121

Powered By Blogger

Thursday 2 July 2020

ജൂലായ് മുതല്‍ ബാങ്ക് അക്കൗണ്ട് ഉടമകള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

ധനകാര്യ ഇടപാടുകൾക്ക് ജൂലായ് മുതൽ പുതിയ വ്യവസ്ഥകൾ നിലവിൽവന്നു. എടിഎമ്മിൽനിന്ന് തുകപിൻവലിക്കൽ, അക്കൗണ്ടിലെ മിനിമം ബാലൻസ്, മ്യുച്വൽ ഫണ്ട്, അടൽ പെൻഷൻ യോജന അക്കൗണ്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ടയ്ക്കാണ് പുതിയ വ്യവസ്ഥകൾ ബാധകം. എടിഎം നിരക്കുകൾ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിൽ മൂന്നുമാസത്തേയ്ക്ക് എടിഎം നിരക്കുകൾ ഒഴിവാക്കിയിരുന്നു. മാർച്ചിലാണ് ധനമന്ത്രി നിർമല സീതാരാമൻ ഇളവ് പ്രഖ്യാപിച്ചത്. കാലാവധി കഴിഞ്ഞതിനാൽ എടിഎം ഇടപാടുകൾക്ക് മുമ്പത്തെപോലെ നിരക്കുകൾ ഈടാക്കും. മിനിമം ബാലൻസ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് സംബന്ധിച്ച നിബന്ധനകൾക്കും മൂന്നുമാസത്തെ ഇളവ് അനുവദിച്ചിരുന്നു. അതിന്റെയും കാലാവധി അവസാനിച്ചു. ചിലബാങ്കുകൾ മിനിമം ബാലൻസ് നിലനിർത്തണമെന്ന് അക്കൗണ്ട് ഉടമകളോട് ആവശ്യപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ഇത് പാലിക്കാത്തവരിൽനിന്ന് ഈമാസംമുതൽ പിഴ ഈടാക്കിയേക്കാം. അടൽ പെൻഷൻ അക്കൗണ്ട് അടൽ പെൻഷൻ യോജന അക്കൗണ്ടിലേയ്ക്കുള്ള ഓട്ടോ ഡെബിറ്റ് സംവിധാനം ജൂൺ 30വരെ നിർത്തിവെയ്ക്കാൻ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ബാങ്കുകൾക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. ഈ മാസംമുതൽ ഇത് പുനഃരാരംഭിക്കും. ഏപ്രിൽ മുതൽ ഓഗസ്റ്റുവരെയുള്ള കാലത്തെ വിഹിതത്തിൽനിന്ന് പിഴപലിശ ഈടാക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. മ്യൂച്വൽ ഫണ്ടുകൾക്ക് സ്റ്റാമ്പ്ഡ്യൂട്ടി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ ജൂലായ് മുതൽ സ്റ്റാമ്പ് ഡ്യൂട്ടി നൽകണം. എസ്ഐപി, എസ്ടിപി തുടങ്ങിയവവഴിയുള്ള നിക്ഷേപങ്ങൾക്കും ഇത് ബാധകമാണ്. നിക്ഷേപിക്കുന്നതുകയുടെ 0.005ശതമാനമാണ് ഡ്യൂട്ടിയായി ഈടാക്കുക. ഡെറ്റ് ഫണ്ടുകൾക്കും ഓഹരി അധിഷ്ഠിത ഫണ്ടുകൾക്കും ഇത് ബാധകമാണ്. ഹ്രസ്വകാല നിക്ഷേപത്തേയ്ക്ക് വൻതുക നിക്ഷേപിക്കുന്ന ഡെറ്റ് പദ്ധതികളെയാകും ഇത്കാര്യമായി ബാധിക്കുക. കിസാൻ സമ്മാൻ നിധി രജിസ്ട്രേഷൻ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന പ്രകാരം വർഷത്തിൽ 2000 രൂപവീതം മൂന്നുവർഷത്തേയ്ക്ക് മൊത്തം 6000 രൂപ കർഷകർക്ക് നൽകുന്നതാണ് പദ്ധതി. ഇതുവരെ അഞ്ചുതവണ പണം കൈമാറി. ഇതിനുള്ള രജിസ്ട്രേഷൻ നടത്തേണ്ട അവസാന തിയതി ജൂൺ 30ആയിരുന്നു.

from money rss https://bit.ly/3eZgwf8
via IFTTT

ജിയോയില്‍ വീണ്ടും വിദേശനിക്ഷേപം: ഇന്റല്‍ നിക്ഷേപിക്കുന്നത് 1,894 കോടി

യുഎസ് സെമികണ്ടക്ടർ ഭീമനായ ഇന്റൽ ജിയോയിൽ നിക്ഷേപം നടത്തുന്നു. ഇന്റലിന്റെ നിക്ഷേപ വിഭാഗമായ ഇന്റൽ ക്യാപിറ്റലാണ് 1,894.5 കോടി നിക്ഷേപിക്കുക. ജിയോ പ്ലാറ്റ്ഫോമിൽ 0.39ശതമാനം ഉടമസ്ഥതാവകാശമാണ് ഇന്റലിന് ഇതിലൂടെ ലഭിക്കുക. പുതിയ നിക്ഷേപംകൂടിയെത്തിയതോടെ ജിയോ പ്ലാറ്റ്ഫോംസിന്റെ മൊത്തംമൂല്യം 5.16 ലക്ഷംകോടിയായി. ഏപ്രിൽ 22നുശേഷം ഇത് 12-ാമത്തെ സ്ഥാപനമാണ് ജിയോയിൽ നിക്ഷേപം നടത്തുന്നത്. ഫേസ്ബുക്ക്, കെകെആർ, ജനറൽ അറ്റ്ലാന്റിക്, വിസ്റ്റ ഇക്വിറ്റി തുടങ്ങിയ സ്ഥാപനങ്ങളാണ് ഇതുവരെ നിക്ഷേപനടത്തിയത്. ജിയോയിലെ മൊത്തം വിദേശ നിക്ഷേപം 1,17,588.45 കോടി രൂപയായി ഉയരുകയുംചെയ്തു. റിലയൻസ് ഇൻഡസ്ട്രീസിന് ജിയോ പ്ലാറ്റ്ഫോമിലുള്ള 25.09ശതമാനം ഉടമസ്ഥതാവകാശമാണ് നിക്ഷേപക സ്ഥാപനങ്ങൾക്ക് നൽകേണ്ടിവരിക. US semiconductor giant to invest Rs 1,894.5 crore in Jio

from money rss https://bit.ly/3gr7Pul
via IFTTT

നേട്ടംതുടരുന്നു: സെന്‍സെക്‌സ് 36,000 കടന്നു

മുംബൈ: തുടർച്ചയായി മൂന്നാംദിവസവും ഓഹരി വിപണിയിൽ മുന്നേറ്റം. നിഫ്റ്റി 10,600നും സെൻസെക്സ് 36,000നും മുകളിലെത്തി. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 203 പോയന്റ് നേട്ടത്തിൽ 36047ലും നിഫ്റ്റി 63.60 പോയന്റ് ഉയർന്ന് 10615ലുമെത്തി. ബിഎസ്ഇ 1,111 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 542 ഓഹരികൾ നഷ്ടത്തിലുമാണ്. 80 ഓഹരികൾക്ക് മറ്റമില്ല. ടാറ്റ മോട്ടോഴ്സ്, യുപിഎൽ, അദാനി പോർട്സ്, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ്, ഹുന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, എൽആൻഡ്ടി, നെസ് ലെ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റ സ്റ്റീൽ, ഐഒസി, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, മാരുതി സുസുകി, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/3gjUUKy
via IFTTT

ഫെയര്‍ ആന്‍ഡ് ലവ്‌ലി ഇനി ഗ്ലോ ആന്‍ഡ് ലവ്‌ലി

ന്യൂഡൽഹി: ഫെയർ ആൻഡ് ലവ് ലി ഫെയർനെസ് ക്രീം ഇനി മുതൽ ഗ്ലോ ആൻഡ് ലവ് ലി എന്ന പേരിൽ ലഭ്യമാകുമെന്ന് ഉത്പാദകരായ യൂണിലിവർ വ്യാഴാഴ്ച അറിയിച്ചു. പുരുഷന്മാർക്കുള്ള സൗന്ദര്യവർധക ക്രീമിന്റെ പേരിലും മാറ്റമുണ്ട്. ഗ്ലോ ആൻഡ് ഹാൻഡ്സം എന്നാണ് പുതിയ പേര്. ഉത്പന്നത്തിന്റെ പേരിലുള്ള ഫെയർ എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്ന് കമ്പനി ഒരാഴ്ച മുമ്പ് അറിയിച്ചിരുന്നു. ത്വക്കിന്റെ നിറം വെളുപ്പിക്കാൻ സഹായിക്കുമെന്ന് അവകാശവാദമുള്ള യൂണിലിവറിന്റെ സൗന്ദര്യവർധകഉത്പന്നങ്ങൾക്കെതിരെ വൻ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലായിരുന്നു പേരിൽ മാറ്റം വരുത്താൻ കമ്പനി തീരുമാനിച്ചത്. ക്രീമിന്റെ പാക്കേജിലുള്ള രണ്ട് മുഖങ്ങളുള്ള ഷേഡ് ഗൈഡും ഒഴിവാക്കുമെന്ന് യൂണിലിവർ വ്യക്തമാക്കിയിരുന്നു. മറ്റൊരു പ്രമുഖ കോസ്മെറ്റിക് ബ്രാൻഡായ ഗാർണിയറിന്റെ ഉത്പാദകരായ ലോറിയലും വൈറ്റ്, ഫെയർ എന്നീ വാക്കുകൾ ഒഴിവാക്കുമെന്ന് അറിയിച്ചിരുന്നു. ദക്ഷിണേഷ്യയിലാണ് കമ്പനിയുടെ ഫെയർനെസ് ഉത്പന്നങ്ങൾക്ക് ഏറ്റവുമധികം ഉപഭോക്താക്കളുള്ളത്. ഇന്ത്യയിലും ഏറെ വിൽപനയുള്ള ഫെയർ ആൻഡ് ലവ്ലിയിൽ നിന്ന് കമ്പനി നേടുന്ന വാർഷിക വരുമാനം 4,100 കോടി രൂപയാണെന്നാണ് അനൗദ്യോഗിക വിവരം. പ്രത്യേക ബ്രാൻഡിൽ നിന്നുള്ള വരുമാനം കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വിപണിമൂല്യത്തിന്റെ 80 ശതമാനവും സ്വന്തമാക്കുന്നത് ഫെയർ ആൻഡ് ലവ്ലിയെന്ന് അനലിസ്റ്റുകൾ പറയുന്നു. Content Highlights: fair & lovely

from money rss https://bit.ly/2NRdvBw
via IFTTT

ആപ്പ് നിരോധിച്ചതോടെ 599 രൂപ തിരിച്ചെടുക്കാൻ ശ്രമിച്ച യുവതിക്ക് നഷ്ടമായത് 60,000 രൂപ

ചെന്നൈ: നിരോധിച്ച ചൈനീസ് ആപ്ലിക്കേഷനിൽനിന്ന് തുണിത്തരം വാങ്ങാൻ മുടക്കിയ തുക തിരിച്ചെടുക്കാൻ ശ്രമിച്ച യുവതിക്ക് നഷ്ടമായത് 60,000 രൂപ. ചൈനീസ് ഓൺലൈൻ വ്യാപാര ആപ്പായ ക്ലബ്ബ് ഫാക്ടറിവഴി 599 രൂപയുടെ വസ്ത്രം ഓർഡർ ചെയ്ത ചെന്നൈ കൊരട്ടൂർ സ്വദേശി സെൽവറാണി(32)ക്കാണ് പണം നഷ്ടമായത്. ഓർഡർ ചെയ്തുകഴിഞ്ഞപ്പോഴാണ് കേന്ദ്രസർക്കാർ നിരോധിച്ച ആപ്പുകളുടെ പട്ടികയിൽ ക്ലബ്ബ് ഫാക്ടറിയുമുള്ളത് യുവതി ശ്രദ്ധിച്ചത്. അതോടെ ഓർഡർ റദ്ദാക്കി ആപ്ലിക്കേഷൻ ഫോണിൽനിന്ന് കളഞ്ഞു. ഓൺലൈനായി പണമടച്ചിരുന്നതിനാൽ അത് തിരിച്ചുലഭിക്കുന്നതിനായി കമ്പനിയുടെ കസ്റ്റമർകെയറിൽ വിളിച്ചു സഹായം തേടി. തുടർന്ന് മറ്റൊരു നമ്പരിൽനിന്ന് യുവതിക്ക് ഫോൺകോളെത്തി. ക്ലബ്ബ് ഫാക്ടറിയുടെ പ്രതിനിധിയെന്ന് സ്വയം പരിചയപ്പെടുത്തിയയാൾ പണം തിരിച്ചുനൽകുന്നതിന് എന്ന വ്യാജേന കാർഡ് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഭർത്താവിന്റെ കാർഡ് വിവരങ്ങൾ യുവതി നൽകുകയുംചെയ്തു. എന്നാൽ തൊട്ടുപിന്നാലെ അക്കൗണ്ടിൽനിന്ന് ആറുതവണയായി പതിനായിരം രൂപ വീതം പിൻവലിച്ചെന്ന് ഫോണിൽ സന്ദേശമെത്തി. അപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി യുവതിക്ക് മനസ്സിലായത്. അതോടെ സെൽവറാണി കൊരട്ടൂർ പോലീസിൽ പരാതി നൽകി. പോലീസ് സൈബർക്രൈം വിഭാഗത്തിന് പരാതി കൈമാറി. Content Highlight: Woman tries to get back Rs 599, loses Rs 60,000

from money rss https://bit.ly/2BoLfnm
via IFTTT

സെന്‍സെക്‌സ് 429 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി വിപണി മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. വാഹനം, ഐടി വിഭാഗം ഓഹരികളിലെ നേട്ടമാണ് സൂചികകൾക്ക് കരുത്തായത്. സെൻസെക്സ് 429.25 പോയന്റ് നേട്ടത്തിൽ 35,843.70ലും നിഫ്റ്റി 121.70 പോയന്റ് ഉയർന്ന് 10,551.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1683 ഓഹരികൾ നേട്ടത്തിലും 1039 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 125 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. എംആൻഡ്എം, ഹീറോ മോട്ടോർകോർപ്, ടൈറ്റാൻ കമ്പനി, ടാറ്റ സ്റ്റീൽ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, വേദാന്ത, ഹിന്ദുസ്ഥാൻ യുണിലിവർ, സീ എന്റർടെയ്ൻമെന്റ്, യുപിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക ഒഴികെയുള്ളവ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി.

from money rss https://bit.ly/2VHX5Qm
via IFTTT

തോമസ് പാവറട്ടിയെ മാതൃഭൂമി ആദരിച്ചു

കോഴിക്കോട്: ന്യൂഡൽഹിയിലെ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ ഫുൾ അക്രഡിറ്റേഷൻ തൃശ്ശൂരിൽ ആദ്യമായി ലഭിച്ച ടോംയാസ് പരസ്യ ഏജൻസി ഉടമ തോമസ് പാവറട്ടിയെ 60-ാം പിറന്നാളിനോടനുബന്ധിച്ച് മാതൃഭൂമി ആദരിച്ചു. കോഴിക്കോട് മാതൃഭൂമി ഓഫീസിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ പൊന്നാടയണിയിച്ച് ഉപഹാരം നൽകി. തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ ബി.കോം ആദ്യവർഷ വിദ്യാർത്ഥിയായിരിക്കുമ്പോൾ മാതൃഭൂമിയിൽ പാർട്ട് ടൈം ലേഖകനായി ജോലി തുടങ്ങിയ തോമസ് പിന്നീട് അഡ്വർടൈസ്മെന്റ് റെപ്രസന്ററ്റീവ് ആയും ജോലി ചെയ്തിട്ടുണ്ട്. 27-ാം വയസ്സിലാണ് ടോംയാസ് ആരംഭിച്ചത്. മാതൃഭൂമിയുടെ പ്രഥമ ബോംബെ-മദിരാശി ലേഖകനായിരുന്ന വി.എ. കേശവൻ നായരുടെ സ്മരണക്കായി ടോംയാസ് ഏർപ്പെടുത്തിയിട്ടുള്ളതാണ് 27 വർഷമായി നടത്തുന്ന ടോംയാസ് അവാർഡ് ദാനം. പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനിയും ഗ്രന്ഥകാരനുമായിരുന്ന പാവറട്ടി സ്വദേശിയായ കേശവൻ നായരാണ് പത്രപ്രവർത്തന രംഗത്ത് തോമസിന്റെ ഗുരു. പരസ്യരംഗത്തുള്ള ടോംയാസിന്റെ ഫിനാൻഷ്യൽ ഡിസിപ്ലിനെ ശ്രേയാംസ് കുമാർ പ്രത്യേകം അഭിനന്ദിച്ചു. തൃശ്ശൂർ പേരാമംഗലത്താണ് താമസം. ഭാര്യ അനിത. മകൻ നിതീഷ് കൊച്ചിയിൽ ഡിജിറ്റൽ മാർക്കറ്റിംഗ് സ്ഥാപനമായ മെയ്ക്കേഴ്സ് കൊച്ചിയുടെ ഉടമയാണ്. മകൾ അഞ്ജലി മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ എം.എസ്.ഡബ്ള്യു. രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.

from money rss https://bit.ly/2Bx2FxR
via IFTTT

ടൂറിസം മേഖലക്ക് സാമ്പത്തിക പാക്കേജ് പരിഗണനയിലെന്ന് സര്‍ക്കാര്‍

കൊച്ചി: കേരളത്തിലെ ടൂറിസംമേഖലയുടെ പുനരുജ്ജീവനത്തിനായി ടൂറിസം വ്യവസായ മേഖലക്ക് സാമ്പത്തിക പാക്കേജും ഇളവുകളും സംസ്ഥാന സർക്കാർ തയ്യാറാക്കിവരികയാണെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോർജ്.ടൂറിസം വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് സാമ്പത്തിക പാക്കേജ് തയ്യാറാക്കുന്നത്. കോവിഡ് അനന്തര കേരളത്തെ സുരക്ഷിതവും ആരോഗ്യകരവുമായ ടൂറിസ്റ്റ് ലക്ഷ്യ കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. ആയുർവേദ- വെൽനെസ്-അഡ്വഞ്ചർ ടൂറിസം മേഖലകളിൽ സർക്കാർ ശ്രദ്ധയൂന്നുമെന്നും ഈ മേഖലകൾക്ക് ചില ഇളവുകൾ നൽകുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും ഇതു സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്നും അവർ അറിയിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ്കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി(ഫിക്കി) ഭാരവാഹികൾ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായി ടൂറിസം മേഖലയിൽ നിന്നുള്ള സംരംഭകരെ പങ്കെടുപ്പിച്ച് ഫിക്കി ദേശീയ ടൂറിസം കമ്മിറ്റി സംഘടിപ്പിച്ച വീഡിയോ കോൺഫറൻസിംഗിൽ സംസാരിക്കുകയായിരുന്നു ടൂറിസം സെക്രട്ടറി. ടൂറിസം മേഖലയുടെ അതിജീവനത്തിനും പുനരുജ്ജീവനത്തിനും ശക്തമായ നടപടികൾ ആവശ്യമാണെന്ന് ഫിക്കി ടൂറിസം കമ്മിറ്റി ചെയർപേഴ്സനും ലളിത് സൂരി ഹോസ്പിറ്റൽ ഗ്രൂപ്പ് സി എം ഡിയുമായ ഡോ. ജ്യോത്സ്ന സൂരി പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക പുനരുജ്ജീവനത്തിനു വഴിതെളിക്കാൻ ടൂറിസത്തിന് സാധിക്കും. കേരളം രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം ലക്ഷ്യകേന്ദ്രമാണ്. കേരളം മുന്നോട്ടുവെക്കുന്ന വെൽനെസ് ടൂറിസത്തിന്റെ പ്രാധാന്യം രാജ്യത്തെ ജനങ്ങൾ മനസ്സിലാക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. വരുന്ന സെപ്റ്റംബറിൽ ഒരു വെർച്വൽ കേരള ട്രാവൽമാർട്ട് സംഘടിപ്പിക്കുമെന്ന് കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡണ്ട് ബേബി മാത്യു സോമതീരം അറിയിച്ചു. കേരളത്തിൽ തന്നെയുള്ള വിനോദസഞ്ചാരികളെയാണ് ലക്ഷ്യമിടുന്നത്. ക്രമേണ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമുള്ള വിനോദ സ്ഞ്ചാരികളെ ആകർഷിക്കാൻ നടപടികൾ സ്വീകിരക്കുമെന്ന് അദ്ദേഹം പറഞ്ഞു. മൂല്യാധിഷ്ഠിത ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കേരളത്തിന് മികച്ച അവസരമാണ് വരാൻ പോകുന്നതെന്ന് ഫിക്കി ടൂറിസം കമ്മിറ്റി കോ ചെയർമാനും സീത, ടിസിഐ, ഡിസ്റ്റന്റ് ഫ്രണ്ടിയേഴ്സ് എന്നിവയുടെ എം ഡിയുമായ ദീപക് ദേവ് അഭിപ്രായപ്പെട്ടു. വളരെ മനോഹരമായ ചെറുകിട ഹോട്ടലുകൾ കേരളത്തിന്റെ ആകർഷണമാണ്. ഇതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് സർക്കാരിന്റെ പിന്തുണ ആവശ്യമാണെന്നും സംസ്ഥാന സർക്കാർ എല്ലാക്കാലത്തും ടൂറിസം മേഖലയെ സഹായിച്ചിട്ടുണ്ടെന്നും ഫിക്കി കേരള സംസ്ഥാന കൗൺസിൽ ടൂറിസം കമ്മിറ്റി കൺവീനറും സ്പൈസ് ലാൻഡ് ഹോളിഡെയ്സ് ആന്റ് എന്റർടെയ്ൻമെന്റ് എം ഡിയുമായ യു സി റിയാസ് വ്യക്തമാക്കി. പലകാര്യങ്ങളിലും രാജ്യത്തിന് മാതൃകയായിട്ടുള്ള കേരളത്തിൽ ടൂറിസം വൈകാതെ പത്തനുണർവ് കൈവരിക്കുമെന്ന് ഫിക്കി സെക്രട്ടറി ജനറൽ ദിലീപ് ചെനോയ് പറഞ്ഞു. ഫിക്കി ട്രാവൽ ടെക്നോളജി കമ്മിറ്റി കോ ചെയർമാനനും ആഗ്നിറ്റോ കൺസൾട്ടിംഗ് മാനേജിംഗ് പാർ്ട്ടണറുമായ ആഷിഷ് കുമാർ മോഡറേറ്ററായിരുന്നു. ഒയോ റൂംസ് കോർപറേറ്റ് പ്രസിഡണ്ട് സിദ്ധാർഥ ദാസ്ഗുപ്ത, ഇന്റർഗ്ലോബ് എന്റർപ്ലൈസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് രാഗിണി ചോപ്ര, ക്രിയേറ്റീവ് ട്രാവൽസ് എം ഡി രോഹിത് കോഹ്ലി, ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേഴ്സ് പ്രസിഡണ്ട് പ്രണാബ് സർക്കാർ, ഇന്ത്യാ കൺവെൻഷൻ പ്രൊമോഷൻ ബ്യൂറോ വൈസ് ചെയർമാൻ അമരേഷ് തിവാരി, ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ജ്യോതി മായൽ,. അഡ്വഞ്ചർ ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ക്യാപ്റ്റൻ സ്വദേശ് കുമാർ, ഇക്സിഗോ സിഇഒ അലോക് ബാജ്പായ്, ഇന്റർഗ്ലോബ് ടെക്നോളജി ക്വോട്ടിയന്റ് സിഇഒ അനിൽ പരാശർ, ഷിബു തോമസ്- മഹീന്ദ്ര ഹോളിഡേയ്സ്, ഫിക്കി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മനാബ് മജുംദാർ, അയാട്ട ഏജന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബിജി ഈപൻ, ആയുർവേദമന ഹോസ്പിറ്റൽസ് മാനേജിംഗ് ഡയറക്ടർ സജീവ് കുറുപ് എന്നിവരും പങ്കെടുത്തു.

from money rss https://bit.ly/2BtDRXy
via IFTTT

Sushant Singh Rajput’s BTS Dance Video With Veteran Actress Subbalakshmi Will Leave You Teary-Eyed

Sushant Singh Rajput’s BTS Dance Video With Veteran Actress Subbalakshmi Will Leave You Teary-Eyed
Promising Bollywood actor Sushant Singh Rajput's sudden demise has left a void in the hearts of millions of fans. While a major part of social media is busy debating on topics varying from nepotism to mental health, few others are remembering

* This article was originally published here

ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടോ? മൊബൈല്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും പുതിയത് ലഭിക്കാനുള്ള വഴിയിതാ

ആധാർ കാർഡ് നഷ്ടപ്പെട്ടാലും പുതിയത് ലഭിക്കാനിനി ബുദ്ധിമുട്ടില്ല. മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും പുതിയകാർഡ് തപാലിൽ ലഭിക്കാനുള്ള അവസരമൊരുക്കി യുഐഡിഎഐ. ചെയ്യേണ്ടകാര്യങ്ങൾ: യുഐഡിഎഐയുടെ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക. ഓർഡർ ആധാർ റീ പ്രീന്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ആധാർ നമ്പറോ എൻ റോൾമെന്റ് നമ്പറോ നൽകുക. സ്ക്രീനിൽ തെളിയുന്ന സെക്യൂരിറ്റി കോഡ് നൽകുക. അതിനുശേഷം മൈ മൊബൈൽ നമ്പർ ഈസ് നോട്ട് രജിസ്റ്റേഡ് എന്നഭാഗത്ത് ക്ലിക്ക് ചെയ്യുക. ഒടിപി ലഭിക്കുന്നതിന് നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക. മൊബൈലിൽ ലഭിക്കുന്ന ഒടിപി നൽകുക. ടിആൻഡ് സി ചെക്ക് ബോക്സ് ക്ലിക്ക് ചെയ്ത് സബ്മിറ്റ് ചെയ്യുക. മെയ്ക്ക് പെയ്മെന്റ്-ഭാഗത്ത് ക്ലിക്ക് ചെയ്യുക. പേയ്മെന്റ് മോഡ് സെലക്ട് ചെയ്യുക. പേയ്മെന്റ് ഗേറ്റ് വെയിലെത്തുമ്പോൾ 50 രൂപ(ജിഎസ്ടിയും സ്പീഡ് പോസ്റ്റ് ചാർജും ഉൾപ്പടെ)യാണ് അടയ്ക്കേണ്ടിവരിക. അക്നോളജ് സ്ലിപ് ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചുവെയ്ക്കുക. പണമടച്ചുകഴിഞ്ഞാൽ 15 ദിവസത്തിനുള്ളിൽ സ്പീഡ് പോസ്റ്റുവഴി ആധാർ കാർഡ് നിങ്ങളുടെ കയ്യിലെത്തും. You can #OrderAadhaarReprint if your mobile number is not registered in Aadhaar. However, using this service does not mean that the new mobile number you give will get registered in your Aadhaar. pic.twitter.com/MOMbnRnLK6 — Aadhaar (@UIDAI) July 2, 2020

from money rss https://bit.ly/3eUfYHl
via IFTTT

എല്ലാ മ്യൂച്വല്‍ ഫണ്ട് വിഭാഗങ്ങളും ജൂണില്‍ മികച്ച ആദായം നല്‍കി

കോവിഡ് വ്യാപനത്തിനിടയിലും എല്ലാ മ്യൂച്വൽ ഫണ്ട് വിഭാഗങ്ങളും ജൂൺ മാസത്തിൽ പോസിറ്റീവ് റിട്ടേൺ നൽകി. ബാങ്ക് ഓഹരികളിലെ നേട്ടമാണ് ഓഹരി അധിഷ്ഠിത ഫണ്ടുകളുടെ ആദായംവർധനയ്ക്കുപിന്നിൽ. ബാങ്കിങ് ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ 12.06ശതമാനമാണ് ഈകാലയളവിൽ നൽകിയ നേട്ടം. സെൻസെക്സാകട്ടെ 10.98ശതമാനമാണ് ഉയർന്നത്. നേട്ടത്തിന്റെകാര്യത്തിൽ രണ്ടാമത് സ്മോൾ ക്യാപ് ഫണ്ടുകളാണ്. 11.5ശതമാനമാണ് ശരാശരി നേട്ടം. ഈ ഫണ്ടുകൾക്ക് ആധാരമായ ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക 14ശതമാനമാണ് ജൂണിൽ ഉയർന്നത്. മിഡക്യാപ് ഫണ്ടുകൾ 8.81ശതമാനമാണ് ശരാശരി നൽകിയ ആദായം. ബിഎസ്ഇ മിഡക്യാപ് സൂചികയാകട്ടെ ജൂണിൽ 10.21ശതമാനവും ഉയർന്നു.

from money rss https://bit.ly/2ZxgHYv
via IFTTT