121

Powered By Blogger

Monday 2 February 2015

യുവതി കിണറ്റില്‍ മരിച്ച നിലയില്‍











Story Dated: Tuesday, February 3, 2015 02:23


തിരൂര്‍: ഭര്‍തൃമതിയായ യുവതിയെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാ്‌ക്കാട്‌ വലിയ കുളങ്ങര റെജീന (37) യുടെ മൃതദേഹമാണു കണ്ടെത്തിയത്‌. രാത്രി ഒമ്പതു മണിയോടെ ഉറങ്ങാന്‍ കിടന്നതായിരുന്നു. ഭര്‍ത്താവ്‌ വിദേശത്താണ്‌. തിരൂര്‍ പോലീസ്‌ ഇന്‍ക്വസ്‌റ്റ് നടത്തി പോസ്‌റ്റുമോര്‍ട്ടത്തിനയച്ചു.










from kerala news edited

via IFTTT

കുട്ടികളുടെ ചലച്ചിത്രമേള തുടങ്ങി ഉദ്‌ഘാടന ചിത്രം കേശു











Story Dated: Tuesday, February 3, 2015 02:23


മലപ്പുറം: ചില്‍ഡ്രന്‍സ്‌ ഫിലിം സൊസൈറ്റി ഇന്‍ഡ്യ, മലപ്പുറം നെഹ്രു യുവകേന്ദ്ര, വിദ്യാഭ്യാസ വകുപ്പ്‌ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കുട്ടികളുടെ ചലച്ചിത്രമേള തുടങ്ങി. ഒരു മാസം നീണ്ട്‌ നില്‍ക്കുന്ന ചലച്ചിത്രമേളയോടനുബന്ധിച്ച്‌ തിരഞ്ഞെടുക്കപ്പെട്ട 100 സ്‌കൂളുകളില്‍ സൗജന്യ പ്രദര്‍ശനം നടത്തും. മുണ്ടുപറമ്പ്‌ യു.പി. സ്‌കൂളിലായിരുന്നു ആദ്യ പ്രദര്‍ശനം.


കെ.വി. മോഹന്‍കുമാറിന്റെ തിരക്കഥയില്‍ ശിവന്‍ സംവിധാനം ചെയ്‌ത് ദേശീയ അവാര്‍ഡ്‌ നേടിയ കേശു വായിരുന്നു ഉദ്‌ഘാടന ചിത്രം. മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ്‌ മുസ്‌തഫ ചലച്ചിത്രമേള ഉദ്‌ഘാടനം ചെയ്‌തു. നെഹ്രു യുവകേന്ദ്ര ജില്ലാ കോഡിനേറ്റര്‍ കെ .കുഞ്ഞഹമ്മദ്‌ അധ്യക്ഷനായി.ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.സഫറുള്ള, എന്‍.എസ്‌.എസ്‌. പ്രോഗ്രാം ഓഫീസര്‍ പി. ബൈജുമോന്‍, കെ.മുഹമ്മദ്‌ ഹാരിസ്‌, സി. മുഹമ്മദ്‌ റാഷിദ്‌, എന്‍.കെ. ഹംസ പ്രസംഗിച്ചു.










from kerala news edited

via IFTTT

ഓട്ടുകമ്പനി സമരം: വീണ്ടും ചര്‍ച്ച അലസി; സമരത്തിന്റെ രീതിമാറ്റാന്‍ തൊഴിലാളി യൂണിയനുകള്‍











Story Dated: Tuesday, February 3, 2015 02:23


ഫറോക്ക്‌ : ഫറോക്ക്‌ മേഖലയിലെ ഓട്ടുകമ്പനി തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കുന്നതിന്‌ ഇന്നലെ വിളിച്ചുചേര്‍ത്ത ചര്‍ച്ചയും തീരുമാനമാകതെ പിരിഞ്ഞു. ഭാവി പരിപാടികള്‍ ആലോചിക്കുന്നതിനും സമരം കൂടുതല്‍ ശക്‌തമാക്കുന്നതിനും ഇന്ന്‌ വൈകിട്ട്‌ അഞ്ച്‌ മണിക്ക്‌ സംയുക്‌ത സമരസമിതി യോഗം ചേരുന്നുണ്ട്‌.


കോഴിക്കോട്‌ റീജിയണല്‍ ജോയിന്റ്‌ ലേബര്‍ കമ്മീഷനര്‍ വിളിച്ചു ചേര്‍ത്ത തൊഴിലാളി യൂണിയന്‍ പ്രതിനിധികളുടെയും കമ്പനി ഉടമകളുടെയും അഞ്ചാം വട്ട ചര്‍ച്ചയാണ്‌ തീരുമാനമാകതെ പിരിഞ്ഞത്‌. ഡിസ്‌ട്രിക്‌റ്റ് ലേബര്‍ കമ്മീഷണര്‍ രണ്ട്‌ പ്രാവശ്യം വിളിച്ചു ചേര്‍ത്ത ചര്‍ച്ചയിലും ഫലമുണ്ടായില്ല. കളിമണ്ണ്‌ ഖനന നിരോധനം പിന്‍വലിച്ചതിന്‌ ശേഷം മാത്രം ശമ്പള പരിഷ്‌ക്കരണം എന്ന നിലപാടില്‍ കമ്പനി ഉടമകള്‍ ഉറച്ചുനിന്നതാണ്‌ ഇന്നലത്തെ ചര്‍ച്ചയും പുരോഗതിയില്ലാതെ അവസാനിച്ചത്‌. ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ട്‌ ഫറോക്ക്‌ മേഖലയിലെ തൊഴിലാളികള്‍ നടത്തുന്ന സമരം ഇന്ന്‌പതിനഞ്ച്‌ ദിവസം പിന്നിടുകയാണ്‌. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 31ന്‌ കാലാവധി തീര്‍ന്ന വേതന കരാര്‍ പുതുക്കി കിട്ടുന്നതിന്‌ സമരത്തിന്റെ ശൈലി തന്നെ മാറ്റാനുളള തയ്ാറെയടുപ്പിലാണ്‌ തൊഴിലാളി യൂണിയനുകള്‍.










from kerala news edited

via IFTTT

ലൈസന്‍സില്ലാത്ത 12 ക്വാറികള്‍ അടച്ചുപൂട്ടി











Story Dated: Tuesday, February 3, 2015 02:23


കോഴിക്കോട്‌: മൈനിംഗ്‌ ആന്റ്‌ ജിയോളജി വകുപ്പിന്റെ ഖനന പെര്‍മിറ്റ്‌, പഞ്ചായത്തില്‍ നിന്നുള്ള ഡി ആന്‍ഡ്‌ ഒ ലൈസന്‍സ്‌ എന്നിവയില്ലാതെ ഖനനം നടത്തിവന്ന ജില്ലയിലെ 12 കരിങ്കല്‍ ക്വാറികള്‍ അടച്ചുപൂട്ടി. ജനുവരി 23, 24, 30, 31 തീയതികളില്‍ ക്വാറികളില്‍ നടത്തിയ പരിശോധനയുടെ അടിസ്‌ഥാനത്തില്‍ നോട്ടീസ്‌ നല്‍കിയാണ്‌ മൈനിംഗ്‌ ആന്റ്‌ ജിയോളജി വകുപ്പ്‌ ഇവയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌പ്പിച്ചത്‌. അനധികൃതമായി ധാതു കടത്തിയ അഞ്ച്‌ വാഹനങ്ങള്‍ക്ക്‌ പിഴ ചുമത്തുകയും ചെയ്‌തു. ബന്ധപ്പെട്ട പഞ്ചായത്തുകളില്‍ നിന്നുള്ള ലൈസന്‍സ്‌ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ക്വാറികളും പ്രവര്‍ത്തനം നിര്‍ത്തണമെന്ന്‌ വകുപ്പ്‌ നിര്‍ദേശം നല്‍കി.










from kerala news edited

via IFTTT

ലോകകപ്പ്‌: യുവരാജിനും, ഗംഭീറിനും നിരാശ









Story Dated: Tuesday, February 3, 2015 08:33



mangalam malayalam online newspaper

ന്യൂഡല്‍ഹി: ലോകകപ്പില്‍ ഇന്ത്യന്‍ ജഴ്സിയണിയാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന്‌ യുവരാജ്‌ സിങും, ഗൗതം ഗംഭീറും. ലോകകപ്പിന്‌ തന്നെ പരിഗണിക്കാത്തതില്‍ നിരാശയുണ്ടെന്നും, രഞ്‌ജി ട്രോഫിയിലാണ്‌ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും യുവരാജ്‌ പറഞ്ഞു. സ്വന്തം ടീമായ പഞ്ചാബിന്‌ വേണ്ടി കൂടുതല്‍ റണ്‍ നേടുന്നതിലാണ്‌ കൂടുതല്‍ ശ്രദ്ധയെന്നും യുവരാജ്‌ കൂട്ടിച്ചേര്‍ത്തു.


ടീമിനെ ജയിപ്പിക്കാന്‍ റണ്‍ അടിച്ച്‌ കൂട്ടുന്നതിന്റെ തിരക്കിലാണ്‌ ഗംഭീറും. ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തതിലെ അതൃപ്‌തി ഇന്ത്യയുടെ മുന്‍ ഓപ്പണറും വ്യക്‌തമാക്കി. റണ്‍ നേടുന്നത്‌ തന്റെ ഹരമാണ്‌. ലോകകപ്പ്‌ കളിക്കാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്നും പരിഗണിക്കാത്തതില്‍ നിരാശയുണ്ടെന്നും ഗംഭീര്‍ വ്യക്‌തമാക്കി.


ലോകകപ്പ്‌ ടീമില്‍ അനുഭവസമ്പത്തുളള യുവരാജ്‌, ഹര്‍ഭജന്‍, സെവാഗ്‌, സഹീര്‍ തുടങ്ങിയവര്‍ക്ക്‌ സ്‌ഥാനം കണ്ടെത്താനായില്ല. ഇത്തവണ യുവനിരയ്‌ക്കാണ്‌ ഇന്ത്യന്‍ സെലക്‌ടര്‍മാര്‍ പ്രാധാന്യം നല്‍കിയത്‌.










from kerala news edited

via IFTTT

റെയില്‍വെ ഇനി യാത്രക്കാരെ വീട്ടിലെത്തിക്കും









Story Dated: Tuesday, February 3, 2015 07:36



mangalam malayalam online newspaper

ലക്‌നോ: റെയില്‍വെ അവതരിപ്പിക്കുന്ന സ്‌റ്റേഷന്‍-ടു-ഹോം ഡ്രോപ്പ്‌' സൗകര്യം ലക്‌നോയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന്‌ ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ്‌ ആന്‍ഡ്‌ ടൂറിസം കോര്‍പ്പറേഷന്‍). ജനുവരിയില്‍ രാജ്യ തലസ്‌ഥാനത്ത്‌ പരീക്ഷിച്ച്‌ വിജയിച്ച സംവിധാനമാണ്‌ യുപിയിലുമെത്തുന്നത്‌.


പുതിയ സംവിധാനത്തില്‍ റെയില്‍വെ സ്‌റ്റേഷനില്‍ യാത്രക്കാരെ സ്വീകരിക്കാനും ലഗേജ്‌ കൈകാര്യം ചെയ്യാനും ടാക്‌സി ബുക്കുചെയ്യാനും ആളുകള്‍ ഉണ്ടാവും. പുതിയ സൗകര്യം ഉപയോഗിക്കാന്‍ യാത്രക്കാര്‍ 36 മണിക്കൂര്‍ മുമ്പ്‌ പണമടയ്‌ക്കണം. ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെ മാത്രമേ ഇതു സാധ്യമാവൂ.


പുതിയ സംവിധാനം തുടക്കത്തില്‍ നാല്‌ പ്രീമിയം ട്രെയിനുകളിലെ യാത്രക്കാര്‍ക്ക്‌ മാത്രമാവും ലഭ്യമാക്കുക. ശതാബ്‌ദി എക്‌സ്പ്രസ്‌, പുഷ്‌പക്‌ എക്‌സ്പ്രസ്‌, ലക്‌നോ മെയില്‍, ഡല്‍ഹി രാജധാനി എന്നീ ട്രെയിന്‍ യാത്രക്കാര്‍ക്ക്‌ ഈ സൗകര്യം ലഭ്യമാക്കാം. പുതിയ സംവിധാനം വിനോദസഞ്ചാരികള്‍ക്കും ഏറെ പ്രയോജനം ചെയ്യുമെന്നാണ്‌ കരുതുന്നത്‌.










from kerala news edited

via IFTTT

അഴിമതി ഭരണത്തിനെതിരെ പോത്തന്‍കോട്‌ പഞ്ചായത്താഫീസിലേക്ക്‌ മാര്‍ച്ച്‌











Story Dated: Tuesday, February 3, 2015 06:59


പോത്തന്‍കോട്‌: പോത്തന്‍കോട്‌ ഗ്രാമപഞ്ചായത്തിലെ അഴിമതിയും കെടുകാര്യസ്‌ഥതയും ആരോപിച്ച്‌ സി.പി.എം. മാര്‍ച്ച്‌ നടത്തി. പോത്തന്‍കോട്‌ ജംഗ്‌ഷനില്‍ നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ പഞ്ചായത്താഫീസിനു മുന്നില്‍ ധര്‍ണ നടത്തി. സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ധര്‍ണ ഉദ്‌ഘാടനം ചെയ്‌തു. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി അനധികൃത കെട്ടിട നിര്‍മ്മാണവും അഴിമതിയും നടമാടുകയാണെന്നദ്ദേഹം ആരോപിച്ചു. അന്യായമായ കരം പിരിവും വികസന ഫണ്ട്‌ ചെലവഴിക്കാതിരിക്കലും വിനോദമാക്കിയ പഞ്ചായത്ത്‌ ഭരണസമിതി തൊഴിലുറപ്പു പദ്ധതിയിലെ തൊഴില്‍ദിനങ്ങള്‍ വെട്ടിക്കുറക്കുകയും തെരുവു വിളക്കുകള്‍ കത്തിക്കാതിരിക്കുന്നതായും അദ്ദേഹം ആരോപിച്ചു.


അന്യായമായി പാര്‍ട്ടിക്കു സംഭാവന നല്‍കാത്തതിനാല്‍ തൊഴിലുറപ്പു പദ്ധതിയിലെ മൂന്ന്‌ ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ടു എന്നും അദ്ദേഹം പറഞ്ഞു. ഭരണസമിതി അംഗങ്ങള്‍ തന്നെ പഞ്ചായത്ത്‌ സെക്രട്ടറിക്കെതിരേ വിജിലന്‍സില്‍ കേസ്‌ നല്‍കി കഴിഞ്ഞിരിക്കുകയാണ്‌. കുടുംബശ്രീയെ തകര്‍ക്കാനുള്ള ശ്രമവും കോണ്‍ഗ്രസ്‌, ബി.ജെ.പി. ഭരണ കൂട്ടുകെട്ട്‌ നടത്തുന്നതായും കടകംപള്ളി പറഞ്ഞു.


കോണ്‍ഗ്രസ്‌ പിന്തുണയോടെ ബി.ജെ.പി.യാണ്‌ ഇവിടെ ഭരിക്കുന്നതെന്നും എന്നിട്ട്‌ ബി.ജെ.പി. തന്നെ സമരവും നടത്തുന്നു എന്നും അദ്ദേഹം പരിഹസിച്ചു. ഏരിയ സെക്രട്ടറി ആറ്റിപ്ര സദാനന്ദന്‍, വി. ജയപ്രകാശ്‌, ജില്ലാ പഞ്ചായത്തംഗം ജി. സതീശന്‍ നായര്‍, എസ്‌. രാധാദേവി, വേങ്ങോട്‌ മധു, എന്‍.ജി. കവിരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ. വിശ്വംഭരന്‍ ക്യാപ്‌റ്റനായി വെള്ളി, ശനി ദിവസങ്ങളില്‍ പഞ്ചായത്തിലുടനീളം കാല്‍നട ജാഥയും നടത്തിയിരുന്നു.










from kerala news edited

via IFTTT

പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിന്‌ പൊതുശ്‌മശാനം











Story Dated: Tuesday, February 3, 2015 06:59


തിരുവനന്തപുരം: കിളിമാനൂര്‍ ബ്ലോക്കില്‍ സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കും രണ്ടുസെന്റിലും മൂന്നുസെന്റിലുമായി ജീവിക്കുന്ന പട്ടികജാതി കോളനി നിവാസികള്‍ക്കും ശവസംസ്‌കരണത്തിനായി അടുക്കളയോ വരാന്തയോ പൊളിച്ചുമാറ്റുന്ന അവസ്‌ഥയ്‌ക്ക് വിരാമമാകുന്നു. ബി. സത്യന്‍ എം.എല്‍.എയുടെ ഇടപെടലും ബ്ലോക്ക്‌ പഞ്ചായത്തിന്റയും പഴയകുന്നുമ്മേല്‍ പഞ്ചായത്തിന്റെയും പ്രയത്നത്തിന്റെയും ഫലമായാണ്‌ കാനറയില്‍ പൊതുശ്‌മശാനം നിര്‍മ്മാണത്തിന്‌ അനുമതിയാകുന്നത്‌.


പഴയകുന്നുമേല്‍, കിളിമാനൂര്‍, പുളിമാത്ത്‌, മടവൂര്‍, കരവാരം, പള്ളിക്കല്‍, നാവായിക്കുളം, നഗരൂര്‍ എന്നീ എട്ട്‌ ഗ്രാമപഞ്ചായത്തുകളിലായുള്ള 200 ഓളം കോളനി നിവാസികള്‍ക്കും 40000ല്‍ അധികം പട്ടികജാതിക്കാര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ്‌ പ്രോജക്‌ട് തയാറാക്കിയിരിക്കുന്നത്‌. 63 ലക്ഷം രൂപയാണ്‌ ബ്ലോക്ക്‌ പഞ്ചായത്തും എട്ടു പഞ്ചായത്തുകളും സംയോജിത പ്രോജക്‌ടിനായി ചെലവഴിക്കുക.


പൂര്‍ണമായും വൈദ്യുതി ശ്‌മശാനമെന്ന നിലയില്‍ തയാറാക്കിയിരിക്കുന്ന പ്രോജക്‌ട് ഒരേ സമയം പ്രവര്‍ത്തിക്കുന്ന രണ്ട്‌ സംസ്‌കാര യൂണിറ്റുകള്‍ എന്ന നിലയിലാണ്‌ ലക്ഷ്യമിടുന്നത്‌. ശ്‌മാശാനഭൂമിയുടെ അന്‍പതുമീറ്റര്‍ പരിധിക്കുള്ളില്‍ വീടുകളൊന്നും വരാന്‍ പാടില്ലെന്ന നിബന്ധന പൂര്‍ണമായും പാലിച്ചാണ്‌ യോഗ്യമായ സ്‌ഥലം കണ്ടെത്തിയത്‌.










from kerala news edited

via IFTTT

റേഷന്‍കട വ്യാപാരിക്ക്‌ സ്വകാര്യ ബസ്‌ ജീവനക്കാരുടെ മര്‍ദ്ദനം











Story Dated: Tuesday, February 3, 2015 06:59


വര്‍ക്കല: റേഷന്‍ കട വ്യാപാരിയെ സ്വകാര്യ ബസ്‌ ജീവനക്കാര്‍ ചേര്‍ന്ന്‌ ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച്‌ മുനിസിപ്പല്‍ പരിധിയില്‍ ചൊവ്വാഴ്‌ റേഷന്‍ കടകള്‍ അടച്ചിട്ട്‌ പ്രതിഷേധിക്കു. താലൂക്ക്‌ ആശുപത്രി ജംഗ്‌ഷനിലെ റേഷന്‍ വ്യാപാരിയായ മുണ്ടയില്‍ ആനന്ദഭവനില്‍ അജിത്തി (45) നാണ്‌ മര്‍ദ്ദനമേറ്റത്‌. തിങ്കളാഴ്‌ച രാവിലെ ഒന്‍പതോടെയാണ്‌ സംഭവം. താലൂക്ക്‌ സപ്ലൈ ഓഫീസില്‍ വാരാന്ത്യക്കണക്കുകള്‍ നല്‍കാന്‍ പോകുന്നതിനായി ബസ്‌ സ്‌റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്നു അജിത്ത്‌.


മണിമംഗലം എന്ന സ്വകാര്യ ബസ്‌ സ്‌റ്റാന്‍ഡില്‍ വച്ച്‌ പിറകോട്ട്‌ എടുക്കുമ്പോള്‍ അജിത്തിന്റെ ദേഹത്ത്‌ തട്ടി. ഇതിനെ ചോദ്യം ചെയ്‌തപ്പോഴാണ്‌ ഡ്രൈവറും കണ്ടക്‌ടറും ചേര്‍ന്ന്‌ അജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചത്‌. ഇയാള്‍ വര്‍ക്കല താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. പരാതിയെ തുടര്‍ന്ന്‌ വര്‍ക്കല പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.










from kerala news edited

via IFTTT

പോലീസിന്റെ ഉപദ്രവം; ശ്രീകാര്യത്ത്‌ ആട്ടോ തൊഴിലാളികളുടെ മാര്‍ച്ച്‌











Story Dated: Tuesday, February 3, 2015 06:59


ശ്രീകാര്യം: നിരന്തരമായി പെറ്റിക്കേസുകള്‍ ചാര്‍ജ്‌ ചെയ്‌ത് ഓട്ടോറിക്ഷാ തൊഴിലാളികളെ പീഡിപ്പിക്കുന്നതിനെതിരേ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി., ബി.എം.എസ്‌ യൂണിയനുകളുടെ സംയുക്‌താഭിമുഖ്യത്തില്‍ ഓട്ടോ തൊഴിലാളികള്‍ ശ്രീകാര്യം പോലീസ്‌ സ്‌റ്റേഷനിലേയ്‌ക്ക് മാര്‍ച്ച്‌ നടത്തി. സവാരി ചെയ്യുന്ന ഓട്ടോകളെ ശ്രീകാര്യം എസ്‌.ഐയുടെ നേതൃത്വത്തില്‍ തടഞ്ഞുനിര്‍ത്തി ആയിരം മുതല്‍ രണ്ടായിരം രൂപ വരെ പെറ്റി അടിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്യുന്ന പോലീസിന്റെ നടപടി അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടാണ്‌ മാര്‍ച്ച്‌ സംഘടിപ്പിച്ചത്‌.


കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ക്കു മുന്നില്‍ വാഹനം കുറുകെയിട്ട്‌ ആള്‍ക്കാരെ വിളിച്ചു കയറ്റുന്ന സമാന്തര സര്‍വീസുകാര്‍ക്കെതിരെ നടപടി എടുക്കാത്ത പോലീസാണ്‌ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കുനേരെ പരാക്രമം അഴിച്ചുവിടുന്നത്‌. ഇതുസംബന്ധിച്ച്‌ ഒട്ടനവധി പരാതികള്‍ മെഡിക്കല്‍ കോളജ്‌ സി.ഐക്ക്‌ നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന്‌ തൊഴിലാളികള്‍ കുറ്റപ്പെടുത്തി. മാര്‍ച്ച്‌ സി.പി.എം. ശ്രീകാര്യം ലോക്കല്‍ കമ്മറ്റി സെക്രട്ടറി സ്‌റ്റാന്‍ലി ഡിക്രൂസ്‌ ഉദ്‌ഘാടനം ചെയ്‌തു.










from kerala news edited

via IFTTT