121

Powered By Blogger

Sunday 26 April 2020

മ്യൂച്വല്‍ ഫണ്ട് വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐ 50,000 കോടി അനുവദിച്ചു

പണലഭ്യതക്കുറവുമൂലം സമ്മർദം നേരിടുന്ന ഡെറ്റ് മ്യുച്വൽ ഫണ്ട് വിപണിയെ സഹായിക്കാൻ റിസർവ് ബാങ്ക് 50,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. കോവിഡ് വ്യാപനത്തോടെ വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നതിനാൽ സമ്മർദത്തിലാണ് ഡെറ്റ് ഫണ്ടുകൾ. ലിക്വിഡിറ്റി കുറയുകയും വൻതോതിൽപണം പിൻവലിക്കുകയും ചെയ്തതോടെ ഫ്രാങ്ക്ളിൻ ടെംപിൾടൺ ആറ് ഡെറ്റ് അധിഷ്ഠിത ഫണ്ടുകൾ വിപണിയിൽനിന്ന് പിൻവലിച്ചിരുന്നു. ഇതേതുടർന്നാണ് ആർബിഐയുടെ നടപടി. വിശദാംശങ്ങൾ അറിയാം 1. ആർബിഐയുടെ ലിക്വിഡിറ്റിസൗകര്യം ഏപ്രിൽ 27 മുതൽ മെയ് 11വരെയാണുള്ളത്. അതിനായി നീക്കിവെച്ചതുക ഈകാലയളവിൽ വിനിയോഗിക്കാം. 2. വിപണിയിലെ സാഹചര്യം വിലയിരുത്തി സമയപരിധി നീട്ടുന്നകാര്യം പരിഗണിക്കും. 3. പാക്കേജ് പ്രകാരം കുറഞ്ഞ നിരക്കിൽ ബാങ്കുകൾക്കാണ് പണം അനുവദിക്കുക. പണലഭ്യതയിൽ കുറവുണ്ടാകുന്ന സാഹചര്യമുണ്ടായാൽ ബാങ്കുകൾ തുക ഫണ്ടുകമ്പനികൾക്ക് ലഭ്യമാക്കണം. 4. കോർപ്പറേറ്റ് ബോണ്ട്, കമേഴ്സ്യൽ പേപ്പർ, സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ്, കടപ്പത്രം തുടങ്ങിയിന്മേൽ ബാങ്കുകൾക്ക് വായ്പ അനുവദിക്കാം. 5. നഷ്ടസാധ്യതകൂടുതലുള്ള ഡെറ്റ് ഫണ്ടുകളിലാണ് നിലവിൽ സമ്മർദംകൂടുതലുള്ളത്. മ്യുച്വൽ ഫണ്ട് വിപണിയിൽ പണലഭ്യത ഉറപ്പാക്കാനുള്ള നടപടികൾവന്നതോടെ ഓഹരി വിപണി കുതിച്ചു. സെൻസെക്സ് 750 പോയന്റോളം ഉയർന്നു.

from money rss https://bit.ly/2yICmTU
via IFTTT

വിരമിച്ചശേഷം ജീവിക്കാന്‍ 1.07 കോടി രൂപവേണം: അതിന് പ്രതിമാസം എത്രരൂപ നിക്ഷേപിക്കണം?

സൗദി അറേബ്യയിൽ അക്കൗണ്ടന്റായി ജോലിചെയ്യുകയാണ് മുഹമ്മദ് ഹനീഫ്. വയസ്സ് 48. 55-ാമത്തെ വയസ്സിൽ വിരമിക്കാൻ ഉദ്ദേശിക്കുന്നു. അതിനായി 25 ലക്ഷം രൂപ കരുതിയിട്ടുണ്ട്. നിലവിലെ ജീവിത ചെലവ് പ്രതിമാസം 25,000 രൂപയാണ്. മാസം രണ്ടുലക്ഷം രൂപ ശമ്പളയിനത്തിൽ ലഭിക്കുന്നുണ്ട്. 80വയസ്സുവരെ ജീവിച്ചിരിക്കുമെന്നാണ് ഹനീഫ് പ്രതീക്ഷിക്കുന്നത്. റിട്ടയർമെന്റുകാല ജീവിതത്തിനായി എത്രതുക കൂടുതലായി നിക്ഷേപിക്കണമെന്നാണ് അദ്ദേഹത്തിന് അറിയേണ്ടത്. 55-ാമെത്ത വയസ്സിൽ വിരമിക്കുന്നതിന് ഇനി മുന്നിലുള്ളത് ഏഴുവർഷമാണ്. നിലവിലെ ജീവിത ചെലവായ 25,000 രൂപ ഏഴുശതമാനം പണപ്പെരുപ്പ നിരക്കുകൂടി ചേർക്കുമ്പോൾ ഏഴുവർഷം കഴിഞ്ഞാൽ 40,145 രൂപയായി ഉയരും. അതുപ്രകാരം വിരമിച്ചശേഷമുള്ള ആദ്യവർഷം ജീവിക്കാൻ 4,81,734 രൂപയാണ് വേണ്ടിവരിക. 80വയസ്സുവരെ ജീവിച്ചിരിക്കുമെന്നാണ് അദ്ദേഹം കണക്കുകൂട്ടുന്നത്. അതായത് ജോലിയിൽനിന്ന് വിരമിച്ചശേഷം 25 വർഷംകൂടി ജീവിക്കാനുള്ള വരുമാനം കണ്ടെത്തണമെന്ന് ചുരുക്കം. അതിനായി 25 ലക്ഷം രൂപ അദ്ദേഹം ഇപ്പോൾ കരുതിയിട്ടുണ്ട്. വിരമിച്ചശേഷമുള്ള ജീവിതത്തിനായി 1,07,95,550 രൂപയാണ് അദ്ദേഹത്തിന് കണ്ടെത്തേണ്ടിവരിക. നിലവിൽ നടത്തുന്ന നിക്ഷേപത്തിൽനിന്ന് 12 ശതമാനം ആദായം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുപ്രകാരം പ്രതിമാസം 38,103 രൂപവീതമാണ് കൂടുതലായി നിക്ഷേപിക്കേണ്ടിവരിക. റിട്ടയർമെന്റിനുശേഷം 25വർഷക്കാലം ജീവിക്കുന്നതിന് സമാഹരിക്കുന്ന തുകയ്ക്ക് എട്ടുശതമാനം ആദായമാണ് കണക്കാക്കിയിട്ടുള്ളത്. മികച്ച റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകളിലോ മറ്റ് സ്ഥിര നിക്ഷേപ പദ്ധതികളിലോ നിക്ഷേപിച്ച് വരുമാനംകണ്ടെത്താം. വിശദമായി അറിയാൻ പട്ടിക കാണുക

from money rss https://bit.ly/2VDXmE4
via IFTTT

ഉപാസി എന്നാൽ എന്താണ്?

 

ഉപാസി (UPASI)  യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷൻ ഓഫ് സതേൺ ഇന്ത്യ, തെക്കൻ സംസ്ഥാനങ്ങളിലെ ചായ, കോഫി, റബ്ബർ, ഏലം, കുരുമുളക് എന്നിവയുടെ തോട്ടക്കാരുടെ ഒരു പരമോന്നത സ്ഥാപനമാണ്. 1893 മുതൽ തമിഴ്‌നാട്, കേരളം, കർണാടക എന്നിവ നിലവിലുണ്ട്. 3 സ്റ്റേറ്റ് പ്ലാന്റേഴ്സ് അസോസിയേഷനുകളും 13 ജില്ലാ പ്ലാന്റേഴ്സ് അസോസിയേഷനും  ഉപാസി (UPASI) യുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.


ടീ കോഫി, റബ്ബർ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ വിൽക്കുന്നവർ, വാങ്ങുന്നവർ,  പ്രോസസ്സറുകൾ, കയറ്റുമതിക്കാർ, സഹകരണ സ്ഥാപനങ്ങൾ,  മറ്റെല്ലാ മാർക്കറ്റ് ഇടനിലക്കാരുടെയും പ്രധാന പ്രതിനിധിയാണ് ഉപാസി.

അസോസിയേഷന്റെ പ്രവർത്തനങ്ങൾ സാമ്പത്തിക ഗവേഷണം, മാർക്കറ്റ് ഇന്റലിജൻസ്, വ്യാവസായിക ബന്ധങ്ങൾ, ബന്ധം, പബ്ലിക് റിലേഷൻസ്, ശാസ്ത്രീയ ഗവേഷണം, പ്രസിദ്ധീകരണം എന്നിവ ഉൾക്കൊള്ളുന്നു.

സെന്‍സെക്‌സില്‍ 625 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനം ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 625 പോയന്റ് നേട്ടത്തിൽ 31960ലും നിഫ്റ്റി 186 പോയന്റ് ഉയർന്ന് 9341ലുമാണ് വ്യാപാരം നടക്കുന്നത്. സിപ്ല, ബജാജ് ഓട്ടോ, ഹിൻഡാൽകോ, മാരുതി സുസുകി, സൺ ഫാർമ, ഇൻഡസിന്റ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, റിലയൻസ്, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, പവർഗ്രിഡ് കോർപ്, വിപ്രോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. നിഫ്റ്റി ബാങ്ക്, ഐടി, വാഹനം, എഫ്എംസിജി, ഹെൽത്ത്കെയർ, ലോഹം തുടങ്ങിയ വിഭാഗങ്ങലിലെ സൂചികകളെല്ലാം നേട്ടത്തിലാണ്. ഏഷ്യൻ സൂചികകൾ ഉൾപ്പടെയുള്ള ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര സൂചികകളും നേട്ടത്തിലായത്.

from money rss https://bit.ly/356PJcF
via IFTTT

ജിയോമാര്‍ട്ട് തുറന്നു; ഇനി വാട്ട്‌സാപ്പിലൂടെ സാധനങ്ങള്‍ വാങ്ങാം

ഫേസ്ബുക്കുമായി വാണിജ്യകരാറിലായി മൂന്നിദിവസത്തിനകം ജിയോ മാർട്ട് പ്രവർത്തനസജ്ജമായി. സബർബൻ മുംബൈയിലെ നവീമുംബൈ, താനെ, കല്യാൺ എന്നിവിടങ്ങളിലാണ് പരീക്ഷണ അടിസ്ഥാനത്തിൽ സേവനം ആരംഭിച്ചിരിക്കുന്നത്. ജിയോമാർട്ടിന്റെ വാട്ട്സാപ്പ് നമ്പറായ 88500 08000 എന്ന നമ്പറിലൂടെയാണ് ഓർഡറുകൾ സ്വീകരിക്കുക. വാട്ട്സാപ്പ് ചാറ്റ് വിൻഡോയിലുടെ ഉപഭോക്താക്കൾക്ക് ഒരു ലിങ്ക് അയക്കുകയാണ് ചെയ്യുക. 30 മിനുട്ടുമാത്രമാണ് ലിങ്ക് പ്രവർത്തിക്കുക. ലിങ്കിൽ ക്ലിക്ക് ചെയ്താൽ വിലാസവും ഫോൺനമ്പറുമുൾപ്പടെയുള്ള വിവരങ്ങൾ നൽകാനുള്ള പേജ് തുറന്നുവരും. അത് പൂർത്തിയാക്കിയാൽ ഉത്പന്നങ്ങളുടെ കാറ്റലോഗ് ലഭിക്കും. ഓർഡർഫോമും അതോടൊപ്പമുണ്ടാകും. ഷോപ്പിൽനിന്ന് ഉത്പന്നങ്ങൾ എടുക്കുമ്പോൾ തൽക്കാലം പണമാണ് സ്വീകരിക്കുക.

from money rss https://bit.ly/3bGZgt7
via IFTTT

സുന്ദർ പിച്ചൈയുടെ ശമ്പളം 2,135 കോടി

ഗൂഗിളിന്റെ മാതൃകാ കമ്പനിയായ ആൽഫബറ്റിന്റെ സി.ഇ.ഒ. സുന്ദർ പിച്ചൈക്ക് കഴിഞ്ഞവർഷം പ്രതിഫലമായി ലഭിച്ചത് 28.1 കോടി ഡോളർ. അതായത്, ഏകദേശം 2,135 കോടി രൂപ. റഗുലേറ്ററി ഫയലിങ്ങിലാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാർഷിക അടിസ്ഥാന ശമ്പളം 6.5 ലക്ഷം ഡോളറാണ്. അതായത്, ഏകദേശം 4.95 കോടി രൂപ. ഈ വർഷം ഇത് 20 ലക്ഷം ഡോളറായി (ഏകദേശം 15.2 കോടി രൂപ) ഉയരും. കമ്പനിയുടെ ഓഹരി ആയിട്ടാണ് പ്രതിഫലത്തിന്റെ ഭൂരിഭാഗവും ലഭിക്കുന്നത്. തമിഴ്നാട്ടിലെ മധുരയിൽ ജനിച്ച 47-കാരനായ പിച്ചൈ കഴിഞ്ഞവർഷമാണ് ആൽഫബറ്റിന്റെ സി.ഇ.ഒ. സ്ഥാനം ഏറ്റെടുത്തത്.

from money rss https://bit.ly/2ScyDEP
via IFTTT

ലോക്ഡൗണ്‍ കാലത്തും തൊഴില്‍ നല്‍കി ഹോം ഡെലിവറി

കോഴിക്കോട്: തിരൂർ കൊടക്കൽ എൽ.പി. സ്കൂളിലെ താത്കാലിക അധ്യാപകനായിരുന്നു കോഴിക്കോട് പറമ്പിൽകടവുകാരനായ ബിജോയ് ഡേവിഡ്. കൊറോണ വ്യാപനം തുടങ്ങിയപ്പോൾ സ്കൂൾ അടച്ചു. പക്ഷേ, ബിജോയ് വീട്ടിൽ വെറുതേയിരുന്നില്ല. തത്കാലത്തേക്ക് പുതിയൊരു ജോലി കണ്ടെത്തി. വരുമാനമാർഗവും. പൊട്ടഫോ എന്ന ഓൺലൈൻ ഭക്ഷ്യ വിതരണ ശൃംഖലയുടെ ഭാഗമാണിപ്പോൾ ബിജോയ്. ദിവസവും രാവിലെ എട്ടുമണിക്ക് ഇറങ്ങും. രാത്രി എട്ടുമണിയോടെ ഭക്ഷണ വിതരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും. പല ദിവസങ്ങളിലും ആയിരം രൂപയോളം വരുമാനം ലഭിക്കുന്നുണ്ട്. ലോക് ഡൗൺ കാലത്ത് ഭൂരിഭാഗം തൊഴിൽമേഖലയും നിലച്ച് ഒരു ജോലിക്കും പോവാനാവാതെ ആളുകൾ ദുരിതമനുഭവിക്കുമ്പോൾ ഹോം ഡെലിവറി മേഖല കുറച്ച് പേർക്കെങ്കിലും ആശ്വാസമാവുകയാണ്. മാത്രമല്ല, നന്നായി ജോലിചെയ്താൽ നല്ലവരുമാനവും കിട്ടുമെന്ന് ബിജോയ് പറയുന്നു. നിയന്ത്രണങ്ങൾ ശക്തമായതിനാൽ ഹോട്ടലുകളാണ് ആദ്യം ഹോംഡെലിവറി സംവിധാനത്തിലേക്ക് മാറിയത്. പിന്നാലെ സൂപ്പർമാർക്കറ്റുകളുംസാധനങ്ങൾ വീടുകളിൽ എത്തിച്ചു തുടങ്ങി. ഇത് നഗര പ്രദേശങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല എന്നതാണ് പുതിയ കാഴ്ച. ഹോംഡെലിവറി സംവിധാനം ഒട്ടും ശീലമില്ലാത്ത ഗ്രാമീണ മേഖലകളിൽവരെ ഇപ്പോൾ സാധനങ്ങൾ വീടുകളിലേക്കെത്തുന്നു. ലോക്ഡൗൺകാലത്ത് ഓട്ടോ സർവീസ് നിലച്ചതോടെ ഹോംഡെലിവറി ജോലി വലിയ ആശ്വാസമാവുന്നുണ്ടെന്ന് ചക്കോരത്തുകുളത്തെ ഓട്ടോ ഡ്രൈവറായ മനോജ് പറയുന്നു: ''ചക്കോരത്ത് കുളത്തെ വീടിനു മുന്നിലുള്ള സൂപ്പർമാർക്കറ്റിനു വേണ്ടിയാണ് ജോലിചെയ്യുന്നത്. അവിടുത്തെ സ്ഥിരം ഉപഭോക്താവായിരുന്നു.'' സാധാരണ 500 ബുക്കിങ്ങുകൾ വരെ ലഭിച്ചിരുന്ന പൊട്ടഫോയ്ക്ക് കോഴിക്കോട്ട് ഇപ്പോൾ ദിവസം ആയിരത്തോളം ഓർഡറുകൾ ലഭിക്കുന്നുണ്ട്. സ്വിഗ്ഗി, സൊമാറ്റ ഉൾപ്പെടെയുള്ള ഓൺലൈൻ വിതരണ സ്ഥാപനങ്ങൾ ഭക്ഷണത്തിനു പുറമേ പല ജില്ലകളിലും മറ്റ് അവശ്യസാധനങ്ങളുമെത്തിക്കുന്നുണ്ടെന്ന് സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.എ. സിയാവുദ്ദീൻ പറയുന്നു. അത്ര ലാഭകരമല്ലെങ്കിലും ഇപ്പോൾ പലയിടങ്ങളിലും ഗ്രാമീണ മേഖലകളിൽ സാധനങ്ങൾ എത്തിക്കുന്നുണ്ടെന്ന് സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ജില്ലാ പ്രസിഡന്റും പ്രമുഖ വ്യാപാരിയുമായ വി. മുസ്തഫ പറയുന്നു. തങ്ങളുടെ സൂപ്പർമാർക്കറ്റിൽനിന്ന് കോഴിക്കോട് നഗരത്തിൽ 35 മുതൽ 50 വരെ ഹോംഡെലിവറികൾ ഒരു ദിവസം നടക്കുമ്പോൾ കുറ്റ്യാടി, ഓർക്കാട്ടേരി കുന്ദമംഗലം തുടങ്ങിയ ഭാഗങ്ങളിലൊക്കെ ഇരുപതിനും മുപ്പതിനുമിടയ്ക്കാണ് ചെയ്യുന്നത് -മുസ്തഫ പറഞ്ഞു. നേരത്തേ പാർസൽ സർവീസിലൊക്കെ ജോലിചെയ്തിരുന്നവർ ലോക് ഡൗൺ കാലത്ത് ഹോംഡെലിവറി ജോലിയിലേക്ക് മാറിയിട്ടുണ്ടെന്ന് സൂപ്പർമാർക്കറ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.എം. ഹനീഫ പറഞ്ഞു.

from money rss https://bit.ly/2xgpGmQ
via IFTTT

Mohanlal's Ram Is Delayed, Confirms Director Jeethu Joseph!

Mohanlal's Ram Is Delayed, Confirms Director Jeethu Joseph!
Ram, the Mohanlal starring action thriller is one of the most anticipated upcoming projects of the Malayalam film industry. The shooting of the movie, which marks Mohanlal's second collaboration with hitmaker Jeethu Joseph, has been discontinued due to the all India

* This article was originally published here