ഷേപവും പിൻവലിച്ച് സ്ഥിര നിക്ഷേപമാക്കി.ജൂലായ് പിന്നിട്ട് ഓഗസ്റ്റ് പകുതി കഴിഞ്ഞപ്പോൾ വെറുതെയൊന്ന് പഴയ പോർട്ട്ഫോളിയോ അദ്ദേഹം പരിശോധിച്ചു. പോയബുദ്ധി തിരിച്ചുപിടിക്കാൻകഴിയില്ലല്ലോ! നേട്ടത്തിലേയ്ക്ക് തിരിച്ചെത്തുന്നു കോവിഡ് വ്യാപനത്തെതുടർന്നുള്ള തിരുത്തലിൽനിന്ന് ഘട്ടംഘട്ടമായി മ്യൂച്വൽ ഫണ്ടുകൾ തിരിച്ചുവന്നുതുടങ്ങി. ഏതാനും ആഴ്ചകൾക്കുമുമ്പ് നെഗറ്റീവ് വരുമാനം കാണിച്ചിരുന്ന പദ്ധതികളിൽ പലതും നേട്ടത്തിലായി. ഒരുമാസത്തിനിടെ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 11ശതമാനമാണ് ഉയർന്നത്. ബിഎസ്ഇ സ്മോൾ ക്യാപാകട്ടെ നേട്ടമുണ്ടാക്കിയത് 12.50ശതമാനവുമാണ്. കൂടുതൽ നഷ്ടംനേരിട്ട മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗത്തിലുള്ള ഫണ്ടുകളിൽ പലതും ഇതിനകം ഇരട്ട അക്ക ആദായത്തിലേയ്ക്കെത്തി. കഴിഞ്ഞ അഞ്ചുവർഷത്തെ ആദായം പരിശോധിക്കുമ്പോൾ 210 ഫണ്ടുകളിൽ 13 എണ്ണം ഇതിനകം ഇരട്ട അക്ക ശതമാനംനേട്ടം രേഖപ്പെടുത്തിയതായി കാണാം. 168 ഫണ്ടുകളിൽ 77 എണ്ണം പത്തുവർഷത്തെ ആദയത്തിൽ ഇരട്ട അക്കനേട്ടമുണ്ടാക്കി. 10 വർഷക്കാലയളവിൽ എല്ലാഫണ്ടുകളും മികച്ച ആദായത്തിലെത്തിയതായാണ് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇന്ത്യയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. എസ്ഐപി വരുമാനത്തിലും ഫണ്ടുകൾ മുന്നിലെത്തി. തിരുത്തലിന്റെ കാലത്ത് ക്ഷമകാണിച്ചവർക്കെല്ലാം ഫണ്ടുകൾ മികച്ച ആദായം നൽകിയതിന് തെളിവാണ് ഈകണക്കുകൾ. എസ്ഐപി നിക്ഷേപത്തിൽ കഴിഞ്ഞമാസം വൻതോതിലാണ് കുറവുണ്ടായത്. നേട്ടംകൈപ്പിടിയിലെത്തുംമുമ്പ് പലരും നിക്ഷേപംതിരിച്ചെടുത്തു. ജൂലായിൽമാത്രം 2,480 കോടി രൂപയുടെ നിക്ഷേപമാണ് ഇക്വിറ്റി ഫണ്ടുകളിൽനിന്ന് പിൻവലിച്ചത്. ഇതോടെ എസ്ഐപി വഴിയെത്തിയനിക്ഷേപം 22 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തുകയുംചെയ്തു. അതേസമയം, മ്യൂച്വൽ ഫണ്ടിൽ വിശ്വാസമർപ്പിക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായകാര്യം ശ്രദ്ധേയമാണ്. 11 ലക്ഷം എസ്ഐപി അക്കൗണ്ടുകളാണ് ജൂലായിൽമാത്രം പുതിയതായി തുടങ്ങിയത്. നേട്ടക്കണക്കിലേയ്ക്ക് പരാഖ് പരീഖ് ലോങ് ടേം ഫണ്ടാണ് അഞ്ചുവർഷക്കാലയളവിലെ നേട്ടത്തിൽമുന്നിൽ. 14.72ശതമാനം നേട്ടമാണ് നിക്ഷേപകർക്ക് ഈകാലയളവിൽ ഫണ്ട് നൽകിയത്. ക്വാണ്ട് ആക്ടീവ് ഫണ്ട് 13.08ശതമാനവും ക്വാണ്ട് ടാക്സ് പ്ലാൻ 12.81ശതമാനവും മിറ അസെറ്റ് ഏമേർജിങ് ബ്ലൂചിപ്പ് ഫണ്ട് 11.93ശതമാനവും ആക്സിസ് മിഡ് ക്യാപ് ഫണ്ട് 11.75ശതമാനവും നേട്ടമുണ്ടാക്കി. ഐഐഎഫ്എൽ ഫോക്കസ്ഡ് ഇക്വിറ്റി 11.60ശതമാനവും നിപ്പോൺ ഇന്ത്യ ഇടിഎഫ് 11.52ശതമാനവും ആക്സിസ് ബ്ലുചിപ് ഫണ്ട്10.73ശതമാനവും കനാറ റൊബേകോ ഇക്വിറ്റി ട്ാക്സ് സേവർ ഫണ്ട് 10.18ശതമാനവും(അഞ്ചുവർഷക്കാലയളവിൽ)നേട്ടം നൽകിയതായി കാണുന്നു. 210 ഫണ്ടുകളിൽ ഏഴെണ്ണമാണ് ഇപ്പോഴും നെഗറ്റീവ് ആദായത്തിലുള്ളത്. 10വർഷത്തെ ആദായം പത്ത് വർഷത്തെ എസ്ഐപി ആദായം പരിശോധിക്കുമ്പോൾ മികച്ചനേട്ടമുണ്ടാക്കിയത് എസ്ബിഐ സ്മോൾ ക്യാപ് ഫണ്ടാണ്. 19.59ശതമാനം. മിറ അസെറ്റ് എമേർജിങ് ബ്ലുചിപ്പ് ഫണ്ട് 19.50ശതമാനവും ഉയർന്നു. കനാറ റൊബേകോ എമേർജിങ് ഇക്വിറ്റി 17.13 ശതമാനവും പ്രിൻസിപ്പൽ എമേർജിങ് ബ്ലുചിപ്പ് ഫണ്ട് 15.13ശതമാനവും ക്വാണ്ട് ആക്ടീവ് ഫണ്ട് 14.94ശതമാനവും നേട്ടത്തിലാണ്. പത്തുവർഷത്തിനിടെ മൂന്ന് ഫണ്ടുകൾ 15ശതമാനത്തിലേറെ ആദായം നൽകി. 29 ഫണ്ടുകളാകട്ടെ 12ശതമാനത്തിലേറെയും എസ്ഐപി ആദായം നൽകി. 15 വർഷത്തെ ആദായം 15 വർഷത്തെ എസ്ഐപി ആദായം പരിശോധിക്കുമ്പോൾ 13 ഫണ്ടുകൾ 12ശതമാനത്തിലേറെ ആദായം നൽകിയതായി കാണാം. ഈ കാലയളവിൽ മികച്ച ആദായവുമായി കനാറ റൊബേകോ എമേർജിങ് ഇക്വിറ്റി ഫണ്ടാണ് മുന്നിൽ. 16.60ശതമാനം. ഐസിഐസിഐ പ്രുഡൻഷ്യൽ വാല്യു ഡിസ്കവറി 14.17ശതമാനവും എൽആൻഡ്ടി മിഡക്യാപ് 14.12ശതമാനവും എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി 14.38 ശതമാനവും നേട്ടം നിക്ഷേപകന് നൽകി. നേട്ടത്തിന്റെ പട്ടിക Fund 10Yr SIP Ret(%) Category Mirae Asset Emerg Bluechip 19.50 Large&Mid Cap SBI Small Cap 19.59 Small Cap Canara Robeco Emerging Equities 17.13 Large & Mid Cap Principal Emerging Bluechip 15.13 Large & Mid Cap Quant Active Fund 14.94 Large & Mid Cap Axis Long Term Equity 14.63 ELSS DSP Small Cap 15.03 Small Cap DSP Mid Cap 14.81 Mid Cap Kotak Emerging Equity 14.65 Mid Cap Invesco India Mid Cap 14.67 Mid Cap Edelweiss Mid Cap 14.47 Mid Cap L&T Mid Cap 14.23 Mid Cap Quant Tax Plan 14.20 ELSS Invesco India Contra fund 13.64 Value Oriented Quant Large and Mid Cap 13.73 Large & Mid Cap SBI Focussed Equity 13.63 Multi Cap Taurus Discovery(Mid Cap)Fund 13.74 Mid Cap UTI Mid cap fund 13.58 Mid Cap Tata Mid cap Growth 13.71 Mid Cap Mirae Asset Large cap 13.20 Large Cap BNP Paribas Mid cap 13.40 Mid Cap HDFC Mid Cap Oppurtunities 13.46 Mid Cap Franklin India Prima Fund 12.97 Mid Cap L&T India Value fund 12.70 Value Oriented Qunat focussed fund 12.70 Large cap Kotak Standard Multicap 12.42 Multi cap Invesco India Tax plan 12.44 ELSS Axis Bluechip 12.22 Large Cap Kotak Small cap 12.68 Small Cap *Data as on 21 Aug 2020 മികച്ച ആദായം നൽകാൻ തുടങ്ങുംമുമ്പെ ഫണ്ടുകൾ വിറ്റൊഴിവാക്കിയവർ ഏറെയാണ്. ദീർഘകാല ലക്ഷ്യത്തിനായി എസ്ഐപി നിക്ഷേപം നടത്തുന്നവർ ക്ഷമയോടെ കാത്തിരുന്നാൽ മികച്ച ആദായം ലഭിക്കുമെന്നതിന് തെളിവാണ് ഈ കണക്കുകൾ. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: കോവിഡ് വ്യാപനത്തെതുടർന്ന് നഷ്ടത്തിലായ ഫണ്ടുകൾ നേട്ടത്തിലാകുന്നതിന്റെ കണക്കുകൾ അവതരിപ്പിക്കുകയാണ് ഇവിടെ ചെയ്തത്. അതുകൊണ്ടുതന്നെ മുകളിൽ കൊടുത്ത ഫണ്ടുകൾ നിക്ഷേപത്തിനുള്ള ശുപാർശയായി കണക്കാക്കേണ്ടതില്ല. സാമ്പത്തിക ലക്ഷ്യവും റിസ്ക് എടുക്കാനുള്ള കഴിവും വിലയിരുത്തിമാത്രംയോജിച്ച ഫണ്ടുകൾ തിരഞ്ഞെടുത്ത് നിക്ഷേപിക്കുക.

from money rss https://bit.ly/2YutgUC
via IFTTT

സ്വര്‍ണവില ചൊവാഴ്ചയും കുറഞ്ഞു; പവന് 38,240 രൂപയായി

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി രണ്ടാമത്തെ ദിവസവും കുറഞ്ഞു. ചൊവാഴ്ച പവന് 320 രൂപ കുറഞ്ഞ് 38,240 രൂപയായി. 4780 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ച പവന് 320 രൂപ കുറഞ്ഞ് 38,560 രൂപയിലെത്തിയിരുന്നു. ഇതോടെ ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് 3,760 രൂപയുടെ കുറവാണ് രണ്ടാഴ്ചകൊണ്ടുണ്ടായത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില സ്ഥിരതയാർജിച്ചു. ഔൺസിന് 1,933 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 2,000 ഡോളറിനുമുകളിലെത്തിയ വിലയാണ് രണ്ടാഴ്ചകൊണ്ട് ഈ നിലവാരത്തിലെത്തിയത്. കോവിഡ് വാക്സിൻ വിപണിയിലെത്തിക്കുന്നതിനുള്ള ശ്രമം ഊർജിതമായി തുടരുന്നതും നി്ക്ഷേപകർ ലാഭമെടുത്ത് പിന്മാറുന്നതുമായി സ്വർണവിലയെ ബാധിച്ചത്. Content Highlights: gold price down

from money rss https://bit.ly/31r2SNu
via IFTTT

നിഫ്റ്റി 11,500 തിരിച്ചുപിടിച്ചു: സെന്‍സെകസില്‍ 166 പോയന്റ് നേടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി രണ്ടാമത്തെ വ്യാപാര ദിനത്തിലും ഓഹരി സൂചികകളിൽ നേട്ടം. നിഫ്റ്റി 11,500 നിലവാരം തിരിച്ചുപിടിച്ചു. സെൻസെക്സ് 166 പോയന്റ് നേട്ടത്തിൽ 38,955ലും നിഫ്റ്റി 47 പോയന്റ് ഉയർന്ന് 11515ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 1297 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 448 ഓഹരികൾ നഷ്ടത്തിലുമാണ്. 80 ഓഹരികൾക്ക് മാറ്റമില്ല. ഐഷർ മോട്ടോഴ്സ്, ഇൻഡസിന്റ് ബാങ്ക്, എസ്ബിഐ, ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്സിഎൽ ടെക്, ബജാജ് ഓട്ടോ, നെസ് ലെ, അദാനി പോർട്സ്, യുപിഎൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, ടൈറ്റൻ കമ്പനി, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കാൻ ഫിൻ ഹോംസ്, അതുൽ ഓട്ടോ ഉൾപ്പടെ 76 കമ്പനികളാണ് ചൊവാഴ്ച ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/34vYi28
via IFTTT

Mohanlal To Start Shooting For Drishyam 2 Soon: Gets Back To His Usual Get-Up!

Mohanlal To Start Shooting For Drishyam 2 Soon: Gets Back To His Usual Get-Up!
Mohanlal, the complete actor of the Malayalam film industry has finally shaved off his long beard. The superstar, who has set the social media on fire with his long-beard look, recently got a makeover and is back to his usual get-up.

* This article was originally published here

നിഫ്റ്റി 11,450ന് മുകളില്‍: സെന്‍സെക്‌സ് 364 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകൾ മികച്ചനേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,450ന് മുകളിലെത്തി. സെൻസെക്സ് 364.36 പോയന്റ് നേട്ടത്തിൽ 38,799.08ലും നിഫ്റ്റി 94.90 പോയന്റ് ഉയർന്ന് 11,466.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1,500 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1109 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 136 ഓഹരികൾക്ക് മാറ്റമില്ല. സീ എന്റർടെയ്ൻമെന്റ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. പവർഗ്രിഡ് കോർപ്, ടെക് മഹീന്ദ്ര, അദാനി പോർട്സ്, എംആൻഡ്എം, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, വാഹനം, എഫ്എംസിജി, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകൾ നേട്ടമുണ്ടാക്കി. ഐടി, ഫാർമ സൂചികകൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.4ശതമാനവും സ്മോൾ ക്യാപ് സൂചിക 1.6ശതമാനവും ഉയർന്നു. Nifty ends above 11,450, Sensex up 364

from money rss https://bit.ly/2CSwzgM
via IFTTT

സിനിമാ തിയേറ്ററുകള്‍ തുറക്കുന്നകാര്യം പരിഗണനയില്‍: ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കിയേക്കും

അൺലോക്കിങ്പ്രക്രിയയുടെ ഭാഗമായി അടുത്തഘട്ടത്തിൽ സിനിമ തിയേറ്ററുകളും മൾട്ടി പ്ലക്സുകളും തുറന്നേക്കും. ഓഗസ്റ്റ് അവസാനത്തോടെയാണ് അടുത്തഘട്ട അൺലോക്ക് നടപടികൾ ആരംഭിക്കുക. അതിനുശേഷമാകും തീരുമാനമുണ്ടാകുക. മറ്റെല്ലാ വ്യാപാരമേഖലകളും തുറന്നെങ്കിലും സിനിമാ തിയേറ്ററുകൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. സൂരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും ഇടക്കിടെ അണുനശീകരണം നടത്തിയുമാകും സിനിമാ ഹാളുകൾ തുറക്കുക. സിനിമാ പ്രേമികളെ തിയേറ്ററുകളിലേയ്ക്കെത്തിക്കാൻ ആദ്യഘട്ടത്തിൽ വ്യാപകമായ ഇളവുകളും നൽകിയേക്കുമെന്നാണ് ഇൻഡസ്ട്രിയിൽനിന്നുള്ളവർ പറയുന്നത്. ടിക്കറ്റ് നിരക്കിൽ 15 മുതൽ 20 ശതമാനംവരെ ഇളവുനൽകിയേക്കും. രണ്ട് ടിക്കറ്റെടുക്കുന്നവർക്ക് അടുത്തഷോയ്ക്ക് ഒരു ടിക്കറ്റ് സൗജന്യമായി നൽകുന്നകാര്യവും പരിഗണനയിലുണ്ട്. ആദ്യ ആഴ്ചകളിൽ ആരോഗ്യമേഖലയിൽനിന്നുള്ളവർക്കും പോലീസുകാർക്കും സൗജന്യം അനുവദിക്കുന്നകാര്യവും മൾട്ടിപ്ലക്സുകൾ പരിഗണിക്കുന്നുണ്ട്.

from money rss https://bit.ly/2Ys8THR
via IFTTT

കല്യാണ്‍ ജുവല്ലേഴ്‌സ് ഓഹരി വിപണിയിലേയ്ക്ക്: 1,750 കോടി സമാഹരിച്ചേക്കും

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കല്യാൺ ജുവല്ലേഴ്സ് ഓഹരി വിപണിയിൽ ഉടനെ ലിസ്റ്റ് ചെയ്തേക്കും. പ്രാരംഭ ഓഹരി വില്പന(ഐപിഒ)യുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകുകയാണെന്നാണ് റിപ്പോർട്ടുകൾ. 1,750 കോടിയാകും വിപണിയിൽനിന്ന് സമാഹരിക്കുക. വിദേശ സ്വകാര്യ നിക്ഷേപ സ്ഥാപനമായ വാർബർഗ് പിങ്കസിന്റെ നിക്ഷേപം ഭാഗികമായി പിൻവലിക്കാൻ ഐപിഒ തുകയുടെ ഒരുഭാഗം വിനിയോഗിക്കുമെന്നാണ് സൂചന. ആക്സിസ് ക്യാപിറ്റൽ, സിറ്റി, ഐസിഐസിഐ സെക്യൂരിറ്റീസ്, എസ്ബിഐ ക്യാപിറ്റൽ തുടങ്ങിയവയാകും ഐപിഒയ്ക്കുവേണ്ടിയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുക. എട്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ജുവല്ലറി ഐപിഒയുമായി രംഗത്തുവരുന്നത്. 2012 ഡിസംബറിലാണ് ഇതിനുമുമ്പ് പിസി ജുവല്ലേഴ്സ് 600 കോടി രൂപ ഐപിഒവഴി വിപണിയിൽനിന്ന് സമാഹരിച്ചത്. രണ്ടുതവണയായി വാർബർഗ് പിങ്കസ് 1,700 കോടി രൂപയാണ് കല്യാൺ ജുവല്ലേഴ്സിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. ഇന്ത്യയിൽതന്നെ ജുവൽറി മേഖലയിലെത്തിയ ഏറ്റവും വലിയ സ്വകാര്യ ഇക്വിറ്റി നിക്ഷേപമായിരുന്നു ഇത്. റേറ്റിങ് ഏജൻസിയായ ഇക്രയുടെ സെപ്റ്റംബർ 2019ലെ റിപ്പോർട്ട് പ്രകാരം വാർബർഗിന് കല്യാണിൽ 30ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. 2019 സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം 7,454 കോടി രൂപയാണ് കല്യാൺ ജുവല്ലേഴ്സിന്റെ വരുമാനം. നികുതികഴിച്ച് 50 കോടി രൂപ ലാഭവുംനേടിയതായി ഇക്രയുടെ റിപ്പോർട്ടിൽ പറയുന്നു. 19 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 135 ഷോറൂമുകളാണ് കല്യാണിനുള്ളത്. മിഡിൽ ഈസ്റ്റ് ഉൾപ്പടെ അഞ്ച് രാജ്യങ്ങളിലും സാന്നിധ്യമുണ്ട്. 750 മൈ കല്യാൺ സ്റ്റോറുകളും ഇന്ത്യയിൽ ഒട്ടാകെ പ്രവർത്തിക്കുന്നു. കോവിഡിനെതുടർന്ന് ദീർഘകാലം അടച്ചിട്ട ജുവല്ലറി മേഖല സജീവമാകാൻ തുടങ്ങിയിട്ടുണ്ട്. വിവാഹ-ഉത്സവ സീസണായതിനാൽ സ്വർണത്തിന് ആവശ്യക്കാരേറിയിട്ടുണ്ട്. പവന്റെ വിലയിൽ 3,500 രൂപയോളം കുറവുണ്ടായതും ഡിമാൻഡ് വർധിപ്പിച്ചതായി ഈമേഖലയിൽനിന്നുള്ളവർ പറയുന്നു. Kalyan Jewellers files DRHP for Rs 1,750-crore IPO

from money rss https://bit.ly/2Yvrhzp
via IFTTT

Sunday 23 August 2020

മുംബൈ വിമാനത്താവളത്തിന്റെ 74ശതമാനം ഓഹരി അദാനി ഗ്രൂപ്പ് സ്വന്തമാക്കി

മുംബൈ: രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനത്താവളമായ മുംബൈ ഇന്റർനാഷണൽ എയർപോർട്ടിന്റെ 74ശതമാനം ഓഹരികളും അദാനി ഗ്രൂപ്പ് സ്വന്തമാക്കി. 50.5ശതമാനം ഓഹരികളും ജിവികെ ഗ്രൂപ്പിൽനിന്നും 23.5ശതമാനം ഓഹരി വിവിധ ഗ്രൂപ്പുകളിൽനിന്നുമായാണ് അദാനി ഗ്രൂപ്പ് വാങ്ങിയത്. ഇടപാടിനായി 15,000 കോടി രൂപ ചെലവഴിച്ചതായാണ് റിപ്പോർട്ടുകൾ. മാർച്ച് 31ലെ കണക്കുപ്രകാരം ജിവികെ ഗ്രൂപ്പിന് 50.5ശതമാനം ഓഹരികളാണുണ്ടായിരുന്നത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് 26ശതമാനവും സൗത്ത് ആഫ്രിക്കയിലെ എയർപോർട്ട് കമ്പനിയ്ക്ക് 10ശതമാനവും ബിഡ് വെസ്റ്റ് ഗ്രൂപ്പിന് 13.5ശതമാനം ഓഹരികളുമാണുള്ളത്. ഇതോടെ വ്യോമയാന മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഓപ്പറേറ്റർമാരായി അദാനി ഗ്രൂപ്പ് മാറി. തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേയ്ക്ക് നടത്തിപ്പിന് നൽകാൻ കേന്ദ്ര മന്ത്രിസഭായോഗം നേരത്തെ തീരുമാനിച്ചിരുന്നു. രാജ്യത്തെ നൂറിലധികം വിമാനത്താവളങ്ങളുടെ ഉടമസ്ഥത, നടത്തിപ്പ് അവകാശം എന്നിവ കേന്ദ്ര വ്യോമയാന അതോറിറ്റിക്കാണ്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ലഖ്നൗ, മംഗലാപുരം എന്നിവ നേരത്തെ അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നൽകിയിരുന്നു. Adani to acquire 74% stake in Mumbai Airport

from money rss https://bit.ly/3lmOGNs
via IFTTT