121

Powered By Blogger

Monday 29 December 2014

പിക്കറ്റ് 43 ട്രെയിലര്‍ പുറത്തിറങ്ങി











പൃഥ്വിരാജിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പിക്കറ്റ് 43'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയിലെ പിക്കറ്റ് 43 എന്ന ഔട്ട്‌പോസ്റ്റില്‍ കാവലിന് നിയോഗികക്കപ്പെടുന്ന ഹവീല്‍ദാര്‍ ഹരീന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

അതിര്‍ത്തിയില്‍ ഇരുവശത്തുമുള്ള ഔട്ട്‌പോസ്റ്റുകളില്‍ ഒറ്റയ്ക്ക് കഴിയുന്ന ഇന്ത്യയുടെയും പാക്കിസ്താന്റെയും രണ്ടു പട്ടാളക്കാര്‍ക്കിടയില്‍ ഉടലെടുക്കുന്ന സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പാക് പട്ടാളക്കാരനായി ഹിന്ദി നടന്‍ ജാവേദ് ജഫ്രി എത്തുന്നു.




രണ്‍ജി പണിക്കര്‍, സുധീര്‍ കരമന, ഹരീഷ് പെരടി, ശോഭ മോഹന്‍, അംഗന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കള്‍. ജോമോന്‍ ടി ജോണ്‍ ആണ് പിക്കറ്റ് 43 യുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം രതീഷ് വേഗ. ചിത്രം ജനുവരി ഒമ്പതിന് റിലീസാകും.









from kerala news edited

via IFTTT

ടിപി ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ എന്തും നേരിടാം: ദേവി അജിത്ത്‌











രാഷ്ട്രീയ വൈരത്തിന് ഇരയായി കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ ജീവിതം പ്രമേയമാക്കി നിര്‍മിച്ച 'ടിപി 51' എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ തനിക്ക് എന്തു സംഭവിച്ചാലും നേരിടാന്‍ തയ്യാറാണെന്ന് നടി ദേവി അജിത്ത്. ചിത്രത്തിലെ ഒഞ്ചിയത്തുള്ള ടി പിയുടെ തറവാട്ടു വീട്ടിലെ രംഗങ്ങള്‍ പോലീസ് സംരക്ഷണത്തിലാണ് ചിത്രീകരിച്ചതെന്നും ദേവി അജിത്ത് പറഞ്ഞു.

ടിപി 51 ല്‍ ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയുടെ വേഷത്തിലാണ് ദേവി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ മറ്റൊരു '51 വെട്ടിന്' താനും ഇരയാവില്ലെന്നാണ് കരുതുന്നതെന്ന് പറഞ്ഞ ദേവി അജിത്ത് ഇനി എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ സംഭവിക്കട്ടെ എന്ന് കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ ഇംഗ്ലീഷ് ഡെയ്‌ലിയുടെ ഓണ്‍ലൈന്‍ സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


കെ കെ രമയുടെ വേഷം ലഭിച്ചപ്പോള്‍ അത് ചെയ്യണോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നെന്നും തന്റെ അച്ഛനാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രേരിപ്പിച്ചതെന്നും ദേവി അജിത്ത് പറഞ്ഞു. ഒഞ്ചിയത്ത് വച്ച് നടന്ന ഷൂട്ടിങ്ങിലുടനീളം രമയും മകന്‍ അഭിനന്ദും സെറ്റിലുണ്ടായിരുന്നെന്നും താനിപ്പോള്‍ അവരുടെ ഒരു കുടുംബാംഗത്തെ പോലെയാണെന്നും നടി പറയുന്നു.


രമയ്ക്കും മകനും വേണ്ടിയാണ് താന്‍ ടിപി 51 ല്‍ അഭിനയിച്ചത്. തനിയ്ക്ക് പ്രത്യേക രാഷ്ട്രീയ ചായ്‌വുകളൊന്നുമില്ല, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കോ പണത്തിനോ വേണ്ടിയല്ല ചിത്രത്തില്‍ അഭിനയിച്ചത്- ദേവി വിശദമാക്കി. മിലി, മറിയം മുക്ക്, അങ്കുരം, വെയില്‍ തിന്നുന്ന പക്ഷി തുടങ്ങി ഒരുപിടി ചിത്രങ്ങളുമായി അഭിനയത്തില്‍ സജീവമാവുകയാണ് ദേവി ഇപ്പോള്‍.


ടി പി ചന്ദ്രശേഖരന്‍ ജീവിച്ചിരുന്ന യഥാര്‍ത്ഥ ലൊക്കേഷനുകളിലാണ് ടിപി 51 ചിത്രീകരിച്ചിരിക്കുന്നത്. മൊയ്തു താഴത്ത് ആണ് സംവിധായകന്‍. ചിത്രം അടുത്ത വര്‍ഷം ഏപ്രിലോടെ പ്രദര്‍ശനത്തിനെത്തും.











from kerala news edited

via IFTTT

അനൂപ് മേനോന്‍ വിവാഹിതനായി











നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ വിവാഹിതനായി. പത്തനാപുരം സ്വദേശിനിയായ ഷേമ അലക്‌സാണ്ടറാണ് വധു. അനൂപിന്റെ കൊച്ചിയിലെ ഫളാറ്റില്‍ ആര്‍ഭാടങ്ങളൊഴിവാക്കി തീര്‍ത്തും സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നത്. ഇരുകൂട്ടരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമേ വിവാഹചടങ്ങില്‍ പങ്കെടുത്തുള്ളൂ. ദീര്‍ഘനാളത്തെ സൗഹൃദത്തിനൊടുവിലാണ് അനൂപും ഷേമയും വിവാഹിതരായത്.

കോഴിക്കോട് ബാലുശ്ശേരി പറമ്പത്ത് വീട്ടില്‍ പി. ഗംഗാധരന്‍ നായരുടെയും ഇന്ദിര മേനോന്റെയും മകനാണ് അനൂപ്. കൊല്ലം പത്തനാപുരം പ്രിന്‍സ് പാര്‍ക്കിലെ തോട്ടുമുക്കത്ത് പ്രിന്‍സ് അലക്‌സാണ്ടറുടെയും പരേതയായ ലില്ലി അലക്‌സാണ്ടറുടെയും മകളാണ് ഷേമ.













from kerala news edited

via IFTTT

കോളിവുഡിന്റെ കാരണവര്‍









കെ.ബാലചന്ദറിന് തമിഴകം നല്‍കിയ വിടചൊല്ലല്‍ സമാനതകളില്ലാത്തതായിരുന്നു. മുതിര്‍ന്ന സംവിധായകനെ അവസാനമായി കാണാന്‍ സിനിമാലോകം മൊത്തം ചെന്നൈയിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഒഴുകിയെത്തി. ഫ്രകോളിവുഡിന്റെ കാരണവര്‍യ്ത്ത എന്ന വിശേഷണമാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ഉയര്‍ന്ന പോസ്റ്ററുകളിലും ബോര്‍ഡുകളിലുമെല്ലാം കണ്ടത്.

ചായംതേക്കാത്ത ഗ്രാമീണ ജീവിതങ്ങളെ തീക്ഷണതയോടെ സിനിമയിലേക്കു കൊണ്ടുവന്നു എന്നതാണ് ബാലചന്ദര്‍ സിനിമകളുടെ പ്രത്യേകത. രജനികാന്തും കമലഹാസനും ഉള്‍പ്പെടെ അറുപതോളം പേരാണ് ബാലന്ദറിന്റെ കൈപിടിച്ച് ദക്ഷിണേന്ത്യന്‍ സിനിമയുടെ തലപ്പത്തേക്ക് ചുവടുവച്ചത് .അന്ധനെ തെരുവ് മുറിച്ചു കടത്തുന്ന ഒരാളുടെ ശ്രദ്ധയോടെയാണ് സിനിമയില്‍ ബാലചന്ദര്‍ തന്നെ നയിച്ചതെന്ന കമലഹാസന്റെ വാക്കുകള്‍ അദ്ദേഹത്തില്‍ നിന്നും ലഭിച്ച കരുതലും കരുത്തും വ്യക്തമാക്കുന്നതാണ്.


ബാലചന്ദര്‍ എന്ന സംവിധായകനെ കണ്ടുമുട്ടിയിരുന്നില്ലെങ്കില്‍ താനെന്ന താരം ജനിക്കുമായിരുന്നുവെന്നാണ് രജനികാന്ത് അനുസ്മരിച്ചത് സ്ത്രീകള്‍ വെറും കെട്ടുകാഴ്ചകള്‍ മാത്രമായിരുന്ന കാലത്ത് നായികമാരെ പ്രേക്ഷമനസ്സില്‍ കുടിയിരുത്തിയ സംവിധായകനാണ് ബാലചന്ദര്‍.അപൂര്‍വ്വരാഗങ്ങളിലെ ശ്രീവിദ്യ,അരങ്ങേറ്റത്തിലെ പ്രമീള,അവള്‍ ഒരുതുടര്‍ക്കഥൈയിലെ സുജാത, സിന്ധുഭൈരവിയിലെ സുഹാസിനി എന്നിവരെല്ലാം ബാലചന്ദര്‍ ചിത്രത്തിലൂടെ താരപദവിയിലേക്കേറിയവരാണ്.


അന്ധവിശ്വാസങ്ങള്‍ നിറഞ്ഞുനിന്ന തമിഴ്‌സിനിമാലോകത്ത് ധിക്കാരിയുടെയും നിഷേധിയുടെയും വേഷമായിരുന്നു കെ.ബാലചന്ദറിന്,ആദ്യസിനിമയുടെ പേര് ഫ്രനീര്‍ക്കുമിഴിയ്ത്ത നീര്‍ക്കുമിളയെന്നര്‍ത്ഥമുള്ള പേര് അറം പറ്റുമെന്ന പലരും പറഞ്ഞെങ്കിലും കൂസാതെ മുന്നോട്ട് പോയി,1978 പുറത്തിറങ്ങിയ ഒരുചിത്രത്തിന്റെ പേര് തപ്പുതാളങ്ങള്‍ (താളപ്പിഴകള്‍) എന്നായിരുന്നു. പേരുകൊണ്ട് സിനിമക്ക് താളപ്പിഴകളൊന്നും സംഭവിക്കില്ലെന്നു അദ്ദേഹം സിനിമകള്‍കൊണ്ടുതന്നെ തെളിച്ചു.


അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ തനിമചോരാതെ അവതരിപ്പിക്കുന്നതായിരുന്നു ബാലചന്ദര്‍ സിനിമയിലെ ഓരോ സീനുകളും. ആദ്യസിനിമ നീര്‍ക്കുമിഴി തത്വചിന്താപപരമായ ഒരുകാഴ്ചപ്പാടാണ് മുന്നോട്ടുവച്ചത്. ഫ്രആടി അടങ്കും വാഴ്‌ക്കെയെടാ...യ്ത്ത--യെന്ന ചിത്രത്തിലെ ഗാനം അന്നും ഇന്നും തമിഴകം ഓരേവികാരത്തോടെ നെഞ്ചിലേറ്റുന്നു. ദ്രാരിദ്രവും,വേശ്യാവൃത്തിയും,കുടുംബന്ധങ്ങളിലെ അകക്കാഴ്ചകളും പ്രമേയമാക്കി ഒരുക്കിയ ഫ്രഅരങ്ങേറ്റംയ്ത്ത എഴുപതുകളില്‍ തമിഴ് സിനിമക്കൊരു ഷോക്ക് ട്രീറ്റ്‌മെന്റായി, കുടിവെള്ള പ്രശ്‌നത്തിന്റെ കഥപറയുന്ന തണ്ണീര്‍ തണ്ണീര്‍ എന്നചിത്രം ഗ്രാമീണഭാരതത്തിന്റെ അകക്കാഴ്ചകളാണ് വെള്ളിത്തിരയിലെത്തിച്ചത്.തൊഴിലില്ലായ്മയും വിദ്യാസമ്പന്നരുടെ ഇച്ഛാഭംഗവും നിലനില്‍പ്പിനുള്ളപോരാട്ടവും ചര്‍ച്ചചെയ്യുന്നതാണ് ഫ്രവരുമയിന്‍ നിറം ശിവപ്പയ്ത്ത്-ഇത്തരത്തില്‍ വര്‍ത്തമാന കാലത്തോട് ചേര്‍ന്നു നില്‍ക്കുന്ന കഥകളാണ് ബാലചന്ദര്‍ എക്കാലവും പ്രമേയമാക്കിയത്.


സത്യജിത്ത് റേയെപ്പോലെ കുറഞ്ഞ ബജറ്റില്‍ മികച്ച ചിത്രങ്ങളെടുക്കണമെന്നതായിരുന്നു ബാലചന്ദറിന്റെ ആഗ്രഹം.സംവിധായകനാണ് സിനിമയിലെ എല്ലാമെന്ന് അദ്ദേഹം വിശ്വസിച്ചു.നടന്‍മാര്‍ ഉള്‍പ്പെടെ സംഘത്തിലുള്ളവരെ മൊത്തം സിനിമക്കായി പ്രയോജനപ്പെടുത്താന്‍ കഴിവുള്ളവനാകണം സംവിധായകനെന്ന് അദ്ദേഹം വാദിച്ചു.കമലഹാസനെ അപേക്ഷിച്ച് രജനികാന്തിനെ വച്ച് വളരെ കുറച്ചു സിനിമകളെ ബാലചന്ദര്‍ ഒരുക്കിയിരുന്നുള്ളൂ.പ്രേക്ഷകരുടെ കാഴ്ചയില്‍ രജനിയുടേയും കമലിന്റേയും താരമൂല്യം ഏറിയതിനാല്‍ മക്കള്‍ക്ക് രസിക്കുന്നരീതിയില്‍ ഇരുവര്‍ക്കും പ്രാധാന്യം നല്‍കിയൊരു ചിത്രമൊരുക്കുക പിന്നീട് പ്രയാസമായെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.











from kerala news edited

via IFTTT

ഷോപ്പ് ആന്‍ഡ് ഷൂട്ട്: 16 മുതല്‍ 20 വരെയുള്ള വിജയികള്‍







ഷോപ്പ് ആന്‍ഡ് ഷൂട്ട്: 16 മുതല്‍ 20 വരെയുള്ള വിജയികള്‍


കോഴിക്കോട്: ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി മാതൃഭൂമി ഡോട്ട്‌കോം നടത്തുന്ന 'ഷോപ്പ് ആന്‍ഡ് ഷൂട്ട് ' മത്സരത്തിന്റെ ഡിസംബര്‍ 16 മുതല്‍ 20 വരെയുള്ള വിജയികളെ പ്രഖ്യാപിച്ചു.

1. അഭിജിത് ജോസ്, പയ്യന്നൂര്‍, കണ്ണൂര്‍

2. അബ്ദുള്‍ കലാം, കഞ്ഞിപ്പുര, കരിപ്പോള്‍, മലപ്പുറം.

3. ഉജയ് കെ. രാധാകൃഷ്ണ, ചൊവ്വ, കണ്ണൂര്‍.

4, മുഫീദ് പി.എം., പഴയങ്ങാടി, കണ്ണൂര്‍.

5. സജീര്‍ എച്ച്. സഹാന മാന്‍സില്‍, മുക്കുവിളാകം, പള്ളിപ്പുറം, തിരുവനന്തപുരം എന്നിവരാണ് വിജയികള്‍.

അടുത്ത ദിവസങ്ങളിലെ വിജയി നിങ്ങളായേക്കാം. ഷോപ്പിങ് അനുഭവം പ്രതിഫലിപ്പിക്കുന്ന ഫോട്ടോ മൊബൈല്‍ ഫോണിലെടുത്ത് ഇ മെയില്‍ (shopnshoot@mpp.co.in ), വാട്‌സ് ആപ്പ് (നമ്പര്‍: 8547871482) എന്നിവ വഴി അയ്ക്കുക. അല്ലെങ്കില്‍ മാതൃഭൂമി ഡോട്ട്‌കോമില്‍ തയ്യാറാക്കിയ പ്രത്യേക പേജില്‍ അപ്ലോഡ് ചെയ്യാം.

ഫോട്ടോയോടൊപ്പം അയയ്ക്കുന്ന ആളുടെ പേര്, വിലാസം, ഇ മെയില്‍, ഫോണ്‍ നമ്പര്‍ എന്നിവയും ഷോപ്പിങ് കേന്ദ്രത്തിന്റെ പേര്, ഫോട്ടോ എടുത്ത തീയതി, സമയം, സ്ഥലം തുടങ്ങിയവയും കുറിപ്പായി ഉള്‍പ്പെടുത്തണം.









from kerala news edited

via IFTTT

സണ്‍ ടിവി സിഒഒ പീഡനക്കേസില്‍ അറസ്റ്റില്‍







സണ്‍ ടിവി സിഒഒ പീഡനക്കേസില്‍ അറസ്റ്റില്‍


ചെന്നൈ: സണ്‍ ടിവി ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ സി പ്രവീണിനെ ലൈംഗിക പീഡനക്കേസില്‍ അറസ്റ്റ് ചെയ്തു. സണ്‍ ടിവിയുടെ അനുബന്ധ സ്ഥാപനമായ സൂര്യ ടിവിയിലെ ഉദ്യോഗസ്ഥയായിരുന്ന സ്ത്രീ നല്‍കിയ പരാതിയിലാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ അറസ്റ്റ്. അണ്ണാനഗറിലെ വീട്ടില്‍നിന്ന് പുലര്‍ച്ചെ അഞ്ചിനാണ് പ്രവിണിനെ പിടികൂടിയത്.

പീഡനത്തെതുടര്‍ന്ന് അഞ്ച് മാസംമുമ്പ് സ്ത്രീ ജോലി രാജിവെച്ചിരുന്നു. പരാതിക്കൊപ്പം വാട്‌സ്ആപ്പ് സന്ദേശങ്ങള്‍, ഫോണ്‍ കോള്‍ വിവരങ്ങള്‍ എന്നിവ ഇവര്‍ കൈമാറിയിരുന്നു.


ചെന്നൈ പോലീസ് കമ്മീഷണര്‍ എസ്. ജോര്‍ജ് കൂടുതല്‍ അന്വേഷണത്തിനായി സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.











from kerala news edited

via IFTTT

60 കഴിഞ്ഞോ, നേടാം നിങ്ങള്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍







60 കഴിഞ്ഞോ, നേടാം നിങ്ങള്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍


എസ്. രാജ്യശ്രീ


സര്‍ക്കാര്‍ ജോലിയില്ലെന്ന വിഷമം വേണ്ട, മരണംവരെ നിങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ പെന്‍ഷന്‍ ഉറപ്പാക്കാന്‍ ഇപ്പോള്‍ അവസരം ഉണ്ട്. വയസ് 60 കഴിയണം എന്നു മാത്രം. വാര്‍ധക്യജീവിതത്തിനായി സ്ഥിരതയുള്ള വരുമാനം ആഗ്രഹിക്കുന്നവര്‍ക്കായി മോദി സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്ന നിക്ഷേപ പദ്ധതിയാണ് വരിഷ്ട പെന്‍ഷന്‍ ബീമ യോജന-വിപിബിവൈ. 60 കഴിയാത്തവര്‍ക്ക് മാതാപിതാക്കള്‍ക്കള്‍ക്ക് സമ്മാനിക്കാവുന്ന നല്ലൊരു പദ്ധതിയായും ഇതിനെ വിനിയോഗിക്കാം.

നിക്ഷേപിക്കുന്ന തുകയ്ക്ക് 9.38 % വാര്‍ഷിക പലിശ ഉറപ്പാണെന്നതാണ് ഏറ്റവും വലിയ ആകര്‍ഷണീയത. പലിശ നിരക്കിലെ ചാഞ്ചാട്ടം വരുമാനത്തെ ബാധിക്കില്ലെന്നര്‍ത്ഥം. ജീവിതാവസാനം വരെ സ്ഥിരതയുള്ള പെന്‍ഷനുറപ്പ്.മാത്രമല്ല നിക്ഷേപിക്കുന്ന തുക മരണാന്തരം അനന്തരാവകാശിക്കു ലഭിക്കുകയും ചെയ്യും. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനത്തിലാണ് വിപിബിവൈ അവതരിപ്പിച്ചത്.


വാര്‍ധക്യത്തിലേയ്ക്ക് കടന്ന താഴ്ന്ന വരുമാനക്കാരായ കോടിക്കണക്കിനു സാധാരണക്കാര്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം. സര്‍ക്കാര്‍ പദ്ധതിയായതിനാല്‍ നിക്ഷേപത്തിനും വരുമാനത്തിനും ഉറപ്പുണ്ട്. നിലവില്‍ 2015 ആഗസ്ത് വരെ നിക്ഷേപം നടത്താം.


നടത്തിപ്പ് ചുമതല എല്‍ഐസിക്കായതിനാല്‍ എല്‍ഐസി ഓഫീസുകള്‍ വഴിയോ ഏജന്റുമാര്‍ വഴിയോ പദ്ധതിയില്‍ ചേരാം. 3% ത്തോളം സര്‍വീസ് ചാര്‍ജുണ്ട് . പെന്‍ഷന്‍ പണം ബാങ്ക് അക്കൗണ്ടിലേയ്ക്ക് വരും. മാസം 500 രൂപ കിട്ടാന്‍ 66665 രൂപ ഇടണം. പരമാവധി നിക്ഷേപമായ 6.66 ലക്ഷം രൂപയ്ക്ക് മാസം 5000 രൂപ വീതം കിട്ടും. 60 കഴിഞ്ഞാല്‍ ആര്‍ക്കും ചേരാമെങ്കിലും ഒരു കുടുംബത്തിന് പരമാവധി മാസം 5000 രൂപയെ പെന്‍ഷനായി കിട്ടൂ. മാസം തോറുമോ മൂന്ന്, ആറ്, മാസത്തിലൊ വര്‍ഷത്തിലൊ പെന്‍ഷന്‍ കൈപറ്റാം. ഈ കാലയളവ് തെരഞ്ഞെടുക്കുന്നതനുസരിച്ച് പെന്‍ഷന്‍ കിട്ടി തുടങ്ങും. പ്രതിമാസ പെന്‍ഷനാണെങ്കില്‍ പണമിട്ട് ഒരു മാസം കഴിയുമ്പോള്‍ പെന്‍ഷന്‍ കിട്ടിതുടങ്ങും.


നിക്ഷേപകന്റെ മരണാനന്തരം നിക്ഷേപതുക അന്തരാവകാശിക്ക് കിട്ടും. 15 വര്‍ഷം കഴിഞ്ഞാല്‍ വേണമെങ്കില്‍ പിന്‍വലിക്കാം. അതിനു മുമ്പ് പിന്‍വലിച്ചാല്‍ രണ്ടു ശതമാനം പിഴയുണ്ട്. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ നിക്ഷേപത്തിന്റെ 75 % വരെ വായ്പയായി എടുക്കാം. ഇതിന്റെ പലിശ കഴിച്ചുള്ള തുകയേ പിന്നെ പെന്‍ഷനായി കിട്ടൂ. പോളിസിയുടമയുടെ മരണാന്തരം, അല്ലെങ്കില്‍ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ വായ്പ തുക എടുത്ത ശേഷം ബാക്കിയുള്ളത് തിരിച്ചു കിട്ടും. വാര്‍ധക്യ കാലവരുമാനം കിട്ടുന്ന പോസ്റ്റ് ഓഫീസ് , ബാങ്ക് പദ്ധതികളെ അപേക്ഷിച്ച് ചില മികവുകളുണ്ടിതിന്. ഒരു തവണ നിക്ഷേപിച്ചാല്‍ ജീവിതകാലം മുഴുവന്‍ സ്ഥിരതയുള്ള പെന്‍ഷന്‍ ഉറപ്പാക്കാം. പലിശ നിരക്കിലെ ചാഞ്ചാട്ടം വരുമാനത്തെ ബാധിക്കില്ല. പലിശ വരുമാനത്തിന് ആദായനികുതി നല്‍കണമെങ്കിലും പെന്‍ഷന്‍ പദ്ധതിയില്‍ നികുതി ടിഡിഎസായി പിടിക്കില്ല.


പക്ഷേ നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതി ഇളവു കിട്ടില്ലെന്നു മാത്രമല്ല കിട്ടുന്ന പലിശയ്ക്ക് നികുതി ബാധകവുമാണ്. അതിനാല്‍ നികുതി ദായകരായവര്‍ക്ക് അത്ര ആകര്‍ഷകമല്ല. എന്നാല്‍ 6.6 ലക്ഷത്തോളം രൂപ നിക്ഷേപിച്ചാല്‍ ആജീവനനാന്തം 5000 രൂപ പെന്‍ഷന്‍ കിട്ടുന്ന, 9.38 % വാര്‍ഷിക പലിശ ഉറപ്പാക്കാവുന്ന മറ്റൊരു സുരക്ഷിത പദ്ധതി കണ്ടെത്താന്‍ പ്രയാസമാണെന്നതു പരിഗണിക്കുമ്പോള്‍ ഇടത്തരകാര്‍ക്കും സമ്പന്നര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.











from kerala news edited

via IFTTT

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം







മുംബൈ: ഓഹരി വിപണിയില്‍ ചാഞ്ചാട്ടം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 38 പോയന്റ് താഴ്ന്ന് 27170ലും നിഫ്റ്റി സൂചിക 2 പോയന്റ് താഴ്ന്ന് 8171ലുമാണ് വ്യാപാരം തുടങ്ങിയത്. 870 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 873 ഓഹരികള്‍ നഷ്ടത്തിലുമാണ്.

എഫ്എംസിജി, ലോഹം, ഓയില്‍ ആന്റ് ഗ്യാസ് തുടങ്ങി വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലാണ്.


ഐടിസി, ടാറ്റ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ, സെസ സ്‌റ്റെര്‍ലൈറ്റ്, ഗെയില്‍ തുടങ്ങിയവ നഷ്ടത്തിലും എസ്ബിഐ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, എല്‍ആന്റ്ടി, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, ടാറ്റ പവര്‍, ഭേല്‍ തുടങ്ങിയവ നേട്ടത്തിലുമാണ്.











from kerala news edited

via IFTTT

മണിപ്പൂരില്‍ സ്‌കൂള്‍ വളപ്പില്‍ നിന്ന്‌ എട്ട്‌ തലയോട്ടികള്‍ കണ്ടെടുത്തു









Story Dated: Sunday, December 28, 2014 06:33



mangalam malayalam online newspaper

ഇംഫാല്‍: മണിപ്പൂരിലെ ഒരു സ്‌കൂള്‍ വളപ്പില്‍ നിന്ന്‌ എട്ട്‌ തലയോട്ടികള്‍ കണ്ടെടുത്തു. ഇപ്പോള്‍ അടച്ചുപൂട്ടിയിരിക്കുന്ന തോംബിസാന ഹൈസ്‌കൂള്‍ വളപ്പില്‍ നിന്നാണ്‌ തലയോട്ടികള്‍ കണ്ടെത്തിയത്‌. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ണ്‌ മാറ്റിയപ്പോഴാണ്‌ തലയോട്ടികള്‍ കണ്ടെത്തിയത്‌.


മണിപ്പൂരിലെ സായുധ കലാപം അടിച്ചമര്‍ത്തുന്നതിനായി നടത്തിയ സൈനിക നീക്കങ്ങളുടെ ഭാഗമായി 1980 മുതല്‍ 1999 വരെ ഈ സ്‌കൂള്‍ സെന്‍ട്രല്‍ പാരാമിലിട്ടറി വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഇക്കാലയളവില്‍ പാരാമിലിട്ടറി വിഭാഗം അറസ്‌റ്റ് ചെയ്‌ത നിരവധി യുവാക്കള്‍ പിന്നീട്‌ പുറംലോകം കണ്ടിട്ടില്ല. ഇത്തരത്തില്‍ കാണാതായ യുവാക്കളുടെ തലയോടുകളാണ്‌ കണ്ടെത്തിയതെന്നാണ്‌ സൂചന.


സ്‌കൂള്‍ വളപ്പിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ച്‌ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കാണാതായ യുവാക്കളുടെ കുടുംബാംഗങ്ങള്‍ രംഗത്ത്‌ വന്നിട്ടുണ്ട്‌. കണ്ടെടുത്ത തലയോടുകളുടെ ഡി.എന്‍.എ പരിശോധന നടത്തണമെന്നും ബന്ധുക്കള്‍ മണിപ്പാല്‍ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടു.










from kerala news edited

via IFTTT

കലാമണ്ഡലത്തെ സാംസ്‌കാരിക സര്‍വകലാശാലയായി ഉയര്‍ത്തുമെന്ന്‌ മുഖ്യമന്ത്രി









Story Dated: Sunday, December 28, 2014 06:13



പാലക്കാട്‌: കേരള കലാമണ്ഡലത്തെ കല്‍പ്പിത സര്‍വകലാശാലയില്‍ നിന്ന്‌ കേരളത്തിലെ ആദ്യത്തെ സാംസ്‌കാരിക സര്‍വകലാശാലയായി ഉയര്‍ത്തുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംസ്‌ഥാന കലാപുരസ്‌ക്കാര വിതരണം ഉദ്‌ഘാടനം ചെയ്യവെയാണ്‌ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്‌.










from kerala news edited

via IFTTT

കെയിന്‍ ക്രിസ്മസ് -ന്യൂഇയര്‍ ആഘോഷം








കെയിന്‍ ക്രിസ്മസ് -ന്യൂഇയര്‍ ആഘോഷം


Posted on: 29 Dec 2014







ബോസ്റ്റണ്‍: കേരളാ അസോസിയേഷന്‍ ഓഫ് ന്യൂഇംഗ്ലണ്ട് (കെയിന്‍) ക്രിസ്മസ് - ന്യൂഇയര്‍ ആഘോഷം ശ്രദ്ധേയമായി. ബോസ്റ്റണിനടുത്തുള്ള കീഫ് ടെക് സ്‌കൂളില്‍ നടത്തിയ ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്മസ് സന്ദേശം നല്‍കിയത് സീറോ മലങ്കര കാത്തലിക് അമേരിക്ക-കാനഡ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.തോമസ് മാര്‍ യൗസേബിയോസ് തിരുമേനി ആയിരുന്നു.






ക്രിസ്മസിന്റെ ഉത്ഭവം വെളിവാക്കുന്ന 'നേറ്റിവിറ്റി' സീനുകളുടെ അവതരണത്തോടെ ആരംഭിച്ച കലാപരിപാടികള്‍ക്ക് കെയിന്‍ ആര്‍ട്‌സ് സെക്രട്ടറി സിമി മാത്യുവും, ആര്‍ട്‌സ് കമ്മിറ്റി അംഗങ്ങളും നേതൃത്വം കൊടുത്തു. ഡാന്‍സുകള്‍, സ്‌കിറ്റുകള്‍, കരോള്‍ ഗാനങ്ങള്‍, ക്രിസ്മസ് പാപ്പാ അണിനിരന്ന കരോള്‍ എന്നിവയ്‌ക്കൊപ്പം ന്യൂഇംഗ്ലണ്ടിലെ പ്രശസ്ത ഡാന്‍സ് അക്കാഡമികള്‍ക്ക് നേതൃത്വം നല്‍കുന്ന രഞ്ജിനി സൈഗാള്‍, സ്വപ്ന കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതില്‍പ്പരം കലാകാരന്മാര്‍ അവതരിപ്പിച്ച പരിപാടികള്‍, ക്രിസ്മസ് വിഭവങ്ങളടങ്ങിയ സദ്യ എന്നിവയോടെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് തിരശീല വീണു.

കേരളാ അസോസിയേഷന്‍ പ്രസിഡന്റ് പ്രകാശ് നെല്ലുവളപ്പില്‍ സ്വാഗതവും സെക്രട്ടറി ജോസ് മോഹന്‍ നന്ദിയും പറഞ്ഞു. പരിപാടികളുടെ നിയന്ത്രണം മാത്യു ചാക്കോ ആയിരുന്നു. വൈസ് പ്രസിഡന്റ് ബാബു പുന്നൂസ്, ജോയിന്റ് സെക്രട്ടറി വിജു പോള്‍, ട്രഷറര്‍ റോയി വര്‍ഗീസ് തുടങ്ങിയവരും കമ്മിറ്റി അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കെയിന്‍ ഡയറക്ടറി സൗജന്യമായി വിതരണം ചെയ്തു. 2015-ലെ കെയിന്‍ കലണ്ടര്‍ ജനുവരി ആദ്യവാരം വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് അറിയിച്ചു.





ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT