121

Powered By Blogger

Wednesday 22 July 2020

മൂന്നാംദിവസവും റെക്കോഡ് കുറിച്ച് സ്വര്‍ണവില: പവന് 37,400 രൂപയായി

തുടർച്ചയായി മൂന്നാമത്തെ ദിവസവും സംസ്ഥാനത്ത് സ്വർണ വില പുതിയ റെക്കോഡ് കുറിച്ചു. വ്യാഴാഴ്ച പവന് 120 രൂപകൂടി 37,400 രൂപയായി. 4675 രൂപയാണ് ഗ്രാമിന്. ബുധനാഴ്ച പവന് 520 രൂപയാണ് കൂടി 37,280 രൂപയിലെത്തിയിരുന്നു. ചൊവാഴ്ചയാകട്ടെ പവന് 36,760 രൂപയുമായാണ് വർധിച്ചത്. ദേശീയ വിപണിയിൽ 10 ഗ്രാം തങ്കത്തിന്റെവില 50,000 കടന്നു. എംസിഎക്സിൽ 50,158 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ വ്യാഴാഴ്ച വിലതാഴുകയാണ് ചെയ്തത്. ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,865.84 ഡോളറാണ് വില. സമീപഭാവിയിൽ അന്താരാഷ്ട്ര വില 2,000 ഡോളർ കടക്കുമെന്നാണ് ആഗോള ബാങ്കിങ് സ്ഥാപനങ്ങളായ ഗോൾഡ്മാൻ സാക്സ്, ബാങ്ക് ഓഫ് അമേരിക്ക, സിറ്റി എന്നിവയുടെ വിലയിരുത്തൽ. ഇതനുസരിച്ചാണെങ്കിൽ കേരളത്തിൽ പവൻവില 40,000 രൂപ കടക്കും. 2020-ൽ ഇതുവരെ 28ശതമാനത്തിലേറെവർധനയാണ് പവൻവിലയിലുണ്ടായത്. കൃത്യമായി പറഞ്ഞാൽ 8,320 രൂപയുടെ വർധന. 2019 ഡിസംബർ 31-ന് 29,080 രൂപയായിരുന്നു വില. ലോകമെമ്പാടും കോവിഡ് ഉയർന്നുകൊണ്ടിരിക്കുന്നതാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. സാമ്പത്തിക മാന്ദ്യകാലത്ത് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് കൂടാറുണ്ട്.

from money rss https://bit.ly/39rWZ4T
via IFTTT

ആരോഗ്യ ഇന്‍ഷുറന്‍സ്: ചുരുങ്ങിയ ചെലവില്‍ ടോപ് അപ്‌ പ്ലാന്‍ സ്വന്തമാക്കാം

അപ്രതീക്ഷിത ആരോഗ്യ പ്രശ്നങ്ങളോ ആശുപത്രി വാസമോ നേരിടേണ്ടിവന്നാൽ അതുമായി ബന്ധപ്പെട്ട ചെലവുകളെക്കുറിച്ചാലോചിച്ച് മനസുപുണ്ണാക്കാതെ ചികിത്സയിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള അവസരമാണ് ആരോഗ്യ ഇൻഷുറൻസ് നൽകുന്നത്. വിവിധ കമ്പനികൾ വ്യത്യസ്ത പോളിസികൾ ഇറക്കിയിട്ടുണ്ടെങ്കിലും വളരെക്കുറച്ച് കുടുംബങ്ങൾക്കും വ്യക്തികൾക്കും മാത്രമേ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ ഇൻഷുറൻസ് ഉള്ളു. കുറഞ്ഞത് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് നൽകുന്ന കാര്യത്തിൽ സർക്കാരും ശ്രദ്ധിക്കാൻ തുടങ്ങിയതോടെ പോർട്ട്ഫോളിയോയിലെ അവശ്യ ഉൽപന്നമായി ആരോഗ്യ ഇൻഷുറൻസ് മാറിയിരിക്കുന്നു. ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകൾ ആരോഗ്യ ഇൻഷുറൻസ് പോളിസി കമ്പനികൾ ശ്രദ്ധിച്ചുകൊള്ളും. ഏറ്റവും നല്ല ചികിത്സയും മനസമാധാനവും ഇതിലൂടെ ലഭിക്കുന്നു. മാറുന്ന പ്രവണതകൾ ആധുനിക സൗകര്യങ്ങളും മികച്ച ആശുപത്രികളും ലഭ്യമാണെങ്കിലും ചികിത്സാ ചെലവുകൾ വൻതോതിൽ വർധിച്ചിരിക്കുന്നു. സമഗ്രമായ പരിരക്ഷകളോടെ താങ്ങാവുന്ന പ്രീമിയം തുകയിൽ ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ പോളിസികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങളുണ്ടാവുക പലപ്പോഴും പെട്ടെന്നായിരിക്കും. അവയെ നേരിടാൻ ഒരുങ്ങിയിരിക്കുന്നതുതന്നെയാണു നല്ലത്. നിർഭാഗ്യവശാൽ രോഗംവരുമ്പോൾ പോക്കറ്റിൽ നിന്നു പണമെടുത്തു ചികിത്സക്കു ചെലവഴിക്കാൻ പലർക്കും കഴിയില്ല. ഈ ഘട്ടത്തിൽ തുണയ്ക്കെത്താൻ ആരോഗ്യ ഇൻഷുറൻസിനു സാധിക്കും. പരിരക്ഷ കുറയാൻ കാരണം ബോധവൽക്കരണത്തിന്റെ കുറവുകൊണ്ടോ സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള അമിതമായ ആത്മവിശ്വാസം കൊണ്ടോ പലരും പരിരക്ഷയെക്കുറിച്ച് ആലോചിക്കാറില്ല. യഥാർത്ഥഗുണം മനസിലാക്കാതെയാണ് നികുതിയിളവുകൾക്കുവേണ്ടി ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നത്. കോവിഡ് 19 ന്റെ കാര്യമെടുക്കുക. രോഗികളുടെ എണ്ണം വർധിക്കുമ്പോൾ ആരോഗ്യ ഇൻഷുറൻസില്ലാതെ ജീവിക്കാനാവില്ലെന്ന സാഹചര്യംവന്നിരിക്കുന്നു. നഷ്ടപരിഹാരം, വ്യക്തിക്കുണ്ടാകുന്ന അപകടം, ഗുരുതരരോഗം എന്നിവയ്ക്കായുള്ള ചികിത്സാ ചെലവുകൾ ആരോഗ്യ ഇൻഷുറൻസിന്റെ പരിധിയിൽവരുന്നു. സാധാരണ പരിരക്ഷ മാത്രമുള്ള ഇൻഷുറൻസിന് ഇവയിൽനിന്നെല്ലാം സംരക്ഷണം സാധ്യമാണോ? ഇൻഷുർ ചെയ്ത തുകയേക്കാൾ കൂടുതൽ ചികിത്സാ ചെലവു വന്നുകൂടെ ? അപ്പോൾ നാം എന്തു ചെയ്യും? ആരോഗ്യ ഇൻഷുറൻസിലെ കൂട്ടിച്ചേർക്കലുകളെക്കുറിച്ചാണ് (ടോപ് അപ്) ഇവിടെ ചർച്ച ചെയ്യുന്നത്. കുടുംബത്തിനു മൊത്തം പരിരക്ഷ നൽകുന്ന മൂന്നു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസെടുത്ത ഒരാളുടെ കാര്യം ഉദാഹരണമായി പരിശോധിക്കാം. ഇയാളെ ആശ്രയിച്ച് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. അപ്രതീക്ഷിതമായുണ്ടായ അടിയന്തിര സാഹചര്യത്തിൽ ഇൻഷുർ ചെയ്ത തുക പൂർണമായോ ഏതാണ്ട് കൂടുതൽ ഭാഗമോ ചികിത്സക്കു ചെലവായി. ബാക്കി വരുന്ന ചെലവുകൾക്ക് എന്തു ചെയ്യും ? ഒന്നുകിൽ കൈയിലുള്ള നീക്കിയിരിപ്പിൽ നിന്നെടുത്തു ചെലവാക്കണം. വരാനിരിക്കുന്ന മറ്റു ചിലവുകളെ ഇതു ബാധിക്കും. സൂപ്പർ ടോപ് അപ് സാധ്യമായ ഇൻഷുറൻസ് പോളിസികളുടെ പ്രസക്തി ഇത്തരം ഘട്ടങ്ങളിലാണ് ബോധ്യപ്പെടുക. സൂപ്പർ ടോപ് അപ് പദ്ധതികൾ നിലവിലുള്ള ഇൻഷുറൻസ് പരിരക്ഷ തീരുന്നമുറയ്ക്ക് ഉയർന്ന മറ്റൊരു തുകയുടെ പരിരക്ഷയിലേക്കു മാറുന്നതാണ് സൂപ്പർ ടോപ് അപ് ആരോഗ്യ പദ്ധതി. നിലവിലുള്ള പോളിസിക്കുപരിയായി കവറേജ് നൽകുന്ന പദ്ധതിയാണിത്. ചികിത്സയിലായിരിക്കെ ആരോഗ്യ ഇൻഷുറൻസ് പരിധി അവസാനിച്ചാൽ ടോപ് അപ് പ്ളാൻ ഫലത്തിൽ വരും. സ്വതന്ത്ര മെഡിക്ളെയിം പോളിസിയുമായോ കോർപറേറ്റ് ആരോഗ്യ പോളിസിയുമായോ ചേർക്കുന്നതിന് ഇത്തരമൊരു സൂപ്പർ ടോപ് അപ് ആരോഗ്യ പദ്ധതി ഉപകരിക്കും. നിങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് പോളിസി ഇല്ലെന്നിരിക്കട്ടെ, ആശുപത്രി ചെലവിന്റെ ആദ്യ ലക്ഷങ്ങൾ ചെലവഴിക്കാൻ സാമ്പത്തിക ശേഷിയുണ്ടെങ്കിലും വർധിക്കുന്ന ചെലവു കണക്കിലെടുത്ത് സൂപ്പർ ടോപ് അപ് പദ്ധതി വാങ്ങാവുന്നതാണ്. എങ്ങനെ പ്രവർത്തിക്കുന്നു? സൂപ്പർ ടോപ് അപ് പദ്ധതി വാങ്ങുമ്പോൾ നിങ്ങൾ ആദ്യപോളിസിയുടെ പരമാവധി പരിധി നിർണയിക്കണം. ഇതിനപ്പുറത്തേക്ക് ആശുപത്രി ചെലവുകൾ കടക്കുമ്പോഴാണ് സൂപ്പർ ടോപ് അപ് പദ്ധതി നിലവിൽ വരിക. സ്വന്തം സമ്പാദ്യത്തിൽ സ്പർശിക്കാതെ ചികിത്സ പൂർത്തിയാക്കാൻ ഇതിലൂടെ കഴിയും. സാധാരണ പോളിസിയേക്കാൾ കുറഞ്ഞ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന സൂപ്പർ ടോപ് അപ് പദ്ധതിയുടെ ചെലവും കുറവാണ്. അതിനാൽ ആരോഗ്യ പരിരക്ഷാ പരിധി ഉയർത്തുന്നതിനുള്ള ചെലവു കുറഞ്ഞ പദ്ധതിയാണ് സൂപ്പർ ടോപ് അപ്. മൂന്നു ലക്ഷം രൂപയുടെ തിരിച്ചുപിടിക്കാവുന്ന പരിധിയും 10 ലക്ഷത്തിന്റെ പരിരക്ഷയുമുള്ള ടോപ് അപ് പദ്ധതിയുടെ കാര്യമെടുക്കാം. ആശുപത്രിയിൽകഴിയുന്ന ഒരാളുടെ പരിരക്ഷാപരധി 3 ലക്ഷമാണെന്നു വെയ്ക്കുക. രോഗത്തിന്റെ ഗൗരവം കാരണം ചെലവു മൂന്നു ലക്ഷത്തിൽ നിന്നുയർന്ന് 5 ലക്ഷത്തോളമെത്തി എന്നുംകരുതുക. ബാക്കി വരുന്ന 2 ലക്ഷം സ്വന്തം സമ്പാദ്യത്തിൽ നിന്നോ മറ്റെന്തെങ്കിലും വഴിയിലൂടെയോ കണ്ടെത്തേണ്ടിവരും. ഇനി നിലവിലുള്ള കവറേജിന്റെ ഒരുഭാഗം അതായത് 1.5 ലക്ഷം രൂപ നേരത്തേ ചെലവായിപ്പോയെങ്കിൽ, ചികിത്സയ്ക്ക് ചെലവിടാൻ 1.5 ലക്ഷം മാത്രമേ കാണൂ. ടോപ് അപ് പരിരക്ഷയുണ്ടെങ്കിൽ പിന്നീടുള്ള ചെലവിന് ബുദ്ധിമുട്ടേണ്ടിവരില്ല. 10 ലക്ഷം രൂപയുടെ പരിരക്ഷയുള്ള ടോപ് അപ് പദ്ധതിയുടെ തിരിച്ചുപിടിക്കാവുന്ന പരിധി 3 ലക്ഷം ആണെങ്കിൽ , ആശുപത്രി ബില്ലിന്റെ ആദ്യ 3 ലക്ഷം ആദ്യ പോളിസിയിൽനിന്നും 3 ലക്ഷത്തിനു വെളിയിലുള്ള തുക ടോപ് അപ് പദ്ധതിയിൽ നിന്നുമാണ് നൽകുക. ഇവിടെ 2 ലക്ഷം രൂപയുടെ അഡീഷണൽ തുകയാണ് ടോപ് അപിൽ നിന്നുലഭിക്കുക. ടോപ് അപ് മാത്രമായി പോളിസി എടുക്കാൻ കഴിയുമെങ്കിലും അടിസ്ഥാന ആരോഗ്യ ഇൻഷുറൻസിനൊപ്പം ടോപ് അപ് ചെയ്യുന്നതാണ് നല്ലത്. അടിസ്ഥാന ഇൻഷുറൻസ് തൊഴിലുടമയുടേതോ സ്വന്തമോആകാം. നിലവിലുള്ള ആരോഗ്യ സുരക്ഷാ പദ്ധതി ടോപ് അപ്പിലൂടെ അപ്ഗ്രേഡ് ചെയ്യുന്നത് സാമ്പത്തികമായി നിങ്ങളുടെ ഭാവി സുരക്ഷിതമാക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ അസോസിയേറ്റ് ഡയറക്ടറാണ് ലേഖകൻ)

from money rss https://bit.ly/32L49Qp
via IFTTT

പൊതുമേഖല ബാങ്കുകളില്‍ ശമ്പള വര്‍ധന പ്രകടനം വിലയിരുത്തി

പൊതുമേഖല ബാങ്കുകളിലെ ജീവനക്കാരുടെ ശമ്പള വർധന പ്രകടനം അടിസ്ഥാനമാക്കി. ഇതാദ്യമായാണ് പൊതുമേഖല ബാങ്കുകളിൽ പ്രകടനം അടിസ്ഥാനമാക്കി ശമ്പളം നിശ്ചയിക്കുന്നത്. ബാങ്ക് മാനേജുമെന്റുകൾ ട്രേഡ് യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് ജീവനക്കാർക്ക് 15ശതമാനം ശമ്പളവർധന നൽകാൻ ധാരണയായത്. 2017 നവംബർ മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന നടപ്പാക്കുക. മുൻധാരണപ്രകാരമുള്ള 4,725 കോടി രൂപയേക്കാൾ 7,898 കോടി രൂപ അധിക ബാധ്യതയാണ് ശമ്പളവർധനവിലൂടെ ബാങ്കുകൾക്കുണ്ടാകുക. പെൻഷനായുള്ള എൻപിഎസ് വിഹിതത്തിലും വർധനവരുത്തിയിട്ടുണ്ട്. നേരത്തെ അടിസ്ഥാനശമ്പളത്തിന്റെ 10ശതമാനമായിരുന്നത് 14ശതമാനമായാണ് വർധിപ്പിച്ചത്. സർക്കാരിന്റെ അനുമതി പ്രകാരമായിരിക്കും ഇതുനടപ്പാക്കുക. കുടുംബ പെൻഷനുള്ള പരിധി നീക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ പരമാവധി ലഭിക്കുന്ന കുടംബ പെൻഷൻ 9,000 രൂപയായിരുന്നു. 38 ബാങ്കുകളിലെ ജീവനക്കാർക്ക് ശമ്പളവർധനവിന്റെ ഗുണംലഭിക്കും.

from money rss https://bit.ly/3fXOctW
via IFTTT

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം: സെന്‍സെക്‌സ് 38,000നരികെ

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തെ അതിജീവിച്ച് ഓഹരി വിപണി നേട്ടത്തിൽ തിരിച്ചെത്തി. സെൻസെക്സ് 65 പോയന്റ് നേട്ടത്തിൽ 37937ലും നിഫ്റ്റി 34 പോയന്റ് നേട്ടത്തിൽ 11,167ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1026 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 500 ഓഹരികൾ നഷ്ടത്തിലുമാണ്. 65 ഓഹരികൾക്ക് മാറ്റമില്ല. സീ എന്റർടെയ്ൻമെന്റ്, ബിപിസിഎൽ, യുപിഎൽ, ഐഒസി, ഏഷ്യൻ പെയിന്റ്സ്, ഗെയിൽ, ബ്രിട്ടാനിയ, എൽആൻഡ്ടി, ഐടിസി, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ആക്സിസ് ബാങ്ക്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, എംആൻഡ്എം, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, പവർഗ്രിഡ് കോർപ്, ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബയോകോൺ, ഡിഷ് ടി.വി, എച്ച്ഡിഎഫ്സി എഎംസി തുടങ്ങിയ 49 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/30Dtj0z
via IFTTT

ഒറ്റദിവസം കൊണ്ട് ബെസോസിന്റെ സമ്പാദ്യം 97,500 കോടി രൂപ വർധിച്ചു

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണിന്റെ ഓഹരിവില കുതിച്ചുയർന്നപ്പോൾ അതിന്റെ സ്ഥാപകൻ ജെഫ് ബെസോസിന്റെ ആസ്തിയിൽ ഒറ്റദിവസംകൊണ്ട് 1,300 കോടി ഡോളറിന്റെ വർധന. അതായത്, ഏതാണ്ട് 97,500 കോടി രൂപയാണ് ഒറ്റദിവസം കൊണ്ട് കൂടിയത്. എട്ട് വർഷത്തിനിടെ ഒരാളുടെ വ്യക്തിഗത സമ്പത്തിലുണ്ടാകുന്ന ഏറ്റവും വലിയ വർധനയാണിത്. കൊറോണ വ്യാപനം തടയാൻ ലോകംമുഴുവൻ അടച്ചിട്ടതോടെ ഓൺലൈൻ വഴിയുള്ള ഷോപ്പിങ് കൂടി. ഇതാണ് ആമസോണിന് നേട്ടമായത്. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ജെഫിന്റെ സമ്പാദ്യം 2020-ൽ ഇതുവരെ 7,400 കോടി ഡോളറാണ് വർധിച്ചത്. അതായത്, ഏഴുമാസം കൊണ്ട് 5.55 ലക്ഷം കോടി രൂപയുടെ വർധന. ഏതാണ്ട് 19,000 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി മൂല്യം. അതായത്, 14.25 ലക്ഷം കോടി രൂപ.

from money rss https://bit.ly/39iihC0
via IFTTT

കേരളത്തിലെ പ്രവാസികളുടെ ബാങ്ക് നിക്ഷേപം രണ്ടുലക്ഷം കോടി രൂപ

കൊച്ചി: സംസ്ഥാനത്ത് ബാങ്കുകളിലുള്ള പ്രവാസികളുടെ നിക്ഷേപത്തിൽ (എൻ.ആർ.ഐ. നിക്ഷേപം) റെക്കോഡ് വർധന. 2019 ഡിസംബർ 31-ലെ കണക്ക് അനുസരിച്ച് 1.99 ലക്ഷം കോടി രൂപയുടെ എൻ.ആർ.ഐ. നിക്ഷേപമാണ് കേരളത്തിലെ ബാങ്കുകളിലേക്ക് എത്തിയിട്ടുള്ളത്. കൃത്യമായി പറഞ്ഞാൽ 1,99,711.27 കോടി രൂപ. ആദ്യമായാണ് സംസ്ഥാനത്തെ ബാങ്ക് ശാഖകളിലുള്ള പ്രവാസി നിക്ഷേപം രണ്ടുലക്ഷം കോടി രൂപയിലേക്ക് എത്തുന്നത്. സംസ്ഥാനത്തെ ബാങ്ക് ശാഖകളിൽ പ്രവാസി മലയാളികൾ നടത്തിയിട്ടുള്ള വിദേശ കറൻസി നിക്ഷേപത്തിന്റെ കണക്കാണിത്. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം 7.19 ശതമാനത്തിന്റെ വാർഷിക വർധനയാണ് എൻ.ആർ.ഐ. നിക്ഷേപത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 219 കോടി രൂപ കൂടി ഉയർന്നാൽ രണ്ടുലക്ഷം കോടി കടക്കും. കേരള ഗ്രാമീൺ ബാങ്ക് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പൊതുമേഖലാ ബാങ്ക് ശാഖകളിൽ മാത്രമായി 96,469.61 കോടി രൂപയുടെ നിക്ഷേപം എത്തിയിട്ടുണ്ട്. സ്വകാര്യ ബാങ്കുകളിലെ എൻ.ആർ.ഐ. നിക്ഷേപം 1,02,095.08 കോടി രൂപയും സ്മോൾ ഫിനാൻസ് ബാങ്ക് ശാഖകളിലെ നിക്ഷേപം 1,216.55 കോടി രൂപയുമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്കാണ് ഏറ്റവുമധികം നിക്ഷേപമെത്തിയത് -58,516.29 കോടി രൂപ. ഫെഡറൽ ബാങ്കിൽ -51,709.44 കോടി രൂപയെത്തി.

from money rss https://bit.ly/2OKCua2
via IFTTT

സെന്‍സക്‌സ് 38,000ലെത്തി പിന്‍വാങ്ങി; സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി അഞ്ചുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 38,000 കടന്നെങ്കിലും പിന്നീട് പിൻവാങ്ങി. 58.81 പോയന്റ് നഷ്ടത്തിൽ 37,871.52ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 18.60 പോയന്റ് താഴ്ന്ന് 11143.70ലുമെത്തി. ബിഎസ്ഇയിലെ 1164 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1448 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 147 ഓഹരികൾക്ക് മാറ്റമില്ല. ഹീറോ മോട്ടോർകോർപ്, ബിപിസിഎൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കി. ആക്സിസ് ബാങ്ക്, ടൈറ്റൻ കമ്പനി, പവർഗ്രിഡ് കോർപ്, എൻടിപിസി, ഐടിസി, റിലയൻസ്, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. വാഹനം, ഐടി, പൊതുമേഖല ബാങ്ക് എന്നീ സൂചികകളാണ് പ്രധാമായും നഷ്ടംനേരിട്ടത്. പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തനഫലങ്ങളാണ് പുറത്തുവരുന്നതെങ്കിലും ആഗോള കാരണങ്ങളാണ് വിപണിയുടെ കരുത്ത് ചോർത്തിയത്.

from money rss https://bit.ly/3hqJRQa
via IFTTT

ഇതാദ്യമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില 2000 രൂപ കടന്നു

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില എക്കാലത്തെയും ഉയർന്ന നിലവാരമായ 2000 രൂപ മറികടന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12.42ന് 2004 രൂപ നിലവാരത്തിലെത്തി. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിലവാരത്തിൽനിന്ന് 1.68ശതമാനമാണ് ഉയർന്നത്. മാർച്ചിലെ നിലവാരത്തിൽനിന്ന് 130ശതമാനമാണ് ഓഹരി വിലിയിലുണ്ടായ വർധന. ഈവർഷം ഇതുവരെയുള്ള വർധന 34ശതമാനവുമാണ്. വിപണിമൂല്യം 12 ലക്ഷം കോടി രൂപ മറികടക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയെന്ന ബഹുമതിയും റിലയൻസ് ഇൻഡസ്ട്രീസ് ഈയിടെയാണ് സ്വന്തമാക്കിയത്. ജൂലായ് 24ന് പ്രഖ്യാപിക്കാനിരുന്ന ജൂൺ പാദത്തിലെ പ്രവർത്തനഫലം ജൂലായ് 30ലേയ്ക്ക് കമ്പനി മാറ്റിവെച്ചിട്ടുണ്ട്. 5ജി സ്പെക്ട്രം അനുവദിക്കുന്നതിന് ടെലികോം വകുപ്പിനെ സമീപിച്ചിരിക്കുകയാണ് റിലയൻസ് ജിയോ. ഗൂഗിളുമായി ചേർന്ന് ജിയോ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുമെന്ന് കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി വ്യക്തമാക്കിയിരുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില 867.43 രൂപയും ഉയർന്ന വില 2010 രൂപയുമാണ്. മാർച്ച് 23ന് 88,405 രൂപമുടക്കി 100 ഓഹരികൾ വാങ്ങിയിരുന്നെങ്കിൽ ഇന്ന് അതിന്റെ മൂല്യം രണ്ടു ലക്ഷം രൂപയാകുമായിരുന്നു.

from money rss https://bit.ly/3ePqBKF
via IFTTT

Nivin Pauly Reveals Padavettu First Look Poster!

Nivin Pauly Reveals Padavettu First Look Poster!
Nivin Pauly, the crowd-puller of Malayalam cinema is totally busy with some promising projects in the pipeline. Now, the highly anticipated first look poster of Nivin's upcoming project Padavettu is finally out. The Padavettu first look poster was revealed by the

* This article was originally published here