121

Powered By Blogger

Monday 9 December 2019

‘വിഹിതം ഉയർത്തുന്നത് ജനങ്ങൾക്ക് എൽ.ഐ.സി.യിലുള്ള വിശ്വാസ്യത’

കൊച്ചി: എൽ.ഐ.സി.യിൽ ജനങ്ങൾക്കുള്ള വിശ്വാസ്യതയാണ് വിപണി വിഹിതം ഉയരാൻ സഹായിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ മലയാളിയായ ടി.സി. സുശീൽ കുമാർ. ലൈഫ് ഇൻഷുറൻസ് വിപണിയിൽ എൽ.ഐ.സി.യുടെ വിഹിതം സമീപഭാവിയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയ പശ്ചാത്തലത്തിൽ 'മാതൃഭൂമി'യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരം രൂക്ഷമായ വിപണിയിൽ എൽ.ഐ.സി. വിഹിതം ഉയർത്തുന്നത് എങ്ങനെയാണ്? ഉപഭോക്താക്കൾക്ക് ഏറ്റവുമധികം പരിഗണന നൽകുന്നതാണ് എൽ.ഐ.സി.യുടെ വിജയം. ഒട്ടേറെ ഫീച്ചറുകളുമായി പുതിയ പോളിസികൾ അവതരിപ്പിച്ചതും വിപണി പിടിക്കാൻ സഹായിച്ചു. വളരെ മത്സരക്ഷമമായ വിലയിൽ ജീവൻ അമർ, ടെക് ടേം എന്നിങ്ങനെ രണ്ടു പുതിയ ടേം അഷുറൻസ് പോളിസികൾ അവതരിപ്പിച്ചു. ഗ്രൂപ്പ് ഇൻഷുറൻസ് പ്രീമിയത്തിലെ മുന്നേറ്റമാണ് മറ്റൊരു ഘടകം. എൽ.ഐ.സി. ടീം അംഗങ്ങളുടെ നിസ്വാർത്ഥ പ്രവർത്തനങ്ങളും വിപണി മേധാവിത്വം ഉയർത്താൻ സഹായിക്കുന്നു. ഏജന്റുമാരുടെ എണ്ണം കൂടുന്നുണ്ടോ? :2019 നവംബറിലെ കണക്ക് അനുസരിച്ച് 8.20 ലക്ഷം ഏജന്റുമാരാണ് വിപണിയിൽ സജീവമായുള്ളത്. നടപ്പു സാമ്പത്തിക വർഷം മാത്രം ഒരു ലക്ഷം പുതിയ ഏജന്റുമാരെ റിക്രൂട്ട് ചെയ്തു. ഈ വർഷം മുതൽ പുതിയ ഏജന്റുമാർക്കായി 'ഇംപാക്ട് ട്രെയിനിങ്' എന്ന പേരിൽ പ്രത്യേക പരിശീലന പരിപാടി ഒരുക്കുന്നുണ്ട്. ഇതിനു പുറമെ, നിലവിലുള്ള ഏജന്റുമാർക്കും ഒരു ദിവസത്തെ തീവ്ര പരിശീലനം നൽകിവരുന്നു. ചെറുപ്പക്കാരുടെ ഇടയിൽ വിപണി വിഹിതം ഉയർത്താനാകുന്നുണ്ടോ? 'മില്ലേനിയൽസ്' (1980-നു ശേഷം ജനിച്ചവർ) വിഭാഗത്തിനിടയിൽ ഇൻഷുറൻസിന്റെ പ്രാധാന്യവും അവബോധവും സൃഷ്ടിച്ചാൽ വലിയ സാധ്യതയാണ് തുറന്നുവരിക. നടപ്പു സാമ്പത്തിക വർഷം ഒക്ടോബർ വരെയുള്ള കണക്കെടുത്താൽ ഏതാണ്ട് ഒരു കോടി പോളിസികൾ വിറ്റപ്പോൾ അതിൽ 22 ലക്ഷവും 18-25 വയസ്സിലുള്ളവർക്കാണ്. 25-30 വയസ്സിലുള്ളവർക്ക് 20 ലക്ഷം പോളിസികൾ വിറ്റു. അതായത്, രണ്ടും കൂടി മൊത്തം 42 ശതമാനം. 30-35 വയസ്സുള്ളവരെ കൂടി കണക്കിലെടുത്താൽ മറ്റൊരു 17 ലക്ഷം പോളിസികൾ കൂടി വരും. 2019 ഏപ്രിൽ മുതൽ ഒക്ടോബർ വരെ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ മൊത്തം വിറ്റ പോളിസികളെക്കാൾ കൂടുതൽ വരും എൽ.ഐ.സി. ചെറുപ്പക്കാർക്ക് വിറ്റ ഓഹരികൾ. അതായത്, ചെറുപ്പക്കാർക്കും എൽ.ഐ.സി.യിലാണ് വിശ്വാസം എന്നത് വ്യക്തം. അവരെ ആകർഷിക്കാൻ എന്തൊക്കെയാണ് ചെയ്യുന്നത്? ടേം ഇൻഷുറൻസ്, ഹെൽത്ത്, സേവിങ്സ്, ആന്വിറ്റി എന്നിങ്ങനെ ചെറുപ്പക്കാരുടെ എല്ലാ ലക്ഷ്യങ്ങൾക്കും അനുയോജ്യമായ പ്ലാനുകൾ എൽ.ഐ.സി.ക്കുണ്ട്. ഓൺലൈനായി പ്രീമിയം അടയ്ക്കാനുള്ള സൗകര്യം, പോളിസി ലോൺ ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യം, വിലാസം മാറ്റാനുള്ള സൗകര്യം എന്നിവയൊക്കെ അവരെ ആകർഷിക്കുന്നു. നാലു പോളിസികൾ ഓൺലൈനിലൂടെ വാങ്ങാനുള്ള സൗകര്യവുമുണ്ട്. ഡിജിറ്റൽ ഇടപാടുകൾ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കൾക്കായി ചാറ്റ്ബോട്ട് സൗകര്യവും ലഭ്യമാണ്. സാമ്പത്തിക അന്തരീക്ഷം നല്ല നിലയിലല്ല. മിക്ക വ്യവസായങ്ങളും മോശം നിലയിലും. ഇതിനിടയിലും എൽ.ഐ.സി. ശക്തമായി മുന്നേറുന്നത് എങ്ങനെയാണ്? മാന്ദ്യവേളകളിൽ നിക്ഷേപകർ സുരക്ഷിത മാർഗങ്ങളാണ് സ്വീകരിക്കാറുള്ളത്. ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശ കുറയുകയാണ്. മറ്റ് ആസ്തികളുടെ മൂല്യവും കാര്യമായി കൂടുന്നില്ല. ഈ സമയത്ത് എൽ.ഐ.സി. 'സ്വാഭാവിക ചോയ്സ്' ആകും.

from money rss http://bit.ly/2DZh1F5
via IFTTT

ഇന്‍ഷുറന്‍സ് കമ്പനികളിലെ വിദേശ നിക്ഷേപം 74 ശതമാനത്തിലേയ്ക്ക് ഉയര്‍ത്തിയേക്കും

ന്യൂഡൽഹി: ഇൻഷുറൻസ് കമ്പനികളിലെ വിദേശ നിക്ഷേപ പരിധി ഉയർത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു. ഇൻഷുറൻസ് ഇടനിലക്കാരായ കമ്പനികളിൽ 100 ശതമാനംവരെ വിദേശ നിക്ഷേപം അനുവദിച്ചതിനുപിന്നാലെയാണ് പുതിയ നിർദേശം. ഇൻഷുറൻസ് കമ്പനികളിൽ നിലവിൽ 49 ശതമാനംവരെയാണ് വിദേശ നിക്ഷേപം അനുവദിച്ചിട്ടുള്ളത്. ഇത് 74 ശതമാനത്തിലേയ്ക്ക് ഉയർത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. വിദേശ നിക്ഷേപ പരിധി വർധിപ്പിച്ചേക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നയുടെനെ ഇൻഷുറൻസ് കമ്പനികളുടെ ഓഹരിവില രണ്ടു മുതൽ എട്ടു ശതമാനംവരെ വർധിച്ചു. എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ കമ്പനികളുടെ ഓഹരിവില രണ്ടുശതമാനത്തിലേറെ വർധിച്ചു. ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഓഹരി വില നാലുശതമാനവും ന്യൂ ഇന്ത്യ അഷ്വറൻസിന്റെ വില 7.8 ശതമാനവുമാണ് ഉയർന്നത്. FDI in insurance companies may increase to 79%

from money rss http://bit.ly/344XMEF
via IFTTT

നാലു ദിവസംകൊണ്ട് സ്വര്‍ണവില കുറഞ്ഞത് 600 രൂപ

കൊച്ചി: നാലുദിവസംകൊണ്ട് സ്വർണവില പവന് 600 രൂപ കുറഞ്ഞു. 28,040 രൂപയാണ് ചൊവാഴ്ചയിലെ പവന്റെ വില. ഗ്രാമിനാകട്ടെ 3505 രൂപയും. ഡിസംബർ നാലിന് 28,640 രൂപവരെ വില ഉയർന്നിരുന്നു. തുടർന്ന് ഓരോ ദിവസവും വില ഇടിയുകയായിരുന്നു. നവംബർ ഒന്നിന് പവന്റെ വില 28,800 രൂപയെന്ന നിലവാരത്തിലെത്തിയിരുന്നു. ആഗോള വിപണികളിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ അഞ്ചുദിവസംകൊണ്ട് 10 ഗ്രാം സ്വർണത്തിന് 750 രൂപയോളം കുറഞ്ഞിരുന്നു. സെപ്റ്റംബറിലാണ് സ്വർണത്തിന് കമ്മോഡിറ്റി വിപണിയിൽ ഉയർന്ന നിലവാരം കുറിച്ചത്. പത്ത് ഗ്രാമിന് 40,000 രൂപവരെ വില ഉയർന്നിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ കമ്മോഡിറ്റി വിപണിയിൽ ഉയർന്നവിലയിൽനിന്ന് നിലവിൽ 2,500 രൂപയാണ് താഴ്ന്നത്. Gold prices today fall for 4th day

from money rss http://bit.ly/2E3cTE8
via IFTTT

രണ്ടാം ദിവസവും നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: വ്യാപാര ആഴ്ചയിലെ തുടർച്ചയായ രണ്ടാമത്തെ ദിവസവും ഓഹരി വിപണിയിൽ നേട്ടമില്ല. സെൻസെക്സ് 40486ലും നിഫ്റ്റി 11934ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 727 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 818 ഓഹരികൾ നഷ്ടത്തിലുമാണ്. യുപിഎൽ, സിപ്ല, സൺ ഫാർമ, ഒഎൻജിസി, ഗ്രാസിം, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സീ എൻർടെയൻമെന്റ്, ടിസിഎസ്, ടെക് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, വിപ്രോ, യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ചൈനയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് യുഎസ് ഇറക്കുമതി തീരുവ വർധിപ്പിച്ചേക്കുമെന്ന സൂചനമൂലം നിക്ഷേപകർ ആശങ്കയോടെയാണ് വിപണിയെ സമീപിക്കുന്നത്. Stock market unchanged on the second day

from money rss http://bit.ly/2E1x5WH
via IFTTT

കാര്യമായ നേട്ടമില്ലാതെ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു

മുംബൈ: കാര്യമായ നേട്ടമില്ലാതെ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. സെൻസെക്സ് 42.28 പോയന്റ് ഉയർന്ന് 40,487.43ലും നിഫ്റ്റി 16 പോയന്റ് നേട്ടത്തിൽ 11,937.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1034 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1431 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികൾക്ക് മാറ്റമില്ല. ലോഹം, വാഹനം, ഊർജം, അടിസ്ഥാന സൗകര്യവികസനം എന്നീ മേഖലകളിലെ ഓഹരികളിൽ വാങ്ങൽതാൽപര്യം പ്രകടമായിരുന്നു. ഐടി, എഫ്എംസിജി ഓഹരികളാണ് വില്പന സമ്മർദം നേരിട്ടത്. ആക്സിസ് ബാങ്ക്, ബിപിസിഎൽ, എച്ച്ഡിഎഫ്സി, അദാനി പോർട്സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ടിസിഎസ്, എച്ച്സിഎൽ ടെക്, സിപ്ല, എൽആന്റ്ടി, സീ എന്റർടെയൻമെന്റ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex, Nifty end with marginal gains in volatile trade

from money rss http://bit.ly/2DYU8kX
via IFTTT