121

Powered By Blogger

Sunday 8 August 2021

സ്വർണ വിലയിൽ വീണ്ടും തകർച്ച: ഒരാഴ്ചക്കിടെ താഴ്ന്നത് 1,320 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ തകർച്ച തുടരുന്നു. തിങ്കളാഴ്ച പവന് 400 രൂപ കുറഞ്ഞ് 34,680 രൂപയായി. ഗ്രാമിന്റെ വില 50 രൂപ കുറഞ്ഞ് 4335 രൂപയുമായി. ഒരാഴ്ചക്കിടെ 1320 രൂപയാണ് പവന്റെ വിലയിൽ കുറവുണ്ടായത്. ശനിയാഴ്ചമാത്രം പവന്റെ വില 600 രൂപയാണ് താഴെപ്പോയത്. ആഗോളതലത്തിൽ വൻതോതിൽ വിറ്റൊഴിയൽ തുടർന്നതാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില നാലുമാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് പതിച്ചു. 10 ഗ്രാം സ്വർണത്തിന്റെ വില 1.3ശതമാനം കുറഞ്ഞ് 46,029 രൂപയായി. കഴിഞ്ഞ ദിവസത്തെ വിലയിൽനിന്ന് ആയിരം രൂപയുടെ ഇടിവാണുണ്ടായത്. തൊഴിൽ സാധ്യതാ സൂചിക ഉയർന്നതോടെ യുഎസ് ഫെഡ് റിസർവ് പ്രതീക്ഷിച്ചതിലുംനേരത്തെ നിരക്ക് വർധിപ്പിച്ചേക്കുമെന്ന സൂചനയാണ് ആഗോള വിപണിയിൽ സ്വർണത്തെ ബാധിച്ചത്. അതോടെ സ്പോട് ഗോൾഡ് വില 4.4ശതമാനം താഴ്ന്ന് ട്രോയ് ഔൺസിന് 1,722.06 ഡോളർ നിലവാരത്തിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ ഇടിവ് രേഖപ്പെടുത്തി.

from money rss https://bit.ly/3jAKcCK
via IFTTT

നേട്ടത്തോടെ തുടക്കം: കുതിപ്പിൽ ഐടി, മെറ്റൽ ഓഹരികൾ നഷ്ടത്തിൽ

മുംബൈ: വ്യാപാര ആഴ്ചയിലെ ആദ്യദിവസം ഓഹരി വിപണിയിൽ മുന്നേറ്റത്തോടെ തുടക്കം. സെൻസെക്സ് 124 പോയന്റ് ഉയർന്ന് 54,401ലും നിഫ്റ്റി 45 പോയന്റ് നേട്ടത്തിൽ 16,283ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിൽ പ്രതിഫലിച്ചത്. ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, എസ്ബിഐ, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, പവർഗ്രിഡ് കോർപ്, എൻടിപിസി, ഇൻഡസിൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഡോ.റെഡ്ഡീസ് ലാബ്, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, നെസ് ലെ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ്. ശ്രീ സിമെന്റ്സ്, ആസ്ട്ര സെനക ഫാർമ, ബെൽറാംപുർ ചിനി മിൽസ്, കെംകോൺ സ്പെഷാലിറ്റി കെമിക്കൽസ്, ഇന്ത്യൻ ഹോട്ടൽസ്, എംആർഎഫ് തുടങ്ങിയ കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3CuGHX7
via IFTTT

നിധി കമ്പനികളുടെ ഭാവി

നിധി കമ്പനികളുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പുകളും നിർദേശങ്ങളും വരുന്നുണ്ട്. ഇത്തരം കമ്പനികൾ കേന്ദ്ര സർക്കാരിന്റെ നിയമപ്രകാരമുള്ള നിധി കമ്പനി എന്ന വിളംബരത്തോടെയാണ് പ്രവർത്തിക്കുന്നത് എന്ന കാര്യം ഉറപ്പാക്കിയ ശേഷം മാത്രമേ അവയിൽ അംഗങ്ങൾ ആകാനോ, പണം നിക്ഷേപിക്കാനോ പാടുള്ളൂ എന്നാണ് കമ്പനികാര്യ മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്. എന്താണ് നിധി കമ്പനികൾ? കമ്പനി നിയമപ്രകാരം രൂപവത്കരിക്കപ്പെടുന്ന, അംഗങ്ങളിൽനിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കാനും വായ്പകൾ നൽകാനും അധികാരമുള്ള, പബ്ലിക് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്യപ്പെടുന്നതും നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികൾ (എൻ.ബി.എഫ്.സി.) എന്ന വിഭാഗത്തിൽ പെടുത്താവുന്നവയുമാണ് നിധി കമ്പനികൾ. ചുരുങ്ങിയത് ഏഴ് അംഗങ്ങളെയും പരിധിയില്ലാതെ എത്ര അംഗങ്ങളെയും ചേർക്കാവുന്നതാണ്. അടച്ചുതീർക്കപ്പെട്ട മൂലധനമായി അഞ്ച് ലക്ഷം രൂപ കൊണ്ട് നിധി കമ്പനികൾ ആരംഭിക്കാം. നിധി കമ്പനികളുടെ സ്വാധീനം ഇന്ത്യയിൽ ആകെ നാളിതുവരെയായി ഏഴായിരത്തോളം നിധി കമ്പനികളാണ് രൂപവത്കരിക്കപ്പെട്ടിട്ടുള്ളത്. 2013 കമ്പനി നിയമം വരുന്നതുവരെ അതിൽ ഭൂരിഭാഗവും ദക്ഷിണേന്ത്യയിൽ ആയിരുന്നു. ഗ്രാമ-അർധനഗര പ്രദേശങ്ങളിലാണ് നിധി കമ്പനികൾ കൂടുതലായുള്ളത്. ഇന്ത്യയിലെ മൊത്തം നിധി കമ്പനികളിൽ 10 ശതമാനത്തോളം കേരളത്തിലാണ്. ഇപ്പോൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കൂണുപോലെ നിധി കമ്പനികൾ തഴച്ചുവളരുന്നതാണ് കാണുന്നത്. ഇന്ത്യയിലെ നിധി കമ്പനികൾക്ക് നിയതമായ രൂപവും ഭാവവും ഒക്കെ വരുന്നത് 2013 കമ്പനി നിയമത്തിലെ വകുപ്പ് 406, നിധി റൂൾസ് 2014 എന്നിവ നിലവിൽ വന്നതുമുതലാണ്. അതിനുശേഷം 2019 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വന്ന കമ്പനീസ് (ഭേദഗതി) ആക്ട് 2017-ലെ സെക്ഷൻ 406-ന്റെ ഭേദഗതിയും മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്സ് പുറപ്പെടുവിച്ച നിധി റൂൾസ് 2019-മാണ് ഇന്ത്യയിലെ നിധി കമ്പനികളുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വ്യാപകമായ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിെവച്ചിരിക്കുന്നത്. 2013-ലെ കമ്പനി നിയമത്തിലെ വകുപ്പ് 406 നിധി കമ്പനികളെ നിർവചിച്ചിരിക്കുന്നത് ഇങ്ങനെയായിരുന്നു: 'അംഗങ്ങളായ ഓഹരി ഉടമകളിൽ സമ്പാദ്യശീലവും മിതവ്യയവും വളർത്തുന്നതിനുവേണ്ടി അവരിൽ പണം നിക്ഷേപിക്കാൻ കഴിവുള്ളവരിൽ നിന്നും നിക്ഷേപമായി പണം സ്വീകരിക്കാനും അംഗങ്ങളായ പണം ആവശ്യമുള്ള മറ്റുള്ളവർക്ക് വായ്പയായി നൽകാനും കഴിയുന്ന തരത്തിലുള്ള, അംഗങ്ങൾക്ക് പരസ്പരം ഗുണകരമായ രീതിയിൽ പ്രവർത്തിക്കുന്ന, കേന്ദ്ര സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന കമ്പനികൾ'. 2019 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വന്ന 2017-ലെ കമ്പനി (ഭേദഗതി) നിയമത്തിലൂടെ മാറ്റം വരുത്തപ്പെട്ട വകുപ്പ് 406 നിധി കമ്പനികളെ നിർവചിക്കുന്നത് ഇങ്ങനെയാണ്: 'നിധി കമ്പനികൾ എന്നോ മ്യൂച്വൽ ബെനിഫിറ്റ് സൊസൈറ്റികൾ എന്നോ കേന്ദ്ര സർക്കാർ ഒഫീഷ്യൽ ഗസറ്റിൽ വിളംബരം ചെയ്യുന്ന കമ്പനികൾ'. ആദ്യത്തെ നിർവചന പ്രകാരം സാധാരണ പബ്ലിക് ലിമിറ്റഡ് കമ്പനി ആയി രജിസ്റ്റർ ചെയ്ത് നിധി കമ്പനികൾക്ക് പ്രവർത്തിക്കാമായിരുന്നു. എന്നാൽ 2019-ൽ നിധി (ഭേദഗതി) റൂൾ പ്രാബല്യത്തിൽ വന്നതിനുശേഷം, കേന്ദ്ര സർക്കാരിനാൽ ഒഫീഷ്യൽ ഗസറ്റിൽ വിജ്ഞാപനം ചെയ്യപ്പെടുന്ന കമ്പനികൾക്ക് മാത്രമേ നിധി കമ്പനികളായി പ്രവർത്തിക്കാൻ അധികാരമുള്ളൂ. നിധി കമ്പനികൾ ഗസറ്റിൽ വിളംബരം ചെയ്യപ്പെടണം എന്നതീരുമാനത്തിനു കാരണം? • റിസർവ് ബാങ്കിന്റെ ലൈസൻസ് ഇല്ലാതെ തന്നെ അംഗങ്ങളിൽനിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കാനും (അടച്ചു തീർക്കപ്പെട്ട മൂലധനത്തിന്റെയും റിസർവിന്റെയും ആകെ തുകയുടെ 20 ഇരട്ടി വരെ) അങ്ങനെ ലഭിക്കുന്ന നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ അംഗങ്ങൾക്ക് സെക്യൂരിറ്റിയുടെ ഈടിന്മേൽ വായ്പ നൽകാനും കഴിയുന്ന നോൺ ബാങ്കിങ് ഫിനാൻസ് കമ്പനി (എൻ.ബി.എഫ്.സി.) വിഭാഗത്തിൽ പെടുന്ന ധനകാര്യ സ്ഥാപനമാണ് നിധി കമ്പനികൾ. • ഓഹരി ഉടമകളായ അംഗങ്ങളുമായി മാത്രമേ ഇടപാടുകൾ ഉള്ളൂ എന്നുള്ളതുകൊണ്ട് കമ്പനി നിയമത്തിന്റെ എല്ലാ വകുപ്പുകളും അതുവഴിയുള്ള നിയന്ത്രണങ്ങളും നിധി കമ്പനികൾക്ക് ബാധകമല്ല എന്ന് കേന്ദ്രസർക്കാർ വിളംബരം ചെയ്തിട്ടുണ്ട്. ഈ ഇടപാടുകൾ പാടില്ല • മറ്റ് എൻ.ബി.എഫ്.സി.കൾ ചെയ്യുന്ന തരത്തിലുള്ള ഹയർ പർച്ചേസ്, ചിട്ടി, ലീസിങ് ഫിനാൻസ് തുടങ്ങിയ ഇടപാടുകൾ ചെയ്യാൻ പാടുള്ളതല്ല. • മറ്റു കമ്പനികളിൽ ഓഹരി നിക്ഷേപം പാടുള്ളതല്ല. • പ്രിഫറൻസ് ഷെയറുകളോ ഡിബഞ്ചറുകളോ ഇറക്കാൻ പാടുള്ളതല്ല. • അംഗങ്ങളുടെ പേരിൽ കറന്റ് അക്കൗണ്ട് തുറക്കാൻ പാടുള്ളതല്ല. • അംഗങ്ങളല്ലാത്തവരുമായി യാതൊരു ഇടപാടുകളും പാടുള്ളതല്ല. • യാതൊരു തരത്തിലുള്ള പരസ്യങ്ങളും നൽകാൻ പാടുള്ളതല്ല. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി യാതൊരു തരത്തിലുള്ള ബ്രോക്കറേജും നൽകാൻ പാടുള്ളതല്ല. ഇവ പ്രത്യേകതകൾ • ചുരുങ്ങിയത് 10 രൂപയുടെ ഓഹരി എടുത്താലും നിധി കമ്പനികളിൽ അംഗമാകാൻ കഴിയും. നിക്ഷേപം നടത്തുന്നവർ ചുരുങ്ങിയത് 100 രൂപയുടെയെങ്കിലും ഓഹരി എടുക്കേണ്ടതുണ്ട്. • കമ്പനിയുടെ വാർഷിക റിട്ടേണുകൾക്കൊപ്പം കമ്പനി നിയമങ്ങളും നിധി റൂൾസും അനുസരിച്ചാണ് കമ്പനി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്ന ഓഡിറ്റേഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. • സ്ഥിര നിക്ഷേപകർക്ക് നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികൾ നൽകുന്ന തരത്തിൽ പരമാവധി 12.5 ശതമാനം നിരക്കിൽ പലിശ നൽകാൻ കഴിയും. സ്ഥിര നിക്ഷേപകർക്ക് നൽകുന്ന പലിശയുടെ 7.5 ശതമാനം അധിക നിരക്കിലാണ് അംഗങ്ങൾക്ക് വായ്പ നൽകുന്നത്. • എവിടെ പ്രവർത്തിക്കുന്ന കമ്പനിയായാലും രാജ്യത്തിന്റെ ഏത് ഭാഗത്തുള്ളവർക്കും അംഗങ്ങൾ ആകാവുന്നതാണ്. • ഓഹരിയുടെ മുഖവിലയുടെ 25 ശതമാനം വരെ ലാഭ വിഹിതം നൽകാൻ കഴിയും. • 10 മുതൽ 15 ദിവസത്തിനുള്ളിൽ നിധി കമ്പനികൾ രൂപവത്കരിക്കാൻ കഴിയും. • കമ്പനി തുടങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ ചുരുങ്ങിയത് 200 അംഗങ്ങൾ ഉണ്ടാവുകയും അടച്ചു തീർക്കപ്പെട്ട ഓഹരി മൂലധനവും റിസർവ് ഫണ്ടും കൂടി ചുരുങ്ങിയത് 10 ലക്ഷം രൂപ ഉണ്ടായിരിക്കേണ്ടതുമാണ് . • സ്വീകരിക്കപ്പെടുന്ന സ്ഥിര നിക്ഷേപങ്ങളുടെ ചുരുങ്ങിയത് 10 ശതമാനമെങ്കിലും തുക സ്ഥിരനിക്ഷേപമായി ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കുകളിൽ നിക്ഷേപിക്കേണ്ടതാണ്. നിധി കമ്പനികളുടെ ഇത്തരം പ്രത്യേകതകൾ കൊണ്ട് ഇവ ആരംഭിക്കാനും പെട്ടെന്ന് ഇടപാടുകാരെ ലഭിക്കാനും എളുപ്പമാണ്. sureshmv1966@gmail.com

from money rss https://bit.ly/3AoRoJ0
via IFTTT