121

Powered By Blogger

Wednesday 7 October 2020

അഭിമുഖത്തിനുപോകാന്‍ 500 രൂപ നല്‍കിയ അധ്യാപകന് 30 ലക്ഷം സമ്മാനമായി നല്‍കി ബാങ്ക് സി.ഇ.ഒ

അഭിമുഖത്തിനു പോകാൻ 500 രൂപ യാത്രക്കൂലി നൽകി സഹായിച്ച അധ്യാപകന് 30 ലക്ഷം രൂപ മൂല്യമുള്ള ഓഹരികൾ നൽകി ബാങ്ക് സി.ഇ.ഒ. ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് സി.ഇ.ഒ വി.വൈദ്യനാഥനാണ് കണക്ക് ടീച്ചറായിരുന്ന ഗുർദിയാൽ സരൂപ് സൈനിയ്ക്ക് ബാങ്കിന്റെ ഇത്രയും മൂല്യമുള്ള ഓഹരികൾ സമ്മാനിച്ചത്.ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തിൽ സഹായം നൽകിയ അധ്യാപകനെ ഉയർന്ന സ്ഥാനത്തെത്തിയിട്ടും അദ്ദേഹം മറന്നില്ല. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഈ അനുഭവക്കുറിപ്പ് ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ പ്രവേശനം ലഭിച്ച അദ്ദേഹത്തിന് അഭിമുഖത്തിനും കൗൺസലിങിനും ഹാജരാകേണ്ടതുണ്ടായിരുന്നു. പണമില്ലാതിരുന്ന സാഹചര്യത്തിലാണ് അധ്യാപകൻ 500 രൂപ വൈദ്യനാഥന് നൽകിയത്. ബിറ്റ്സിൽ പഠിച്ച അദ്ദേഹം തൊഴിൽമേഖലിയിൽ മികച്ച നിലയിലെത്തുകയും ചെയ്തു. ജോലി ലഭിച്ചതിനുപിന്നാലെ ഗുരുനാഥനെ അദ്ദേഹം അന്വേഷിച്ചെങ്കിലും ഏറെ വർഷങ്ങൾക്കുശേഷമാണ് സഹപാഠിയുടെ സഹായത്തോടെ ആഗ്രയിൽനിന്ന്കണ്ടെത്തിയത്. തന്റെ കൈവശമുള്ള ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിന്റെ ഓഹരികളിൽനിന്ന് ഒരു ലക്ഷം ഓഹരികളാണ് വൈദ്യനാഥൻ ഗുരുനാഥന് സമ്മാനമായി നൽകിയത്. ഈ മാസം സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചശേഷമായിരുന്നു കൈമാറ്റം. The MD & CEO of IDFC First bank is V.Vaidyanathan. I have met Vaidya a few times when he was at ICICI and found him to... Posted by Peri Maheshwer onTuesday, 6 October 2020 Bank CEO gifts shares worth Rs 30 lakh to teacher who lent him Rs 500 to travel for interview

from money rss https://bit.ly/2SB0D4R
via IFTTT

ഓഹരിയൊന്നിന് 3000 രൂപ: 16,000 കോടി രൂപയുടെ ഓഹരികള്‍ ടിസിഎസ് തിരിച്ചുവാങ്ങും

മുംബൈ: മുൻനിര ഐ.ടി. കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസസ് 16,000 കോടി രൂപയുടെ ഓഹരികൾ തിരിച്ചുവാങ്ങാൻ തീരുമാനിച്ചു. 5.33 കോടി ഓഹരികളാണ് ഇത്തരത്തിൽ തിരിച്ചെടുക്കുക. ഓഹരിയൊന്നിന് 3,000 രൂപ വീതമാണ് ടി.സി.എസ്. വാഗ്ദാനം ചെയ്തിരിക്കുന്നത്. ഓഹരി തിരിച്ചുവാങ്ങുന്നതിന് തീരുമാനമാകുമെന്ന പ്രതീക്ഷയിൽ ബുധനാഴ്ച ടി.സി.എസ്. ഓഹരി വില ഒരവസരത്തിൽ 2,769 രൂപ വരെ എത്തിയിരുന്നു. ഒടുവിൽ 21.25 രൂപ നേട്ടത്തിൽ 2,737 രൂപയിൽ ക്ലോസ് ചെയ്തു. 2018-ലും കമ്പനി 16,000 കോടി രൂപയുടെ ഓഹരികൾ മടക്കിവാങ്ങിയിരുന്നു. അന്ന് ഓഹരിയൊന്നിന് 2,100 രൂപ നിരക്കിൽ 7.61 കോടി ഓഹരികളാണ് തിരിച്ചുവാങ്ങിയത്. നടപ്പു സാമ്പത്തിക വർഷം രണ്ടാംപാദത്തിൽ കമ്പനി 7,475 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻവർഷം ഇതേകാലത്തെ 8,042 കോടിയെക്കാൾ 7.05 ശതമാനം കുറവാണിത്. ഓഹരിയൊന്നിന് ഇടക്കാല ലാഭവീതമായി 12 രൂപ വീതം നൽകാനും തീരുമാനിച്ചു.

from money rss https://bit.ly/3ltqNTD
via IFTTT

The Priest: Shooting Of The Mammootty-Manju Warrier Starrer To Resume On September 22

The Priest: Shooting Of The Mammootty-Manju Warrier Starrer To Resume On September 22
The Priest, the upcoming horror thriller will mark the first onscreen collaboration of megastar Mammootty and lady superstar Manju Warrier. The shooting of the Mammotty starrer was put on hold due to the novel coronavirus pandemic. Reportedly, the shooting of The

* This article was originally published here

സെന്‍സെക്‌സില്‍ നേട്ടം 304 പോയന്റ്: നിഫ്റ്റി 11,700ന് മുകളില്‍ ക്ലോസ്‌ചെയ്തു

മുംബൈ: തുടർച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി സൂചികകൾ കുതിച്ചു. നിഫ്റ്റി 11,700ന് മുകളിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 304.38 പോയന്റ് നേട്ടത്തിൽ 39,878.95ലും നിഫ്റ്റി 76.50 പോയന്റ് ഉയർന്ന് 11,738.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1040 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1584 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 200 ഓഹരികൾക്ക് മാറ്റമില്ല. ആർബിഐയുടെ വായ്പാവലോകന യോഗത്തിന്റെ തീരുമാനം വരാനിരിക്കെയാണ് സൂചികകളിലെ നേട്ടം. ടൈറ്റാൻ കമ്പനി, ബജാജ് ഓട്ടോ, ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാൻസ്, ബിപിസിഎൽ, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. വാഹനം, അടിസ്ഥാന സൗകര്യവികസനം, ഐടി, എഫ്എംസിജി സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. അതേസമയം ലോഹം, ഫാർമ, ഊർജം എന്നീ സെക്ടറുകളിലെ സൂചികകൾ സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലായി. Nifty closes above 11,700, Sensex gains 304 pts

from money rss https://bit.ly/33EEV68
via IFTTT

ഇന്ത്യയില്‍നിന്നുള്ള അരി കയറ്റുമതിയില്‍ റെക്കോഡ് വര്‍ധന

ഇന്ത്യയിൽനിന്നുള്ള അരി കയറ്റുമതിയിൽ 2020ൽ 42ശതമാനത്തോളം വർധന. മറ്റുരാജ്യങ്ങളിൽനിന്നുള്ള കയറ്റുമതിയിൽ വൻതോതിൽ കുറവുണ്ടായതാണ് കാരണമായി പറയുന്നത്. ലോകത്തെതന്നെ ഏറ്റവുംവലിയ അരി കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2020ൽ കയറ്റുമതി 1.4 കോടി ടണ്ണാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞവർഷം 99 ലക്ഷം ടൺ അരിയാണ് കയറ്റുമതി ചെയ്തത്. വരൾച്ചയെതുടർന്ന് തായ്ലാൻഡിൽനിന്നുള്ള കയറ്റുമതിയിൽ കാര്യമായ കുറവുണ്ടായി. വിയറ്റ്നാമിലാകട്ടെ വിളവ് കുറയുകയും ചെയ്തു. അതുകൊണ്ടുതന്നെ രാജ്യത്തുനിന്നുള്ള അരിക്ക് പ്രിയമേറിയതായി റൈസ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി.വി കൃഷ്ണ റാവു പറഞ്ഞു. ലോകത്തിലെതന്നെ ഏറ്റവും വലിയ രണ്ടാമത്തെ അരി കയറ്റുമതിക്കാരായ തായ്ലാൻഡിൽ ഈവർഷം തുടക്കത്തിൽതന്നെയുണ്ടായ വരൾച്ച നെൽകൃഷിയെ ബാധിച്ചു. ഇതോടെ കയറ്റുമതി 65 ലക്ഷം ടണ്ണായി കുറഞ്ഞു. 20 വർഷത്തിനിടയിലെ ഏറ്റവും കുറവാണിതെന്നാണ് വിലയിരുത്തൽ. ബംഗ്ലാദേശ്, നേപ്പാൾ, സെനഗൽ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേയ്ക്കാണ് ഇന്ത്യയിൽനിന്ന് അരികയറ്റിയയയ്ക്കുന്നത്. ബസ്മതിയിനത്തിൽപ്പെട്ട അരി ഇറാനിലേയ്ക്കും സൗദി അറേബ്യയിലേയ്ക്കും ഇറാഖിലേയ്ക്കും അയയ്ക്കുന്നുണ്ട്. ലഭ്യതകുറഞ്ഞതിനെതുടർന്ന് ആഗോള വിപണിയിൽ വികൂടിയപ്പോൾ കുറഞ്ഞവിലയ്ക്ക് അരി നൽകാൻ ഇന്ത്യ തയ്യാറായതും കയറ്റുമതിവർധപ്പിക്കാൻ ഇടയാക്കി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യശോഷണവും കുറഞ്ഞവിലയ്ക്ക് അരിനൽകാൻ സഹായിച്ചതായി റാവു പറഞ്ഞു. Indias rice exports could jump 42%

from money rss https://bit.ly/2GJeiUK
via IFTTT

വായ്പാനയ അവലോകനയോഗം തുടങ്ങി: ആര്‍ബിഐ നിരക്ക് കുറയ്ക്കുമോ?

മൂന്ന് പുതിയ സ്വതന്ത്ര അംഗങ്ങൾ ഉൾപ്പെട്ട പണവായ്പാവലോകന സമിതിയുടെ യോഗത്തിന് ബുധനാഴ്ച തുടക്കമായി. ഒക്ടോബർ ഒമ്പതിനാണ് യോഗം അവസാനിക്കുക. സാമ്പത്തിക സൂചകങ്ങൾ വിലയിരുത്തിയാകും നിരക്കു കുറയ്ക്കുന്നകാര്യത്തിൽ യോഗം തീരുമാനമെടുക്കുക. പണപ്പെരുപ്പ നിരക്കുകളെയാകും പ്രധാനമായും കണക്കിലെടുക്കുക. കോവിഡ് വ്യാപനം തുടരന്നുതിനാൽ വിതരണ ശൃംഖലകൾ തടസ്സപ്പെടുന്നതിനാൽ പണപ്പെരുപ്പം ഉയർന്ന നിലായിലാണ്. വിപണിയിൽ പണലഭ്യത ഉറപ്പാക്കാൻ ആർബിഐ ഇതുവരെയെടുത്ത നടപടികൾ ഏറെക്കുറെ ഫലപ്രാപ്തിയിലെത്തിയിട്ടുണ്ട്. പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളിൽ തുടരുന്നതിനാൽ നിരക്കുകളിൽ മാറ്റംവരുത്താനുള്ള സാധ്യതകുറവാണെന്നാണ് വിലയിരുത്തൽ. വിലക്കയറ്റം 4ശതമാനത്തിലെയ്ക്ക് തിരിച്ചെത്തിക്കുകയെന്നതാണ് ആർബിഐയുടെ ലക്ഷ്യം.

from money rss https://bit.ly/3ddzRsU
via IFTTT