121

Powered By Blogger

Sunday 11 January 2015

കെ.എച്ച്.എന്‍.എ. കണ്‍വെന്‍ഷന്‍ എക്‌സിക്യൂട്ടീവ് വൈ.പ്രസിഡന്റ്‌








കെ.എച്ച്.എന്‍.എ. കണ്‍വെന്‍ഷന്‍ എക്‌സിക്യൂട്ടീവ് വൈ.പ്രസിഡന്റ്‌


Posted on: 12 Jan 2015





ഡാലസ്: 2015 ജൂലായ് 2 മുതല്‍ 5 വരെ ഡാലസില്‍ Dew Hyatt Regency യില്‍ വെച്ച് നടക്കുന്ന കേരളം ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 8-ാമത് കണ്‍വെന്‍ഷന്റെ നടത്തിപ്പിലേക്ക് പ്രസന്നന്‍ പിള്ളയെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി നാഷണല്‍ കമ്മിറ്റി നാമനിര്‍ദേശം ചെയ്തു. അമേരിക്കയില്‍ ഷിക്കാഗോയില്‍ സ്ഥിരതാമസമാക്കിയ പ്രസന്നന്‍ പിള്ള വിവിധ സാംസ്‌കാരിക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നു.




വാര്‍ത്ത അയച്ചത് : ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍












from kerala news edited

via IFTTT

അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ്‌








അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ്‌


Posted on: 12 Jan 2015







ഡാലസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് 2015 നായുള്ള ഡാലസ് മേഖലയിലെ കിക്ക് ഓഫ് ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ വെച്ച് നടത്തപ്പെട്ടു. പെന്‍സില്‍വാനിയ ലാന്‍കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ടില്‍ വെച്ച് ജൂലായ് 15 മുതല്‍ 18 വരെ നടത്തപ്പെടുന്ന ഈ കുടുംബമേളക്ക് ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് നടത്തിവരുന്നത്.






വിശുദ്ധ കുര്‍ബാനക്കുശേഷം ഇടവക മെത്രീപ്പൊലീത്താ അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ് തിരുമേനിയുടെ മഹനീയ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ ഭദ്രാസനസെക്രട്ടറി മാത്യൂസ് ഇടത്തറ കോര്‍ എപ്പിസ്‌കോപ്പ കൗണ്‍സില്‍ അംഗങ്ങളായ ഫാ.പോള്‍ തോട്ടക്കാട്ട്, അലക്‌സ് ജോര്‍ജ്, സാജു സ്‌കറിയ എന്നിവര്‍ക്കു പുറമെ ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, ഫാ.വി.എം. തോമസ്, ഫാ.ഏലിയാസ് എരമത്ത്, ഫാ.പോള്‍ വര്‍ഗീസ്, ഫാ.ബിനു തോമസ്, ഫാ.ഡോ.രഞ്ജന്‍ മാത്യു, ഡോ.അനീഷ് സ്‌കറിയ, ഡോ.ഷെറിന്‍ മത്തായി, ഡോ.എബിന്‍ പുരവത്ത് മറ്റു വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ പങ്കെടുത്തു.






സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ നിന്നും കമാണ്ടര്‍ വര്‍ഗീസ് ചാമത്തില്‍ ആന്റ് ഫാമിലി, അല്ക്‌സ് ജോര്‍ജ് ആന്റ് ഫാമിലി, പീറ്റര്‍ സി വര്‍ഗീസ് ആന്റ് ഫാമിലി എന്നിവര്‍ സ്‌പോണ്‍സര്‍മാരായും കൂടാതെ ഇരുപതോളം കുടുംബങ്ങളും തദവസരത്തില്‍ രജിസ്‌ട്രേഷന്‍ ഫോമുകള്‍ അഭിവന്ദ്യ തിരുമേനിക്ക് കൈമാറുകയുണ്ടായി.






വരും ദിവസങ്ങളില്‍ പരമാവധി അംഗങ്ങള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കുടുംബമേളയുടെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന് വികാരി ജോണ്‍ വര്‍ഗീസ് കോര്‍ പ്പെിസ്‌കോപ്പാ ഇടവകാംഗങ്ങളെ ഓര്‍മ്മിപ്പിക്കുകയുണ്ടായി. മാമന്‍ പി ജോണ്‍ സ്വാഗതവും അല്ക്‌സ് ജോര്‍ജ് നന്ദിയും രേഖപ്പെടുത്തി.




വാര്‍ത്ത അയച്ചത് : ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍












from kerala news edited

via IFTTT

സീറോ മലബാര്‍ കത്തീഡ്രലില്‍ ക്രിസ്മസ് ആഘോഷിച്ചു








സീറോ മലബാര്‍ കത്തീഡ്രലില്‍ ക്രിസ്മസ് ആഘോഷിച്ചു


Posted on: 12 Jan 2015









ഷിക്കാഗോ: ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ പിറവിത്തിരുന്നാള്‍ ആഘോഷിച്ചു. ഡിസംബര്‍ 24-ന് വൈകിട്ട് കരോള്‍ ഗാനാലാപനത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. തിരുകര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവക വികാരി ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലും ഡോ. ടോം പന്നലക്കുന്നേലും സഹകാര്‍മികരായി. ഇടവകയിലെ ഏവര്‍ക്കും പിറവിത്തിരുന്നാളിന്റെ അനുഗ്രഹവും സ്‌നേഹവും എന്നും നിലനിര്‍ത്താനാവട്ടെ എന്ന് ബിഷപ്പ് ആശംസിച്ചു.








കുടുംബ വര്‍ഷാചരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും കുര്‍ബാന മധ്യേ നടന്നു. കുടുംബങ്ങളെക്കുറിച്ചുള്ള ദൈവീക പദ്ധതി മനസിലാക്കി ജീവിക്കുവാന്‍ പിതാവ് ഏവരേയും ഉദ്‌ബോധിപ്പിച്ചു. കുട്ടികള്‍ക്കായി തത്സമയം ഇംഗ്ലീഷിലും തിരുകര്‍മ്മങ്ങള്‍ ഉണ്ടായിരുന്നു.






സി.വൈ.എം ദേവാലയത്തില്‍ സജ്ജീകരിച്ച വളരെ മനോഹരമായ പുല്‍ക്കൂട് ഏവരുടേയും പ്രശംസ പടിച്ചുപറ്റി. തിരുകര്‍മ്മങ്ങള്‍ക്കുശേഷം പാരീഷ് ഹാളില്‍ ആഘോഷപരിപാടികള്‍ നടന്നു. കരോള്‍ ഗാനങ്ങള്‍, സമ്മാനദാനം എന്നിവയ്‌ക്കൊപ്പം സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.









കരോള്‍ കോര്‍ഡിനേറ്റര്‍മാരായ പോള്‍ പുളിക്കന്‍, ജോയ് ജേക്കബ് എന്നിവര്‍ കരോള്‍ പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയും കരോള്‍വഴി 1000 ഡോളര്‍ ലഭിച്ചുവെന്ന് അറിയിക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച വാര്‍ഡിനുള്ള ട്രോഫി സെന്റ് തോമസ് വാര്‍ഡ് (നോര്‍ത്ത് വെസ്റ്റ്) കരസ്ഥമാക്കി.








പുല്‍ക്കൂട് മത്സരത്തില്‍ ഒന്നാംസ്ഥാനം സോയല്‍ & റോസ്‌ലിന്‍ ചാരത്ത്, രണ്ടാം സ്ഥാനം ജെയിംസ് & ബിജിമോള്‍ മുട്ടത്തില്‍, മൂന്നാം സ്ഥാനം ഫിലിപ്പ് & ഷേര്‍ലി അഴികണ്ണിക്കല്‍ എന്നിവര്‍ക്ക് ലഭിച്ചു. സമ്മാനങ്ങള്‍ അങ്ങാടിയത്ത് പിതാവ് നല്‍കി. ക്രിസ്തുമസ് പരിപാടികള്‍ ഇത്രയധികം ഭക്തിനിര്‍ഭരമാക്കുവാന്‍ സഹകരിച്ച ഏവര്‍ക്കും രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തും, ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലും നന്ദി പറഞ്ഞു.




വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

സൗത്ത് ഫ്ലോറിഡയില്‍ മാര്‍ത്തോമാ സഭയുടെ എക്യൂമെനിക്കല്‍ സമ്മേളനം








സൗത്ത് ഫ്ലോറിഡയില്‍ മാര്‍ത്തോമാ സഭയുടെ എക്യൂമെനിക്കല്‍ സമ്മേളനം


Posted on: 12 Jan 2015



ഫോര്‍ട്ട് ലോഡര്‍ഡെയില്‍: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ സൗത്ത് ഫ്ലോറിഡയിലെ വിവിധ സഭകളെ ഉള്‍പ്പെടുത്തി എക്യൂമെനിക്കല്‍ കൂട്ടായ്മ ജനവരി 24-ന് രാവിലെ 11 ന് ടമറാക് കമ്യൂണിറ്റി സെന്ററില്‍ (Tamarac Community Centre) നടത്തും.

ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ, ഷിക്കാഗോ, ടൊറന്റോ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരത്തിലുള്ള ഐക്യകൂട്ടായ്മകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് സൗത്ത് ഈസ്റ്റ് റീജിയന്‍ ബിഷപ്പ് ലിയോപ്ലോഡ് ഫ്രഡേ, ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യാ റിട്ടയേര്‍ഡ് ബിഷപ്പ് ഡോ. ജോര്‍ജ് നൈനാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് യോഗത്തില്‍ അധ്യക്ഷത വഹിക്കും.









ഫ്ലോറിഡയിലുള്ള മാര്‍ത്തോമാ, ഓര്‍ത്തഡോക്‌സ്, കാത്തലിക്, യാക്കൊബൈറ്റ്. ക്‌നാനായ, സി.എസ്.ഐ, മലങ്കര ഇടവകകളിലെ വികാരിമാരും സഭാ ജനങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. സൗത്ത് ഫ്ലോഡയിലുള്ള വിവിധ സഭാ വിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ സുദൃഡമാക്കി ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഈ എക്യൂമെനിക്കല്‍ കൂട്ടായ്മ ഉതകുമെന്ന് മാര്‍ത്തോമാ സഭയുടെ മുന്‍ഡയോസിഷന്‍ കൗണ്‍സില്‍ അംഗവും എക്യൂമെനിക്കല്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനറുമായ ജോര്‍ജി വര്‍ഗീസ് വ്യക്തമാക്കി. ഈ പരിപാടിയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സൗത്ത് ഫ്ലോറിഡ മാര്‍ത്തോമാ ചര്‍ച്ച് വികാരി ജോണ്‍ മാത്യു (954 577 196), എക്യൂമെനിക്കല്‍ കമ്മിറ്റി അംഗങ്ങളായ അലക്‌സ് നൈനാന്‍ (954 328 4851), വര്‍ഗീസ് ജേക്കബ് (954 205 7124), മിസ്സ് ഹെന്‍സി വര്‍ഗീസ് (954 600 5595), അജി ഏബ്രഹാം (786 970 9620), മിസ്സിസ് കുസുമം ടൈറ്റസ് (253 797 0252), ഡോ. മാമ്മന്‍ ജേക്കബ് (954 249 6129), കണ്‍വീനര്‍ ജോര്‍ജി വര്‍ഗീസ് (954 240 7010) എന്നിവരുമായി ബന്ധപ്പെടുക.




വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

ബ്രിട്ടണില്‍ മുസ്ലീം നഗരങ്ങള്‍; എരിതീയില്‍ എണ്ണപകരാന്‍ ഫോക്‌സ് ന്യൂസ്‌!









Story Dated: Monday, January 12, 2015 12:01



mangalam malayalam online newspaper

വാഷിംഗ്‌ടണ്‍: ചില ബ്രിട്ടീഷ്‌ നഗരങ്ങളില്‍ മുസ്ലീങ്ങള്‍ മാത്രമേയുളളൂവെന്നും അത്തരം നഗരങ്ങളില്‍ അന്യമതക്കാര്‍ക്ക്‌ പ്രവേശനം ലഭിക്കില്ലെന്നും ഫോക്‌സ് ന്യൂസ്‌. ഒരു വാര്‍ത്താ പരിപാടിയില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ സ്‌റ്റിവ്‌ എമേഴ്‌സനാണ്‌ മതസ്‌പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ സത്യങ്ങള്‍ വളച്ചൊടിച്ചത്‌.


ബിര്‍മ്മിംഗ്‌ഹാം പോലെയുളള നഗരങ്ങളില്‍ മുസ്ലീങ്ങള്‍ മാത്രമാണ്‌ താമസിക്കുന്നത്‌. മറ്റുളളവര്‍ക്ക്‌ അവിടേക്ക്‌ പോകാന്‍ പറ്റില്ല. ലണ്ടനില്‍ മത പോലീസുകാര്‍ വലിയ ക്രുരതയാണ്‌ കാട്ടുന്നത്‌. ഇവര്‍ ഇസ്ലാമിക വേഷം ധരിക്കാത്തവരെ അതിക്രുരമായി മുറിവേല്‍പ്പിക്കുമെന്നും എമേഴസണ്‍ പറഞ്ഞു.


അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ വിവാദ പരാമര്‍ശം ഇന്റര്‍നെറ്റില്‍ ചൂടേറിയ ചര്‍ച്ചയായി മാറാന്‍ അധികസമയം വേണ്ടിവന്നില്ല. വിവാദം കനത്തതോടെ എമേഴ്‌സണ്‍ മാപ്പുപറഞ്ഞു. ഗുരുതരമായ തെറ്റാണ്‌ പറ്റിയതെന്ന്‌ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഏറ്റുപറഞ്ഞു.










from kerala news edited

via IFTTT

താലിബാന്‍ ആക്രമണം: മൂന്നാഴ്ചയ്ക്കു ശേഷം സ്‌കൂളുകള്‍ തുറന്നു









Story Dated: Monday, January 12, 2015 11:53



mangalam malayalam online newspaper

പെഷാവര്‍: പെഷാവര്‍ സൈനിക സ്‌കൂളില്‍ താലിബാന്‍ നടത്തിയ നരനായാട്ടിനു ശേഷം സ്‌കൂളുകള്‍ ഇന്ന് വീണ്ടും തുറന്നു. ആക്രമണം നടന്ന് മൂന്നാഴ്ച കഴിഞ്ഞാണ് പാകിസ്താനിലെ മേഖലയിലെ സ്‌കൂളുകള്‍ തുറക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16നുണ്ടായ ആക്രമണത്തില്‍ 133 കുട്ടികളടക്കം 152 പേരാണ് മരിച്ചത്. ആക്രമണത്തെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ ശൈത്യകാല അവധിക്കു ശേഷം തുറക്കുന്നത് നീട്ടിവയ്ക്കുകയായിരുന്നു്


കനത്ത സുരക്ഷയിലാണ് സ്‌കൂളുകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുക. സ്‌കൂളുകളുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ സമഗ്രമായ പദ്ധതി തയ്യാറാക്കിയതായി ഇന്‍ഫോര്‍മേഷന്‍ മന്ത്രി മുഷ്താഖ് ഘാനി അറിയിച്ചു. കമ്മ്യുണിറ്റി പോലീസിനെയും വിരമിച്ച ജീവനക്കാരെയും സുരക്ഷയ്ക്ക് നിയോഗിക്കും. സ്വകാര്യ സ്‌കൂളുകളിലും സുരക്ഷാ ജീവനക്കാരെ വര്‍ധിപ്പിക്കും. സ്‌കൂള്‍ ബസുകളിലും കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തും.


സ്‌കൂളുകളുടെ മതിലുകള്‍ 12 അടിയായി ഉയര്‍ത്തും മുള്ളുവേലിയും സിസിടിവി കാമറയും ഘടിപ്പിക്കും. എല്ലാ സ്‌കൂളുകളിലെയും ഗാര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ ആയുധം നല്‍കാനും ആലോചനയുണ്ട്. പാകിസ്താനിലെ കൂടുതല്‍ സൈനിക സ്‌കൂളുകളില്‍ ആക്രമണം നടത്തുമെന്ന് തെഹ്‌രീകി താലിബാന്‍ നേതാവ് മുല്ല ഫസഫ്‌ലുള്ള വ്യക്തമാക്കിയ സാഹചര്യത്തിലാണ് അധിക സുരക്ഷാ നടപടി.










from kerala news edited

via IFTTT

എരവിമംഗലം ആനത്താനം-ഒലിങ്കര റോഡില്‍ വയലില്‍ മാലിന്യം തള്ളി











Story Dated: Monday, January 12, 2015 04:22


പെരിന്തല്‍മണ്ണ: എരവിമംഗലം ആനത്താനം-ഒലിങ്കര റോഡില്‍ കള്ളുഷാപ്പിനു സമീപം വയലില്‍ മാലിന്യം തള്ളി. ഇതിനു മുമ്പും പലതവണ ഇവിടെ മാലിന്യം തള്ളിയിരുന്നു. ധാരാളം ആളുകള്‍ ദിനേന സഞ്ചരിക്കുന്ന റോഡാണിത്‌. എരവിമംഗലം എല്‍പി, യുപി സ്‌കൂളുകള്‍, റേഷന്‍ കട എന്നിവിടങ്ങളിലേക്ക്‌ ആളുകള്‍ക്ക്‌ പോകേണ്ടത്‌ ഈ വഴിയാണ്‌. മാലിന്യം തള്ളിയതോടെ ദുര്‍ഗന്ധം കാരണം സമീപത്തുള്ള വീടുകളില്‍ താമസിക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്‌ഥയാണുള്ളത്‌. ഈ പ്രദേശത്തെ തോട്ടിലെ വെള്ളവും ഉപയോഗശൂന്യമായിരിക്കുകയാണ്‌. ഈ പ്രശ്‌നത്തില്‍ അധികൃതരുടെ ശ്രദ്ധ അടിയന്തിരമായി പതിയണമെന്ന്‌ വാര്‍ഡ്‌ കൗണ്‍സിലറും നാട്ടുകാരും ആവശ്യപ്പെട്ടു.










from kerala news edited

via IFTTT

ഡോര്‍സെറ്റ് മലയാളി ക്രിസ്മസ് പുതുവത്സരാഘോഷം








ഡോര്‍സെറ്റ് മലയാളി ക്രിസ്മസ് പുതുവത്സരാഘോഷം


Posted on: 12 Jan 2015








ഡോര്‍സെറ്റ്: ഡോര്‍സെറ്റ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം പ്രസി.സജന്‍ ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനുശേഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തനായ ഗായകന്‍ വില്യം ഐസക് കലാപരിപാടികള്‍ക്ക് തിരികൊളുത്തുകയും സംഗീതവിരുന്ന് ഒരുക്കുകയും ചെയ്തു. ദേശഭക്തിഗാനത്തോടെ ഡി.എം.എ.യുടെ ആഘോഷപരിപാടികള്‍ സമാപിച്ചു.




വാര്‍ത്ത അയച്ചത് : സണ്ണി മണ്ണാറത്ത്‌












from kerala news edited

via IFTTT

കേശവേന്ദ്രകുമാറിന് കരിഓയില്‍ അഭിഷേകം: കേസ് പിന്‍വലിക്കുന്നതില്‍ പ്രതിഷേധം









Story Dated: Monday, January 12, 2015 11:29



mangalam malayalam online newspaper

തിരുവനന്തപുരം: മുന്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ ഐ.എ.എസിനെ കെ.എസ്.യു പ്രവര്‍ത്തകന്‍ കരി ഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഐ.എ.എസ് അസോസിയേഷന് പ്രതിഷേധം.അസോസിയേഷനൊ കേശവേന്ദ്ര കുമാറോ അറിയാതെയാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കുന്നത്. അസോസിയേഷന്‍ പ്രസിഡന്റ് ടോം ജോസ് ഇന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പ്രതിഷേധം അറിയിക്കുമെന്നാണ് സൂചന. ആഭ്യന്തര വകുപ്പ് പോലും അറിയാതെ മുഖ്യമന്ത്രിയുടെ കൈകാര്യം ചെയ്യുന്ന പൊതുഭരണ വകുപ്പാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.


എം.ജി കോളജ് ആക്രമണത്തില്‍ എ.വി.ബി.പി പ്രവര്‍ത്തകര്‍ക്കെതിരായ കേസ് പിന്‍വലിച്ച മുഖ്യമന്ത്രിയുടെ നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കേസ് പ്രതികളില്‍ ഒരാള്‍ക്ക് ജോലിക്ക് തടസ്സമാകുന്നുവെന്ന കാരണം പറഞ്ഞാണ് സര്‍ക്കാര്‍ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിയത്.


2013 ഫെബ്രുവരിയിലാണ് കേശവേന്ദ്ര കുമാറിനെതിരെ ആക്രമണമുണ്ടായത്. പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പരീക്ഷാ ഫീസ് കൂട്ടിയതില്‍ പ്രതിഷേധിച്ചാണ് കരി ഓയില്‍ ഒഴിച്ചത്. ചര്‍ച്ചയ്‌ക്കെന്ന വ്യാജേന ഹയര്‍ സെക്കണ്ടറി ഡയറക്ടറുടെ മുറിയില്‍ എത്തിയ കെ.എസ്.യു ജില്ലാ സെക്രട്ടറി സിപ്പി നുറുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ കേശവേന്ദ്ര കുമാറിന്റെ മേല്‍ കരിഓയില്‍ ഒഴിക്കുകയായിരുന്നു. വിഘ്‌നേശ്, ശ്രീലാല്‍, ഷാനുദാസ്, അന്‍സാര്‍, അഭിനാസ്, സാദിഖ്, ഷമീം എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.


സംഭവത്തില്‍ അറസ്റ്റിലായ എട്ടു വിദ്യാര്‍ത്ഥികളും പൊതുമുതല്‍ നശിപ്പിച്ചതിന് ഹൈക്കോടതിയില്‍ അഞ്ചു ലക്ഷം രൂപ കെട്ടിവച്ചാണ് പിന്നീട് ജാമ്യത്തിലിറങ്ങിയത്. പ്രതിഷേധത്തെ കെ.എസ്.യു നേതൃത്വം തള്ളിക്കളയുകയും കേസില്‍ പെട്ട പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.


അതേസമയം, സര്‍ക്കാര്‍ നടപടി ശരിയല്ലെന്നും കേസില്‍ പെട്ടവര്‍ ഇപ്പോള്‍ കെ.എസ്.യു പ്രവര്‍ത്തകരല്ലെന്നും സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ് പറഞ്ഞു. കേസ് പിന്‍വലിക്കുന്നതു സംബന്ധിച്ച് തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കേശവേന്ദ്രകുമാര്‍ പ്രതികരിച്ചു. ഐ.എ.എസ് അസോസിയേഷനും ആഭ്യന്തരമന്ത്രിയുമായും സംസാരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ തനിക്ക് നീതി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും നിലവില്‍ വയനാട് ജില്ലാ കലക്ടര്‍ കൂടിയായ കേശവേന്ദ്ര കുമാര്‍ പ്രതികരിച്ചു.










from kerala news edited

via IFTTT