121

Powered By Blogger

Thursday 14 May 2020

സാമ്പത്തിക പാക്കേജ്: മൂന്നാംഘട്ട പ്രഖ്യാപനം ഇന്ന്

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെതുടർന്നുള്ള കേന്ദ്ര സർക്കാരിന്റെ മൂന്നാംഘട്ട സാമ്പത്തിക പാക്കേജ് വെള്ളിയാഴ്ച പ്രഖ്യാപിക്കും. ധനമന്ത്രി നിർമല സീതാരാമനാണ് വൈകീട്ട് നാലിന് ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പാക്കേജ് പ്രഖ്യാപിക്കുക. രണ്ടാംഘട്ട പാക്കേജ് കഴിഞ്ഞദിവസമാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. മറുനാടൻ തൊഴിലാളികൾ, കർഷകർ, തെരുവുകച്ചവടക്കാർ, മീൻപിടുത്തതൊഴിലാളികൾ എന്നിവർക്കായി 3.16 ലക്ഷം കോടിയുടെ പദ്ധതികളാണ് രണ്ടാംഘട്ട പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ചത്. Finance Minister Smt. @nsitharaman will address a Press Conference today, 15th May 2020, at 4 PM in New Delhi.#EconomicPackage#AatmanirbharBharat #AatmaNirbharBharatPackage #IndiaFightsCorona pic.twitter.com/HGjU8NEZcB — Ministry of Finance 🇮🇳 #StayHome #StaySafe (@FinMinIndia) May 15, 2020

from money rss https://bit.ly/2ZciTpw
via IFTTT

ചരിത്രം തിരുത്തി: സ്വര്‍ണവില പവന് 34,400 രൂപയായി

സ്വർണവില എക്കാലത്തെയും റെക്കോഡ് ഭേദിച്ച് പവന് 34,400 രൂപയായി. 4,300 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞദിവസം 34,000 രൂപയായിരുന്നു പവന്റെ വില. മെയ് ഒന്നിലെ വിലയായ 33,400 രൂപയിൽനിന്ന് 15 ദിവസംകൊണ്ട് വർധിച്ചത് 1000 രൂപയാണ്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,730.56 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിൽ തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് സ്വർണവില കൂടുന്നത്. എംസിഎക്സിൽ ജൂണിലെ ഗോൾഡ് ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് 46,800 രൂപ നിലവാരത്തിലെത്തി. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും സർക്കാരുകളും സാമ്പത്തിക ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് സ്വർണവില കുതിക്കാനിടയാക്കയിത്. യുഎസിനും ചൈനയ്ക്കുമിടയിൽ വർധിച്ചുവരുന്ന സമ്മർദങ്ങളും സ്വർണത്തിന് ഡിമാന്റുകൂട്ടി. ലോക്ക്ഡൗൺമൂലം കേരളത്തിൽ എല്ലായിടത്തും ജുവല്ലറികൾ തുറന്നിട്ടില്ല. അതുകൊണ്ടുതന്നെ പലയിടങ്ങളിലും ജനങ്ങൾക്ക് ഇടപാട് നടത്തുന്നതിന് സൗകര്യമില്ല. സ്വർണം തീയതി പവൻ വില 2005 ഒക്ടോബർ 10 5,040 2008 ഒക്ടോബർ 9 10,200 2010 നവംബർ 8 15,000 2011 ഓഗസ്റ്റ് 19 20,520 2019 ഫെബ്രുവരി 19 25,120 2019 ജൂലായ് 19 26,120 2019 ഓഗസ്റ്റ് 7 27,200 2019 ഓഗസ്റ്റ് 15 28,000 2019 സെപ്റ്റംബർ 4 29,120 2020 ജനുവരി 8 30,400 2020 ഫെബ്രുവരി 24 32,000 2020ഏപ്രിൽ 7 32,800 2020 ഏപ്രിൽ 14 33,600 2020 ഏപ്രിൽ 24 34,000 2020 മെയ് 15 34,400

from money rss https://bit.ly/3fRGLow
via IFTTT

ആമസോണ്‍ പ്രൈമില്‍ മലയാളം ഉള്‍പ്പടെ ആറ് സിനിമകള്‍ റിലീസ് ചെയ്യും

ആമസോൺ പ്രൈമിൽ മലയാളമുൾപ്പടെ ആറ് ഇന്ത്യൻ സിനിമകൾ ഉടനെ റിലീസ് ചെയ്യും. ലോക്ക്ഡൗൺമൂലം രാജ്യത്തൊട്ടാകെയുള്ള സിനിമാ തിയേറ്ററുകളും മൾട്ടിപ്ലക്സുകളും അടച്ചിട്ട സാഹചര്യത്തിലാണ് ആസമോൺ പ്രൈംവഴി റിലീസ് ചെയ്യുന്നത്. അതിദി റാവുവും ജയസൂര്യയും അഭിനയിച്ച സൂഫിയും സുജാതയുമാണ് മലയാളത്തിൽ റിലീസ് ചെയ്യുന്നത്. അമിതാഭ് ബച്ചനും വിദ്യാ ബാലനും അഭിനയിച്ച ഷൂജിത്ത് സർക്കറിന്റെ കോമഡി ഡ്രാമയായ ഗുലാബോ സിതാബോയും വിദ്യാ ബാലന്റെ ശകുന്തളാദേവി: ഹുമൻ കംപ്യൂട്ടറുമാണ് ബോളീവുഡിൽനിന്ന് റിലീസ് ചെയ്യുന്നത്. തമിഴ് വിഭാഗത്തിൽ, ജ്യോതികയും ജെജെ ഫെഡറികും താരങ്ങളായ പൊൻമഗൾ വന്താൽ, കന്നഡയിൽ ലോ, ഫ്രഞ്ച് ബിരിയാണി എന്നിവയും തമിഴിലും തെലുങ്കിലും നിർമിച്ച് കീർത്തി സൂരേഷ് അഭിനയിച്ച പെൻഗ്വിൻ എന്നിവയുമാകും ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുക. പൊൻമുഗൾ വന്താൽ ആയിരിക്കും ആദ്യം റിലീസ് ചെയ്യുക. മെയ് 29ന്. തുടർന്ന് ജൂൺ 12ന് ഗുലാബോ സിതാബോയും പ്രൈംവഴി കാണാം. മെയ്ക്കും ജൂലായ്ക്കുമിടയിലായിക്കും മറ്റുസിനിമകളും ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുക.

from money rss https://bit.ly/2z10dhT
via IFTTT

സെന്‍സെക്‌സില്‍ 115 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: രണ്ടാംഘട്ട പാക്കേജിനും ഓഹരി വിപണിയെ സ്വാധീനിക്കാനായില്ല. സെൻസെക്സ് 115 പോയന്റ് താഴ്ന്ന് 31,006ലും നിഫ്റ്റി 32 പോയന്റ് നഷ്ടത്തിൽ 9110 പോയന്റിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 477 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 192 ഓഹരികൾ നഷ്ടത്തിലുമാണ്. 40 ഓഹരികൾക്ക മാറ്റമില്ല. എംആന്റ്എം, ഭാരതി ഇൻഫ്രടെൽ, ഐഷർ മോട്ടോഴ്സ്, യുപിഎൽ, എച്ച്സിഎൽ ടെക്, ഐസിഐസിഐ ബാങ്ക്, ഐടിസി, മാരുതി സുസുകി, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ഒഎൻജിസി, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ബ്രിട്ടാനിയ, ഭാരതി എയർടെൽ, ഐഒസി, എച്ച്ഡിഎഫ്സി, നെസ് ലെ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ ബാങ്ക്, ഓട്ടോ, എഫ്എംസിജി, ലോഹം തുടങ്ങിയ സൂചികകളെല്ലാം നഷ്ടത്തിലാണ്.

from money rss https://bit.ly/2Z6oL3W
via IFTTT

50 ദിവസത്തിനുശേഷം റബ്ബർവിപണി തുറന്നു: വിലക്കുറവിൽ ഞെട്ടി കർഷകർ

കൊച്ചി: അമ്പത് ദിവസത്തോളം അടഞ്ഞുകിടന്ന റബ്ബർവിപണി വീണ്ടും തുറന്നപ്പോൾ വില തീരെക്കുറവ്. കടകളിൽ 107 രൂപയ്ക്കാണ് മിക്കയിടത്തും കച്ചവടം നടന്നത്. റബ്ബർ ബോർഡ് 116 രൂപ പ്രഖ്യാപിച്ചെങ്കിലും ആ വിലയ്ക്ക് വാങ്ങാൻ ആരും തയ്യാറായിട്ടില്ല. ഫെബ്രുവരി അവസാനത്തോടെ റബ്ബർ സീസൺ അവസാനിച്ചിരുന്നു. കഴിഞ്ഞ ഏതാനുംദിവസം മഴ കിട്ടിയതോടെയാണ് പെട്ടെന്നുതന്നെ കർഷകർ ടാപ്പിങ് വീണ്ടും തുടങ്ങിയത്. കൈയിൽ പണമില്ലാതെ വലഞ്ഞ കർഷകർക്ക് ഇത് ആശ്വാസമാകുമെന്ന് കരുതിയെങ്കിലും വിലയില്ലാത്തത് തിരിച്ചടിയായി. ലോക്ഡൗൺ മൂലം മാർച്ച് 23-ന് വിപണി അടയ്ക്കുമ്പോൾ ആർ.എസ്.എസ്.- നാല് ഇനത്തിന് കിലോയ്ക്ക് 125 രൂപയുണ്ടായിരുന്നു. ബുധനാഴ്ച ഒരു ടയർ കമ്പനി മാത്രമെ റബ്ബർ വാങ്ങിയുള്ളൂ. 113 മുതൽ 118 രൂപയ്ക്ക് വരെ കച്ചവടം നടന്നതായി റബ്ബർ ബോർഡ് കേന്ദ്രങ്ങൾ പറഞ്ഞു. മറ്റൊരു കമ്പനിക്ക് ലോക്ഡൗണിന് മുമ്പ് കച്ചവടക്കാർക്ക് നൽകിയ കരാറനുസരിച്ചുള്ള 7500 ടണ്ണോളം റബ്ബർ കിട്ടാനുണ്ട്. വൻകിട കച്ചവടക്കാരുടെ പക്കൽ സ്റ്റോക്കുണ്ട്. ഇതുകിട്ടുന്നമുറയ്ക്ക് കമ്പനി അടുത്തഘട്ടം സ്റ്റോക്കെടുക്കലിലേക്ക് നീങ്ങുമെന്നും ഇത് വിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കുമെന്നുമാണ് റബ്ബർ ബോർഡ് കേന്ദ്രങ്ങൾ കരുതുന്നത്. ജൂൺ മുതൽ കമ്പനികൾ പുതിയ സ്റ്റോക്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്ഡൗൺ തീരുംമുമ്പെ വിപണി തുറന്നു കർഷകരെ ചൂഷണം ചെയ്യാനായി ഒരുവിഭാഗമാളുകൾ സാമൂഹികമാധ്യമങ്ങളിലൂടെ വില പ്രഖ്യാപിച്ച് കച്ചവടം നടത്തിയിരുന്നു. ഇതുതുടർന്നാൽ കൂടുതൽ വിലയിടിയുമെന്നതിനാൽ ലോക്ഡൗൺ പൂർത്തിയാകുന്നതിനുമുമ്പ് വിപണി തുറക്കുകയായിരുന്നെന്ന് റബ്ബർ ബോർഡ് അധികൃതർ പറഞ്ഞു.ഇപ്പോൾ വിലക്കുറവാണെങ്കിലും സർക്കാരിന്റെ പദ്ധതിയനുസരിച്ച് പിന്നീട് 150 രൂപ ലഭിക്കുമെന്ന പ്രതീക്ഷ കർഷകർക്കുണ്ട്. മൺസൂണിന് മുന്നോടിയായി റബ്ബർ മരങ്ങൾക്ക് മഴമറ വെക്കുന്ന ജോലികൾ നടക്കുന്ന സമയമാണിത്. ഇതിനിടയ്ക്കാണ് കുറച്ച് മഴ കിട്ടിയതും കർഷകർ അത്യാവശ്യത്തിന് ടാപ്പിങ് നടത്തിയതും. സ്റ്റോക്ക് സൂക്ഷിക്കാൻ ശേഷിയുള്ള കർഷകരോട് അല്പംകൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തൊടുപുഴ റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ പ്രസിഡന്റ് എം.ജെ. ജേക്കബ്ബ് പറഞ്ഞു.

from money rss https://bit.ly/3dNIWYe
via IFTTT

സെന്‍സെക്‌സ് 885 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 9,150ന് താഴെയെത്തി

മുംബൈ: ധനമന്ത്രി നിർമല സീതാരാമൻ രണ്ടാഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനിരിക്കെ അതിന്റെ പ്രതിഫലനം വിപണിയിലുണ്ടായില്ല. സെൻസെക്സ് 885.72 പോയന്റ് നഷ്ടത്തിൽ 31122.89ലും നിഫ്റ്റി 240.80 പോയന്റ് താഴ്ന്ന് 9142.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 968 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1324 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. വില്പന സമ്മർദവും ആഗോള കാരണങ്ങളുമാണ് സൂചികകളെ ബാധിച്ചത്. ഹിൻഡാൽകോ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, എച്ച്ഡിഎഫ്സി, ഗെയിൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഭാരതി ഇൻഫ്രടെൽ, സീ എന്റർടെയ്ൻമെന്റ്, ഹീറോ മോട്ടോർകോർപ്, എൽആൻഡ്ടി, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഫാർമ, എഫ്എംസിജി ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.3-0.7ശതമാനത്തോളം താഴ്ന്നു. Nifty ends below 9,150, Sensex falls 885 points

from money rss https://bit.ly/2AjMt23
via IFTTT

Thiruvaavaniraavu Lyrics: Jacobinte Swargarajyam Malayalam Movie Song

Movie: Jacobinte Swargarajyam
Year: 2016
Singer: Unni Menon & Sithara
Music: Shaan Rahman
Lyrics: Manu Manjith
Actor: Nivin Pauly
Actress: Reba Monica John
Thiruvaavani raavu manassaake nilaavu
Malayaala chundil malaronappaattu
Thiruvaavani raavu manassaake nilaavu
Malayaala chundil malaronappaattu

Maavin komperunnoru poovaali kuyile
Maaveli thampraante varavaayaal chollu

Thiruvaavani raavu manassaake nilaavu
Malayaala chundil malaronappaattu
Thiruvaavani raavu manassaake nilaavu
Malayaala chundil malaronappaattu

Poove poli poove poli poove poove
Poove poli poove poove

Poove poli poove poli poove poove
Poove poli poove poove

Aaaahhh...

Kadakkannil mashi minnum
Murappennin kavilathu
Kurumpinte kulirumma sammaanam
Pookkooda niraykkuvaan
Pularmanjin kadavathu
Punnaara kaattinte sanchaaram
Ilayittu vilampunna ruchikalil vidarunnu
Niravayarooninte santhosham
Poonkodi kasavittu oonjaalilaadumpol
Ninavoramunarunnu sangeetham
Sangeetham

Poove poli poove poli poove poove
Poove poli poove poove

Poove poli poove poli poove poove
Poove poli poove poove

Thiruvaavani raavu manassaake nilaavu
Malayaala chundil malaronappaattu
Maavin komperunnoru poovaali kuyile
Maaveli thampraante varavaayaal chollu
Thiruvaavani raavu manassaake nilaavu
Malayaala chundil malaronappaattu


* This article was originally published here

ആദായ നികുതി ബാധ്യതയില്‍ മാറ്റമുണ്ടാകില്ല; ടിഡിഎസ് കുറച്ചതുകൊണ്ട് ആര്‍ക്കും നേട്ടമില്ല

ടിഡിഎസും ടിസിഎസും 25ശതമാനം കുറച്ചതുകൊണ്ട് വ്യക്തികൾക്ക് നേട്ടമൊന്നുമില്ലെന്നുമാത്രമല്ല ഭാവിയിൽ ബാധ്യതകൂടുകയും ചെയ്യും. ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസമാണ് ആദ്യഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിനൊപ്പം ടിഡിഎസ്, ടിസിഎസ് എന്നിവയിൽ 25ശതമാനം കിഴിവ് നൽകുന്നതായി പ്രഖ്യാപിച്ചത്. തൽക്കാലത്തേയ്ക്ക് ജനങ്ങൾക്കിടയിൽ പണലഭ്യത ഉറപ്പാക്കാൻമാത്രമേ ഇത് ഉപകരിക്കൂ.ടിഡിഎസും ടിസിഎസും പിടിച്ചില്ലെങ്കിലും സ്ലാബ് അനുസരിച്ച് ആദായനികുതി നൽകാൻ ഓരോ വ്യക്തിയുടെയും ബാധ്യസ്ഥനാണ്.ഭാവിയിൽ കുറവുവരുത്തിയ 25ശതമാനം തിരിച്ചടയ്ക്കേണ്ടിവരും. ടിഡിഎസ്25ശതമാനം കുറച്ചതിലൂടെ 10ശതമാനത്തിൽനിന്ന് 7.5ശതമാനമായി തുക കുറയുമെന്നത് വാസ്തവമാണ്. എന്നാൽ ഇപ്പോൾ കുറച്ച 2.5ശതമാനം തുകകൂടി അധികമായി ആദായ നികുതി നൽകേണ്ടിവരും. അത് ഭാവിയിൽ ബാധ്യതകൂട്ടും. ഉദാഹരണം നോക്കാം: സ്ഥിര നിക്ഷേപത്തിന് നടപ്പ് സാമ്പത്തികവർഷം 50,000 രൂപ പലിശ ലഭിച്ചെന്നിരിക്കട്ടെ. 10ശതമാനം ടിഡിഎസ് ഈടാക്കി ബാക്കിയുള്ള തുകയാണ് ബാങ്കുകൾ നിക്ഷേപകന് നൽകുക. 2020 മെയ് 14ന് നിലവിൽവന്ന പുതുക്കിയ നിരക്ക് പ്രകാരം 7.5ശതമാനമാണ് ബാങ്കുകൾ ഈടാക്കുക. ഇതുപ്രകാരം 3,750 രൂപ കിഴിവ് ചെയ്തശേഷമാകും പലിശ നൽകുക. അതായത് 45,000 രൂപയ്ക്കുപകരം തൽക്കാലം നിങ്ങളുടെ കയ്യിൽ 46,250 രൂപ ലഭിക്കും. എന്നാൽ ആദായനികുതി നൽകേണ്ട സമയത്ത് കിഴിവുചെയ്ത ഈതുകകൂടി കൂട്ടി അടയ്ക്കേണ്ടിവരും. പത്തുശമതാനം നികുതി സ്ലാബിലുള്ളവർ കൂടുതലായി അടയ്ക്കേണ്ടിവരിക 2.5ശതമാനം തുകയാണ്. 20ശതമാനം സ്ലാബിലുള്ളവരാകട്ടെ ലഭിച്ച പലിശയിന്മേൽ 12.5ശതമാനം അധിക തുകയാകും നൽകേണ്ടിവരിക. പലിശയ്ക്ക് ബാധകമായ ആദായ നികുതി നിയമത്തിൽമാറ്റംവരുത്താത്തിടത്തോളം ആത്യന്തികമായി ഇതിന്റെ ഗുണം വ്യക്തികൾക്ക് ലഭിക്കില്ല. മ്യൂച്വൽ ഫണ്ട്, ഓഹരി, വാടക വരുമാനം എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്. മ്യൂച്വൽ ഫണ്ടുകളിൽനിന്നും ഓഹരി നിക്ഷേപത്തിൽനിന്നും ലഭിക്കുന്ന ലാഭവിഹിതം വർഷത്തിൽ 5000 രൂപയ്ക്കുമുകളിലാണെങ്കിൽ 10ശതമാനം ടിഡിഎസ് കമ്പനികൾ ഈടാക്കി സർക്കാരിലേയ്ക്കടയ്ക്കും. അതുകഴിച്ചുള്ള ബാക്കിതുകയാണ് നിക്ഷേപകന് നൽകുക. ഇത് 7.5ശതമാനമായി കുറയുമെങ്കിലും പിന്നീട് കുറച്ചതുകകൂടി കൂട്ടി അടയ്ക്കേണ്ടിവരുമെന്ന് ചുരുക്കം.

from money rss https://bit.ly/3fH89pf
via IFTTT