121

Powered By Blogger

Wednesday 13 May 2020

സാമ്പത്തിക പാക്കേജ്: രണ്ടാംഘട്ട പ്രഖ്യാപനം ഇന്ന്

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെതുടർന്നുള്ള രണ്ടാംഘട്ട സാമ്പത്തിക പാക്കേജ് വ്യാഴാഴ്ച വൈകീട്ട് നാലിന് പ്രഖ്യാപിക്കും. ധനമന്ത്രി നിർമല സീതാരാമനാണ് വാർത്താ സമ്മേളനത്തിൽ പാക്കേജ് പ്രഖ്യാപിക്കുക. ചെറുകിട ബിസിനസുകാർക്ക് വിവിധ വായ്പകൾ ഉറപ്പാക്കുന്ന പാക്കേജാണ് ബുധനാഴ്ച ധനമന്ത്രി പ്രഖ്യാപിച്ചത്. ചെറുകിട സംരംഭങ്ങളുടെ(എം.എസ്.എം.ഇ)നിർവചനത്തിൽ മാറ്റംവരുത്തുകയും ചെയ്തു. അതുവഴി ചെറിയ സംരംഭങ്ങൾ വളർന്നുവലുതായാലും അവർക്ക് മുമ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടമാവില്ല. Finance Minister Smt. @nsitharaman will address a Press Conference today, 14th May 2020, at 4 PM in New Delhi.#EconomicPackage#AatmanirbharBharat #AatmaNirbharBharatAbhiyan #IndiaFightsCorona pic.twitter.com/mTEISUNFGQ — Ministry of Finance 🇮🇳 #StayHome #StaySafe (@FinMinIndia) May 14, 2020

from money rss https://bit.ly/3cwARXU
via IFTTT

നോട്ട് അച്ചടിക്കാന്‍ വീടുകളിലെ സ്വര്‍ണം സര്‍ക്കാര്‍ വാങ്ങുന്നു

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി വീടുകളിലിരിക്കുന്ന സ്വർണവും വിദേശ നാണ്യശേഖരവും പ്രയോജനപ്പെടുത്താൻ സർക്കാർ. കൂടുതൽ കറൻസി അച്ചടിക്കാനാണ് ഗാർഹിക സ്വർണവും വിദേശ കരുതൽശേഖരവും ഈടായി ഉപയോഗിക്കുക. ഇതിന്റെ ഈടിന്മേൽ കൂടുതൽ നോട്ടുകൾ അച്ചടിച്ചിറക്കാനാണ് പദ്ധതിയെന്നും സർക്കാർവൃത്തങ്ങൾ സൂചിപ്പിച്ചു. സ്രോതസ് വെളിപ്പെടുത്താതെ ബാങ്കുകൾവഴിയാകും വീടുകളിൽനിന്ന് സ്വർണം ശേഖരിക്കുകയെന്നും അറിയുന്നു. 25,000 ടൺ സ്വർണം രാജ്യത്തെ വീടുകളിൽ ശേഖരമായുണ്ടെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ വിലയിരുത്തൽ. നേരത്തെതന്നെ ഗോൾഡ് മോണിറ്റൈസേഷൻ സ്കീം സർക്കാർ നടപ്പാക്കിയിരുന്നെങ്കിലും അത് വേണ്ടത്ര വിജയിച്ചില്ല.ചുരുങ്ങിയത് 30 ഗ്രാം സ്വർണാഭരണങ്ങൾ ബാങ്കിൽ നിക്ഷേപിച്ച് പലിശ നേടാവുന്ന പദ്ധതിയാണിത്. പരമാവധി എത്ര ഗ്രാംവേണമെങ്കിലും നിക്ഷേപിക്കാം. Govt likely to purchase gold from households without seeking the source

from money rss https://bit.ly/35URnyq
via IFTTT

പലചരക്ക് കട അടഞ്ഞിട്ടും ‘ഒരു കൈ’ക്കരുത്തിൽ ബാബുവിന്റെ യന്ത്രവത്കൃത വഞ്ചി

ബാബു സ്വന്തമായി നിർമിക്കുന്ന യന്ത്രവത്കൃത വഞ്ചിയുമായി കൊച്ചി: ആരും വീണുപോകുന്ന തകർച്ചയിൽ മനക്കരുത്തുകൊണ്ട് കുറവുകളെ മായ്ച്ചുകളഞ്ഞ് ജീവിതത്തിൽ വിജയിക്കുന്നവരുണ്ട്. അത്തരമൊരു ജീവിത മാതൃകയാണ് മുളവുകാട് സ്വദേശിയായ ബാബുവെന്ന സേവ്യർ മാനുവലിന്റേത്. 20 വർഷം മുമ്പ് വിദേശത്ത് ജോലിക്കിടയിൽ മെഷീനിനിടയിൽപ്പെട്ട് ബാബുവിന്റെ കൈകൾ വേർപെട്ടു പോയി. ചികിത്സയിലൂടെ ഇത് കൂട്ടിയോജിപ്പിച്ചെങ്കിലും ഒരു കൈക്ക് സ്വാധീനം നഷ്ടമായി. എന്നാൽ തിരികെയെത്തിയ ബാബു ജീവിതത്തോട് പടപൊരുതി, വീടിനോടു ചേർന്നുള്ള പലചരക്ക് കടയിൽ ജീവിതം കരുപ്പിടിപ്പിച്ചു. തോൽക്കരുതെന്ന മനസ്സിന്റെ തോന്നൽ ബാബുവിനെ ഒരു കൈ കൊണ്ട് വാഹനം ഓടിക്കാൻ വരെ കരുത്തനാക്കി. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോട പലചരക്ക് കടയിൽ കച്ചവടമില്ലാതെ ജീവിതത്തിന്റെ താളം പതിഞ്ഞു തുടങ്ങി. വീട്ടിലിരിക്കുന്ന സമയം വെറുതെ കളയരുതെന്നും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്നും ബാബു തീരുമാനിച്ചു. യന്ത്രവത്കൃത വഞ്ചികളിലൊന്ന് പണിയണം എന്ന കാര്യം പറഞ്ഞപ്പോൾ നമ്മളെക്കൊണ്ട് കൂട്ടിയാൽ കൂടില്ലെന്നാണ് ഭാര്യ മോളി പറഞ്ഞത്. എന്നാൽ ബാബുവിന് തോൽക്കാൻ മനസ്സില്ലായിരുന്നു. 18-ാം വയസ്സിൽ വാർപ്പും മോട്ടോറും ഉപയോഗിച്ച് അമ്മയ്ക്ക് അലക്ക് യന്ത്രം നിർമിച്ച് സമ്മാനിച്ച ആളാണ് ബാബു. എന്നാൽ ഇന്നതല്ല സ്ഥിതി. പ്രായം 55 പിന്നിട്ടിരിക്കുന്നു. ഒരു കൈയുടെ സ്വാധീനക്കുറവും. സുഹൃത്തുക്കളോട് യന്ത്രവത്കൃത വഞ്ചിയുടെ വിവരങ്ങൾ തേടി. ശേഷം ഏപ്രിലിൽ ബാബു പണിയും തുടങ്ങി. 12 അടി നീളവും മൂന്ന് അടി വീതിയുമുള്ള വഞ്ചിയിൽ ആയിരം സി.സി. ശക്തിയുള്ള എൻജിനും പിടിപ്പിച്ചു. ബി.ടെക്. ഒന്നാം വർഷ വിദ്യാർഥിയായ മകൻ ചില സഹായങ്ങൾ ചെയ്ത് നൽകി. നിലവിൽ വഞ്ചി വെള്ളത്തിൽ ബാലൻസിങ് പരീക്ഷണത്തിലാണ്. ഒരു ലോക്ക്ഡൗണിനും തന്റെ ജീവിതത്തിന് പൂട്ടിടാൻ കഴിയില്ലെന്ന് തെളിയിക്കാനുള്ള കച്ചമുറുക്കലിലാണ് ബാബു. 'സ്വന്തമായി നിർമിച്ച വഞ്ചിയിൽ മകന്റെ കൂടെ കായലിൽ പോയി മീൻ പിടിക്കണം' - വല വാങ്ങാനുള്ള ഓർഡർ കൊടുത്ത് കാത്തിരിക്കുകയാണ് തിരുനെല്ലത്ത് വീട്ടിൽ ബാബു.

from money rss https://bit.ly/2T0nYNN
via IFTTT

സെന്‍സെക്‌സില്‍ 433 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഒന്നാംഘട്ട സാമ്പത്തിക പാക്കേജ് ഓഹരി സൂചികകൾക്ക് നേട്ടമാക്കാനായില്ല. ആഗോള വിപണികളിലെ നഷ്ടമാണ് സൂചികകളിൽ പ്രതിഫലിച്ചത്. കോവിഡ് വ്യാപനം തുടരുന്നത് കൂടുതൽ സാമ്പത്തിക തളർച്ചയ്ക്ക് വഴിവെയ്ക്കുമെന്ന യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ മുന്നറിയിപ്പും വിപണിയെ ബാധിച്ചു. സെൻസെക്സ് 433 പോയന്റ് നഷ്ടത്തിൽ 31575ലും നിഫ്റ്റി 116 പോയന്റ് താഴ്ന്ന് 9267ലുമാണ് വ്യാപാരം നടക്കുന്നത്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, നെസ് ലെ, അൾട്രടെക്ക് സിമെന്റ്, വേദാന്ത, കൊട്ടക് മഹീന്ദ്ര, ബ്രിട്ടാനിയ, ഗ്രാസിം, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഫോസിസ്, എൻടിപിസി, ടാറ്റ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ്, ടെക് മഹീന്ദ്ര, ഹിൻഡാൽകോ, ഒഎൻജിസി, വിപ്രോ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി എന്നിവ ഉൾപ്പടെയുള്ള സൂചികകൾ നഷ്ടത്തിലാണ്.

from money rss https://bit.ly/35WZo5T
via IFTTT

മീറ്റർറീഡിങ് വൈകിയതിനാൽ പണം നഷ്ടമാവില്ല

തിരുവനന്തപുരം: മീറ്റർ റീഡിങ് വൈകിയതുകൊണ്ട് വൈദ്യുതി ഉപഭോക്താക്കളിൽ ആർക്കും പണംനഷ്ടമാകില്ലെന്ന് മന്ത്രി എം.എം. മണി. സെക്ഷൻ ഓഫീസിലോ സൂപ്രണ്ടുമായോ ബന്ധപ്പെട്ടാൽ ബില്ലിൽ തെറ്റുണ്ടെങ്കിൽ തിരുത്തിനൽകും. അധികത്തുക ആരെങ്കിലും അടച്ചിട്ടുണ്ടെങ്കിൽ അത് അടുത്ത ബില്ലിൽ വകയിരുത്തും. മീറ്റർറീഡിങ് വൈകിയതിനാൽ ഒട്ടേറെപ്പേരുടെ ബിൽ അമിതമായി ഉയർന്നെന്ന പരാതിയുണ്ട്. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ബിൽ കൂടിയെന്ന് എല്ലാ വേനലിലും പരാതി ഉയരുന്നത് സ്വാഭാവികമാണ്. എല്ലാവരും വീട്ടിലായിരുന്നതിനാൽ കൂടുതൽ വൈദ്യുതി ഉപയോഗിച്ചതാണ് ബിൽകൂടാൻ കാരണമെന്നും മന്ത്രി പറഞ്ഞു. ഏപ്രിൽ 16-നാണ് മീറ്റർറീഡിങ് എടുക്കേണ്ടിയിരുന്നത്. എന്നാൽ മുടങ്ങിയ റീഡിങ് 20-നാണ് പുനരാംരഭിച്ചത്. അതിനാൽ അറുപത് ദിവസങ്ങൾക്കുപകരം വൈകിയ ദിവസങ്ങൾകൂടി ഉൾപ്പെടുത്തിയാണ് ബിൽ കണക്കാക്കിയത്. ഇതോടെ പലരുടെയും ഉപഭോഗത്തിന്റെ സ്ലാബ് മാറി, ബിൽത്തുക വൻതോതിൽ ഉയർന്നു. 24 മുതൽ ബില്ലുകൾ തിരുത്തി നൽകിത്തുടങ്ങിയെന്ന് മന്ത്രി പറഞ്ഞു. അടച്ചിട്ട കടകളിൽ ശരാശരി ഉപഭോഗം കണക്കാക്കിയാണ് ബിൽ നൽകിയത്. ഇത് ഉപഭോഗത്തിന് അനുസൃതമല്ല. അതിനാൽ അവർ ബിൽത്തുകയുടെ 70 ശതമാനം അടച്ചാൽമതിയെന്നും മന്ത്രി അറിയിച്ചു.

from money rss https://bit.ly/364RTKk
via IFTTT

കൂലികിട്ടാത്തതിൽ കൂട്ടപ്പരാതി

തിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് ശമ്പളമോ കൂലിയോ വെട്ടിക്കുറയ്ക്കരുതെന്ന സർക്കാർ നിർദേശം പാലിക്കുന്നില്ലെന്ന് ലേബർ ഓഫീസർമാർക്ക് കൂട്ടപ്പരാതി. സ്വകാര്യ സ്കൂളുകൾ, ഹോട്ടലുകൾ തുടങ്ങി വിവിധമേഖലയിൽനിന്നുള്ള പരാതികളുണ്ട്. കോവിഡ് പ്രതിരോധത്തിലുള്ള നഴ്സുമാർക്കുപോലും ശമ്പളം കുറച്ചതായി പരാതിയുണ്ട്. തൊഴിലുടമയോട് കൂലിനൽകണമെന്ന് നിർദേശിക്കുകയും അതിനുവഴങ്ങാത്തവർക്ക് നോട്ടീസ് നൽകുകയും മാത്രമാണ് ലേബർ ഓഫീസർമാർ ചെയ്യുന്നത്. കൂടുതൽ നടപടികളിലേക്ക് കടക്കാൻ നിയമപിൻബലമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സ്ഥാപന ഉടമകൾക്കും ഫാക്ടറി ഉടമകൾക്കുമായി ലേബർ കമ്മിഷണർ നൽകിയ നിർദേശങ്ങൾ ലംഘിച്ചെന്ന് കാണിച്ചാണ് ലേബർ ഓഫീസർ നോട്ടീസ് നൽകുന്നത്. പരമാവധി രമ്യതയിൽ പ്രശ്നം തീർക്കാനാണ് ശ്രമം. വരുമാനം നിലയ്ക്കുകയോ, കുത്തനെ ഇടിയുകയോ ചെയ്തതിനാൽ നിർദേശം പാലിക്കാനാവില്ലെന്നാണ് ചില ഉടമകളുടെ നിലപാട്. കൊല്ലം ജില്ലയിലെ 200 ജീവനക്കാരുള്ള ഒരു വിദ്യാഭ്യാസസ്ഥാപനത്തിൽ മൂന്നുമാസമായി ശമ്പളം നൽകിയിട്ടില്ലെന്നാണ് പരാതി. പലസ്ഥാപനങ്ങളും ദിവസവേതനക്കാരെയും കരാർ ജീവനക്കാരെയും കൂട്ടത്തോടെ പിരിച്ചുവിടാനും തുടങ്ങിയിട്ടുണ്ട്. പേയ്മെന്റ് ഓഫ് വേജസ് ആക്ട്, മിനിമം വേജസ് ആക്ട് എന്നിവ അനുസിച്ചാണ് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതനം. ജോലിക്ക് ഹാജരാകുന്നതിന് ആനുപാതികമായി ശമ്പളം നൽകണമെന്നാണ് വ്യവസ്ഥ. അതിനാൽ, ഹാജരാകാത്ത ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ലെങ്കിൽ നടപടി സ്വീകരിക്കാനാവില്ല. ഇതാണ് ലേബർ ഓഫീസർമാരെ കുഴക്കുന്നത്. . ലേബർ കമ്മിഷണറുടെ നിർദേശങ്ങൾ:അർഹമായ എല്ലാ ലീവുകളും സ്പെഷ്യൽ ലീവുകളും അനുവദിക്കണം, വേതനം കുറയ്ക്കാനോ ലോക്ഡൗണിൽ ജോലിക്ക് ഹാജരാവാൻ നിർബന്ധിക്കാനോ പാടില്ല, ടാർജറ്റുകൾ ഏർപ്പെടുത്താനോ ടാർജറ്റ് പാലിക്കണമെന്ന് നിർബന്ധിക്കാനോ പാടില്ല. ലേ-ഓഫ്, ലോക്ക്-ഔട്ട്, ടെർമിനേഷൻ തുടങ്ങിയ നടപടികൾ സ്വീകരിക്കരുത്, കാഷ്വൽ, ടെമ്പററി, കരാർ, ട്രെയിനി, ദിവസവേതനക്കാർ എന്നിവരെയൊന്നും പിരിച്ചുവിടാനോ വേതനം കുറയ്ക്കാനോ പാടില്ല.

from money rss https://bit.ly/3fLOW5z
via IFTTT

നേരിട്ട് പണംനൽകാതെ സാമ്പത്തിക പാക്കേജിന്റെ ആദ്യഘട്ടം

കോവിഡിനുശേഷം കേന്ദ്രം ആദ്യം പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ പാക്കേജിൽ ജനങ്ങൾക്ക് നേരിട്ട് പണമെത്തുന്ന പദ്ധതികളുണ്ടായിരുന്നെങ്കിൽ, ബുധനാഴ്ച ധനമന്ത്രി അവതരിപ്പിച്ചതിൽ അതില്ല. കർഷകർ, മുതിർന്ന പൗരർ, വിധവകൾ, ജൻധൻ അക്കൗണ്ടുള്ള വനിതകൾ തുടങ്ങിയവർക്ക് നേരിട്ട് പണംനൽകുന്നതായിരുന്നു ആദ്യപാക്കേജ്. കൂടാതെ സൗജന്യറേഷൻ, സൗജന്യ പാചകവാതകം തുടങ്ങി സർക്കാരിന് നേരിട്ട് പണച്ചെലവുള്ള വിവിധ പദ്ധതികളുമുണ്ടായിരുന്നു. എന്നാൽ, പ്രധാനമന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജിന്റെ ആദ്യപടിയായി ധനമന്ത്രി ബുധനാഴ്ച അവതരിപ്പിച്ചതിൽ സർക്കാരിന് നേരിട്ട് സാമ്പത്തികബാധ്യത വരുന്നവ കുറവാണ്. ചെറുകിട ബിസിനസുകാർക്ക് വിവിധ വായ്പകൾ ഉറപ്പാക്കുന്ന പക്കേജാണ് ബുധനാഴ്ച പ്രഖ്യാപിച്ചത്. പലിശരഹിതമോ പലിശകുറവുള്ളതോ ആയ വായ്പകളല്ല നൽകുന്നത്. മറിച്ച് ഇത്തരം സംരംഭങ്ങൾക്ക് ധനകാര്യസ്ഥാപനങ്ങൾ നൽകുന്ന വായ്പയ്ക്ക് സർക്കാർ ഗാരന്റി നൽകുകയാണ്. വൈദ്യുതി വിതരണ കമ്പനികൾക്കും കുടിശ്ശിക തിരിച്ചടവിനായി പണലഭ്യത ഉറപ്പാക്കാനുള്ള പദ്ധതിയാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. 100 കോടി രൂപ വിറ്റുവരവുള്ളതും വായ്പതിരിച്ചടവ് ബാക്കി 25 കോടി രൂപയിൽ താഴെയുള്ളതുമായ സ്ഥാപനങ്ങൾക്കാണ് ഈടില്ലാതെ വായ്പനൽകുന്നത്. ആദ്യവർഷം തിരിച്ചടവ് ആവശ്യമില്ലാത്തത് പ്രിൻസിപ്പൽ തുകയ്ക്ക് മാത്രമാണ്, പലിശയ്ക്കല്ല. ചെറുകിട സംരംഭങ്ങളുടെ (എം.എസ്.എം.ഇ.) നിർവചനത്തിൽ മാറ്റംവരുത്തുകയാണ് മറ്റൊന്ന്. അതുവഴി ചെറിയ സംരംഭങ്ങൾ വളർന്നുവലുതായാലും അവർക്ക് മുമ്പ് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ നഷ്ടമാവില്ല. സർക്കാരിന് നേരിട്ട് പണച്ചെലവില്ലാതെ ചെറുകിടസംരംഭകർക്ക് നേട്ടമുണ്ടാക്കുന്ന മറ്റൊരു പ്രഖ്യാപനം ആഗോള ടെൻഡറിന്റേതാണ്. 200 കോടി രൂപയിൽ താഴെയുള്ള സർക്കാർ ഇടപാടുകളിൽ ആഗോള ടെൻഡർ ഒഴിവാക്കിയതുവഴി ആഭ്യന്തര ചെറുകിട സ്ഥാപനങ്ങൾക്ക് മത്സരക്ഷമത കൂടും. അവയ്ക്ക് ടെൻഡർ ലഭിക്കാനുള്ള സാധ്യതയും വർധിച്ചു. കരാറുകാർക്ക് ജോലിതീർക്കാൻ ആറുമാസംകൂടി സമയം, നികുതിറിട്ടേൺ അടയ്ക്കാൻ കൂടുതൽ സമയം തുടങ്ങിയവയും സർക്കാരിനുനേരിട്ട് ബാധ്യത സൃഷ്ടിക്കുന്നതല്ല. പി.എഫ്. വിഹിതം ശമ്പളത്തിന്റെ 12 ശതമാനത്തിൽനിന്ന് 10 ശതമാനമാക്കിയതാവട്ടെ സർക്കാരിന് പലിശബാധ്യത കുറയ്ക്കുകയാണ് ചെയ്യുക. മുമ്പ് ശമ്പളത്തിന്റെ 12 ശതമാനം വിഹിതത്തിന് സർക്കാർ പലിശ നൽകിയിരുന്നത് അടുത്ത മൂന്നുമാസത്തേക്ക് കുറഞ്ഞതുകയ്ക്ക് നൽകിയാൽ മതി.

from money rss https://bit.ly/3budrB7
via IFTTT

Joliyum Kooliyum Illaa Lyrics : Georgettan's Pooram Malayalam Movie Song

Movie: Georgettan's Pooram
Year: 2017
Singer: Gopi Sunder
Lyrics: Hari Narayanan
Music: Gopi Sunder
Actor: Dileep
Actress: Rajisha Vijayan


Joliyum kooliyum illaa thendi nadakkana kandaa
Chettanmaaaru thrissur chettanmaaaru
Water tankinu meethe veru pidichath kandaa
Chettanmaaaru thrissur chettanmaaaru
Chettanmaaaru nammude chettanmaaaru
Chettanmaaaru thrissur chettanmaaaru

Chettanmaaaru chettanmaaaru chettanmaaaru
Nammude chettanmaaaru
Chettanmaaaru chettanmaaaru chettanmaaaru
Nammude chettanmaaaru

Ghadikalu naalum kudumbathinennum
Thari gunamilla chettanmaaaru
Kadathinna mele
Pole chettanmaru

Valichum pukayil chumachum
Cheruthu kazhichum chilathu porichum
Chilare valachum karangy adichum
Vattayi parambilirikanoru

Chettanmaaaru chettanmaaaru chettanmaaaru
Nammude chettanmaaaru
Chettanmaaaru chettanmaaaru chettanmaaaru
Nammude chettanmaaaru

Gajamela aate perunnalinatte
Thalapathu kanum chettanamaru
Mugham nokidathe thunaykethidunnu
Pothu sowthupole chettanmaaaru

Janichal avide marichal
Udane kuthikkum
Panikal edukkum
Kanivu vithaykum
Uyiru kodukkum
Vattayi parambilirikanoru

Chettanmaaaru chettanmaaaru chettanmaaaru
Nammude chettanmaaaru
Chettanmaaaru chettanmaaaru chettanmaaaru
Nammude chettanmaaaru

Joliyum kooliyum illaa thendi nadakkana kandaaa
Chettanmaaru thrissur chettanmaaaru
Chettanmaaaru nammude chettanmaaaru
Chettanmaaaru thrissur chettanmaaaru

Chettanmaaaru chettanmaaaru chettanmaaaru
Nammude chettanmaaaru
Chettanmaaaru chettanmaaaru chettanmaaaru
Nammude chettanmaaaru
Chettanmaaaru chettanmaaaru chettanmaaaru
Nammude chettanmaaaru
Chettanmaaaru chettanmaaaru chettanmaaaru
Nammude chettanmaaaru


* This article was originally published here

സാമ്പത്തിക പാക്കേജ്: സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 637 പോയന്റ് നേട്ടത്തില്‍

മുംബൈ: സാമ്പത്തിക പാക്കേജിൽ പ്രതീക്ഷയർപ്പിച്ച് വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 9,350 നിലവാരത്തിന് മുകളിലെത്തി. സെൻസെക്സ് 637.49 പോയന്റ് നേട്ടത്തിൽ 32,008.61ലും നിഫ്റ്റി 187 പോയന്റ് ഉയർന്ന് 9383.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1633 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 723 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികൾക്ക് മാറ്റമില്ല. ആക്സിസ് ബാങ്ക്, അദാനി പോർട്സ്, അൾട്രടെക് സിമെന്റ്, എൽആൻഡ്ടി, സീ എന്റർടെയ്ൻമെന്റ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. നെസ് ലെ, സൺ ഫാർമ, ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി ഒഴികെയുള്ള വിഭാഗങ്ങളിലെ സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ബാങ്ക് നാലുശതമാനം നേട്ടമുണ്ടാക്കി. വാഹനം, ലോഹം, അടിസ്ഥാന സൗകര്യവികസനം, ഊർജം, ഐടി ഓഹരികളും നേട്ടത്തിലായിരുന്നു. Stimulus announcement pushes Nifty above 9,350, Sensex up 637 pts

from money rss https://bit.ly/2Z0G4D9
via IFTTT

ബൃഹത്തായ പദ്ധതി: വരാനിരിക്കുന്നത് ധീരമായ പരിഷ്‌കാരങ്ങള്‍

പ്രതിസന്ധിയിലെ അവസരം പാഴാക്കിക്കളയരുതെന്ന ഉറച്ച നിലപാടോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി 20 ലക്ഷം കോടി രൂപയുടെ വൻപദ്ധതി പ്രഖ്യാപിച്ചിരിക്കയാണ്. ഇതുലക്ഷ്യം വെക്കുന്നത് ക്ളേശമനുഭവിക്കുന്നവർക്ക് ആശ്വാസം പകരാൻ മാത്രമല്ല, സമ്പദ് വ്യവസ്ഥയെ മാറ്റിമറിച്ച് രാജ്യത്തെ പ്രതിസന്ധിയിൽ നിന്ന് പ്രതീക്ഷയിലേക്കും കരുത്തിലേക്കും നയിക്കാൻ കൂടിയാണ്. സർക്കാറും റിസർവ് ബാങ്കും നേരത്തേ പ്രഖ്യാപിച്ചവ ഉൾപ്പടെയുള്ള 20 ലക്ഷം കോടി രൂപയുടെ സമഗ്ര പദ്ധതി ജിഡിപിയുടെ 10 ശതമാനംവരും. വികസ്വര വിപണികളിൽ ഈ പ്രതിസന്ധിയിൽ കണ്ട ഏറ്റവും ബൃഹത്തായ പദ്ധതി തന്നെയാണിത്. അന്തരാഷ്ട്ര നാണ്യ നിധിയുടെ കണക്കനുസരിച്ച് വികസ്വര വിപണികളിൽ ഇതുവരെയുണ്ടായ ശരാശരി പാക്കേജ് ജിഡിപിയുടെ 2.5 ശതമാനം മാത്രമാണ്. പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും പ്രതിസന്ധിയിലുള്ള മറ്റുമേഖലകൾക്കും ആശ്വാസം പകരുമെന്നു കരുതപ്പെടുന്ന പാക്കേജിന്റെ വിശദാംശങ്ങൾ ധനമന്ത്രി പ്രഖ്യാപിക്കും. ആശ്വാസവും ഉത്തേജനവും പകരുന്നതിനപ്പുറം ഈ പാക്കേജ് അനുപമമായിത്തീരുന്നത് രാജ്യത്തെ സ്വാശ്രയ, സാമ്പത്തിക ശക്തിയാക്കിത്തീർക്കുന്നതിനുള്ള കാഴ്ചപ്പാടുൾക്കൊള്ളുന്ന വികസന രേഖയായി അതുമാറുന്നു എന്നുള്ളതുകൊണ്ടാണ്. പ്രാദേശികതയിൽ അമിത ഊന്നൽവേണ്ട പ്രാദേശികതയെക്കുറിച്ച് വാചാലമാകുന്നത് കഴിഞ്ഞ കാലങ്ങളിലെ നിഷ്ഫലമായ സ്വയം പര്യാപ്തനയങ്ങളായി അധപതിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രാദേശികതയ്ക്ക് അമിതമായ ഊന്നൽ നൽകുന്ന ആത്മനിർഭർ ഭാരത് നയം ആധുനിക, ആഗോള വിപണി സങ്കൽപത്തോടു ചേർന്നുപോകുന്നതല്ല. ആഗോളീകൃത ലോകത്ത് സ്വാശ്രയം എന്നാൽ ഇറക്കുമതിക്കു പണം നൽകാനുള്ളകഴിവ് ആണെന്നോർക്കണം, അല്ലാതെ സ്വയം പര്യാപ്തയല്ല. 2020 സാമ്പത്തിക വർഷത്തിൽ 170 രാജ്യങ്ങളിലേക്ക് 20.5 ബില്യൺ ഡോളറിന്റെ മരുന്നു കയറ്റുമതിയിലൂടെ ലോകത്തിന്റെ ഫാർമസിയായി മാറിയിരിക്കയാണ് ഇന്ത്യ. ഇന്ത്യയുടെ ഐടി വ്യവസായം ആഗോള വിപണിയിലെ അവസരങ്ങൾ മുതലാക്കിക്കൊണ്ട് ലക്ഷക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിച്ച് 180 ബില്യൺ ഡോളറിന്റെ വൻ വ്യവസായമായും മാറിക്കഴിഞ്ഞു. കാര്യങ്ങൾ ഇങ്ങിനെയായിരിക്കേ പ്രാദേശികതക്ക് അമിതപ്രാധാന്യം നൽകുന്നത് ശ്രദ്ധിച്ചുവേണം. ചൈനയ്ക്കെതിരായി വൈകാരിക തിരിച്ചടി മുതലാക്കാനുള്ള ഒരു ഹ്രസ്വകാലതന്ത്രമായി ഇതുപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ കാര്യമായ ഫലമുണ്ടാക്കാൻ അമിത പ്രാദേശിക വൽക്കരണത്തിനു കഴിയില്ല. ധീരമായ പരിഷ്കരണങ്ങൾക്കു സാധ്യത ഭൂമി, തൊഴിൽ, ധനലഭ്യത, നിയമങ്ങൾ എന്നിവയിൽ ഊന്നിയ പരിഷ്കാരങ്ങൾ വിവേകപൂർവമാണ്. കോവിഡ്-19ന്റെ അനിവാര്യ ഫലങ്ങളിലൊന്ന് ഭൂമിശാസ്ത്രപരമായ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ചില വിതരണച്ചങ്ങലകൾ ചൈനയിൽ നിന്നു മാറ്റപ്പെടും എന്നതാണ്. ഭൂ, തൊഴിൽ നിയമങ്ങളിൽ ആവശ്യമായ മാറ്റംവരുത്തി ബംഗ്ലാദേശും വിയറ്റ്നാമും ഈ അവസരം പ്രയോജനപ്പെടുത്തുകയാണ്. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്തത്ര മനുഷ്യ വിഭവശേഷിയുള്ള ഇന്ത്യ ഇത്തരം പരിഷ്കാരങ്ങൾക്കു സന്നദ്ധമാവണം. ഈ മേഖലകളിൽ മാറ്റംകൊണ്ടുവരാനുള്ള ഏറ്റവും ഉചിതമായ സമയമാണ് പ്രതിസന്ധിയുടെ ഈഘട്ടം. ദ്വിമുഖമാണ് പുതിയ പാക്കേജ്. ക്ളേശമനുഭവിക്കുന്നവർക്ക് കൂടുതൽ പണമെത്തിക്കുന്നതുപോലെയുള്ള നടപടികളും പ്രതിസന്ധിയിലായ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സാമ്പത്തിക സഹായവും അതുറപ്പുവരുത്തും. സർക്കാരിന്റെ പ്രഥമ പരിഗണന ന്യായമായും പാവപ്പെട്ടവരായിരിക്കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള സാമ്പത്തികസഹായം പ്രവർത്തന മൂലധനത്തിനുള്ള വായ്പാ ഗാരണ്ടിയാവാനാണിട. വ്യോമയാനം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ കഷ്ടതയനുഭവിക്കുന്ന മേഖലകൾക്കും ആശ്വാസനടപടികൾക്കു സാധ്യതയുണ്ട്. ധനകാര്യ അച്ചടക്കത്തിന് റോഡ് മാപ്പ് അനിവാര്യം പാക്കേജ് ബൃഹത്താണെന്നു തോന്നുമെങ്കിലും യഥാർത്ഥത്തിൽ ചെലവാക്കുന്നതുക കുറവായിരിക്കും. സർക്കാർ അധികമായി കടമെടുക്കുന്നു പ്രഖ്യാപിച്ചിട്ടുള്ളത് 4.2 ലക്ഷം കോടി രൂപ മാത്രമാണ്. പാക്കേജിന്റെ പ്രധാനഭാഗം വായ്പാ ഗാരണ്ടി ആകാനാണു സാധ്യത. എന്തായാലും ധനകമ്മിയിൽ വലിയ വർധനവ് അനിവാര്യമാണ്. കേന്ദ്രത്തിന്റേയും സംസ്ഥാനങ്ങളുടേയും ധനകമ്മി ഉൾക്കൊള്ളുന്ന പൊതുമേഖലാ വായ്പാ ആവശ്യം ജിഡിപിയുടെ 12 ശതമാനമായിക്കഴിഞ്ഞു എന്നാണ് അനുമാനം. അതിനാൽ റേറ്റിംഗ് ഏജൻസികൾക്ക് ഉറപ്പുനൽകുന്നതിനായി സാമ്പത്തിക അച്ചടക്കത്തിലേക്കു തിരിച്ചുവരാനുള്ള റോഡ് മാപ് സർക്കാർ മുന്നോട്ടുവെക്കേണ്ടത് പ്രധാനമാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/3crpW1u
via IFTTT

ചരക്കുവില പൂജ്യത്തിന് താഴേക്കുവരുമ്പോള്‍ എക്സിറ്റ് ഓപ്ഷനുമായി മള്‍ട്ടി കമ്മോഡിറ്റി എകസ്ചേഞ്ച്

കൊച്ചി: ഇലക്ട്രോണിക് കമ്മോഡിറ്റി എകസ്ചേഞ്ചായ മൾട്ടി കമ്മോഡിറ്റി എകസ്ചേഞ്ച് ഓഫ് ഇന്ത്യ മുഴുവൻ ചരക്കുകളുടെയും ഫ്യൂച്വർ കരാറിൽ എക്സിറ്റ് ഓപ്ഷനോടെ നെഗറ്റീവ് പ്രൈസിംഗ് മെക്കാനിസം നടപ്പാക്കാൻ തീരുമാനിച്ചു. ഇതുപ്രകാരം ചരക്കുകളുടെവില പൂജ്യത്തിന് താഴേക്ക് (മൈനസ് പ്രൈസ്) വരുമ്പോൾ ഇടപാടുകാർക്ക് കരാറിൽ നിന്ന് ഒഴിവാകുന്നതിനുള്ള അവസരം ലഭിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 21 ന് ക്രൂഡ് ഓയിൽ വില പൂജ്യത്തിന് താഴേക്ക് വന്നതിനെതുടർന്ന് ഇടപാടുകാർക്കുണ്ടായിട്ടുള്ള ബൂദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഇത്തരമൊരു നടപടിക്ക് മൾട്ടി കമ്മോഡിറ്റി എകസ്ചേഞ്ച് ഓഫ് ഇന്ത്യ മുന്നോട്ട് വന്നിട്ടുള്ളത്. നെഗറ്റീവ് പ്രൈസിംഗ് മെക്കാനിസം അനുസരിച്ച് ഓരോ ദിവസത്തെയും വിപണിയുടെ പ്രവർത്തന സമയം കഴിഞ്ഞശേഷം 15 മിനുട്ട് സമയത്തേക്ക് എക്സ്ചേഞ്ച് ഒരുക്കുന്ന പ്രത്യേക വിൻഡോവഴി ലേലത്തിലുടെ ഇടപാടുകാർക്ക് എക്സിറ്റ് ഓപ്ഷൻ ഉപയോഗപ്പെടുത്താനാകും. രാത്രി 11.40 മുതൽ 11.55 വരെയാണ് ഇതിന് സമയം ലഭിക്കുക. എന്നാൽ ക്രൂഡ് ഓയിൽ ഫ്യൂച്വർ കരാറുകളുടെ കാലാവധി കഴിയുന്ന ദിവസം എക്സിറ്റ് ഓപ്ഷൻ സാധ്യമാകില്ല. എകസ്ചേഞ്ച് ലഭ്യമാക്കുന്ന ഈ പ്രത്യേക സൗകര്യത്തിലൂടെ ഇടപാടുകാർക്ക് അവരുടെ ഫ്യൂച്വർ കരാർ അവസാനിപ്പിക്കുന്നതിനോ സ്ക്വയർ ഓഫ് ചെയ്യുന്നതിനോ സാധിക്കുമെന്ന് മൾട്ടി കമ്മോഡിറ്റി എകസ്ചേഞ്ച് ഓഫ് ഇന്ത്യ ഇറക്കിയ സർക്കുലറിൽ അറിയിച്ചു. MCX extends exit option to traders of all commodities if negative prices kick in

from money rss https://bit.ly/2LmmKrZ
via IFTTT