121

Powered By Blogger

Wednesday 19 August 2020

വീണ്ടും വില കുറഞ്ഞു; 10 ദിവസം കൊണ്ട് ഇടിഞ്ഞത് പവന് 3,120 രൂപ

സംസ്ഥനത്ത് സ്വർണവില താഴോട്ട്. വ്യാഴാഴ്ച മാത്രം പവന്റെ വിലയിൽ 560 രൂപയാണ് കുറഞ്ഞത്. ഇതോടെ എട്ടു ഗ്രാം സ്വർണത്തിന്റെ വില 38,880 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 4860 രൂപയുമായി. ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് പത്തു ദിവസം പിന്നിടുമ്പോൾ വിലയിൽ 3,120 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരു ഔൺസ് തനിത്തങ്കത്തിന് 1,940 ഡോളർനിലവാരത്തിലാണ് ആഗോള വിപണിയിൽ വ്യാപാരം നടക്കുന്നത്. യു.എസ്. ഫെഡ് റിസർവിന്റെ യോഗതീരുമാനം പുറത്തു വന്നയുടനെയാണ് വിലയിൽ ഇടിവുണ്ടായത്. ദേശീയ വിപണിയിൽ ഒക്ടോബർ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 52,320നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. Content Highlights:gold price down

from money rss https://bit.ly/3aGy4ep
via IFTTT

സെന്‍സെക്‌സില്‍ 326 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: മൂന്നുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 326 പോയന്റ് നഷ്ടത്തിൽ 38,287ലും നിഫ്റ്റി 94 പോയന്റ് താഴ്ന്ന് 11,314ലിലുമാണ് വ്യാപാരം ആരംഭിച്ചത്. സൺ ഫാർമ, എച്ച്സിഎൽ ടെക്, പവർഗ്രിഡ് കോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, റിലയൻസ്, മാരുതി, ഏഷ്യൻ പെയിന്റ്സ്, ഐടിസി, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. എൻടിപിസി, ടിസിഎസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. യുഎസ് സാമ്പത്തിക മേഖല അനിശ്ചിതത്വത്തിലാണെന്നഫെഡ് റിസർവിന്റെ മുന്നറിയിപ്പ് പുറത്തുവന്നതിനെതുടർന്ന് ഏഷ്യൻ വിപണികളെല്ലാം നഷ്ടത്തിലായി. ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉൾപ്പടെയുള്ള 58 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/2Yj3Mto
via IFTTT

വ്യാജ ഇന്‍ഷുറന്‍സ് രേഖനല്‍കി കബളിപ്പിച്ചു: 17 ലക്ഷം നഷ്ടപരിഹാരം കിട്ടാതെ ആശ്രിതര്‍

കോഴിക്കോട്: വ്യാജ ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റ് സമർപ്പിച്ച് തമിഴ്നാട് സ്വദേശിയായ വാഹന ഉടമ അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തെയും ട്രാഫിക് പോലീസിനെയും വഞ്ചിച്ചു. അപകടത്തിൽ മരിച്ച 59-കാരന്റെ ഭാര്യയും മക്കളും നഷ്ടപരിഹാരമായി കോടതി വിധിച്ച 16.79 ലക്ഷം രൂപയും പലിശയും കിട്ടാതെ ക്ലേശിക്കുന്നു. ഇവരുടെ കുടുംബം വൻസാമ്പത്തിക ക്ലേശത്തിലുമാണ്. കോഴിക്കോട് വെസ്റ്റ്ഹിൽ 'തിരുവോണം'(തറമ്മൽ) വീട്ടിൽ കെ. തുളസീദാസ് ആണ് ബീച്ച് റോഡിൽവെച്ച് നാഷണൽ പെർമിറ്റ് ലോറിയിടിച്ചു മരിച്ചത്. 2016 സെപ്റ്റംബർ ഏഴിനാണ് അപകടമുണ്ടായത്. ഇ.എസ്.ഐ. ആശുപത്രിയിലെ റിട്ട. ആംബുലൻസ് ഡ്രൈവറായിരുന്നു തുളസീദാസ്. ബൈക്ക് യാത്രക്കാരനായ തുളസീദാസ് അപകടസമയത്ത് വണ്ടി റോഡരികിൽ നിർത്തി ഫോൺ ചെയ്യുകയായിരുന്നു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ടി.എൻ.-28-2320 നമ്പർ ലോറിയാണ് അപകടമുണ്ടാക്കിയത്. ജൂലായ് 25-ന് തുളസീദാസ് സ്വകാര്യ ആശുപത്രിയിൽവെച്ച് മരിച്ചു. ഭാര്യ സി.ബി. സത്യവതിയും രണ്ടുമക്കളും അനാഥരായി. ട്രാഫിക് പോലീസ് കേസെടുത്തപ്പോൾ ലോറി ഉടമകളായ തമിഴ്നാട് സേലം ആത്തൂർ മാരിയമ്മൻ കോവിൽ സ്ട്രീറ്റ് സീതേരി രാജവേൽ രാമസ്വാമിയും ഭാര്യ സരസു രാജവേലും ഹാജരാക്കിയ പോളിസി കൃത്രിമമായി ചമച്ച രേഖയാണെന്ന് കോടതി കണ്ടെത്തി. പോളിസി യഥാർഥത്തിൽ മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള എം.എച്ച്. -48 -ഇസഡ്-8086 നമ്പർ സ്കൂട്ടറിന്റേതായിരുന്നു. ഇത് മനസ്സിലാക്കിയ സ്വകാര്യഇൻഷുറൻസ് കമ്പനി കോടതിയെ ഇക്കാര്യം ധരിപ്പിച്ച് കേസിൽനിന്ന് തലയൂരി. എന്നാൽ, മരിച്ചയാളുടെ കുടുംബത്തിന് സംഭവിച്ച നഷ്ടം കണക്കിലെടുത്ത് കോഴിക്കോട് എം.എ.സി.ടി. കോടതി നഷ്ടപരിഹാരം വിധിച്ചു. ഈ തുക വാഹന ഉടമകൾ നൽകണമെന്നും വിധിയിലുണ്ട്. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ അവരുടെ സ്വത്തു കണ്ടെത്തി കണ്ടുകെട്ടണമെന്നും കോടതി നിർദേശമുണ്ട്. എന്നാൽ, രണ്ടുവർഷംമുമ്പ് വിധിയായ കേസിൽ ഉടമകളെ കണ്ടെത്താൻപോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഒന്നാംപ്രതി സ്ത്രീയായതിനാൽ പണം ഈടാക്കാനായി അവരെ അറസ്റ്റുചെയ്യാൻ നിയമം അനുവദിക്കുന്നുമില്ല. കേസിൽ തുളസീദാസിന്റെ കുടുംബത്തിനായി വാദിച്ച കോഴിക്കോട്ടെ അഭിഭാഷകൻ വിനോദ് സിങ് ചെറിയാൻ ഹൈക്കോടതിയിൽ ഇപ്പോൾ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്. വീടിനടുത്ത് ചെറിയ കട നടത്തിയാണ് സത്യവതിയും മക്കളും കഴിയുന്നത്. ബി.എസ്സി. നഴ്സിങ് പഠിക്കുന്ന മകൾ അമൃതയ്ക്കും ഡിഗ്രി മൂന്നാംവർഷ വിദ്യാർഥി അർജുൻദാസിനും ഫീസടയ്ക്കാൻപോലും പ്രയാസമാണ്. തമിഴ്നാട് പോലീസ് ഇടപെട്ട് ലോറി ഉടമകളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകാനൊരുങ്ങുകയാണ് സത്യവതി. ട്രാഫിക് പോലീസ് കേസിന്റെ രേഖകൾ പരിശോധിക്കുന്നതിൽ വീഴ്ചവരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കേന്ദ്രമായുള്ള ഓർഗനൈസേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ് എന്ന സംഘടന ഡി.ജി.പി.ക്ക് പരാതി അയച്ചിട്ടുണ്ട്.

from money rss https://bit.ly/2Q6l1JZ
via IFTTT

എസ്.ബി.ഐ. മിനിമം ബാലന്‍സ് പിഴ ഒഴിവാക്കി

മുംബൈ: സേവിങ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്റെ പേരിലുള്ള പിഴയും എസ്.എം.എസ്. നിരക്കുകളും പൂർണമായി ഒഴിവാക്കി എസ്.ബി.ഐ. ട്വിറ്ററിലൂടെയാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. ബാങ്കിന്റെ 44 കോടി വരുന്ന സേവിങ്സ് അക്കൗണ്ടുടമകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിലുള്ള പിഴ ഒഴിവാക്കാൻ കഴിഞ്ഞ മാർച്ചിൽത്തന്നെ എസ്.ബി.ഐ. തീരുമാനിച്ചിരുന്നു. സേവിങ്സ് അക്കൗണ്ടുകളിൽ പ്രതിമാസ ശരാശരിയായി മെട്രോ നഗരങ്ങളിൽ ചുരുങ്ങിയത് 3,000 രൂപയും അർധനഗരങ്ങളിൽ 2,000 രൂപയും ഗ്രാമങ്ങളിൽ 1,000 രൂപയും വേണമെന്നായിരുന്നു എസ്.ബി.ഐ. നിർദേശിച്ചിരുന്നത്. ഇതു പാലിക്കാതിരുന്നാൽ അഞ്ചുരൂപ മുതൽ 15 രൂപ വരെ പിഴയും നികുതിയും ഈടാക്കിയിരുന്നു.

from money rss https://bit.ly/32b9Uor
via IFTTT

Unnimaya Lyrics : Maniyarayile Ashokan Malayalam Movie Song

Movie: Maniyarayile Ashokan

Year: 2020

Singer: Dulquer Salmaan & Gregory

Lyrics: Shihas Ammedkoya

Music: Sreehari K Nair

Actor: Gregory

Actress: Anupama Parameswaran




Monjathi Penne Unnimaye

Thanchathil Oppana Paadi Vaayo

Thaenoorum Ente Premam Neeye

Paalitta Panchasara Chaya Neeye

Monjathi Penne Unnimaye

Thanchathil Oppana Paadi Vaayo

Thaenoorum Ente Premam Neeye

Paalitta Panchasara Chaya Neeye

 

Uppilitta Maanga Neeye

Thengin Mele Thenga Neeye

Nirathin Mele Mathi Neeye

Roadin Mele Tar Neeye

 

Uppilitta Maanga Neeye

Thengin Mele Thenga Neeye

Nirathin Mele Mathi Neeye

Roadin Mele Tar Neeye

 

Thaana Nathana Thaana Nathana

Thaana Nathana Thaana Nathana

Thaana Nanna Thaana Nanna

Thaana Nanna Nanana

 

Thaana Nathana Thaana Nathana

Thaana Nathana Thaana Nathana

Thaana Nanna Thaana Nanna

Thaana Nanna Nanana

 

Monjathi Penne Unnimaye

Thanchathil Oppana Paadi Vaayo

Thaenoorum Ente Premam Neeye

Paalitta Panchasara Chaya Neeye

 

Monjathi Penne Unnimaye

Thanchathil Oppana Paadi Vaayo

Thaenoorum Ente Premam Neeye

Paalitta Panchasara Chaya Neeye

 

Monjathi Penne Unnimaye

Thanchathil Oppana Paadi Vaayo

Thaenoorum Ente Premam Neeye

Paalitta Panchasara Chaya Neeye

 

Uppilitta Maanga Neeye

Thengin Mele Thenga Neeye

Nirathin Mele Mathi Neeye

Roadin Mele Tar Neeye

 

Uppilitta Maanga Neeye

Thengin Mele Thenga Neeye

Nirathin Mele Mathi Neeye

Roadin Mele Tar Neeye

 

Thaana Nathana Thaana Nathana

Thaana Nathana Thaana Nathana

Thaana Nanna Thaana Nanna

Thaana Nanna Nanana

 

Thaana Nathana Thaana Nathana

Thaana Nathana Thaana Nathana

Thaana Nanna Thaana Nanna

Thaana Nanna Nanana

 

Monjathi Penne Unnimaye

Thanchathil Oppana Paadi Vaayo

Thaenoorum Ente Premam Neeye

Paalitta Panchasara Chaya Neeye



* This article was originally published here

ലാഭമെടുപ്പ് നേട്ടംകുറച്ചെങ്കിലും നിഫ്റ്റി 11,400ന് മുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: അവസാന മണിക്കൂറിലെ ലാഭമെടുപ്പ് കരുത്തുചോർത്തിയെങ്കിലും സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബാങ്കുൾപ്പടെയുള്ള ധനകാര്യസ്ഥാപനങ്ങളാണ് പ്രധാനമായും നേട്ടമുണ്ടക്കിയത്. സെൻസെക്സ് 86 പോയന്റ് നേട്ടത്തിൽ 38,614.79ലും നിഫ്റ്റി 23 പോയന്റ് ഉയർന്ന് 11,408.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1651 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 926 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 104 ഓഹരികൾക്ക് മാറ്റമില്ല. സീ എന്റർടെയ്ൻമെന്റ്, ഗെയിൽ, ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ബജാജ് ഓട്ടോ, നെസ് ലെ, കോൾ ഇന്ത്യ, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ഫാർമ സൂചികകളാണ് നഷ്ടമുണ്ടാക്കിയത്. ബാങ്ക്, ഊർജം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിലെ ഓഹരികൾ നേട്ടമുണ്ടാക്കുകുയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവരെ ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/2YbXL1l
via IFTTT

രാജ്യമൊട്ടാകെ ഭൂമിവാങ്ങി വാഹന വിപണിയില്‍ ആധിപത്യമുറപ്പിക്കാന്‍ മാരുതി

വാഹന വിപണിയിൽ ആധിപത്യമുറപ്പിക്കാൻ മാരുതി രാജ്യമൊട്ടാകെ ഏക്കർകണക്കിന് ഭൂമി വാങ്ങിക്കൂട്ടുന്നു. 118 ഇടങ്ങളിലായി 1,500 കോടി രൂപ മുടക്കി ഇതിനകം ഭൂമി വാങ്ങിയതായാണ് റിപ്പോർട്ട്. കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും എന്നാൽ ഡീലറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതുമായ വിൽപന കേന്ദ്രങ്ങളും വർക്ക്ഷോപ്പുകളും സ്ഥാപിക്കുകയാണ് ലക്ഷ്യം. വിവിധ മേഖലകളിലായി പ്രാരംഭ ഘട്ടത്തിൽ ആറ് പദ്ധതികൾക്കാണ് തുടക്കമിട്ടിട്ടുള്ളത്. വിൽപന കേന്ദ്രങ്ങളും വർക്ക്ഷോപ്പുകളും എവിടെയാണ് വരുന്നതെന്നകാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഭാവിയെ മുന്നിൽകണ്ട് രാജ്യത്തെ ഒരു വാഹന കമ്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. കമ്പനിയുമായി പങ്കാളത്തമുണ്ടാക്കുന്നവർക്ക് ഡീലർഷിപ്പിനായി ഭൂമി നൽകാനാണ് പദ്ധതി. അതിൽനിന്നുള്ള വാടക വരുമാനവും കമ്പനിക്ക് മുതൽക്കൂട്ടാകും. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 14.3 ലക്ഷം വാഹനങ്ങളാണ് രാജ്യത്ത് മാരുതി വിറ്റഴിച്ചത്. വിൽപനയിൽ 18ശതമാനം ഇടിവുണ്ടായിട്ടും പാസഞ്ചർ വാഹന വിപണിയിൽ പകുതിയും മാരുതിയുടെ കൈവശമാണ്. 2030വരെ രാജ്യത്ത് ഇപ്പോഴുള്ള 50ശതമാനം വിപണിവിഹിതം നിലനിർത്താനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അതായത് അപ്പോഴേയ്ക്കും പ്രതിവർഷം 50 ലക്ഷം യൂണിറ്റുകൾ വിൽപ്പന കൈവരിക്കാനാകും. 2030 ആകുമ്പോഴേയ്ക്കും പ്രതിവർഷം ഒരുകോടി യൂണിറ്റായി ഇത് ഉയർത്താൻ കഴിയുമെന്നാണ് സുസുകി മോട്ടോർ കോർപ്പറേഷന്റെ പ്രതീക്ഷ.

from money rss https://bit.ly/3iO7WRI
via IFTTT

പുതിയ ദേശീയ വിദ്യാഭ്യാസ നയം വിദ്യാര്‍ഥികളുടെ അഭിരുചികളില്‍ മാറ്റം സൃഷ്ടിക്കും : സജി ഗോപിനാഥ്‌

മാതൃഭൂമി മാക്സഡ് വെബിനാർ പരമ്പരയിലെ അവസാന സെഷൻ ഓഗസ്റ്റ് 15 വൈകിട്ട് 6:30 നു സൂം ആപ്പ് വഴി നടന്നു. കോവിഡ് മഹാമാരി, പുതിയ ദേശീയ വിദ്യാഭാസ നയം എന്നിവയുടെ പശ്ചാത്തലത്തിൽ വിദ്യാഭാസ മേഖലയിൽ പ്രതീക്ഷിക്കപ്പെടുന്ന സമഗ്ര പരിവർത്തനത്തെ കുറിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ യും കേരള ഡിജിറ്റൽ ഇന്നോവേഷൻ ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റിയുടെ നിയുക്ത പ്രഥമ വൈസ് ചാൻസലറുമായ ഡോക്ടർ സജി ഗോപിനാഥ് സംസാരിച്ചു. കോവിഡ് മഹാമാരി വിദ്യാഭാസ പ്രക്രിയയെ കൂടുതൽ വേഗത്തിൽ ഡിജിറ്റലൈസ്ഡ് ചെയ്യാൻ സഹായിച്ചു. വിദൂര പഠന രീതി സ്കൂൾ മുതൽ കോളേജ് തലത്തിൽ വരെ ഒരു പുതിയ മാനദണ്ഡമായി മാറിക്കഴിഞ്ഞതായും ഡോ. സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു. വ്യക്തിഗത സഞ്ചാര സ്വാതന്ത്ര്യം കുറഞ്ഞ സാഹചര്യത്തിൽ യൂണിവേഴ്സിറ്റി ആയാലും ജോലി സ്ഥലങ്ങൾ ആയാലും കാര്യക്ഷമമായ വിദൂര പ്രവർത്ത ശൈലി വികസിപ്പിച്ചെടുക്കാൻ ശ്രമിക്കണം. പുതിയ ദേശിയ നയം ഉപരിപഠനത്തെ കൂടുതൽ പ്രാദേശികമാക്കാനും വിദ്യാർത്ഥി കേന്ദ്രീകൃതമാക്കാനും നിർദേശിക്കുന്നു. പുതിയ ജിഗ് സമ്പദ്വ്യവസ്ഥക്കു അനുയോജ്യമായ അറിവും കഴിവുകളും വിദ്യാർത്ഥികളിൽ വളർത്താൻ പുതിയ വിദ്യാഭാസ നയം ഉപയോഗപ്രദമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള വിഷയങ്ങൾ തിരഞ്ഞെടുത്തു പഠിക്കാനുള്ള സ്വാതന്ത്ര്യം ലഭ്യമാക്കുകയും അഫിലിയേഷൻ സിസ്റ്റം മാറ്റി എല്ലാ കോളേജുകൾക്കും അദ്ധ്യാപകർക്കും സ്വയംഭരണ സ്വാതന്ത്യം നൽകുന്ന വഴിയും വിദ്യാഭാസ മേഖലയിൽ പെട്ടെന്ന് തന്നെ നല്ല മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കുമെന്നും മുൻ ഐഐഎം കോഴിക്കോട് പ്രൊഫസർ കൂടിയായ ഡോ സജി അഭിപ്രായപ്പെട്ടു. ഏഴു ആഴ്ചയായി നടന്നു വന്ന മാതൃഭൂമി മാക്സഡ് വെബിനാർ പരമ്പര ഏകദേശം 1600 ൽ പരം പ്രേക്ഷകർ സൂം ആപ്പ് വഴിയും അനേകായിരം പേർ യുട്യൂബ് ചാനൽ വഴിയും കണ്ടതായി മാക്സഡ് ചീഫ് ക്യൂറേറ്റർ ഡോ വിനീത് നായർ പറഞ്ഞു. ഇതിന്റെ വിജയത്തിന് മാതൃഭൂമി നൽകി വന്ന പിന്തുണ ഏറെ സ്തുത്യർഹമാണെന്നു ഡോ വിനീത് പറഞ്ഞു. ഇതിന്റെ വിജയത്തിന് മാതൃഭൂമി നൽകി വന്ന പിന്തുണ ഏറെ സഹായകരമായെന്നും ഡോ വിനീത് അഭിപ്രായപ്പെട്ടു. Content highlights :mathrubhumi maxed webinar series talk by saji gopinath

from money rss https://bit.ly/2Yff0yU
via IFTTT